ഓർത്തഡോക്സ് സഭക്കെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ നടപടികളിൽ സഭാംഗങ്ങൾ രാഷ്ട്രീയ ഭേദമെന്യേ പ്രതികരിക്കുന്നു
Special reporter : Binish Nair ഓർത്തഡോക്സുകാർ സഭയെ നശിപ്പിക്കുന്ന നടപടികൾക്ക് എതിരെ ഒത്തുകൂടുന്നു. പത്തനംതിട്ട:ഓർത്തഡോക്സുകാർക്കിടയിൽ ഇടതുപക്ഷത്തിനെതിരെ ശക്തമായ പ്രചരണം. വൈദികരും ഇതിന് പരോക്ഷമായി മേൽനോട്ടം വഹിക്കുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചും പല മാർഗങ്ങളിലൂടെയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സഭക്കെതിരെയുള്ള നടപടിക്കെതിരെ ശക്തമായി പ്രചരണം നടത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതിന് തിരിച്ചടി നൽകാനാണ് സഭാംഗങ്ങൾ ശ്രമിക്കുന്നത്. എൽഡിഎഫിൽ ഉള്ള ഓർത്തഡോക്സ് കാരും ഇതിനെ അനുകൂലിക്കുകയാണ്. പിണറായി വിജയൻ കാണിക്കുന്നത് ബുദ്ധിശൂന്യതയാണെന്നാണ് ഇടതുപക്ഷത്തെ പല നേതാക്കന്മാരുടെയും അഭിപ്രായം. ലക്ഷക്കണക്കിന് അംഗങ്ങളുള്ള പ്രബലമായ ഒരു സഭയിലെ അംഗങ്ങളെ പിണക്കുന്നത് കൊണ്ട് പാർട്ടിക്ക് എന്ത് നേട്ടമാണ് എന്ന് ഇവർ തന്നെ ചോദിക്കുന്നു. എന്നാൽ ഭയം മൂലം ഇവർ ഇത് തുറന്നു പറയുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഓർത്തഡോക്സ് സഭയ്ക്ക് ശക്തമായി എതിരെ നിൽക്കുന്നത് സഭ അംഗങ്ങളെ അറിയിക്കുക എന്നുള്ളതാണ് പ്രചാരണത്തിൻ്റെ ലക്ഷ്യം. ഓർത്തഡോക്സുകാർക്ക് പാർട്ടി അംഗത്വത്തേക്കാൾ സഭയുമാ...