പ്രധാന വാർത്തകൾ.

ഇന്ന് 1200-മാണ്ട് കുംഭം 8 വ്യാഴാഴ്ച.

By Kuriakose Niranam 

രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രി, പര്‍വ്വേശ് വര്‍മ്മ ഉപമുഖ്യമന്ത്രി.

രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രി,പര്‍വ്വേശ് വര്‍മ്മ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത
ആയിരിക്കും ഡല്‍ഹി സ്പീക്കര്‍. എ ബി വി പിയിലൂടെ രാഷ്ട്രീയത്തിലെത്തിയ രേഖ, ദില്ലി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചുകയറിയതുമുതല്‍ രാജ്യ തലസ്ഥാനത്തെ ബി ജെ പിയുടെ പ്രിയ നേതാവായി വളരുകയായിരുന്നു. മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് കൂടിയാണ് രേഖ ഗുപ്ത. 
സിപിഐയെ തള്ളി,പാലക്കാട് മദ്യശാല സ്ഥാപിക്കും.

പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണ ശാല സ്ഥാപിക്കാനുള്ള തീരുമാനത്തിന്

ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗം അംഗീകാരം നല്‍കി. സിപിഐയും ആര്‍ജെഡിയും എതിര്‍പ്പറിയിച്ചു. എന്നാല്‍ മുന്നോട്ട് തന്നെയെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും യോഗത്തില്‍ വ്യക്തമാക്കി.
ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ.

പാലക്കാട് ബ്രൂവറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഇടതുപക്ഷ തീരുമാനം വിശദീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍

ടി.പി.രാമകൃഷ്ണന്‍. 2023-2024-ല്‍ കേരളത്തിന്റെ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വ്യക്തമാക്കിയിട്ടുള്ള കാര്യമാണ് കേരളത്തിനാവശ്യമായ സ്പിരിറ്റും മദ്യവും ഇവിടെ ഉദ്പ്പാദിപ്പിക്കുന്നതിനാവശ്യമായ നിലപാട് സ്വീകരിക്കുമെന്ന്. 
അമര്‍ഷം പ്രകടിപ്പിച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍.

യുജിസി കരടിനെതിരായ കണ്‍വെന്‍ഷനില്‍ അമര്‍ഷം പ്രകടിപ്പിച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സര്‍ക്കാര്‍

പുറത്തിറക്കിയ സര്‍ക്കുലറില്‍ ഗവര്‍ണര്‍ അമര്‍ഷം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ചെലവില്‍ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന സര്‍ക്കുലര്‍ ചട്ടവിരുദ്ധമെന്ന് രാജ്ഭവന്‍ പ്രതികരിച്ചു. കേരളം സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷന്‍ ഇന്നാണ്. ഗവര്‍ണര്‍ ഉടക്കിയതോടെ വിസിമാര്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്.
തിരുത്തി കേരള സർക്കാർ.

യുജിസിയുടെ കരട് ഭേദഗതിക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്തുന്ന കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ അമര്‍ഷം രേഖപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ തിരുത്തി. യുജിസി കരടിന് ‘എതിരായ’ എന്ന പരാമര്‍ശം നീക്കി, പകരം യുജിസി റെഗുലേഷന്‍ – ദേശീയ ഉന്നത വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ എന്നാക്കി മാറ്റി. 

വിവാദമുണ്ടാക്കാൻ അല്ല ലേഖനമെഴുതിയതെന്ന് ശശി തരൂർ
തന്റെ നിലപാടുകള്‍ വിവാദമാക്കേണ്ട കാര്യമില്ലെന്നും വിവാദമുണ്ടാക്കാനല്ല ലേഖനമെഴുതിയതെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും ശശി തരൂര്‍ എംപി. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവായിരുന്നുവെന്നും തരൂര്‍ വ്യക്തമാക്കി. പല വിഷയങ്ങളും ചര്‍ച്ചയായെന്നും എന്നാല്‍ പുറത്തു പറയില്ലെന്നും തരൂര്‍ പറഞ്ഞു. ആരെക്കുറിച്ചും പരാതികളില്ലെന്നും അഭിപ്രായങ്ങള്‍ മാത്രമാണ് പറഞ്ഞതെന്നും തന്നെ എതിര്‍ക്കാനെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ചതില്‍ സന്തോഷമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ശശി തരൂരിനെ നിരീക്ഷിക്കാൻ കോൺഗ്രസ് നേതൃത്വം.

അനുനയ ചര്‍ച്ച നടന്നെങ്കിലും ശശി തരൂരിന്റെ തുടര്‍ നീക്കങ്ങള്‍ നിരീക്ഷിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ദേശീയ തലത്തിലും സംസ്ഥാനത്തും പാര്‍ട്ടിക്കുള്ളില്‍ നേരിടുന്ന അവഗണനയിലും ആക്രമണത്തിലും കടുത്ത നീരസമാണ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ തരൂര്‍ അറിയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി നയത്തില്‍ നിന്ന് വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയും തരൂരിനെ ധരിപ്പിച്ചിരുന്നു. അതേസമയം ഡേറ്റയുടെ അടിസ്ഥാനത്തിലാണ് താന്‍ ലേഖനം എഴുതിയതെന്നും ഡേറ്റകള്‍ സിപിഎമ്മിന്റെത് അല്ലല്ലോയെന്നും വേറെ കണക്ക് കിട്ടിയാല്‍ മാറ്റാമെന്നും പറഞ്ഞ തരൂര്‍ കേരളത്തിനുവേണ്ടി മാത്രമാണ് സംസാരിക്കുന്നതെന്നും പറഞ്ഞു.

ഒരു ആനയെ എഴുന്നള്ളിക്കുവാൻ അനുമതി.

ഈ മാസം 21 വരെ കോഴിക്കോട് ജില്ലയില്‍ നടക്കുന്ന ക്ഷേത്രോത്സവങ്ങളില്‍ ഒരാനയെ വീതം എഴുന്നള്ളിക്കാന്‍ അനുമതി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ നിന്നുള്ള ആനകളെ മാത്രമേ ഉത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ പാടൂള്ളൂ. .ഈ മാസം 21ന് ശേഷം കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം പരിശോധിക്കും.

പി എസ് സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം കുത്തനെ കൂട്ടിയത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ്.

പി.എസ്.എസി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും അലവന്‍സും കുത്തനെ കൂട്ടിയത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തുച്ഛ വേതനത്തിന് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കുന്നവരാണ് ലക്ഷങ്ങള്‍ വാങ്ങുന്നവര്‍ക്ക് വീണ്ടും ലക്ഷങ്ങള്‍ കൂട്ടിക്കൊടുത്തതെന്നും സതീശന്‍ വിമര്‍ശിച്ചു. അടിസ്ഥാനവര്‍ഗത്തിന്റെ ആനുകൂല്യങ്ങള്‍ നിരന്തരം വെട്ടിക്കുറയ്ക്കുന്ന സര്‍ക്കാരിന്റെ മുന്‍ഗണനാക്രമം എന്താണെന്ന് വ്യക്തമായെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി നാളെ.

കേരളം കാത്തിരിക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് നാളെ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയില്‍ കേന്ദ്ര – സംസ്ഥാന മന്ത്രിമാരും വിദേശരാജ്യ പ്രതിനിധികളും സംബന്ധിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് അറിയിച്ചു. ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ദ്വിദിന ഉച്ചകോടി നടക്കുന്നത്.

ആശാ വര്‍ക്കര്‍മാരുടെ സമരം പത്താം ദിനം.

സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാരുടെ സമരം പത്താം ദിനം പിന്നിടുന്നു. സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഇന്നലെയെത്തി. സമരക്കാരോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ സമന്‍സ് നല്‍കിയ നടപടിയ സതീശന്‍ വിമര്‍ശിച്ചു. കേരളത്തില്‍ സ്റ്റാലിന്റെ യുഗമല്ലെന്നായിരുന്നു വിമര്‍ശനം. രണ്ട് മാസത്തെ വേതന കുടിശ്ശിക അനുവദിച്ചെങ്കിലും സമരം ശക്തമായി തുടരാനാണ് ആശാവര്‍ക്കര്‍മാരുടെ തീരുമാനം.

റാഗിങ്ങില്‍ പ്രതികളായ ഏഴ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു.

കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങില്‍ പ്രതികളായ ഏഴ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. വിദ്യാര്‍ത്ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്. സംഭവത്തില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ റാഗിങ്ങിന് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് കഴക്കൂട്ടം പോലീസ് വിദ്യാര്‍ത്ഥികളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

അധ്യാപികയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

എയ്ഡഡ് സ്‌കൂള്‍ അധ്യാപികയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന

ബെന്നിയാണ് മരിച്ചത്. വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂള്‍ അധ്യാപികയാണ്. ആറ് വര്‍ഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അലീനയുടെ കുടുംബം ആരോപിച്ചു.
താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിനെതിരെ ആരോപണവുമായി പിതാവ് ബെന്നി.

കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂള്‍ അധ്യാപിക അലീന ബെന്നിയുടെ മരണത്തില്‍ താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിനെതിരെ ആരോപണവുമായി പിതാവ് ബെന്നി. മകള്‍ക്ക് ശമ്പളം നല്‍കിയില്ലെന്നും മകളുടെ നിയമനം ശരിയാക്കാന്‍ സര്‍ക്കാരിന് രേഖകള്‍ നല്‍കിയില്ലെന്നും അടക്കം ഗുരുതര ആരോപണങ്ങളാാണ് അലീനയുടെ പിതാവ് ഉന്നയിക്കുന്നത്. 

ബസ് അപകടത്തിൽ മൂന്നു വിദ്യാർത്ഥികൾ മരിച്ചു.

മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം മൂന്നായി. കന്യാകുമാരിയില്‍ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. മൂന്നാറിലെ മാട്ടുപെട്ടിയില്‍ വെച്ചാണ് അപകടമുണ്ടായത്. ആദിക, വേണിക, സുതന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. 

കുറ്റസമ്മത മൊഴിക്ക് തയ്യാറാകാതെ ചെന്താമര.

നെന്‍മാറ ഇരട്ടക്കൊലപാതക കേസില്‍ കുറ്റസമ്മത മൊഴി നല്‍കാന്‍ തയ്യാറല്ലെന്ന് പ്രതി ചെന്താമര. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ചെന്താമര നിലപാട് മാറ്റിയിരിക്കുന്നത്. ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇന്ന് ഉച്ചക്ക് ശേഷം ചെന്താമരയെ ഹാജരാക്കിയത്. കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു.ആ ചോദ്യങ്ങള്‍ക്കെല്ലാം കൂസലില്ലാതെ ആയിരുന്നു പ്രതിയുടെ മറുപടി. ‘

മദ്യം മോഷ്ടിക്കാതിരിക്കാൻ പുതിയ നടപടി.

ബെവ്കോ ഔട്ട് ലെറ്റുകളില്‍ നിന്നും മദ്യം മോഷ്ടിച്ചാല്‍ ഇനി കൈയോടെ പിടിവീഴും. ബില്ലടക്കാതെ കുപ്പിയുമായി പുറത്തേക്ക് ആര്‍ക്കും കടക്കാന്‍ കഴിയില്ല. കുപ്പികളില്‍ പുതിയ മാഗ്നറ്റിക് സംവിധാനം ഘടിപ്പിച്ചാണ് മോഷണം തടയുക. വലിയ കച്ചവടമുള്ള പ്രീമിയം കൗണ്ടറുകളില്‍ മദ്യമോഷണം പതിവായതോടെയാണ് സംവിധാനം കൊണ്ടുവരുന്നത്.

ആർടിഒ അറസ്റ്റിൽ.

ബസിന് റൂട്ട് പെര്‍മിറ്റ് അനുവദിക്കാന്‍ കൈക്കൂലിയായി പണവും മദ്യവും വാങ്ങിയ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറും, രണ്ട് ഏജന്റുമാരും ചെല്ലാനം സ്വദേശിയുടെ പരാതിയില്‍ വിജിലന്‍സ് പിടിയിലായി എറണാകുളം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ ആര്‍.ടി.ഒ ജെര്‍സണിനെയും, ഏജന്റുമാരായ സജി, രാമപടിയാര്‍ എന്നിവരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ 5,000 രൂപയും ഒരു കുപ്പി മദ്യവും എറണാകുളം വിജിലന്‍സ് പിടികൂടി.

മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ മദ്യ ലഹരിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ബഹളമുണ്ടാക്കി.

എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ ബഹളമുണ്ടാക്കിയയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു സ്വകാര്യ സ്ഥാപനത്തിലെ സെക്യുരിറ്റി ജീവനക്കാരന്‍ ബഹളമുണ്ടാക്കിയത്. ഉടന്‍ തന്നെ പൊലീസുകാര്‍ ഇയാളെ വേദിക്കു പുറത്തേക്ക് കൊണ്ടുപോയി. മദ്യപിച്ചതിന്റെ ലഹരിയിലാണ് ഇയാള്‍ ബഹളമുണ്ടാക്കിയതെന്നും പെറ്റി കേസെടുത്ത് വിട്ടയച്ചതായും കന്റോണ്‍മെന്റ് പൊലീസ് അറിയിച്ചു.

വ്യായാമത്തിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു.

വയനാട് അമ്പലവയലില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടയില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ മരണ കാരണം തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമെന്ന് വിവരം. അമ്പലവയല്‍ കുപ്പക്കൊല്ലി സ്വദേശി സല്‍മാന്‍ (20) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി വ്യായാമം ചെയ്യുന്നതിനിടയിലാണ് സല്‍മാന്‍ കുഴഞ്ഞുവീണത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം സ്വന്തം നാടായ വയനാട്ടിലെ അമ്പലവയലിലേക്ക് കൊണ്ടുപോയി.

തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി.

ബിസിനസ് സംബന്ധമായ തര്‍ക്കങ്ങളെ തുടര്‍ന്ന് കൊടുവള്ളി ഓമശ്ശേരിയില്‍ സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തിലെ മാനേജറായി ജോലി ചെയ്യുന്ന ഷബീര്‍ അലിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സ്ഥാപനത്തിന്റെ എംഡിയായ ഫിറോസ് ഖാനാണ് ഇതിന് പിന്നിലെന്നാണ് ഷബീറലി പറയുന്നത്. മാര്‍ക്കറ്റിംഗ് ഏജന്‍സി ഉടമയായ തിരെ ഷബീറലി പൊലീസില്‍ പരാതി നല്‍കി. കോടഞ്ചേരിയിലെ റിസോര്‍ട്ടില്‍ എത്തിച്ചും താമരശ്ശേരിയിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ചും പൂര്‍ണ നഗ്‌നനാക്കിയ ശേഷം തന്നെ ഭീകരമായി ആക്രമിക്കുകയും തുടര്‍ന്ന് ശരീരത്തില്‍ മുളകുപൊടി തേച്ചതായും യുവാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്.

കര്‍ണാടകയിലെ മുഡാ ഭൂമി അഴിമതി കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്. സിദ്ധരാമയ്യ, ഭാര്യ, മറ്റ് പ്രതികള്‍ തുടങ്ങിയവര്‍ക്കെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലോകായുക്ത ക്ലീന്‍ ചിറ്റ് നല്‍കിയത്. അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ 138 ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ആശ്വാസം.

മൈസൂര്‍ നഗരവികസന അതോറിറ്റിയുടെ (മുഡ) ഭൂമി കുംഭകോണ കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഭാര്യക്കും എതിരെ അന്വേഷണം നടത്താന്‍ തെളിവുകളില്ലെന്ന് കര്‍ണാടക ലോകായുക്തയുടെ നിലപാട് സര്‍ക്കാറിനും കോണ്‍ഗ്രസിനും ആശ്വാസമാകുന്നു. മുഡ കേസ് ഉയര്‍ത്തി പ്രതിപക്ഷം സിദ്ധരാമയ്യക്കെതിരെ ആക്രമണം ശക്തമാക്കാനിരിക്കെയാണ് ലോകായുക്തയുടെ നിലപാട്.

ശീതയുദ്ധമില്ലെന്ന്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ശീതയുദ്ധമില്ലെന്ന് തുറന്ന് പറഞ്ഞ് ഉപമുഖ്യമന്ത്രിയും ശിവസേന ഷിന്‍ഡെ വിഭാഗം നേതാവുമായ ഏകനാഥ് ഷിന്‍ഡെ. താനും ഫഡ്‌നാവിസും തമ്മില്‍ ‘ടണ്ടാ ടണ്ട, കൂള്‍ കൂള്‍’ ബന്ധമാണുള്ളതെന്നും മഹായുതിയില്‍ ആഭ്യന്തര കലഹങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹായുതി സഖ്യത്തില്‍ വിള്ളലുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി ഷിന്‍ഡെ രംഗത്തെത്തിയത്.

യോഗ്യമാണെന്ന് യോഗി.

കുംഭമേള നടക്കുന്ന പ്രയാഗ്രാജിലെ ഗംഗയിലെയും യമുനയിലെയും വെള്ളം കുളിയ്ക്കാന്‍ യോഗ്യമല്ലെന്നും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അമിതമാണെന്നുമുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തള്ളി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മനുഷ്യ-മൃഗ വിസര്‍ജ്യത്തില്‍നിന്നാണ് പ്രധാനമായി വെള്ളത്തില്‍ കോളിഫോം ബാക്ടീരിയ ഉണ്ടാകുന്നത്. മതപരമായ സമ്മേളനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രചാരണമെന്ന് യോഗി ആരോപിച്ചു. സംഗം വെള്ളം വിശുദ്ധ സ്‌നാനത്തിന് തികച്ചും അനുയോജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക ശക്തിയായി മാറുന്ന ഇന്ത്യയ്ക്ക് സഹായത്തിന്റെ ആവശ്യമില്ലെന്ന് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്.

ഇന്ത്യയിലെ വോട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിനായി നല്‍കിയിരുന്ന 21 മില്യണ്‍ ഡോളര്‍ യുഎസ് ധനസഹായം നിര്‍ത്തലാക്കിയതില്‍ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കുതിച്ചുയരുന്ന സമ്പദ്വ്യവസ്ഥയും ഉയര്‍ന്ന നികുതി നിരക്കുമുള്ള രാജ്യത്തിന് സാമ്പത്തിക പിന്തുണയുടെ ആവശ്യകത എന്തെന്ന് ട്രംപ് ചോദിച്ചു. അതേസമയം ഇന്ത്യയോടും അവരുടെ പ്രധാനമന്ത്രിയോടും തനിക്ക് വളരെയധികം ബഹുമാനമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ സഹായം തേടി.

അമേരിക്കയിലെ 265 മില്യണ്‍ ഡോളര്‍ കൈക്കൂലി ആരോപണത്തില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരെ അന്വേഷണത്തിനായി ഇന്ത്യയുടെ സഹായം തേടി യുഎസിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍. അന്വേഷണത്തിനുള്ള സഹായം സംബന്ധിച്ച് കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിന് കത്തെഴുതിയതായി യുഎസ് റെഗുലേറ്റര്‍ ന്യൂയോര്‍ക്ക് കോടതിയെ അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുക്രൈനെ കുറ്റപ്പെടുത്തി യുഎസ് പ്രസിഡൻറ്  ട്രംപ്.

അല്‍പ്പമെങ്കിലും നയതന്ത്രജ്ഞത ഉള്ള നേതാവായിരുന്നു യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്‌കിയെങ്കില്‍ യുക്രൈന് കാര്യമായ നഷ്ടം ഉണ്ടാകാതെ പണ്ടേ യുദ്ധം അവസാനിപ്പിക്കാമായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിങ്ങള്‍ യുദ്ധം തുടങ്ങാന്‍ പാടില്ലായിരുന്നുവെന്നും സെലിന്‍സ്‌കിക്ക് നാല് ശതമാനം യുക്രൈന്‍കാരുടെ പിന്തുണ മാത്രമേയുള്ളൂവെന്നും അവിടെ വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്നുമുള്ള റഷ്യന്‍ വാദവും ട്രംപ് ആവര്‍ത്തിച്ചു. അമേരിക്കയും റഷ്യയും നടത്തിയ സമാധാന ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയതില്‍ യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്‌കി പ്രതിഷേധം അറിയിച്ചിരുന്നു. അതിനു മറുപടിയായാണ് സെലന്‍സ്‌കിക്കും യുക്രൈനുമെതിരെ കുറ്റപ്പെടുത്തലുമായി ട്രംപ് രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാക്കിസ്ഥാൻ തോറ്റു.

ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാന് തോല്‍വി. ന്യൂസിലന്‍ഡിനെിതരായ മത്സരത്തില്‍ 60 റണ്‍സിനാണ് പാകിസ്ഥാന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് 118 റണ്‍സെടുത്ത ടോം ലാഥത്തിന്റേയും 107 റണ്‍സെടുത്ത വില്‍ യംഗിന്റേയും സെഞ്ചുറിയുടെ പിന്‍ബലത്തില്‍ 320 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 47.2 ഓവറില്‍ 260ന് എല്ലാവരും പുറത്താവുകയായിരുന്നു.

ഫിഫ്റ്റി ഫിഫ്റ്റി Result

(19-02-2025) 1 st Prize: Rs.10000000/- FE249155 *Consolation Prize:* Rs.8000/- FA249155 FB249155 FC249155 FD249155 FF249155 FG249155 FH249155 FJ249155 FK249155 FL249155 FM249155 *2 nd Prize:* Rs.1000000/- FK279949 *3 rd Prize:* Rs.5000/- 0036 0100 1200 1240 2067 2831 2943 3065 3214 3242 3671 4776 5328 5700 5801 6200 6685 7002 7507 7867 7967 8514 9538 *4 th Prize:* Rs.2000/- 0765 1418 1759 3187 4297 5205 5645 6009 6084 7842 8032 9938 *5 th Prize:* Rs.1000/- 0058 0260 0401 0440 0953 1162 1375 1461 2600 3206 4246 4370 5224 5278 6146 6649 6925 7184 7683 7799 8502 8860 9109 9409 *6 th Prize:* Rs.500/- 0127 0143 0261 0379 0690 0793 0811 0888 1174 1237 1490 1650 1790 1791 1965 2029 2144 2150 2254 2285 2374 2434 2497 2544 2777 2988 3100 3103 3278 3287 3360 3408 3426 3437 3438 3490 3866 3898 3921 3948 3950 3975 4081 4208 4249 4278 4411 4524 4735 4809 5365 5390 5409 5554 5570 5596 6029 6097 6330 6507 6513 6527 6895 6918 6923 6927 6988 7028 7153 7213 7270 7329 7418 7851 7987 8140 8422 8469 8546 8581 8591 8674 8722 8950 9051 9126 9150 9225 9311 9365 9571 9628 9809 9829 9937 9958 *7 th Prize:* Rs.100/- 0256 0358 0407 0447 0489 0507 0669 0873 0874 1013 1043 1144 1166 1185 1248 1664 1725 1783 1793 1813 1832 1941 2024 2099 2122 2123 2133 2139 2179 2228 2329 2406 2500 2608 2652 2708 2764 2790 2801 2803 2881 3089 3122 3166 3269 3281 3498 3591 3633 3670 3713 3741 3871 3936 3949 4063 4115 4342 4417 4485 4486 4623 4710 4894 5178 5266 5272 5346 5379 5421 5437 5444 5558 5747 5964 5988 6117 6223 6242 6314 6412 6640 6676 6690 6763 6810 6924 6943 7074 7250 7266 7296 7305 7309 7356 7361 7377 7566 7613 7680 7681 7775 7901 7983 7995 8218 8342 8370 8407 8435 8467 8486 8496 8653 8740 8996 9049 9135 9349 9460 9484 9515 9703 9836 9887 9935

Popular posts from this blog

ഇന്നത്തെ പ്രധാന വാർത്തകൾ

ലതാ പ്രസാദ് അണയാത്ത ദീപം.

പ്രധാന വാർത്തകൾ