ഏറ്റവും പുതിയ വാർത്തകൾ കാണാം.
Special reporter:Kuriakose Niranam
തോമസ് ഐസക്കിന് എതിരായ ഇ ഡിയുടെ അപ്പീൽ ഹര്‍ജിയിൽ കോടതിയുടെ അടിയന്തിര ഇടപെടലില്ല
◾തോമസ് ഐസക്കിന് എതിരായ ഇ ഡിയുടെ അപ്പീൽ ഹര്‍ജിയിൽ കോടതിയുടെ അടിയന്തിര ഇടപെടലില്ല. തെരഞ്ഞെടുപ്പിന് ശേഷം മസാല ബോണ്ട് കേസ് അപ്പീലിൽ വാദം കേൾക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. തെരഞ്ഞെടുപ്പിന് ശേഷം മാത്രം തോമസ് ഐസകിനെ ചോദ്യം ചെയ്താൽ മതിയെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഇഡി യുടെ ആവശ്യം. ഇഡി വിവരങ്ങൾ കോടതിക്ക് കൈമാറിയത് സീൽഡ് കവറിലാണ്. എന്നിട്ടും കവറിലെ വിവരങ്ങൾ എങ്ങനെ ചോർന്നുവെന്നും തോമസ് ഐസക് ചോദിച്ചു.
അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സമാഹരിച്ചു
◾വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സമാഹരിച്ചു. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നൽകും. 2006 ലാണ് മനഃപ്പൂർവ്വമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ 15 കാരൻ മരിച്ചത്.
ദാരിദ്ര്യരേഖയ്ക്ക് താഴെ ആണെങ്കില്‍ മാസം 8500 വീതം നൽകും.
രാഹുൽ ഗാന്ധി
◾ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ നിങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ആണെങ്കില്‍ മാസം 8500 വീതം വര്‍ഷം ഒരു ലക്ഷം രൂപ നല്‍കി ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം നിര്മാര്ജനംചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബത്തിലെ സ്ത്രീക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വര്‍ഷം ഒരു ലക്ഷം രൂപ നല്‍ുന്ന മഹാലക്ഷ്മി പദ്ധതി കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നു
◾ ഏഴുമാസങ്ങള്‍ക്കു മാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി തന്റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത മട്ടണ്‍ വീഡിയോ വിശ്വാസികളെ അപമാനിക്കാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലാലുപ്രസാദിന്റെ വീട്ടില്‍ എത്തിയപ്പോള്‍ മട്ടണ്‍ തയ്യാറാക്കുന്ന വീഡിയോ രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തിരുന്നു. നവരാത്രിയുടെ സമയത്ത് നോണ്‍വെജ് കഴിക്കുന്ന വീഡിയോ എന്ത് മാനസികാവസ്ഥയോടെയാണ് ഇവര്‍ നല്കുന്നതെന്നും ഇത് ആരെ സന്തോഷിപ്പിക്കാനാണെന്നും ജമ്മുകശ്മീരിലെ ഉധംപൂരിലെ റാലിയില്‍ മോദി കുറ്റപ്പെടുത്തി. ബിജെപിക്ക് അനുകൂലമായ അന്തരീക്ഷത്തില്‍ മാറ്റമുണ്ടെന്ന് ചില സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നതിനിടെയാണ് ഹിന്ദുത്വ വിഷയങ്ങളിലേക്ക് നരേന്ദ്ര മോദി ശ്രദ്ധ മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തിന് 3,000 കോടി രൂപ കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.
◾കേരളത്തിന് 3,000 കോടി രൂപ കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 5000 കോടി രൂപയായിരുന്നു കേരളം മുന്‍കൂര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, 3000 കോടി രൂപ മാത്രമാണ് കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചത്. നേരത്തേ സംസ്ഥാനത്തിന് 5000 കോടിരൂപ നല്‍കാമെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളം തള്ളിയിരുന്നു.
◾ ധാതുമണല്‍ ഖനനം നടത്താന്‍, സിഎംആര്‍എല്‍ കമ്പനിക്ക് സഹായം നല്‍കിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിയില്‍ 19ന് വിധി പറയാമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. കോടതിയുടെ നേരിട്ടുള്ള അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി. മാസപ്പടിയില്‍ അന്വേഷണം വേണമോ, വേണമെങ്കില്‍ അത് കോടതി നേരിട്ടോ അല്ലെങ്കില്‍ വിജിലന്‍സ് അന്വേഷണമാണോ എന്ന കാര്യത്തിലാണ് കോടതി വിധി പറയുക.
◾ സംസ്ഥാനത്ത് വിഷുച്ചന്തകള്‍ ഇന്ന് ആരംഭിക്കും. ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ ഈ മാസം 18 വരെയാണ് ചന്തകള്‍ നടക്കുക. താലൂക്ക് തലത്തില്‍ ഉള്‍പ്പെടെ ചന്തകള്‍ പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന് റംസാന്‍ – വിഷു ചന്തകള്‍ നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നില്ല. കണ്‍സ്യൂമര്‍ഫെഡ് ഹൈക്കോടതിയെ സമീപച്ചതോടെയാണ് ഇന്നലെ അനുകൂല തീരുമാനം ഉണ്ടായത്.
അനിൽ ആൻറണി 25 ലക്ഷം വാങ്ങി അത് തെളിയിക്കും.
ദല്ലാൾ നന്ദകുമാർ
◾ സിബിഐ സ്റ്റാന്റിങ് കൗണ്‍സിലിലേക്കുള്ള നിയമനത്തിനായി അനില്‍ ആന്റണിക്ക് 25 ലക്ഷം രൂപ നല്‍കി എന്ന ആരോപണം തെളിയിക്കുമെന്ന് ദല്ലാള്‍ നന്ദകുമാര്‍. ഡിജിറ്റല്‍ തെളിവ് ഉണ്ടെന്നും ചൊവ്വാഴ്ചയ്ക്കുള്ളില്‍ തെളിവ് പുറത്ത് വിടുമെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു. ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ തനിക്കെതിരെ കേസ് വന്നേക്കും. കേസ് വന്നാല്‍ അനില്‍ ആന്റണിയും പ്രതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ‘ഗണപതിവട്ട’ വിവാദത്തില്‍ കെ സുരേന്ദ്രനെതിരെ ആനി രാജ. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിച്ച് വോട്ട് നേടുക എന്നതാണ് ലക്ഷ്യം . വടക്കേ ഇന്ത്യയിലെ വിദ്വേഷ പ്രയോഗം ആണ് ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ആനി രാജ പ്രതികരിച്ചു. ജനകീയ വിഷയങ്ങളില്‍ സുരേന്ദ്രന് പ്രതികരണമില്ല, ജനശ്രദ്ധ നേടുക എന്നതാണ് ലക്ഷ്യം. എല്ലാ വിഭാഗവും ഇടകലര്‍ന്ന് ജീവിക്കുന്ന മണ്ണ് ആണിത്. അവിടേക്കാണ് വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നത്. വയനാട്ടിലെ ജനങ്ങള്‍ അത് അനുവദിക്കില്ല എന്നും ആനി രാജ പറഞ്ഞു.
◾ ജനശ്രദ്ധ നേടാനാണ് ഇപ്പോള്‍ ഗണപതിവട്ടവുമായിട്ട് സുരേന്ദ്രന്‍ ഇറങ്ങിയിരിക്കുന്നതെന്ന് കെ മുരളീധരന്‍. ഗണപതി ഒരു മിഥ്യയാണെന്ന് ഷംസീര്‍ പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തിരുന്നു. അത് ഗണപതി മതവിശ്വാസികളുടെ വികാരമാണ് എന്നതിനാലാണ്. സുല്‍ത്താന്‍ ബത്തേരിയുടെ പേരുമായി ഗണപതിവട്ടത്തിന് ബന്ധമില്ല. ആദ്യം തന്നെ പേര് ബത്തേരിയെന്നായിരുന്നുവെന്നും തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷം വോട്ട് തികക്കാനാണ് ഗണപതിയുടെ പേരും സുല്‍ത്താന്‍ ബത്തേരിയും കൂട്ടിക്കെട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾ കേരളത്തിലെ ബിജെപി നേതൃത്വം തമാശയായി മാറിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ഗണപതിവട്ടം വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു വസീഫ്. ഉത്തരേന്ത്യയിലേത് പോലെ വര്‍ഗീയത ഇവിടെ പറയാന്‍ പറ്റാത്തത് കൊണ്ടാണ് ഇത്തരം തമാശകള്‍ സുരേന്ദ്രന്‍ പറയുന്നത് എന്നും വസീഫ് പരിഹസിച്ചു.
◾ പാനൂര്‍ ബോംബ് സ്ഫോടനകേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റിമാന്‍ഡില്‍ കഴിയുന്ന അരുണ്‍, ഷെബിന്‍ലാല്‍, അതില്‍, സായൂജ്, അമല്‍ ബാബു എന്നീ പ്രതികളാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സ്ഫോടനത്തില്‍ പങ്കില്ലെന്നും സംഭവം കേട്ടറിഞ്ഞ് സ്ഥലത്തെത്തിയതാണെന്നുമാണ് പ്രതികളുടെ വാദം. വെടിമരുന്ന് സമാഹരിച്ചതെങ്ങനെയെന്നതിലെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
സിബിഐ അന്വേഷിക്കണം
◾ പാനൂര്‍ ബോംബ് സ്ഫോടനക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് എംഎം ഹസ്സന്‍ കത്ത് നല്‍കി. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിക്കാനായിരുന്നു ബോംബ് നിര്‍മ്മാണം. ബോംബ് നിര്‍മ്മാണം ഭീകര പ്രവര്‍ത്തനമാണ്. വടകരയിലെ ഷാഫിയുടെ വിജയത്തെ സിപിഎം പേടിക്കുന്നുവെന്നും ഹസ്സന്‍ പറഞ്ഞു.
◾ ലോക്സഭാ തെരഞ്ഞെടുപ്പിലെ തന്റെ അവസാനത്തെ മത്സരമാണിതെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. അതിനര്‍ഥം രാഷ്ട്രീയം നിര്‍ത്തുമെന്നല്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ വ്യത്യസ്തമായ പങ്ക് നിര്‍വഹിക്കാന്‍ അവസരം കിട്ടിയാല്‍ അത് നിര്‍വഹിക്കും. ബിജെപി ഭരണം തുടരുകയാണെങ്കില്‍ വിവാദ തീരുമാനങ്ങള്‍ക്കെതിരെ താന്‍ ശബ്ദം ഉയര്‍ത്തും എന്നും അദ്ദേഹം വ്യക്തമാക്കി.
◾ നടി ആക്രമിക്കപ്പെട്ട കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് സംബന്ധിച്ച അന്വേഷണത്തിലെ, വിശദമായ മൊഴിപ്പകര്‍പ്പുകള്‍ അതിജീവിതയ്ക്ക് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ട് റദാക്കണമെന്ന അതിജീവിതയുടെ ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തേ, സെഷന്‍സ് കോടതിയില്‍ മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിരുന്നില്ല.
◾ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ അതിജീവിതയുടെ ഹര്‍ജി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ ഹൈക്കോടതി വിശദമായി വാദം കേള്‍ക്കും. കേസ് മെയ് 30 ലേക്ക് മാറ്റി. കോടതി നിര്‍ദേശപ്രകാരമുള്ള അന്വേഷണമല്ല നടന്നതെങ്കില്‍ ഹൈക്കോടതിക്ക് സ്വമേധയാ ഇടപെടാമെന്ന് അതിജീവിത വാദിച്ചു. എതിര്‍പ്പുമായി ദിലീപിന്റെ അഭിഭാഷകനും രംഗത്തെത്തിയിരുന്നു.
◾ ഇടുക്കി രൂപതയെ വിമര്‍ശിച്ച് കത്തോലിക്ക സഭയിലെ ഒരു വിഭാഗം . കഴിഞ്ഞ ദിവസമാണ് ഇടുക്കി രൂപതയില്‍ ദി കേരള സ്റ്റോറി വിദ്യാര്‍ത്ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചത്. സിനിമ സാമുദായിക സൗഹാര്‍ദത്തെ തകര്‍ക്കാനുള്ള ഹിന്ദുത്വ ആശയ ചിത്രമാണെന്നും ക്രിസ്തുവിന്റെ സന്ദേശത്തിനും സഭയുടെ ആശയങ്ങള്‍ക്കും വിരുദ്ധമാണെന്നും കത്തോലിക്ക സഭയിലെ ഒരു വിഭാഗം സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു.
മുഖ്യമന്ത്രി അന്വേഷണത്തെ ഭയപ്പെടുന്നു
◾ കേന്ദ്ര അന്വേഷണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭയപ്പെടുന്നുവെന്ന് കെ.മുരളീധരന്‍. അഴിമതിക്കേസുകളില്‍ താനും കേജ്രിവാളിനെപ്പോലെ അകത്തു പോകുമോയെന്ന് മുഖ്യമന്ത്രിക്ക് ഭയമുണ്ട് . സംഘികള്‍ക്കു മുന്നില്‍ കീഴടങ്ങിയ മുഖ്യമന്ത്രിയുടെ ജല്‍പനങ്ങളാണ് കോണ്‍ഗ്രസിനെതിരായ വിമര്‍ശനമെന്നും അദ്ദേഹം പരിഹസിച്ചു.
◾ എ കെ ആന്റണിയോട് മര്യാദയും സ്നേഹവും കാണിക്കണമെന്ന് അനില്‍ ആന്റണിയോട്, ശശി തരൂര്‍. അനില്‍ തീവ്ര ബിജെപി നയങ്ങള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ദുഃഖമുണ്ട്. താന്‍ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ച നേതാവാണ് അനില്‍ ആന്റണി. പത്തനംതിട്ടയിലെ തോല്‍വി അനിലിനെ പല പാഠങ്ങളും പഠിപ്പിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.
◾ വൈത്തിരി പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പതിനൊന്നാം പ്രതി ആദിത്യന്റെ അച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തി. പന്തിരിക്കര പുതിയോട്ടുംകര പി.കെ. വിജയനെയാണ് (55) വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരുവണ്ണ ജിഎല്‍പി സ്‌കൂള്‍ അധ്യാപകനാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിജയനെ ചോദ്യം ചെയ്തിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
◾ 35 വര്‍ഷം നാവികസേനയുടെ അഭിമാനമായിരുന്ന ഐഎന്‍എസ് സിന്ധുധ്വജ് എന്ന മുങ്ങിക്കപ്പല്‍ പൊളിക്കാനായി കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തെത്തിച്ചു. ഇന്ത്യന്‍ നാവികസേന ഡീകമ്മീഷന്‍ ചെയ്ത മുങ്ങിക്കപ്പല്‍ പൊതുമേഖലാ സ്ഥാപനമായ സില്‍ക്കിലാണ് പൊളിക്കുക. മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു കപ്പല്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡില്‍ പൊളിക്കാനെത്തിയത്.
◾ കൊട്ടാരക്കര എംസി റോഡില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. പുലര്‍ച്ചെ അഞ്ചു മണിക്ക് നിയന്ത്രണം നഷ്ടപ്പെട്ട ലോറി തലകീഴായി മറിയുകയായിരുന്നു. ലോറി ഡ്രൈവര്‍ പയനീര്‍ സെല്‍വത്തെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ടാങ്കറിലെ വാതക ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.
രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍.
◾ രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകരായ മുസാഫിര്‍ ഹുസൈന്‍ ഷാസിബ്, അബ്ദുല്‍ മതീന്‍ അഹമ്മദ് താഹ എന്നിവരെ പശ്ചിമ ബംഗാളില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ വ്യാജ പേരുകളില്‍ കൊല്‍ക്കത്തയില്‍ കഴിയുകയായിരുന്നു.
◾ കുടുംബവിസ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വരുമാനപരിധി കുത്തനെ ഉയര്‍ത്തി യു.കെ. വരുമാനപരിധി 18,600 പൗണ്ടില്‍ നിന്ന് 29,000 പൗണ്ടായി ഉയര്‍ത്തി. കുടിയേറ്റം കുറയ്ക്കുന്നതിനുവേണ്ടി പ്രധാനമന്ത്രി ഋഷി സുനക്കിന്റെ പുതിയ പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി.
◾ സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. ഇന്ന് കേരളത്തില്‍ ഗ്രാമിന് ഒറ്റയടിക്ക് 100 രൂപയും പവന് 800 രൂപയും കത്തിക്കയറി. പവന്‍വില ചരിത്രത്തിലാദ്യമായി 53,000 രൂപയും ഗ്രാം 6,700 രൂപയും ഭേദിച്ചു. 6,720 രൂപയാണ് ഒരു ഗ്രാമിന് ഇന്ന് വില; പവന് 53,760 രൂപയും. ഈ മാസം ഇതുവരെ മാത്രം പവന് 3,080 രൂപയും ഗ്രാമിന് 385 രൂപയുമാണ് കേരളത്തില്‍ കൂടിയത്. ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ ഇന്ന് 58,200 രൂപയെങ്കിലും കൊടുത്താലേ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 83.39, പൗണ്ട് – 104.33, യൂറോ – 89.09, സ്വിസ് ഫ്രാങ്ക് – 91.41, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.33, ബഹറിന്‍ ദിനാര്‍ – 221.27, കുവൈത്ത് ദിനാര്‍ -270.83, ഒമാനി റിയാല്‍ – 216.62, സൗദി റിയാല്‍ – 22.23, യു.എ.ഇ ദിര്‍ഹം – 22.71, ഖത്തര്‍ റിയാല്‍ – 22.90, കനേഡിയന്‍ ഡോളര്‍ – 60.76.
ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രേമോദി
◾ കടുത്ത വേനലിന് തയ്യാറെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നിരേന്ദ്രമോദി. ഉഷ്ണതരംഗ മുന്നറിയിപ്പ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. അവശ്യ മരുന്നുകളുടെയും കുടിവെള്ളത്തിന്റെയും ലഭ്യത ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
◾ സംസ്ഥാനത്ത് ഉത്സവ ചന്തകള്‍ തുടങ്ങാന്‍ ഉപാധികളോടെ ഹൈക്കോടതി കണ്‍സ്യൂമര്‍ ഫെഡിന് അനുമതി നല്‍കി. ചന്തകളെ ഏതെങ്കിലും രാഷ്ട്രീയ നേട്ടത്തിന് സര്‍ക്കാര്‍ ഉപയോഗിക്കരുതെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ യാതൊരു പബ്ലിസിറ്റിയും നല്‍കരുതെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ചട്ടലംഘനം കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഏറ്റവും കുറവ് ദരിദ്രരുള്ള നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
◾ ഏറ്റവും കുറവ് ദരിദ്രരുള്ള നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യം അപകടത്തില്‍ ആണെങ്കില്‍ ജനങ്ങള്‍ അത് സംരക്ഷിക്കണം. അമിതാധികാരത്തിനാണ് രാജ്യം ഇതുവരെ സാക്ഷ്യം വഹിച്ചത്.ജനങ്ങള്‍ക്കെതിരെയാണ് ബിജെപി ഗവണ്‍മെന്റ് എന്ത് കാര്യങ്ങളും ചെയ്യുന്നത്. 2025 – നവംബര്‍ ഒന്നോടെ ഒരു കുടുംബവും ദരിദ്രാവസ്ഥയില്‍ അല്ലാത്ത നാടായി നമ്മുടെ കേരളം മാറും. അതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി, ഇവിടെകേരളം നമ്പര്‍ വണ്‍ എന്ന ഒറ്റ സ്റ്റോറിയേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
◾ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തക്ക് നോട്ടീസയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മാസപ്പടി കേസില്‍ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ ഹാജരായില്ല. ഇവരില്‍ നിന്ന് കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മാത്രമേ കേസ് അന്വേഷണം മറ്റുള്ളവരിലേക്ക് കൂടി നീളുകയുള്ളൂ.
വക്കീല്‍ നോട്ടീസിന് മറുപടി നല്‍കി ശശി തരൂര്‍
◾ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ അയച്ച വക്കീല്‍ നോട്ടീസിന് മറുപടി നല്‍കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വോട്ടര്‍മാര്‍ക്ക് പണം നല്‍കി എന്ന് പറഞ്ഞിട്ടില്ല. രാജീവ് ചന്ദ്രശേഖരന്റെ പേരോ പാര്‍ട്ടിയുടെ പേരോ പരാമര്‍ശിച്ചിട്ടില്ല. തെറ്റിദ്ധാരണ മൂലമോ മനപൂര്‍വ്വമോ ആരോപണം ഉന്നയിക്കുകയാണെന്നാണ് ശശി തരൂര്‍ അയച്ച മറുപടിയില്‍ പറയുന്നത്.
◾ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മാതൃക പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 4.49 ലക്ഷം പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പൊതുസ്ഥലങ്ങളില്‍ പതിച്ച പോസ്റ്ററുകള്‍, കൊടിത്തോരണങ്ങള്‍, ബാനറുകള്‍, ഫ്ളക്സ് ബോര്‍ഡ്, അലങ്കാര റിബ്ബണുകള്‍, ചുവരെഴുത്തുകള്‍ എന്നിവയാണ് നീക്കിയത്.
◾ പന്ന്യന്‍ രവീന്ദ്രന്‍ എന്തിനാണ് മത്സരിക്കുന്നത് എന്ന ശശി തരൂരിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. ജനങ്ങളുടെ പള്‍സ് അറിയാന്‍ സാധിക്കാത്ത സ്ഥാനാര്‍ത്ഥിയാണ് ശശി തരൂര്‍. താന്‍ ജയിച്ചില്ലെങ്കില്‍ ബിജെപി ജയിക്കട്ടെ എന്നതാണ് ശശി തരൂരിന്റെ മനോഭാവം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള വോട്ടിങ് മെഷീനില്‍ ഇടത് സ്ഥാനാര്‍ഥി അഡ്വ. സി.എ. അരുണ്‍കുമാര്‍ എന്നതിനുപകരം, അഡ്വ. അരുണ്‍കുമാര്‍ സി എ എന്നാണ് രേഖപ്പെടുത്തിയത്. നാമനിര്‍ദ്ദേശ പത്രികയില്‍ ആവശ്യപ്പെട്ട രീതിയിലല്ല പേര് രേഖപ്പെടുത്തിയതെന്നും അതിനാല്‍ ബാലറ്റ് യൂണിറ്റില്‍ പേര് തിരുത്തി നല്‍കണം എന്നുമാണ് എല്‍ഡിഎഫിന്റെ ആവശ്യം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എല്‍ഡിഎഫ് പരാതി നല്‍കി.
കോഴ വിവാദത്തില്‍ ഇനി പ്രതികരണത്തിന് ഇല്ലെന്ന് അനിൽ ആൻ്റണി
◾ കോഴ വിവാദത്തില്‍ ഇനി പ്രതികരണത്തിനില്ലെന്നും ഇനി വികസന കാര്യങ്ങള്‍ മാത്രമെ സംസാരിക്കൂവെന്നും പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. എന്നാല്‍ ദല്ലാള്‍ നന്ദകുമാര്‍ ഉന്നയിച്ച കോഴ ആരോപണം വിശദീകരിക്കാന്‍ അനില്‍ ആന്റണിക്കും ആന്റോ ആന്റണിക്കും ബാധ്യതയുണ്ടെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിന്റെ പ്രതികരണം.
◾ പാനൂര്‍ സ്ഫോടന കേസില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെങ്കില്‍ നടപടി എടുക്കുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് . പ്രതികളോ പ്രതികളെ സഹായിച്ചവരോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും വസീഫ് വ്യക്തമാക്കി.
"കൊലപാതകത്തിന് പിന്നിൽ സിപിഎം."
ആരോപണമുന്നയിച്ച് സിപിഎം നേതാവ്
◾ ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകനായിരുന്ന കായംകുളത്തെ സത്യനെ കൊലപ്പെടുത്തിയത് പാര്‍ട്ടി ആലോചിച്ചെന്ന് സി.പി.എം. നേതാവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ബിപിന്‍ സി. ബാബുവിന്റെ വെളിപ്പെടുത്തല്‍. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നല്‍കിയ കത്തിലാണ് ഇക്കാര്യമുള്ളത്. നിരപരാധിയായ തന്നെ കേസില്‍ പ്രതിയാക്കിയെന്നും 19-ാം വയസ്സില്‍ 65 ദിവസം ജയില്‍വാസം അനുഭവിച്ചുവെന്നും ചൂണ്ടിക്കാണിക്കുന്ന കത്തില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ജില്ലാ പഞ്ചായത്ത് അംഗത്വം ഒഴിയാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞിട്ടുണ്ട്.
◾ താന്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന കെ സുരേന്ദ്രന്റെ പ്രതാവനയ്‌ക്കെതിരെ ടി സിദ്ദിഖ്. പേര് മാറ്റം നടപ്പിലാക്കാനുള്ള പ്രാപ്തിയും കഴിവും സുരേന്ദ്രനില്ല. ജനശ്രദ്ധ കിട്ടാന്‍ വേണ്ടിയുള്ള ശ്രമമാണ് സുരേന്ദ്രന്‍ നടത്തുന്നത്. സുരേന്ദ്രനല്ല മോദി വിചാരിച്ചാലും വയനാട്ടില്‍ അത് വിലപ്പോകില്ല. ചരിത്രത്തെ അപനിര്‍മിക്കുകയാണ് സംഘപരിവാര്‍ അജണ്ട. അത് ഒരിക്കലും നടക്കാന്‍ അനുവദിക്കില്ലെന്നും ടി സിദ്ദിഖ് പറഞ്ഞു.
റിയാസ് മൗലവി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
◾റിയാസ് മൗലവി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിചാരണ കോടതി തെളിവുകള്‍ പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടു. 7 വര്‍ഷം ജാമ്യം ലഭിക്കാതെ മൂന്ന് പ്രതികള്‍ ജയിലില്‍ കിടന്നത് തെളിവ് ശക്തമായതിനാലാണെന്നും ഹര്‍ജിയില്‍ പറയുന്നു. മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് നല്‍കി. മൂന്നു പ്രതികളോടും പാസ്പോര്‍ട്ട് കെട്ടിവയ്ക്കാനും, കോടതിയുടെ പരിധിവിട്ട് പുറത്തേക്ക് പോകരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
◾ തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വിചിത്രമാണെന്ന് എം സ്വരാജ്. തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന ഘട്ടത്തില്‍ തന്നെ ചട്ടലംഘനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും കമ്മീഷന്‍ നടപടിയെടുത്തതാണെന്നും, തെളിവുകള്‍ നല്‍കിയിട്ടും ഇത്തരമൊരു വിധിയുണ്ടായത് വിചിത്രമാണെന്നും സ്വരാജ് പറഞ്ഞു. തെറ്റായ സന്ദേശം നല്‍കുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുമായ വിധിയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള സ്റ്റോറി മുസ്ലിം വിരുദ്ധമല്ല.
എ പി അബ്ദുള്ളക്കുട്ടി
◾ ഈദ് ഗാഹില്‍ നടത്തിയ പ്രസംഗത്തില്‍ കേരള സ്റ്റോറി സിനിമക്ക് എതിരെ മത പണ്ഡിതര്‍ മോശമായി പ്രസംഗിച്ചുവെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. പാളയം ഇമാം ഈ സിനിമ കണ്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഈ സിനിമ മുസ്ലിം വിരുദ്ധമല്ലെന്നും മത ചടങ്ങുകളില്‍ ഇത്തരം പ്രസംഗങ്ങള്‍ നടത്തുന്നത് തെറ്റായ നടപടിയാണെന്നും പറഞ്ഞ അബ്ദുള്ളക്കുട്ടി മുഖ്യമന്ത്രി സിനിമയെ വര്‍ഗീയ വത്കരിച്ച് മുസ്ലിം വികാരം ഉണര്‍ത്താന്‍ പറ്റുമോ എന്ന് നോക്കുകയാണെന്നും കുറ്റപ്പെടുത്തി.
◾ പാനൂര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്ഐയോടാണെന്നും പാര്‍ട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദന്‍. രക്ഷാപ്രവര്‍ത്തനത്തിന് പോയവരും പ്രതികളായിട്ടുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ച ക്രിമിനല്‍ സംഘം പ്രതികളായ കേസെന്നാണ് സിപിഎമ്മിന്റെ നിലപാട്. ബോംബുണ്ടാക്കാന്‍ സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് ഡിവൈഎഫ്ഐ ഭാരവാഹി ഷിജാലും ഷബിന്‍ ലാലുമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
◾ കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ പി.കെ. ബിജുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എട്ടരമണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. അറസ്റ്റിലായ പ്രതികളുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍, പാര്‍ട്ടി അന്വേഷണത്തിലെ കണ്ടെത്തലുകള്‍ എന്നീ വിഷയങ്ങളില്‍ വ്യക്തത വരുത്താനാണ് ഇഡി നീക്കം. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കി എന്ന് പി കെ ബിജു പറഞ്ഞു.
◾ സംസ്ഥാനസര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായി തുടങ്ങിയ കെ-ഫോണിനായി കിഫ്ബിയില്‍നിന്ന് കടമെടുത്ത 1059 കോടി രൂപയിലേക്ക് ഒക്ടോബര്‍ മുതല്‍ 100 കോടി രൂപവീതം തിരച്ചടയ്ക്കണമെന്ന് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായി 13 വര്‍ഷവും ഇത്രയും തുക തിരിച്ചടയ്ക്കണം. പ്രതിമാസം ശരാശരി 600 രൂപവീതം ലഭിക്കുന്ന ഒന്നരലക്ഷം കണക്ഷനുകളെങ്കിലും ഉണ്ടെങ്കിലേ തിരിച്ചടവിനുള്ള നൂറുകോടി രൂപ ലഭിക്കൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 30,000 ഇന്റര്‍നെറ്റ് കണക്ഷന്‍ മാത്രമാണ് കെ-ഫോണിന് നല്‍കാനായത്. അതില്‍ തന്നെ അയ്യായിരം എണ്ണം ബി.പി.എല്‍ കണക്ഷനാണ്.
◾ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ ‘ജീ പേ’ പോസ്റ്ററുകള്‍. പ്രധാനമന്ത്രിയുടെ ചിത്രമുള്ള ക്യൂ.ആര്‍. കോര്‍ഡ് അടങ്ങിയ പോസ്റ്ററുകളില്‍ സ്‌കാന്‍ ചെയ്താല്‍ അഴിമതി കാണാം എന്നും എഴുതിയിട്ടുണ്ട്. ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ തിരഞ്ഞെടുപ്പ് ബോണ്ട് ഉള്‍പ്പെടെയുള്ള വിവിധ അഴിമതി ആരോപണങ്ങളുള്ള വീഡിയോയിലേക്കാണ് എത്തുക.
കെ കവിതയെ സിബിഐയും അറസ്റ്റ് ചെയ്തു.
◾ ഡല്‍ഹി മദ്യ നയ കേസില്‍ തെലങ്കാനയിലെ ബിആര്‍എസ് നേതാവായ കെ കവിതയെ സിബിഐയും അറസ്റ്റ് ചെയ്തു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കവിതയെ ഇന്ന് ചോദ്യം ചെയ്യാന്‍ സിബിഐ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കെ കവിത തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുന്നുണ്ടെന്നാണ് ഇഡിയുടെ വിമര്‍ശനം. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള കേസാണിതെന്നും, പ്രതിപക്ഷ നേതാക്കളെയാണ് കേസിലൂടെ ലക്ഷ്യമിടുന്നതെന്നും കെ കവിത പ്രതികരിച്ചു.
◾ ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സൈനികര്‍ക്ക് നല്‍കുന്ന പിന്തുണയുടെ ഫലമായി തീവ്രവാദികളെ അവരുടെ മടയില്‍ കയറി കൊല്ലുന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഘണ്ഡിലെ ഋഷികേശില്‍ നടന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
◾ ചൈനയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഇന്ത്യയുടെ പരാമാധികാരം ചൈന നിരന്തരം ലംഘിച്ചുകൊണ്ടിരിക്കെ, അമേരിക്കന്‍ മാസികയായ ന്യൂസ് വീക്കിനു നല്‍കിയ അഭിമുഖത്തില്‍ ഭീരുത്വത്തിന്റെ എല്ലാ പരിധിയും മോദി മറികടന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.
◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറി ബിഭവ് കുമാറിനെ വിജിലന്‍സ് പുറത്താക്കി. അനധികൃത നിയമനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതിനിടെ എ.എ.പി. എം.എല്‍.എ. അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുംം ഇ.ഡി നടത്തുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
◾ ചേര്‍ച്ചയില്ലാത്ത സ്പെയര്‍പാര്‍ട്സ് കൊണ്ടുള്ള ഓട്ടോറിക്ഷ പോലെയാണ് മഹാരാഷ്രയിലെ മഹാവികാസ് അഘാടി സഖ്യമെന്ന് പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള കപട ശിവസേനയും ശരത് പവാറിന്റെ കപട എന്‍സിപിയും അവശേഷിക്കുന്ന കോണ്‍ഗ്രസുമാണ് ഈ ഓട്ടോറിക്ഷയിലുള്ളതെന്നും ഇത്തരം ഓട്ടോറിക്ഷകള്‍ക്ക് ദിശയോ ഭാവിയോ ഇല്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം സഖ്യം മുങ്ങിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.
◾ 1250 കോടി ഡോളറിന്റെ സാമ്പത്തിക തട്ടിപ്പുകേസില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ വമ്പന്‍ വ്യവസായിയും വാന്‍ തിന്‍ ഫാറ്റ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമയുമായ ട്രൂങ് മേ ലാന്‍ എന്ന വനിതയെ വധശിക്ഷയ്ക്ക് വിധിച്ച് വിയറ്റ്നാം കോടതി. രാജ്യംകണ്ട ഏറ്റവും വലിയ തട്ടിപ്പുകേസിലാണ് കോടതിയുടെ സുപ്രധാന വിധി.
◾ ഇന്ത്യയുള്‍പ്പെടെയുള്ള 91 രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് ആപ്പിളിന്റെ മുന്നറിയിപ്പ്. പെഗാസസ് ഉള്‍പ്പെടെയുള്ള ചാര സോഫ്‌റ്റ്വേറുകളുടെ ആക്രമണം കരുതിയിരിക്കണമെന്നാണ് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിളിന്റെ മുന്നറിയിപ്പ്.
◾ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ മുംബൈ ഇന്ത്യസിന് ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം. 61 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിസിയുടേയും 50 റണ്‍സെടുത്ത രജത് പടീദാറിന്റേയും 53 റണ്‍സെടുത്ത ദിനേശ് കാര്‍ത്തികിന്റേയും കരുത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യസ് വെറും 15.3 ഓവറില്‍ ലക്ഷ്യം മറികടന്നു. 34 പന്തില്‍ 69 റണ്‍സെടുത്ത ഇഷാന്‍ കിഷനും 19 പന്തില്‍ 52 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവുമാണ് മുംബൈയുടെ രണ്ടാംജയം എളുപ്പമാക്കിയത്. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത ജസ്പ്രീത് ബുംറയാണ് രാജസ്ഥാന്‍ റോയല്‍സിനെ 196 ല്‍ ഒതുക്കിയത്.
*NIRMAL Result 12/04/2024*
*1 st Prize :*
Amount: ₹7,000,000/-
NV407408
*Consolation Prize :*
Amount: ₹8,000/-
NN407408 NO407408 NP407408 NR407408 NS407408 NT407408 NU407408 NW407408 NX407408 NY407408 NZ407408
*2 nd Prize :*
Amount: ₹10,00,000/-
NY298572
*3 rd Prize :*
Amount: ₹100,000/-
NN332143 NO235523 NP799723 NR673518 NS624160 NT980046 NU879120 NV366201 NW348031 NX149448 NY754871 NZ489258
*4 th Prize :*
Amount: ₹5,000/-
0669 1381 2317 2812 2864 3553 4239 5343 5900 6105 6232 6621 8353 8529 8530 8538 9032 9407
*5 th Prize :*
Amount: ₹1,000/-
0127 0226 0255 0940 1655 1946 2022 2529 2532 2605 2838 3089 3160 3869 3993 4255 4436 4600 4820 5890 6267 6296 6410 6456 6593 7053 7346 7739 7922 8599 9136 9163 9414 9425 9844 9990
*6 th Prize :*
Amount: ₹500/-
0304 0335 0424 0472 0549 0569 0627 0666 0691 0735 0962 0964 1218 1335 1515 1696 1710 1783 1804 2220 2252 2522 2562 2598 2961 3314 3435 3564 3782 3796 4057 4194 4391 4851 4955 4962 5499 5603 5678 6004 6016 6099 6346 6350 6380 6701 6743 6749 6794 6811 6821 6948 6949 6969 6975 7255 7527 7644 7865 7971 8137 8153 8215 8323 8336 8357 8735 8753 8910 8996 9100 9131 9140 9385 9392 9571 9575 9674 9865
*7 th Prize :*
Amount: ₹100/-
0005 0027 0048 0352 0389 0495 0577 0646 0725 1033 1134 1518 1577 1681 1699 1851 1917 1967 2004 2013 2121 2122 2130 2388 2498 2521 2576 2662 2680 2736 2841 2916 2926 2932 3256 3267 3306 3358 3421 3490 3709 3828 3901 3956 4160 4162 4236 4256 4275 4399 4415 4496 4510 4546 4739 4750 5164 5204 5293 5318 5383 5600 5623 5745 5758 5848 6022 6161 6219 6262 6319 6343 6502 6585 6602 6653 6672 6682 6697 6880 6930 6956 6960 6966 6997 7009 7040 7044 7087 7115 7158 7213 7251 7356 7392 7440 7585 7623 7643 7700 7813 7824 8101 8225 8248 8320 8322 8372 8435 8492 8816 8868 9024 9138 9191 9271 9278 9449 9459 9508 9709 9869