ഏറ്റവും പുതിയ വാർത്തകൾ വായിക്കാം
Special reporter: Kuriakose Niranam
◾സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിൽ. പവന് 50,400 ആണ് നിലവില്‍ വില.ഒരു ഗ്രാമിന് 6,300ഉം. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. ഇന്നലെ 49,000 ത്തിൽ എത്തിനിൽക്കുകയായിരുന്നു സ്വർണ്ണവില. എപ്പോൾ വേണമെങ്കിലും 50,000 ആകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്.
1700 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട്ആദായ നികുതി വകുപ്പ്കോൺഗ്രസിന് വീണ്ടും നോട്ടീസ് നൽകി
ഇന്ന് ദുഃഖവെള്ളിയാഴ്ച ആചരിക്കുന്നു
◾യേശു ക്രിസ്തുവിന്റെ കുരിശുമരണത്തിൻറെ ഓർമയിൽ ദുഃഖവെള്ളി ആചരിച്ച് ലോകമെങ്ങുമുള്ള വിശ്വാസികൾ. കൂടാതെ വിവിധയിടങ്ങളിൽ പുരോഹിതൻമാരും വിശ്വാസികളും പങ്കെടുക്കുന്ന കുരിശിന്റെ വഴി തീർഥാടനയാത്ര നടക്കും. അതിനുശേഷം ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനാച്ചടങ്ങുകൾ നടക്കും.
1700 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട്ആദായ നികുതി വകുപ്പ്കോൺഗ്രസിന് വീണ്ടും നോട്ടീസ് നൽകി.
◾2017-18 മുതൽ 2020-21 വരെയുള്ള വർഷങ്ങളിലെ പിഴയും പലിശയും അടക്കമാണ് ഈ തുക.ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണുഗോപാൽ രംഗത്തെത്തി. കോൺഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യo. നരേന്ദ്ര മോദി നടത്തുന്ന ഗൂഢപദ്ധതിയുടെ ഭാഗമായാണ് ഈ നടപടി എന്നും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി. 400 സീറ്റെന്ന് പറഞ്ഞിട്ട് പരാജയം ഉറപ്പായെന്ന് വ്യക്തമായതോടെയാണ് നീചമായ പ്രതികാര രാഷ്ട്രീയം കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് ചെയ്യുന്നത്. ആദായ നികുതി ഉദ്യോഗസ്ഥർ ബിജെപിയുടെ ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വേണുഗോപാൽ വിമർശിച്ചു.
◾ ഭീഷണിപ്പെടുത്തുന്നതും അപഹസിക്കുന്നതും വിന്റേജ് കോണ്‍ഗ്രസിന്റെ സംസ്‌കാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം സ്വാര്‍ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ നാണമില്ലാതെ മറ്റുള്ളവരില്‍ നിന്ന് പ്രതിബദ്ധത ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ രാജ്യത്തോടുളള എല്ലാ പ്രതിബദ്ധതയും അവര്‍ വേണ്ടെന്ന് വയ്ക്കുകയാണെന്നും മോദി പറഞ്ഞു. 140 കോടി ജനങ്ങള്‍ അവരെ നിരസിക്കുന്നതില്‍ അദ്ഭുതമില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ കടുത്ത സമ്മര്‍ദത്തിലാക്കാന്‍ വ്യാപക ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന് അഭിഭാഷകര്‍ കത്തു നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം.
കേരളത്തില്‍ വ്യവസായികളെ സി പി എം ഭീഷണിപ്പെടുത്തുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.
◾ കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ലെന്നും കേരളത്തില്‍ വ്യവസായികളെ ഭീഷണിപെടുത്തുന്നുവെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നാട് നന്നാകണം എന്നില്ലെന്നും എനിക്ക് എന്റെ ലാഭം മാത്രം- അതാണ് ഇവിടെയുള്ളവരുടെ ലക്ഷ്യമെന്നും നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ അഴിമതിയുടെ പരമ്പരയാണെന്നും സ്വര്‍ണ്ണക്കടത്ത്-ലൈഫ് മിഷന്‍ എന്നിവയെല്ലാം അതില്‍ ചിലതുമാത്രമാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക മാനേജ്മെന്റ് പരാജയമാണെന്നും കടം തിരിച്ചടക്കാന്‍ പൈസ ഇല്ലാത്തതിനാല്‍ ട്രഷറി പണം ഉപയോഗിച്ചാണ് തിരിച്ചടക്കുന്നതെന്നും നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
കെജ്രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി ഏപ്രില്‍ ഒന്ന് വരെ നീട്ടി.
◾ മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി ഏപ്രില്‍ ഒന്ന് വരെ നീട്ടി. ഇഡി കസ്റ്റഡി കാലാവധി ഇന്നലെ തീര്‍ന്ന സാഹചര്യത്തിലാണ് ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ കെജ്രിവാളിനെ ഹാജരാക്കിയത്. അഭിഭാഷകനെ മറികടന്ന് ഇഡിയോട് കെജ്രിവാള്‍ നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കുകയും രൂക്ഷഭാഷയില്‍ ഇഡിയെ കുറ്റപ്പെടുത്തുകയും ചെയ്തു. പറയാനുള്ളത് ആദ്യം എഴുതിനല്‍കാന്‍ കോടതി പറഞ്ഞെങ്കിലും നേരിട്ട് ബോധിപ്പിക്കണമെന്ന് കെജ്രിവാള്‍ അറിയിക്കുകയായിരുന്നു.
ഈസ്റ്റർ ദിനം കേരള സർക്കാർ പ്രവർത്തി ദിവസമാക്കി.പ്രതിഷേധം ഉയരുന്നു
◾തിരുവല്ല: ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന ഈസ്റ്റർ ദിനം കേരളത്തിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പ്രവൃത്തി ദിനം ആക്കിയ നടപടി ക്രൈസ്തവ സമൂഹത്തെ വേദനിപ്പിക്കുന്നതാണെന്നും ഈ നടപടി പിൻവലിക്കണം എന്നും കേരള കൗൺസിൽ ഓഫ് ചർച്ചസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഹയർസെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ ഒന്നിന് തുടങ്ങുന്നതിന് മുൻപ് എടുത്ത തീരുമാനപ്രകാരം ഈസ്റ്റർ ദിനത്തിൽ അധ്യാപകർ സ്കൂളിൽ ഹാജരാകേണ്ടുന്നതായ മുൻ സാഹചര്യം കെ സി സിയുടെ അഭ്യർത്ഥനയെ തുടർന്ന് ഒഴിവാക്കുവാൻ സർക്കാർ കാണിച്ച സമീപനം ഇക്കാര്യത്തിലും ഉണ്ടാകണമെന്നും ക്രൈസ്തവ സമൂഹത്തിൻെറ ആശങ്കകൾ പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മാർച്ച് 31 ഈസ്റ്റർ ദിനമാണ് എന്നത് മുൻകൂട്ടി അറിയാവുന്നതിനാൽ അത് അനുസരിച്ച് നികുതി പിരിവിന് വേണ്ട ക്രമീകരണങ്ങൾ . മുൻകൂട്ടി നടത്തുക റവന്യൂ വകുപ്പിന്റെ ഉത്തരവാദിത്തം ആയിരുന്നു. ഈസ്റ്റർ ദിനവും പ്രവർത്തി ദിനം ആക്കേണ്ടി വന്നത് റവന്യൂ വകുപ്പിൻെറ ആസൂത്രണത്തിൽ ഉള്ള പാളിച്ചയാണ്. അതിൻെറ പാപഭാരം ക്രൈസ്തവ വിശ്വാസ സമൂഹം ചുമക്കേണ്ടി വരുന്നത് പ്രതിഷേധാർഹമാണ് . ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവവിശ്വാസികൾക്ക് അവധി ലഭിക്കുവാൻ ആവശ്യമായ ക്രമീകരണങ്ങൾ അടിയന്തരമായി ചെയ്യണമെന്ന് കെസിസി ജനറൽ സെക്രട്ടറി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
◾ യഥാര്‍ഥ മദ്യനയ അഴിമതി ആരംഭിച്ചത് ഇ.ഡി. അന്വേഷണത്തിന് ശേഷമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേസില്‍ അറസ്റ്റിലായ ശരത് ചന്ദ്ര റെഡ്ഡിയെ മാപ്പുസാക്ഷിയാക്കിയെന്നും ബി.ജെ.പിക്ക് 55 കോടി രൂപ സംഭാവന നല്‍കിയ ശേഷമാണ് റെഡ്ഡിയെ മാപ്പുസാക്ഷിയാക്കിയതെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി. ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കുകയാണ് ഇ.ഡിയുടെ ലക്ഷ്യമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ബിജെപിക്ക് ലഭിച്ച സംഭാവനയും മദ്യനയവും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നും ആരെങ്കിലും, ആര്‍ക്കെങ്കിലും സംഭാവന നല്‍കുന്നത് തങ്ങളുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും ഇ.ഡി. കോടതിയില്‍ വ്യക്തമാക്കി.
തിരുവല്ല താലൂക്കിൽ ഓട്ടോറിക്ഷകളിൽ വ്യാപക പരിശോധന.
◾തിരുവല്ല താലൂക്കിലെ വിവിധ സ്റ്റാൻറ്റുകളിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ ഹൃസ്വദൂര യാത്രകൾ നിരസ്സിക്കുക, അമിതചാർജ് ഈടാക്കുക, ഫെയർ മീറ്റർ ഉപയോഗിക്കാതിരിക്കുക സ്ത്രീ യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങി ദിനംപ്രതി വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്ന് ആണ് പത്തനംതിട്ട RTO അൻസാരി, എൻഫോർസ് മെൻ്റ് RTO അജിത്ത് കുമാർ, തിരുവല്ല ജോയിൻ്റ് RTO ശ്രീ. ഡാനിയേൽ സ്റ്റീഫൻ എന്നിവരുടെ നിർദ്ദേശ പ്രകാരം തിരുവല്ലയിലും പരിസര പ്രദേശത്തേയും ഓട്ടോ റിക്ഷാ സ്റ്റാൻ്റുകളിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയത്.ബുധനാഴ്ച രാവിലെ മുതൽ തന്നെ വിവിധ സ്റ്റാൻറ്റുകളിൽ എത്തി വാഹനങ്ങളെ നിരീക്ഷിച്ചു.
തുടർന്ന് വീഴ്ച വരുത്തിയ ഇരുപതോളം വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. യൂണിഫോം ഇല്ലാതെയും മതിയായ രേഖകൾ ഇല്ലാതെയും വാഹനം ഓടിച്ച വിവിധ ഡ്രൈവർമാർക്കെതിരെ കേസ് ചാർജ് ചെയ്തു ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെ സർവ്വീസ് നടത്തിയ 12 വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. ഓട്ടോ സ്റ്റാൻഡിൽ എത്തിയ യാത്രക്കാരോട് അവരുടെ യാത്രാനുഭവങ്ങൾ ചോദിച്ചറിഞ്ഞു. തിരുവല്ല സബ് ആർടി ഓഫീസിലെയും പത്തനംതിട്ട എൻഫോഴ്സ്മെൻ്റ് ആർടിഒയിലെയും ഉദ്യോഗസ്ഥരായ എ.എം.വി.ഐ മാരായ ശ്രീ. ധനുമോൻ ജോസഫ്, ശ്രീ. ജയറാം, ശ്രീ. മനുമോൻ , എൻഫോർസ്മെൻ്റ് വിഭാഗം ഉദ്യോഗസ്ഥരായ സ്വാതിദേവ് ,ശങ്കർ, ഷമീർ, മനു വിശ്വനാദ് എന്നിവരടങ്ങുന്ന സംഘം സംയുക മായാണ് പരിശോധന നടത്തിയത്.
തുടർന്നുള്ള ദിവസങ്ങളിലും വാഹന പരിശോധന കർശനമാക്കുമെന്നും, അമിത ചാർജ്ജ് വാങ്ങുന്ന ഓട്ടോറിക്ഷകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള കർശ്ശന നടപടികൾ സ്വീകരിക്കുമെന്നും തിരുവല്ല ജോയിൻ് ആർ.റ്റി.ഒ. അറിയിച്ചു.
ഈസ്റ്റർ ദിനം പ്രവർത്തി ദിവസമാക്കിയ ഉത്തരവ് പിൻവലിച്ചു
◾ ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിവസമാക്കികൊണ്ട് കഴിഞ്ഞ ദിവസമിറക്കിയ ഉത്തരവ് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ ഉത്തരവനുസരിച്ച് മണിപ്പൂരില്‍ ദുഖവെള്ളിയും ഈസ്റ്ററും അവധി ദിവസമായിരിക്കും. ഇതിനിടയില്‍ ശനിയാഴ്ച മാത്രം പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് പുതിയ ഉത്തരവിറക്കിയത്. ഈസ്റ്റര്‍ ദിനത്തിലെ അവധി റദ്ദാക്കിയത് നേരത്തെ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
◾ കേന്ദ്രം ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിച്ചുവെന്നും ഭരണഘടനാ സംവിധാനങ്ങളെ ഒന്നൊന്നായി തകര്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജുഡീഷ്യറിയില്‍ പോലും കൈ കടത്തുന്നുവെന്നും കേന്ദ്ര ഏജന്‍സികളെ വഴി വിട്ട് ഉപയോഗിക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.
രണ്ട് കുടുംബങ്ങളെ അനാഥമാക്കിയ അവിഹിതബന്ധം.
◾ അടൂർ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സംശയം.അമിത വേഗതയിൽ എത്തിയ കാർ ലോറിയിൽ ഇടിപ്പിച്ചതായാണ് പൊലീസിന് നിഗമനം . തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), സ്വകാര്യ ബസ് ഡ്രൈവർ ചാരുമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.ഇരുവരും ഏറെകാലമായിസുഹൃത്തുക്കളായിരുന്നു .സഹ അധ്യാപക സംഘത്തോടൊപ്പം തിരുവനന്തപുരത്തുനിന്ന് വിനോദയാത്ര കഴിഞ്ഞുവന്ന അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം നടന്നത്.അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പിയും കണ്ടെത്തി.
ഇഡിയെ പേടിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
◾ ഇ.ഡിയെ പേടിക്കേണ്ടവര്‍ പേടിച്ചാല്‍ മതിയെന്നും കേന്ദ്രത്തോട് പോടാ എന്ന് പറയാന്‍ കരുത്തുള്ളവരാണ് ഇടതുപക്ഷമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണാ വിജയന് എതിരായ ഇ.ഡി കേസിന്റെ പശ്ചാത്തലത്തിലാണു പ്രതികരണം.
ഉമ്മൻചാണ്ടിക്കെതിരെ നടത്തിയതിന്റെ ഫലം പിണറായി അന്ത്യകാലത്ത് അനുഭവിക്കുന്ന എം എം ഹസ്സൻ.
◾ നീതിമാനായ ഉമ്മന്‍ചാണ്ടിക്കെതിരെ ചെയ്തതിനെല്ലാം കണക്കുചോദിച്ച് കാലം കടന്നുവരുമെന്നും പിണറായിക്കുള്ള വടി വെട്ടാന്‍ പോയിരിക്കുന്നതേയുള്ളുവെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതിവച്ച കാവ്യനീതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരേയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണമെന്നും ഹസന്‍ പറഞ്ഞു.
◾ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍. ഹൈക്കോടതി മുന്‍ ജഡ്ജി എ ഹരിപ്രസാദിനാണ് ചുമതല. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. കമ്മീഷന്റെ പ്രവര്‍ത്തന ചെലവ് സര്‍വ്വകലാശാല അക്കൗണ്ടില്‍ നിന്ന് നല്‍കും. സര്‍വ്വകലാശാല ചട്ടം അനുസരിച്ചാണ് ഗവര്‍ണ്ണറുടെ ഇടപെടല്‍.
യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു.
◾ പയ്യാമ്പലത്ത് മുതിര്‍ന്ന സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങള്‍ രാസദ്രാവകമൊഴിച്ച് വികൃതമാക്കിയ സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയെന്നും ഈ ഘട്ടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതേസമയം അതിക്രമം നടന്ന സ്മൃതികുടീരങ്ങളില്‍ ജില്ലയിലെ യുഡിഎഫ് നേതാക്കളും സന്ദര്‍ശനം നടത്തി. നടന്നത് നീചമായ അതിക്രമമെന്നും, ഗൂഢാലോചന കൃത്യമായി കണ്ടുപിടിക്കണമെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
മഴക്ക് സാധ്യത
◾ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
◾ആല്‍വാര്‍പെട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 3 പേര്‍ മരിച്ചു. പബ്ബിനുള്ളില്‍ കുടുങ്ങിയവരെയെല്ലാം പുറത്തെത്തിച്ചതായാണ് വിവരം. ഒരു തമിഴ്നാട് സ്വദേശിയും രണ്ട് മണിപ്പുര്‍ സ്വദേശികളുമാണ് മരിച്ചത്.
◾ രാമേശ്വരം കഫേ സ്ഫോടന കേസുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകനെ എന്‍ഐഎ പിടികൂടി. കര്‍ണാടക സ്വദേശി മുസമ്മില്‍ ഷരീഫിനെയാണ് സ്ഫോടനം നടന്ന് 28 ദിവസത്തിനു ശേഷം അറസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.
◾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കി.ഇഡി പിടിച്ചെടുത്ത 3,000 കോടി രൂപ പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്ന പരാമര്‍ശത്തിന്മേലാണ് പരാതി. പണം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമെന്നാണ് ടിഎംസി പരാതിയില്‍ പറയുന്നത്.
◾ മേഘാലയയില്‍ പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഇതര സമുദായത്തില്‍പ്പെട്ട രണ്ടുപേരെ ചിലര്‍ തല്ലിക്കൊല്ലുകയായിരുന്നു. സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസിന് നിര്‍ദേശം. കേന്ദ്രസേനയെ വിന്യസിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.
◾ ബിജെപിയുമായി ബന്ധവും ഇല്ലാത്തവര്‍ പോലും ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍. സുതാര്യവും കാര്യക്ഷമവുമായ ഭരണമാണ് അതിന് കാരണം. ഇലക്ട്രല്‍ ബോണ്ടില്‍ സുപ്രിം കോടതി നടപടികളെ ബഹുമാനിക്കുന്നുവെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
പ്രഫുൽ പട്ടേൽ ബിജെപിയിൽ ചേർന്നു. സിബിഐ കേസ് അവസാനിപ്പിച്ചു
◾ എന്‍ഡിഎയ്ക്കൊപ്പം കഴിഞ്ഞ വര്‍ഷം ചേര്‍ന്ന യുപിഎ കാലത്തെ വ്യോമയാന മന്ത്രിയും എന്‍സിപി നേതാവുമായ പ്രഫുല്‍ പട്ടേലിനെതിരായ അഴിമതി കേസ് സിബിഐ അവസാനിപ്പിച്ചു. എയര്‍ ഇന്ത്യയ്ക്ക് വിമാനങ്ങള്‍ പാട്ടത്തിനെടുത്ത കേസാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സിബിഐ അവസാനിപ്പിച്ചത്. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം തുടങ്ങിയ അന്വേഷണം മതിയാക്കി സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
◾ ബിജു ജനതാദളില്‍ നിന്നും ബിജെപിയിലേക്ക് കൂറുമാറ്റം. കട്ടക്കില്‍ നിന്ന് ആറ് തവണ എംപിയായ ഭര്‍തൃഹരി മഹ്താബ് തെരഞ്ഞെടുപ്പിന് മുമ്പ് ബിജു ജനതാദള്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാകും. കഴിഞ്ഞ മാസങ്ങളില്‍ നിരവധി ബിജെഡി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
◾ മുന്‍ ഹരിയാന മന്ത്രിയും 10 വര്‍ഷക്കാലം ഹിസാറിലെ എംഎല്‍എയുമായിരുന്ന ഇന്ത്യയിലെ ഏറ്റവും ധനികയായ സാവിത്രി ജിന്‍ഡാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മകള്‍ സീമ ജിന്‍ഡാലും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.
◾ ബോളിവുഡ് നടന്‍ ഗോവിന്ദ ശിവസേന സ്ഥാനാര്‍ത്ഥിയായി ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഏക്നാഥ് ഷിന്‍ഡേ പാര്‍ട്ടി പതാക നല്‍കിയാണ് താരത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. മുംബൈ നോര്‍ത്ത് വെസ്റ്റ് സീറ്റ് താരത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം.
◾ നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞിരുന്ന സമാജ് വാദി പാര്‍ട്ടി മുന്‍ എംഎല്‍എ മുക്താര്‍ അന്‍സാരി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വ്യാജ തോക്ക് ലൈസന്‍സ് കേസില്‍ ജീവപര്യന്തം തടവില്‍ കഴിയവേയാണ് അന്ത്യം. മുക്താര്‍ അന്‍സാരിയുടെ മരണത്തിന് പിന്നാലെ ഗാസിപ്പുരിലും, ബന്ദയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
രാജസ്ഥാന്‍ റോയല്‍സിന് ജയം
◾ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഡല്‍ഹി കാപിറ്റല്‍സിനെതിരെ 12 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 45 പന്തില്‍ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.