DIGIMOND എന്ന ഫിലിപ്പിൻസ് കമ്പനിയുടെ പേരിൽ കേരളത്തിൽ വൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ്, പുതിയ സംഭവ വികാസത്തിന്റെ അടിസ്ഥാനത്തിൽ ED,NIA അന്വേഷണത്തിന് സാധ്യത.
ഡോളർ രൂപത്തിൽ പണം നിക്ഷേപിച്ചാൽ ഇരട്ടിയാക്കിത്തരാമെന്ന ഓഫറിലാണ് വർഷങ്ങളായി തട്ടിപ്പ് മേഖലയിലുള്ളവർവീണ്ടും രംഗത്ത് വന്നിരിക്കുന്നത്.
പുതിയ സംഭവ വികാസത്തിന്റ അടിസ്ഥാനത്തിൽ ഈ ഡി, NIA അന്വേഷണത്തിനും ഈ വാർത്ത ഞങ്ങൾ forward ചെയ്യുകയാണ്.
കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പായിരുന്നു മോറിസ്കോയിൽ, സ്പോട്ട് ട്രേഡിംഗ്, സെന്റിനൽ, ജിസി ജി ഏഷ്യ, പിന്നെ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് നടന്ന ഡീൽ എഫക്സും.
ഇതിലൂടെ കോടികളാണ് കേരളീയർക്ക് നഷ്ടപ്പെട്ടത്. ഇതിന്റെ പേരിൽ കേരളത്തിലെ നിരവധി പോലിസ് സ്റ്റേഷനുകളിൽ കേസ് നടക്കുന്നുണ്ട്. അതിനിടയിലാണ് ഇവർ തന്നെ വീണ്ടും മറ്റൊരു കമ്പനിയുടെ പേരിൽ പ്രതൃക്ഷപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ ചിലരും ചേർന്നാണ് ഈ കമ്പനി രൂപീകരിച്ചിരിക്കുന്നത്.
പണം വാങ്ങി ക്രിപ്റ്റോ കറൻസിയാക്കിയാണ് നിക്ഷേപിക്കുന്നത്.
അറിവില്ലാത്ത നിക്ഷേപകരെ കൊണ്ടു തന്നെ അവരുടെ അക്കൗണ്ട് വഴി ക്രിപ്റ്റോ കറൻസി വാങ്ങിപ്പിച്ചാണ് നിക്ഷേപിപ്പിക്കുന്നത്.
കുറച്ച് നാൾ കഴിഞ്ഞു ഇവർ തന്നെ കമ്പനി പൂട്ടും
സ്വന്തം അക്കൗണ്ടിൽ കൂടി തന്നെ ക്രിപ്റ്റോ കറൻസിയിലൂടെ നിക്ഷേപിപ്പിച്ചതിനാൽ ഇവർക്ക് പോലീസിലോ മറ്റോ പരാതി കൊടുക്കാൻ കഴിയില്ല.
ത്രീസ്റ്റാർ ഹോട്ടലിൽ മുറിയെടുത്താണ് ഇവർ പലരെയും ആകർഷിക്കുന്നത്.ഇടത്തും വലത്തും ആളുകളെ ചേർത്താൽവലിയ ഒരു തുകയാണ് ചേർക്കുന്നവർക്ക് നൽകുന്നത്.ഇതിനെതിരെ കേരള പോലീസിൽ പരാതി നൽകുവാനൊരുങ്ങുകയാണ് നിലവിൽ പണം നഷ്ടപ്പെട്ട നിക്ഷേപകർ.