ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ.
Special reporter:Kuriakose Niranam
വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് പൊട്ടിക്കരഞ്ഞ് ശോഭാ സുരേന്ദ്രന്‍.
◾വാര്‍ത്താസമ്മേളനത്തില്‍ വികാരാധീനയായി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. ജില്ലാ നേതൃത്വത്തിനെതിരെ പരാതി നല്‍കിയെന്ന വാര്‍ത്ത
അവാസ്തവമെന്നും അവർ വ്യക്തമാക്കി തന്നെ തോല്‍പ്പിക്കാനായി ഒരു ചാനലും അതിന്റെ മുതലാളിയും വ്യാജവാര്‍ത്ത നല്‍കുന്നതായും ശോഭ പറഞ്ഞു. ഈ ചാനലിന്റെ ഉടമയുടെ അടുത്ത ആള്‍ ഇന്നലെ രാത്രി തന്നെ കാണാന്‍ വന്നുവെന്നും കൂടുതലായാല്‍ വന്നത് ആരാണെന്നും ഏത് വാഹനത്തിലാണെന്നതു ഉള്‍പ്പടെ വെളിപ്പെടുത്തുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു താനും സഹപ്രവര്‍ത്തകരും മുണ്ടുമുറുക്കിയുടുത്താണ് ത്രികോണമത്സരമെന്ന സാഹചര്യം ഉണ്ടാക്കിയതെന്ന് ശോഭാസുരേന്ദ്രന്‍ പറഞ്ഞു.ഒരു സ്ത്രീ ഇത്രയും വര്‍ഷങ്ങളായി കേരളത്തില്‍ പൊതുപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തിട്ട് ഇത്രയും നാണം കെട്ടരീതിയില്‍ അപമാനിക്കരുതെന്നും അവർ വ്യക്തമാക്കി . താന്‍ ജയിക്കുമെന്ന് ബോധ്യപ്പെട്ടപ്പോള്‍ തകര്‍ക്കാന്‍ കെസി വേണുഗോപാലിനും കരിമണല്‍ കര്‍ത്തയ്ക്കും വേണ്ടി ആ ചാനല്‍ പണിയെടുത്തിട്ടുണ്ടെങ്കില്‍ ഈ പിറന്നാള്‍ ദിവസം ആ ചാനലിന്റെ മുന്നില്‍ താന്‍ നിരാഹാരം ഇരിക്കും. അടിയന്തരമായി അന്യായമായ വാര്‍ത്ത പിന്‍വലിക്കണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു
ദ കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയെ വിഡി സതീശൻ വിമര്‍ശിച്ചു.
കത്തോലിക്ക സഭ യു ഡി എഫിന് എതിരെ തിരിയുവാൻ സാധ്യത?
◾ഇടുക്കി രൂപതയുടേത് തെറ്റായ രീതിയാണെന്നും സംസ്ഥാനത്തെ അപമാനിക്കുന്നതാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി സിനിമ പ്രദര്‍ശിപ്പിച്ച സമീപനം ശരിയല്ലെന്നും. കേരളത്തെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങളാണ് സിനിമയിലുള്ളതെന്നും വിഡി സതീശന്‍ കൂട്ടിച്ചേർത്തു. അതോടൊപ്പം മോദിയുടെ ഗ്യാരണ്ടിക്ക് ചാക്കിന്‍റെ വിലയാണെനും വിഡി സതീശന്‍ പരിഹസിച്ചു.
സിപിഎം നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരായി
◾ കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പികെ ഷാജന്‍ എന്നിവര്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായി. കരുവന്നൂരിലെ ലോക്കല്‍ കമ്മിറ്റി അക്കൗണ്ടിനെക്കുറിച്ച് തനിക്കറിയില്ലെന്ന് എംഎം വര്‍ഗീസ് പറഞ്ഞു. അറിയുന്ന വിവരങ്ങള്‍ മാത്രമെ പറയാന്‍ കഴിയുകയുള്ളു. സിപിഎമ്മിന് യാതൊരു ഭയവുമില്ല. ഇഡിക്കും ഐടിക്കും രാഷ്ട്രീയ അജണ്ടയാണെന്നും എല്ലാ അക്കൗണ്ടും ക്ലിയര്‍ ആണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും എംഎം വര്‍ഗീസ് പറഞ്ഞു.
◾ സിപിഎം- ബിജെപി അന്തര്‍ധാര കേരളത്തില്‍ വളരെ ശക്തമാണെന്ന് കെ.സുധാകരന്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത്, ലൈഫ് മിഷന്‍ പദ്ധതി, മാസപ്പടി കേസുകള്‍ അട്ടിമറിക്കപ്പെടില്ലായിരുന്നുവെന്നും ഇതില്‍ ഏതെങ്കിലുമൊരു കേസ് ശരിയായി അന്വേഷിച്ചിരുന്നെങ്കില്‍ പിണറായി വിജയന്‍ തിഹാര്‍ ജയിലില്‍ കിടക്കുമായിരുന്നുവെന്നും കെ. സുധാകരന്‍ പറഞ്ഞു.
നാടിന്റെ വികസനത്തിന്റെ പര്യായമാണ് കിഫ്ബിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
◾നാടിന്റെ വികസനത്തിന്റെ പര്യായമാണ് കിഫ്ബിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവിടെ ഒന്നും രഹസ്യമല്ല, കിഫ്ബി വികസന പദ്ധതിയില്ലാത്ത ഒരു മണ്ഡലവും കേരളത്തിലില്ല. അന്വേഷണ ഏജന്‍സികളെ ഇറക്കി വിരട്ടാനാണ് കേന്ദ്രത്തിന്റെ ശ്രമം. സുതാര്യമായ തീരുമാനങ്ങളാണ് കിഫ്ബിയില്‍ ഉണ്ടായത്. അത് തോമസ് ഐസക് മാത്രം എടുത്തതല്ല. കിഫ്ബി ബോര്‍ഡാണ് വിഷയങ്ങളില്‍ തീരുമാനമെടുത്തത്. എന്തോ പ്രശ്നമുണ്ടെന്ന തെറ്റിദ്ധാരണ പരത്താനാണ് ശ്രമം നടക്കുന്നത്്. ഇത് രാഷ്ട്രീയ ലക്ഷ്യമാണ്. ഇതില്‍ പ്രതിപക്ഷം കേന്ദ്ര ഏജന്‍സികളെ സഹായിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സിദ്ധാർത്ഥന്‍റെ മരണം സംബന്ധിച്ച കേസിൽ സി ബി ഐ, എഫ് ഐ ആർ സമർപ്പിച്ചു
◾ സിപിഎം നേതാക്കള്‍ കണ്ണൂര്‍ പാനൂരില്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട്ടില്‍ പോയത് സമൂഹ ജീവിതത്തിന്റെ ഭാഗമായാണെന്നും, മരണവീട്ടില്‍ പോയി ബന്ധുക്കളെ ആശ്വസിപ്പിക്കുകയെന്നത് നാട്ടില്‍ നടക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമത്തോടും കുറ്റവാളികളോടും മൃദു സമീപനമില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. പാനൂരിലുണ്ടായ സ്ഫോടനം സാധാരണഗതിയില്‍ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. പാനൂര്‍ സംഭവത്തെ രഷ്ട്രീയമായി കാണേണ്ടതില്ല. കേസില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
◾ പാനൂര്‍ സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം തിരയേണ്ടതില്ലെന്നും, ക്രിമിനലായി കഴിഞ്ഞാല്‍ അവരെ ക്രിമിനലുകള്‍ ആയി കണ്ടാല്‍ മതിയെന്നും മുന്‍ മന്ത്രിയും വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ കെ ശൈലജ. നല്ല പശ്ചാത്തലമുള്ള കുടുംബങ്ങളില്‍ നിന്ന് പോലും വഴിപിഴച്ച് പോകുന്ന ചെറുപ്പക്കാര്‍ ഉണ്ട്. സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവരുടെ കുടുംബം തന്നെ അവരെ തള്ളിപ്പറഞ്ഞ് കഴിഞ്ഞു, മരിച്ചയാളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ശൈലജ പറഞ്ഞു.
◾ പാനൂരില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബോംബ് പൊട്ടിയ സ്ഥലത്ത് സന്നദ്ധ പ്രവര്‍ത്തനത്തിനെത്തിയ ഡി.വൈ.എഫ്.ഐ സഖാവിനേയാണ് പോലീസ് പ്രതിചേര്‍ത്തതെന്നും, സിപിഎം ബോംബ് ഉണ്ടാക്കുന്നുവെന്ന കള്ളപ്രചാരവേലയാണ് ബി.ജെ.പി യും യു.ഡി.എഫും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾തെരഞ്ഞെടുപ്പ് വേളയില്‍ പാനൂരില്‍ ബോംബ് സ്ഫോടനമുണ്ടായതും പത്തോളം ബോംബുകള്‍ കണ്ടെടുത്തതും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. സുതാര്യമായി തിരഞ്ഞെടുപ്പ് നടത്താന്‍ സാഹചര്യം ഒരുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും, പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കേണ്ടെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയുടെ വാദം പരിഹാസ്യമാണെന്നും ഷാഫി പറഞ്ഞു.
സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
◾ പാനൂരിലെ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ബോംബുണ്ടാക്കിയത് ആര്‍.എസ്.എസുകാരെ കൊല്ലാനല്ലെന്നും അവരുമായി നേരത്തെ ധാരണയുണ്ടെന്നും പറഞ്ഞ സതീശന്‍ ബോംബ് നിര്‍മിച്ചത് കോണ്‍ഗ്രസുകാരെ കൊല്ലാനാണെന്നും ആരോപിച്ചു.
◾ മരണവീട്ടില്‍ ഒരാള്‍ പോകുന്നത് വലിയ പാതകമാണെന്ന് കരുതുന്നില്ലെന്നും ബോംബിന്റെ മേല്‍വിലാസം ഇടതിന് വേണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടയാളുടെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.
◾ പാനൂര്‍ സ്ഫോടനത്തില്‍ ഡി.വൈ.എഫ്.ഐക്ക് ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും നിലവില്‍ പ്രാദേശിക നേതാക്കളാണ് അറസ്റ്റിലായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് സ്ഫോടനത്തില്‍ പങ്കുണ്ടെങ്കില്‍ ഒരു കാരണവശാലും അത് അംഗീകരിക്കില്ലെന്നും സനോജ് കൂട്ടിച്ചേര്‍ത്തു.
◾ കേരളത്തില്‍ ഇപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാലാണ് ഇടുക്കി രൂപതയിലെ പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ദ കേരള സ്റ്റോറി സിനിമാ പ്രദര്‍ശനം നടത്തിയതെന്നും ഇടുക്കി രൂപതയെ പ്രതിനിധീകരിച്ച് ഫാ. ജിന്‍സ് കാരക്കാട്ട് വ്യക്തമാക്കി. വിവാദമായത് കൊണ്ടല്ല തെരഞ്ഞെടുത്തതെന്നും വിശ്വോത്സവത്തില്‍ പഠനവിഷയത്തിന്റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നും ഫാദര്‍ വിശദീകരിച്ചു.
◾ കേന്ദ്ര സര്‍ക്കാറിന്റെ സോഫ്റ്റ്വെയറായതിനാല്‍ പുക പരിശോധനയില്‍ കൂടുതല്‍ വാഹനങ്ങള്‍ പരാജയപ്പെടുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് ഒന്നും ചെയ്യാനാകില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. പുക പരിശോധനയില്‍ വാഹനങ്ങള്‍ പരാജയപ്പെടുന്നുവെന്ന് നിരവധി പരാതികളാണ് ലഭിച്ചതെന്നും ഉദ്യോഗസ്ഥരോട് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും മിക്ക പരാതികളിലും കഴമ്പില്ലെന്നാണ് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.
ഹൈറിച്ച് തട്ടിപ്പ് സിബിഐക്ക് വിട്ടു
◾ ഹൈറിച്ചിന്റെ 750 കോടി രൂപയുടെ തട്ടിപ്പ് ഇനി സിബിഐ അന്വേഷിക്കും. അന്വേഷണം സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി.
◾ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട തിരൂര്‍ സ്വദേശി ടിപി സുബ്രഹ്‌മണ്യത്തിനെതിരെ കേസ്. പാക്കിസ്ഥാന് ജയ് വിളിക്കാനും പിണറായി തയ്യാറാകും, അല്ലെങ്കില്‍ വീണ മോളുടെ കാര്യം തീരുമാനമാകും എന്നെല്ലാമാണ് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു എന്നാണ് എഫ്ഐആര്‍.
◾ പാലായിലെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ഓഫീസില്‍ നിന്ന് കെഎം മാണിയുടെ ചിത്രം തിരികെയെടുത്ത് സജി മഞ്ഞകടമ്പില്‍. നാളെ കെഎം മാണിയുടെ ഓര്‍മ്മ ദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാണ് ചിത്രം എടുത്തതെന്നാണ് സജി വ്യക്തമാക്കിയത്. സജി മഞ്ഞക്കടമ്പില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിക്ഷേപകർ ആവശ്യപ്പെടുന്ന നിമിഷം പണം തിരികെ നൽകണം ഹൈക്കോടതി
◾ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപകര്‍ ആവശ്യപ്പെടുന്ന നിമിഷം പണം തിരികെ നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. നിക്ഷേപകരുടെ പണം തിരികെ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ സാഹചര്യം വളരെ മോശമാകുമെന്നും, ഒരു ബാങ്കിന് ഇളവ് അനുവദിച്ചാല്‍ അത് ഭാവിയില്‍ എല്ലാ നിക്ഷേപകരെയും ബാധിക്കുമെന്നും, സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ബാങ്ക് നഷ്ടത്തിലായതോടെ കാലാവധി പൂര്‍ത്തിയായ സ്ഥിരനിക്ഷേപങ്ങള്‍ പോലും മടക്കിക്കിട്ടുന്നില്ലെന്ന പാലാ കിഴതടിയൂര്‍ സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
◾ സാമ്പത്തിക ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളുടെ വിവരങ്ങള്‍ ഇഡി ധനമന്ത്രാലയത്തിന് കൈമാറി. അയ്യന്തോള്‍, തുമ്പൂര്‍, നടക്കല്‍, മാവേലിക്കര, മൂന്നിലവ്, കണ്ടല, പെരുങ്കാവിള, മൈലപ്ര, ചാത്തന്നൂര്‍, മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കുകള്‍, ബി എസ് എന്‍ എല്‍ എന്‍ജിനിയേഴ്സ് സഹകരണ ബാങ്ക്, കോന്നി റീജണല്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ കരുവന്നൂര്‍ ബാങ്കിന് സമാനമായ രീതിയിലുളള ക്രമക്കേട് നടന്നുവെന്നാണ് ഇഡി റിപ്പോര്‍ട്ട് നല്‍കിയത്.
◾ കേരളത്തില്‍ ബിജെപി അഞ്ചിലധികം സീറ്റ് നേടുമെന്ന് പ്രകാശ് ജാവഡേക്കര്‍. ഫലം വരുമ്പോള്‍ സര്‍പ്രൈസുകളുണ്ടാകുമെന്നും രണ്ട് തിരഞ്ഞെടുപ്പുകള്‍ക്കപ്പുറം കേരളം ബിജെപി ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപിയെ ജയിപ്പിക്കാനാണ് ഇഡിയെ ഇറക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
◾ തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയെ ജയിപ്പിക്കാനാണ് ഇഡിയെ ഇറക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍ നടപടിയും അതിന്റെ ഭാഗമായാണെന്നും, മണ്ഡലത്തില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താകുമെന്നും ഇമ്മാതിരി കളി കൊണ്ടൊന്നും ഒന്നും നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ തിരുവനന്തപുരം വര്‍ക്കലയിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലം അഞ്ചുതെങ്ങ് കോവില്‍തോട്ടം സ്വദേശിയായ വീട്ടമ്മ പ്രതിഭ മരിച്ചു. കൊല്ലത്ത് നഴ്സിങ്ങിന് പഠിക്കുന്ന മകളെ റെയില്‍വേ സ്റ്റേഷനില്‍ യാത്രയയക്കാന്‍ ഭര്‍ത്താവിനോടൊപ്പം ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്നു പ്രതിഭ. സ്വകാര്യബസ് ഇരുചക്ര വാഹനത്തെ മറികടക്കവെ ബസിന്റ പിന്‍ഭാഗം സ്‌കൂട്ടറില്‍ തട്ടിയാണ് അപകടം സംഭവിച്ചത്.
◾ വല്ലപ്പുഴയില്‍ അമ്മയെയും മക്കളെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പില്‍ പ്രദീപിന്റെ ഭാര്യ ബീന, മക്കളായ നിഖ , നിവേദ എന്നിവരെയാണ് വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ബീന നേരത്തെ മരിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് 12 കാരിയായ മകള്‍ നിഖ മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് വീട്ടിനുള്ളില്‍ ഇവരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
◾ വയനാട് ഇരുളം മാതമംഗലത്ത് ഭാര്യ അടക്കം മൂന്ന് പേരെ ചുറ്റികയ്ക്ക് അടിച്ചുകൊല്ലാന്‍ ശ്രമം. സംഭവത്തില്‍ കുപ്പാടി സ്വദേശി ജിനു അറസ്റ്റിലായി. ഭാര്യ സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ബിജി എന്നിവരെയാണ് ജിനു ചുറ്റിക കൊണ്ട് ആക്രമിച്ചത്. മൂവരും മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏറെ നാളായി അകന്നുകഴിയുകയായിരുന്ന സുമതിയോട് ജിനു കൂടെ വരണമെന്ന് ആവശ്യപ്പെട്ടിരുന്നുവത്രേ. എന്നാലീ ആവശ്യം നിരാകരിച്ചതോടെയാണ് ജിനു ആക്രമണത്തിന് മുതിര്‍ന്നതെന്നാണ് സൂചന.
◾ മണിപ്പൂരില്‍ സാധ്യമായതെല്ലാം ചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാര്‍ ഇടപെട്ടതോടെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവെന്നും അമിത് ഷാ മണിപ്പൂരില്‍ തങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തിയതാണെന്നും സര്‍ക്കാര്‍ സമയബന്ധിതമായി ഇടപെട്ടുവെന്നും മോദി പറഞ്ഞു.
◾ വര്‍ഗീയത ആളിക്കത്തിക്കാന്‍ മോദി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. വര്‍ഗീയ വിഭജനത്തിനുള്ള കൃത്യമായ അജണ്ടയാണ് പ്രധാനമന്ത്രി നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വര്‍ഗീയത പ്രചരിപ്പിച്ച് വോട്ട് നേടാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തിനെതിരെ ഉടന്‍ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി
ജയിലിന് വോട്ടിലൂടെ മറുപടി
◾ ജയിലിന് മറുപടി വോട്ടിലൂടെ എന്ന പുതിയ പ്രചാരണത്തിന് തുടക്കമിട്ട് ആംആദ്മി പാര്‍ട്ടി. പ്രചാരണത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ നേതൃത്വം നല്‍കും. മോദി നേരിട്ട് നടത്തിയ അഴിമതിയാണ് ഇലക്ട്രല്‍ ബോണ്ടെന്ന ആരോപണം പ്രചാരണത്തില്‍ ശക്തമാക്കാനാണ് എഎപിയുടെ തീരുമാനം. വോട്ടിലൂടെ ബിജെപിക്ക് മറുപടി നല്‍കണമെന്ന ആഹ്വാനം ജനങ്ങളിലേക്ക് എത്തിക്കും. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റോടെ നിര്‍ത്തിവച്ച റാലികള്‍ക്ക് ഇനി ഭഗവന്ത് മാന്‍ നേതൃത്വം നല്‍കും.
◾ മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷ ദില്ലി റൗസ് അവന്യൂ കോടതി തള്ളി. ഇടക്കാല ജാമ്യ അപേക്ഷയില്‍ തിങ്കളാഴ്ച്ച വാദം പൂര്‍ത്തിയായിരുന്നു. മകന്റെ പരീക്ഷ ചൂണ്ടിക്കാട്ടിയാണ് കവിത വിചാരണ കോടതിയെ സമീപിച്ചത്. തങ്ങള്‍ അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണെന്നും ഈ സമയത്ത് ഇടക്കാല ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഇഡി വ്യക്തമാക്കി.
◾ താന്‍ ബീഫ് കഴിക്കാറില്ലെന്നും, പ്രൗഡ് ഹിന്ദു ആണെന്നും ബിജെപി സ്ഥാനാര്‍ത്ഥിയും നടിയുമായ കങ്കണ റണൗട്ട്. തനിക്കെതിരെ പ്രചരിക്കുന്നതെല്ലാം അടിസ്ഥാനവിരുദ്ധമായ കാര്യങ്ങളാണ്. യോഗയിലും ആയുര്‍വേദത്തിലും കേന്ദ്രീകരിച്ചുള്ള ജീവിതരീതിയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി പിന്തുടരുന്നതെന്നും അവര്‍ എക്സില്‍ കുറിച്ചു. കങ്കണ ബീഫ് കഴിച്ചിരുന്നുവെന്ന് നേരത്തെ പറഞ്ഞതായി കോണ്‍ഗ്രസ് നേതാവ് വിജയ് വാഡേത്തിവാര്‍ പറഞ്ഞിരുന്നു.
◾ ബെംഗളൂരു ബെല്ലാരിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 5.6 കോടി രൂപയും 3 കിലോ സ്വര്‍ണവും 103 കിലോ വെളളിയും പിടിച്ചെടുത്തു. സ്വര്‍ണ വ്യാപാരിയായ നരേഷ് സോണി എന്നയാളുടെ വീട്ടില്‍ ആണ് പൊലീസ് റെയ്ഡ് നടത്തിയത്. ബ്രൂസ്പേട്ട് എന്ന സ്ഥലത്തെ വീട്ടില്‍ ആണ് ഇത്രയധികം പണവും സ്വര്‍ണവും വെള്ളിയും സൂക്ഷിച്ചിരുന്നത്. എന്തിന് വേണ്ടി സൂക്ഷിച്ച പണമാണെന്ന് വ്യക്തമാക്കാനോ കണക്ക് കാണിക്കാനോ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ജ്വല്ലറി ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ കോളറ പൊട്ടിപ്പുറപ്പെട്ടതോടെ രക്ഷപ്പെടാന്‍ കയറിയ ബോട്ട് മുങ്ങി മൊസാംബിക്കില്‍ 94 പേര്‍ മരിച്ചു. 130 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 26 പേരെ കാണാനില്ല. നാമ്പുലയില്‍ നിന്ന് ഐലന്റ് ഓഫ് മൊസാംബികിലേക്ക് പോവുകയായിരുന്ന ബോട്ടാണ് മുങ്ങിയത്.
*WIN-WIN Result 08/04/2024*
*1 st Prize :*
Amount: ₹7,500,000/-
WH644531
*Consolation Prize :*
Amount: ₹8,000/-
WA644531 WB644531 WC644531 WD644531 WE644531 WF644531 WG644531 WJ644531 WK644531 WL644531 WM644531
*2 nd Prize :*
Amount: ₹500,000/-
WA693092
*3 rd Prize :*
Amount: ₹100,000/-
WA862059 WB615819 WC689817 WD772814 WE904600 WF242946 WG367675 WH253230 WJ174977 WK603023 WL497064 WM257067
*4 th Prize :*
Amount: ₹5,000/-
0642 0839 0856 1671 1752 2002 2389 4461 4548 6060 6416 6605 6643 7332 7790 7845 8531 8730
*5 th Prize :*
Amount: ₹2,000/-
0636 1774 4428 5980 6061 7595 7698 8261 9401 9653
*6 th Prize :*
Amount: ₹1,000/-
0325 0424 2202 2292 2692 5471 6089 6948 7007 7935 8169 9107 9753 9875
*7 th Prize :*
Amount: ₹500/-
0064 0115 0190 0232 0298 0310 0456 0504 0557 0875 1069 1207 1401 1823 1836 2084 2150 2254 2320 2393 2426 2484 2498 2628 2835 2987 3035 3092 3121 3574 3591 3676 3760 3806 3855 3913 4034 4194 4221 4235 4246 4302 4831 4985 5086 5208 5236 5247 5436 5509 5601 5732 5736 5760 5976 6106 6245 6407 6444 6733 6929 6992 7236 7245 7302 7404 7608 7610 8131 8306 8341 8361 8397 8410 8464 8586 8593 8825 8835 8947 9641 9954
*8 th Prize :*
Amount: ₹100/-
0038 0301 0549 0649 0653 0858 0957 1117 1147 1153 1233 1363 1484 1569 1595 1598 1682 1688 1707 1749 1784 1787 2011 2028 2031 2037 2164 2214 2256 2378 2619 2762 2763 2889 3018 3046 3115 3134 3136 3144 3299 3374 3419 3428 3484 3495 3562 3590 3656 3664 3677 3722 3734 3817 3824 3981 4029 4098 4105 4297 4454 4775 4824 4892 5007 5057 5076 5163 5334 5569 5651 5660 5722 5740 5865 5899 6034 6076 6104 6230 6271 6346 6360 6415 6440 6514 6538 6543 6562 6652 6909 7174 7249 7334 7477 7532 7661 7718 7813 7905 7978 8010 8040 8114 8317 8346 8502 8546 8635 8753 8828 8837 8956 9053 9113 9195 9320 9535 9595 9678 9709 9803 9840 9841 9897 9983