ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ

Special reporter:KURIAKOSE NIRANAM 






നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

◾ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശങ്കയാണ് നീറ്റ് വിഷയമെന്നും നീറ്റ് പരീക്ഷ ഒരു ദുരന്തമായി മാറിക്കഴിഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു.


വിദ്യാര്‍ഥികള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തിലെ ക്രമക്കേടുകള്‍ ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്നലെ നിഷേധിച്ചിരുന്നു
എം എം വർഗീസ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയാകും. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കാണ് പ്രതിയാവുക. കളളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയിൽ പാർട്ടിക്കായി സ്ഥലം വാങ്ങിയതെന്നാണ് ഇഡി കണ്ടെത്തൽ. എം എം വർഗീസിന്‍റെ പേരിലുളള പാർട്ടി ഭൂമി ഇഡി കണ്ടെത്തിയിരുന്നു.
ലഡാക്കിൽ 5 ജവാൻമാർ മരിച്ചു.
സൈനിക അഭ്യാസത്തിനിടെ ലഡാക്കിൽ ഉണ്ടായ അപകടത്തിൽ അഞ്ചു സൈനികർക്ക് വീരമ‍ൃത്യു. ടാങ്ക് ഉപയോഗിച്ച് നദി കടക്കുന്നതിനിടെയാണ് സൈനികർ അപകടത്തിൽ പെട്ടത്. ജലനിരപ്പ് ഉയർന്നതോടെ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കരസേനയുടെ ടി 72 ടാങ്കാണ് മുങ്ങിയത്. അപകടത്തിൽപെട്ട 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി.
സിപിഎമ്മിനെ പ്രതി ചേര്‍ത്ത ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ പ്രതി ചേര്‍ത്ത ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍.ഇഡി നടപടി തോന്നിവാസം, കേന്ദ്ര സര്‍ക്കാർ ശൈലി മാറ്റുന്നില്ല .ലോക്കല്‍ കമ്മറ്റിയോ ബ്രാഞ്ച് കമ്മറ്റിയോ സ്ളം വാങ്ങിയാല്‍ അത് ജില്ല കമ്മറ്റിയുടെ പേരിലാണ് രജിസ്റ്റ്‍ ചെയ്യുക. അതിന്‍റെ പേരില്‍ പ്രതി ചേര്‍ക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും.ഇഡി ഇതുവരെ പാർട്ടിയെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കത്വ ഫണ്ട് തട്ടിപ്പ് കേസിൽ പി കെ ഫിറോസിനും, സി കെ സുബൈറിനുമെതിരെയുള്ള കേസിലെ നടപടിസ്റ്റേ ചെയ്ത് ഹൈക്കോടതി. ഇരുവരും നേരത്തെ കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി ജാമ്യം എടുത്തിരുന്നു. കത്വ പെൺകുട്ടിക്കായി ശേഖരിച്ച തുകയിൽ 15 ലക്ഷം രൂപ പി കെ ഫിറോസും സി കെ സുബൈറും വകമാറ്റി ചിലവഴിച്ചെന്നായിരുന്നു പരാതി..
പ്രതിപ്പട്ടികയിലുള്ളവരെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി
പൂക്കോട് സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ, പ്രതിപ്പട്ടികയിലുള്ളവരെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി മാതാപിതാക്കൾ . പ്രതികൾ പ്രാക്ടിക്കൽ പരീക്ഷയെഴുതിയത് ചട്ടം ലംഘിച്ചാണെന്നും വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടം മറികടന്നുവെന്നും സിദ്ധാർത്ഥന്റെ മാതാപിതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ വൈകീട്ട് രാജ്ഭവനിലെത്തിയാണ് ഇരുവരും പരാതി നൽകിയത്. പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി മാതാപിതാക്കൾ അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിനെ തിരെ പാലക്കാട് ഡിസിസി
◾പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ജില്ലയ്ക്കകത്ത് നിന്നുള്ള സ്ഥാനാർഥി മതിയെന്ന നിലപാടിൽ ഡിസിസി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനായി ഒരു വിഭാഗം കരുക്കൾ നീക്കുന്നുണ്ടെന്നാണ് സൂചന. എ ഐസിസി നേതൃത്വത്തെ നേരിട്ട് താത്പര്യമറിയിക്കാൻ യുവനേതാക്കൾ ദില്ലിയിലെത്തി . ആര് സ്ഥാനാർഥിയാവണമെന്ന കാര്യത്തിൽ പാലക്കാട്ടെ ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് കോൺഗ്രസ് സോഷ്യൽ മീഡിയ കോർഡിനേറ്റർ ഡോ പി സരിൻ പറഞ്ഞു.
ദില്ലിയിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്
◾ദില്ലിയിൽ കനത്ത മഴയെ തുടർന്ന് മൂന്ന് മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് ഓറഞ്ച് അലർട്ട് ആണെങ്കിലും സാധാരണ മഴയാകും ലഭിക്കുക എന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നലെ പെയ്ത കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ടാണ് നഗരത്തിൽ അനുഭവപ്പെട്ടത്. അതോടൊപ്പംഗ്രേറ്റർ നോയിഡയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണ് മൂന്ന് കുട്ടികൾ മരിച്ചു. 5 പേർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നുവരികയാണ്. മഴ സാഹചര്യം കണക്കിലെടുത്ത് ദില്ലിയിൽ അവധിയിൽ പോയ മുതിർന്ന ഉദ്യോഗസ്ഥരോട് തിരികെ എത്താൻ ലഫ് ഗവർണർ നിർദ്ദേശം നൽകി.
പുതുക്കിയ പരീക്ഷ തീയ്യതികള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പ്രഖ്യാപിച്ചു. 

◾ റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകള്‍ നടത്താനുളള പുതുക്കിയ തീയ്യതികള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ നാല് വരെ യുജിസി നെറ്റ് പരീക്ഷകള്‍ നടക്കും. സിഎസ്ഐആര്‍ നെറ്റ് പരീക്ഷ ജൂലായ് 25 മുതല്‍ 27 വരെയും നടക്കും. ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകള്‍ മാറ്റിയത്.

സി.പി.എമ്മിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതി ചേര്‍ത്തു. 

സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടി രൂപയുടെ സ്വത്തുക്കളും ഇ ഡി. കണ്ടുകെട്ടി.

◾കരുവന്നൂര്‍ കള്ളപ്പണകേസില്‍ സി.പി.എമ്മിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതി ചേര്‍ത്തു. സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടി രൂപയുടെ സ്വത്തുക്കളും ഇ ഡി. കണ്ടുകെട്ടി. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുളള പൊറത്തുശേരി പാര്‍ട്ടി കമ്മിറ്റി ഓഫീസിന്റെ സ്ഥലവും സിപിഎമ്മിന്റെ 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളുമാണ് ഇഡി കണ്ടുകെട്ടിയത്.

സിപിഎം സംസ്ഥാന സമിതി അവതരിപ്പിച്ച തെരഞ്ഞെടുപ്പ് തോൽവി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളി.

◾ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ തോല്‍വിയില്‍ ആഴത്തിലുള്ള തിരുത്തല്‍ നടപടികള്‍ വേണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച പിബി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനം കേന്ദ്ര കമ്മിറ്റി നിരാകരിച്ചു. ജാതി- മത സംഘടനകളുടെ സമീപനം മാത്രമാണ് തോല്‍വിക്ക് കാരണമെന്ന വിലയിരുത്തല്‍ അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര കമ്മറ്റി വിലയിരുത്തി. ലോക്സഭ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ഇന്നും തുടരും.

മാലിന്യം തള്ളിയ പഞ്ചായത്ത് അംഗത്തിനെതിരെ എന്ത് നടപടിയെടുത്തു എന്ന് ഹൈക്കോടതി.

◾മാലിന്യ പായ്ക്കറ്റ് സ്‌കൂട്ടറിൽ കൊണ്ടുവന്ന് റോഡരികിൽ ഉപേക്ഷിച്ച പഞ്ചായത്ത് അംഗത്തിനെതിരെ എന്ത് നടപടിയെടുത്തതെന്ന് ഹൈക്കോടതി.

എടുത്ത നടപടി അറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. മൂവാറ്റുപുഴ താലൂക്കിലെ മഞ്ഞള്ളൂർ പഞ്ചായത്ത് 13ാം വാർഡ് അംഗവും സിപിഎം നേതാവുമായ പി എസ് സുധാകരനാണ് മാലിന്യം വഴിയരികിൽ ഉപേക്ഷിച്ചത്
◾ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി ഉണ്ടാക്കിയത് കനത്ത പ്രതിസന്ധിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ്. ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളിലെ വോട്ട് കണക്കില്‍ ബിജെപി മുന്നിലാണെന്നും തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഭരണവിരുദ്ധ വികാരം കാരണമായെന്നുമാണ് ജില്ലാ സെക്രട്ടേറിയേറ്റിലെ വിലയിരുത്തല്‍. ഈഴവ വോട്ടില്‍ വലിയ ചോര്‍ച്ച ഉണ്ടായെന്നും സര്‍ക്കാര്‍ ജനങ്ങളുടേതാണെന്ന തോന്നല്‍ ഇല്ലാതായെന്നും അഭിപ്രായം ഉയര്‍ന്നു. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ പെരുമാറ്റത്തിനെതിരേയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു. ആര്യയുടെ പെരുമാറ്റ രീതി ജില്ലയില്‍ പാര്‍ട്ടി വോട്ടുകള്‍ കുറച്ചതായാണ് വിമര്‍ശനം. ഇങ്ങനെ പോയാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി കളം പിടിക്കുമെന്നാണ് വിമര്‍ശനം. നഗരസഭാ ഭരണ നേതൃത്വത്തിന്റെ ഇടപെടലുകള്‍ ഒട്ടും ജനകീയമല്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.
സി പി എം കൊല്ലാന്‍ നോക്കിയാല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്കുമെന്ന് കെ സുധാകരന്‍ എം പി.
◾ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ രീതിയില്‍ ഇനിയും ആരെയെങ്കിലും സി പി എം കൊല്ലാന്‍ നോക്കിയാല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്കുമെന്ന് കെ സുധാകരന്‍ എം പി. മുഖ്യമന്ത്രിയും,
പാര്‍ട്ടിയും നല്കുന്ന സംരക്ഷണമാണ് കൊലയാളികളുടെ പിന്‍ബലം. പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ ടി പി ചന്ദ്രശേഖരന്‍ മാതൃകയില്‍ തീര്‍ത്തുകളയാം എന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് സുധാകരന്‍ പറഞ്ഞു. അനുഭവത്തില്‍നിന്ന് പാഠം പഠിക്കാത്ത, ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത ഫാസിസ്റ്റ് പാര്‍ട്ടിയാണ് സി പി എം എന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

ആശുപത്രികളുടെ പേര് മാറ്റുന്നുവെന്നത് അനാവശ്യപ്രചരണമെന്ന് ആരോഗ്യ വകുപ്പ്. 

◾ സംസ്ഥാനത്തെ ആശുപത്രികളുടെ പേര് മാറ്റുന്നുവെന്നത് അനാവശ്യപ്രചരണമെന്ന് ആരോഗ്യ വകുപ്പ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഇനിയും ആ പേരുകളില്‍ തന്നെ അറിയപ്പെടും.

ബ്രാന്‍ഡിംഗായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ‘ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’, ‘ആരോഗ്യം പരമം ധനം’ എന്നീ ടാഗ് ലൈനുകള്‍ കൂടി ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
വി.സി. നിയമനങ്ങള്‍ക്ക് സേര്‍ച്ച് കമ്മിറ്റികള്‍ രൂപവത്കരിച്ച് ഗവര്‍ണര്‍.

◾ കേരള, എം.ജി, കുഫോസ്, കെ.ടി.യു, കാര്‍ഷിക, മലയാളം സര്‍വകലാശാലകളുടെ വി.സി. നിയമനങ്ങള്‍ക്ക് സേര്‍ച്ച് കമ്മിറ്റികള്‍ രൂപവത്കരിച്ച് ഗവര്‍ണര്‍. കേരള സര്‍വകലാശാല സേര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സിലറുടെ നോമിനിയായി ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥിനെ ഉള്‍പ്പെടുത്തി.. നാലുവര്‍ഷ ബിരുദമടക്കം ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റംവരുന്ന ഘട്ടത്തില്‍ സര്‍വകലാശാലകളിലെ ഇന്‍-ചാര്‍ജ് ഭരണം വലിയ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നു കണ്ടാണ് സ്ഥിരം വി.സി. നിയമനത്തിലേക്ക് ഗവര്‍ണര്‍ കടന്നത്. നിലവില്‍ കാലിക്കറ്റ് ഒഴികെ ഒരു സര്‍വകലാശാലയിലും സ്ഥിരം വി.സിമാരില്ല..

അങ്കമാലി താലൂക്ക് ആശുപത്രിയിലെ ഷൂട്ടിംഗ് വിവാദമായി.

◾ അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ഷൂട്ടിംഗ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഫഹദ് ഫാസില്‍ നിര്‍മ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയ എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

◾ അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ഷൂട്ടിംഗ് നടത്തിയ സംഭവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി താലൂക്കാശുപത്രി സൂപ്രണ്ട്. മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയതെന്നും രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്റെയടക്കം അനുമതിയും നിര്‍ദേശങ്ങളും പാലിച്ചാണ് ഷൂട്ടിങ് നടന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി.

മുംബൈയില്‍ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി.

◾ തിരുവനന്തപുരത്ത് നിന്നും മുംബൈയില്‍ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. തിരുവനന്തപുരത്തു നിന്നും 12:30 ന് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. എന്നാല്‍ വിമാനത്തില്‍ നടത്തിയ


പരിശോധനയില്‍ ബോംബ് കണ്ടെത്താനായില്ല. വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്ത ശേഷം മൂന്നു മണിക്കൂറോളം യാത്രക്കാരെ സുരക്ഷാ ജീവനക്കാര്‍ പരിശോധിച്ചു. വിമാനത്തിന്റെ ശുചിമുറിയില്‍ ബോംബ് വച്ചിട്ടുണ്ട് എന്ന് എഴുതിയത് കണ്ട വിസ്താര ജീവനക്കാരാണ് സുരക്ഷ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.
ഭൂമി കരംമാറ്റം-പുതിയ സംവിധാനം ജൂലൈ ഒന്നിന് നിലവിൽ വരും.

◾ ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ ഒന്നു മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. ഇതുവരെ സംസ്ഥാനത്ത് 27 ആര്‍ഡിഒ/സബ് കളക്ടര്‍മാര്‍ തീര്‍പ്പ് കല്‍പ്പിച്ചിരുന്ന തരംമാറ്റ പ്രക്രിയ ഇനിമുതല്‍ 71 ഡെപ്യൂട്ടി കളക്ടര്‍മാര്‍ നേരിട്ട് കൈകാര്യം ചെയ്യുമെന്ന് മന്ത്രി വിശദീകരിച്ചു. ഭൂനികുതി ഉള്‍പ്പെടെ പ്രധാന ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കി തുടങ്ങിയതോടെയാണ് ഭൂമി തരംമാറ്റത്തിനായി ഇത്രയധികം അപേക്ഷകള്‍ വരാനിടയായതെന്നും മന്ത്രി വ്യക്തമാക്കി.

റേഷൻ വിതരണം നീട്ടി ◾2024 ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.  സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവര്‍ത്തി ദിവസമായ ജൂലൈ 1-ാം തീയതിക്ക് പകരം ജൂലൈ 6 ന് ആയിരിക്കും.  ജൂലൈ മാസത്തെ റേഷന്‍ വിതരണം 8-ാം തീയതി മുതല്‍ ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു

◾ മലബാറിലെ ടെയിന്‍ യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെയും, റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ജയ വര്‍മ സിന്‍ഹയെയും കണ്ട് കോഴിക്കോട് എംപി എം കെ രാഘവന്‍. ബംഗളൂരു – കണ്ണൂര്‍ എക്സ്പ്രസ് സര്‍വ്വീസ് കോഴിക്കോടേക്ക് നീട്ടി റെയില്‍വേ ബോര്‍ഡ് ഇറക്കിയ ഉത്തരവ് അഞ്ച് മാസം കഴിഞ്ഞും നടപ്പിലാക്കാത്തതിലെ പ്രതിഷേധം അദ്ദേഹം മന്ത്രിയെ അറിയിച്ചു.

◾ കോഴിക്കോട് എന്‍ഐടിയിലെ കരാര്‍ തൊഴിലാളികളുടെ സമരം അവസാനിപ്പിച്ചു. ഇവിടെ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന സെക്യൂരിറ്റി, ശുചീകരണ വിഭാഗത്തിലെ 312 ജോലിക്കാരെയും നിലനിര്‍ത്തുമെന്ന് മാനേജ്മെന്റ് ഉറപ്പുനല്‍കി. തൊഴിലാളികള്‍ക്ക് 60 വയസ്സ് എന്ന മാനദണ്ഡം തന്നെ ഇനിയും നിലനിര്‍ത്താനും തീരുമാനിച്ചു. ഇതേ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

◾ സംസ്ഥാനത്ത് നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ ഉദ്ഘാടനം ചെയ്യും. ഒന്നാംവര്‍ഷ ബിരുദ ക്ലാസ്സുകള്‍ ആരംഭിക്കുന്ന ജൂലൈ ഒന്ന് വിജ്ഞാനോത്സവം ആയി സംസ്ഥാനത്തെ ക്യാമ്പസുകളില്‍ ആഘോഷിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാസപ്പടി കേസിൽ വിശദമായി അന്വേഷണം വേണമെന്ന് ഇ ഡി

◾ മാസപ്പടി കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഹൈക്കോടതിയില്‍ ഇഡി. വീണാ വിജയന്റെ സ്ഥാപനമായ


എക്സാലോജിക്കിന് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ നല്‍കിയ പണത്തിന്റെ സ്രോതസ് കണ്ടെത്തേണ്ടതുണ്ട്. സിഎംആര്‍എല്ലിന്റെ കണക്കുകള്‍ പലതും കൃത്രിമമാണെന്നും ഇഡി കോടതിയെ അറിയിച്ചു.
കുട്ടനാട് താലൂക്കിന് ഇന്ന് അവധി

◾ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ ഇന്ന് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അംഗനവാടികള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

◾ അനധികൃത ലോട്ടറി വില്‍പ്പന നടത്തിയതിന് പത്തനംതിട്ട ജില്ലയിലെ അംഗീകൃത ഭാഗ്യക്കുറി ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അംഗീകൃത ഏജന്റായിരിക്കെ ബോച്ചേ ടീ എന്ന ഉത്പന്നവും നറുക്കെടുപ്പ് കൂപ്പണും വില്‍ക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത പ്രചരിച്ചിരുന്നു. വകുപ്പ് നിര്‍ദേശപ്രകാരം അടൂര്‍ അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി.

◾ പാറശാലയില്‍ ക്വാറി ഉടമയെ കൊലപ്പെടുത്തിയ സംഭവത്തില്‍, കൊലപാതകത്തിന് ഉപയോഗിച്ച സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച സര്‍ജ്ജിക്കല്‍ ബ്ലേഡ് വില്‍പന നടത്തിയ ബ്രദേഴ്‌സ് സര്‍ജിക്കല്‍സ് എന്ന സ്ഥാപനം ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി.പാറശാലയ്ക്ക് പുറമെ നെയ്യാറ്റിന്‍കരയിലും ഇവരുടെ സ്ഥാപനം ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്നു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചിട്ടുണ്ട്.

◾ കൊച്ചിയില്‍നിന്ന് ദുബായിലേക്ക് യാത്രക്കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് സംസ്ഥാന സര്‍ക്കാര്‍ . യാത്രക്കപ്പല്‍ തുടങ്ങുന്നതിനായി രണ്ട് ഏജന്‍സികളെ തെരഞ്ഞെടുത്തു. കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വിവിധ തുറമുഖങ്ങളും വിദേശ തുറമുഖങ്ങളുമായും ബന്ധപ്പെട്ട് ടൂറിസംരംഗത്തും യാത്രക്കപ്പല്‍ ഒരുക്കും.

തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു പുതിയ വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ.

◾ തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു പുതിയ വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ. ജൂലൈ ഒന്നാം തീയ്യതി മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. ബെംഗളൂരുവില്‍ നിന്ന് എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണിക്ക് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4:15ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. തിരികെ തിരുവനന്തപുരത്തു നിന്ന് വൈകുന്നേരം 4:55ന് പുറപ്പെട്ട്, 06:10ന് ബെംഗളൂരുവില്‍ എത്തും.

രാത്രികാലങ്ങളിൽ ബസ് നിർത്താൻ പറ്റില്ലെന്ന് കെഎസ്ആർടിസി

◾ രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത്, ദീര്‍ഘദൂര ബസുകള്‍ നിര്‍ത്താനാവില്ലെന്ന് കെഎസ്ആര്‍ടിസി. രാത്രി 8 മുതല്‍ രാവിലെ 6 വരെ സ്ത്രീകളും മുതിര്‍ന്ന പൗരന്‍മാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്ന് സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ദീര്‍ഘദൂര മള്‍ട്ടി ആക്സില്‍ എ.സി സൂപ്പര്‍ ഡീലക്സ്, സൂപ്പര്‍ എക്സ്പ്രസ് ബസുകളില്‍ ഈ നിര്‍ദ്ദേശം നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

◾ കെ – സ്മാര്‍ട്ട് ആപ്പ് വഴി ലൈസന്‍സ് നേടിയത് 1,31,907 സ്ഥാപനങ്ങളെന്ന് റിപ്പോര്‍ട്ട് . 1,19,828 വ്യാപാര സ്ഥാപനങ്ങള്‍ ലൈസന്‍സ് പുതുക്കി. 12,079 പേര്‍ പുതിയ ലൈസന്‍സ് എടുത്തു. തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പരിധിയിലെ സ്ഥാപനങ്ങളുടെ ലൈസന്‍സ്, വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് കെ – സ്മാര്‍ട്ട് സോഫ്‌റ്റ്വെയര്‍ വഴിയാക്കിയത്.

മാർക്ക് നഷ്ടപ്പെട്ട വിഷയത്തിൽ അധ്യാപകർക്കെതിരെ വകുപ്പ് തല നടപടിയെടുക്കണം.

◾ പരീക്ഷ പേപ്പര്‍ മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക് നഷ്ടപ്പെട്ട സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ വകുപ്പ് തല നടപടി എടുക്കണമെന്ന് ബാലാവകാശ കമ്മിഷന്‍. നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികാ മഠത്തിലെ വിദ്യാര്‍ഥിനി തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി കൂട്ടുങ്കല്‍ വീട്ടില്‍ സാബു രജി ദമ്പതികളുടെ മകള്‍ അനയ ആര്‍ സാബുവിന് മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്റെ അശ്രദ്ധ മൂലം എസ് എസ് എല്‍ സിക്ക് ഏഴ് മാര്‍ക്ക് നഷ്ടപ്പെട്ട സംഭവത്തിലാണ് ബലാവകാശ കമ്മിഷന്റെ ഉത്തരവ്.

◾ ബംഗാള്‍ ഉള്‍കടലില്‍ ഒഡിഷ തീരത്തിനു സമീപം ന്യുനമര്‍ദ്ദം രൂപപ്പെട്ടു. ഗുജറാത്തിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര തീരങ്ങളില്‍ കാലവര്‍ഷകാറ്റ് സജീവമാണ്. വടക്കന്‍ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മാവേലിക്കരയിൽ കോൺക്രീറ്റ് മേൽക്കൂര തകർന്നു വീണ് രണ്ടുപേർ മരിച്ചു

◾ മാവേലിക്കര തഴക്കരയില്‍ നിര്‍മിച്ചുകൊണ്ടിരുന്ന വീടിന്റെ പോര്‍ച്ചിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലുമല, പുതുച്ചിറ, പ്ലാവിള വടക്കതില്‍ ആനന്ദന്‍ (കൊച്ചുമോന്‍-54), ചെട്ടികുളങ്ങര, പേള പേരേക്കാവില്‍ സുരേഷ് ഭവനത്തില്‍, സുരേഷ്(57) എന്നിവരാണ് മരിച്ചത്. മാവേലിക്കര മുന്‍സിപ്പാലിറ്റി 8-ാം വാര്‍ഡ് തഴക്കര പുത്തന്‍ പുരയിടത്തില്‍ സ്റ്റീഫന്‍ ഫിലിപ്പോസിന്റെ വീടിനോട് ചേര്‍ന്ന് നിര്‍മിച്ചു കൊണ്ടിരുന്ന പോര്‍ച്ചിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കുരയുടെ വാര്‍പ്പിനായി ഉപയോഗിച്ച തട്ട് ഇളക്കി മാറ്റുന്നതിനിടെയായിരുന്നു അപകടം.

◾ ആളൊഴിഞ്ഞ പറമ്പില്‍ പൊട്ടിവീണ് കിടന്ന വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. കൊല്ലയില്‍ പഞ്ചായത്തിലെ തൈക്കൂര്‍വിളാകം വീട്ടില്‍ ബാബു(68)ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഓണംകോട് ആട്ടക്കുളത്തിന് സമീപത്തെ ആളൊഞ്ഞ പറമ്പിലാണ് സംഭവം.

മനു തോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കി പി. ജയരാജന്റെ മകന്‍.

◾ഡിവൈഎഫ്‌ഐ നേതാവ് മനു തോമസിനെതിരെ പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജിന്റെ വക്കീല്‍ നോട്ടീസ്. മനു തോമസ്, ഏഷ്യാനെറ്റ് ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അനൂപ് ബാലചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജെയിന്‍ പി. രാജിന്റെ വക്കീല്‍ നോട്ടീസ്.പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കാന്‍ പി. ജയരാജന്‍ ചര്‍ച്ച നടത്തിയെന്ന് മനു ആരോപിച്ചിരുന്നു. മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് വിദേശത്തും സ്വദേശത്തും കച്ചവടങ്ങള്‍ നടത്തി. പി. ജയരാജന്‍ പാര്‍ട്ടിയെ കൊത്തിവലിക്കാന്‍ അവസരമൊരുക്കുകയാണെന്നും മനു തോമസ് ഫേസ്ബുക്കിലൂടെയാണ് ആരോപിച്ചത്. ഇതിനെതിരെയാണ് ജയരാജന്റെ മകന്‍ ജെയിന്‍ രാജിന്റെ വക്കീല്‍ നോട്ടീസ്. മനു തോമസിനെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തതായി ഫേസ്ബുക്കിലൂടെയാണ് ജെയിന്‍ അറിയിച്ചത്.

◾ മണ്ണന്തലയില്‍ മൂന്നു വയസുകാരന്റെ ദേഹത്ത് ചായ വീണ് പൊള്ളലേറ്റ സംഭവത്തില്‍ കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചത് മുത്തച്ഛനല്ല എന്ന കണ്ടെത്തല്‍. സംഭവം നടന്ന സമയത്ത് കുട്ടിയുടെ മുത്തച്ഛന്‍ വെയിറ്റിംഗ് ഷെല്‍ട്ടറില്‍ ഇരിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. നിരപരാധിയെന്ന് വ്യക്തമായതിനെ തുടര്‍ന്ന് മുത്തച്ഛനെ പൊലീസ് വിട്ടയച്ചു. ചായ കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തില്‍ മറിഞ്ഞതാകാമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പൊലീസ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ താനല്ല ഇത് ചെയ്തതെന്നും കുട്ടിയുടെ ദേഹത്ത് അബദ്ധത്തില്‍ ചായ വീണതാണെന്നും മുത്തച്ഛന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു.

ഹേമന്ത് സോറൻ ജയിൽ മോചിതനായി

◾ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ജയില്‍മോചിതനായി. റാഞ്ചിയിലെ ബിര്‍സ മുന്ദ സെന്‍ട്രല്‍ ജയിലില്‍ നിന്നിറങ്ങിയ അദ്ദേഹത്തെ ഭാര്യ കല്‍പ്പന സോറന്‍, ജെ.എം.എം. ജനറല്‍ സെക്രട്ടറി വിനോദ് പാണ്ഡെ എന്നിവര്‍ സ്വീകരിച്ചു.തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും താന്‍ തുടങ്ങി വെച്ച ദൗത്യം പൂര്‍ത്തിയാക്കുമെന്നും ജയില്‍മോചിതനായ സോറന്‍ പ്രതികരിച്ചു.

◾ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് 2023-24 കാലയളവില്‍ നടത്തിയ ഉഭയകക്ഷി അവലോകനത്തില്‍ ഇന്ത്യയ്ക്ക് മികച്ച നേട്ടം. ജൂണ്‍ 26നും 28നും ഇടയില്‍ സിംഗപ്പൂരില്‍ നടന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് സമ്പൂര്‍ണ്ണ യോഗം അംഗീകരിച്ച ഉഭയകക്ഷി അവലോകന റിപ്പോര്‍ട്ടില്‍, ഇന്ത്യയെ ‘റെഗുലര്‍ ഫോളോ-അപ്പ്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ധനസഹായം എന്നിവയെ ചെറുക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളില്‍ സുപ്രധാന നാഴികക്കല്ലാണിത്.

10 വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ

◾ പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡല്‍ഹിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കേസില്‍ രാഹുല്‍, ദേവ്ദത്ത് എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ മൃതദേഹം തല തകര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

◾ ബി എസ് യെദിയൂരപ്പക്കെതിരായ പോക്സോ കേസില്‍ അറസ്റ്റ് തടഞ്ഞ ഉത്തരവ് കര്‍ണാടക ഹൈക്കോടതി നീട്ടി. കേസില്‍ സി ഐ ഡി കഴിഞ്ഞ ദിവസം വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ വിശദമായ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സി ഐ ഡിയോട് കോടതി നിര്‍ദേശിച്ചു. വിശദമായ എതിര്‍ സത്യവാങ്മൂലം നല്‍കുന്നത് വരെ യെദിയൂരപ്പയെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

◾ നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഇന്നലെ ജാര്‍ഖണ്ഡില്‍ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഹസാരി ബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഇസാന്‍ ഉള്‍ ഹഖ്, പരീക്ഷാ സെന്റര്‍ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരാണ് അറസ്റ്റിലായത്. ഹസാരി ബാഗിലെ സ്‌കൂളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഇതുമായി ബന്ധപ്പെട്ടാണ് സ്‌കൂള്‍ പ്രിന്‍സിപ്പളിനെയും പരീക്ഷാ സെന്റര്‍ സൂപ്രണ്ടിനെയും സി ബി ഐ അറസ്റ്റ് ചെയ്തത്.

ഇന്ധന വിലക്കുറവ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാറിന്റെ ബജറ്റ്.

◾ ഇന്ധന വിലക്കുറവ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാറിന്റെ ബജറ്റ്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി അജിത് പവാറാണ് ബജറ്റ് അവതരിപ്പിച്ചത്. പെട്രോളിന് ലിറ്ററിന് 65 പൈസയുടെയും ഡീസലിന് 2.60 രൂപയുടെയും കുറവാണ് വരുന്നത്. 21നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ യോഗ്യരായവര്‍ക്ക് മാസം 1500 രൂപ, 50 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് വര്‍ഷം മൂന്ന് പാചക വാതക സിലിണ്ടറുകള്‍ സൗജന്യം, ഇന്റേണ്‍ഷിപ്പ് പരിശീലനങ്ങളില്‍ ഏര്‍പ്പെടുന്ന 10 ലക്ഷം തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് 10,000 രൂപ പ്രതിമാസ സ്റ്റൈപെന്‍ഡ് എന്നിവയാണ് ബജറ്റിലെ ആകര്‍ഷണങ്ങള്‍.

വെള്ളം കയറിയ നിരണം ഡക്ക് ഫാം -ആലംതുരുത്തി റോഡ്

◾ വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം ഷഫാലി വര്‍മ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയ ഇരട്ട സെഞ്ചുറിയിലൂടെയാണ് ഷഫാലി നിരവധി റെക്കോര്‍ഡുകള്‍ കടപുഴക്കിയത്. 2002ലെ മിതാലി രാജിന്റെ ഇരട്ട സെഞ്ച്വറി നേട്ടത്തിന്റെ 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ വനിതയുടെ സെഞ്ചുറി പിറക്കുന്നത്. ഷഫാലി – മന്ദാന സഖ്യത്തിന്റെ റെക്കോര്‍ഡ് ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവില്‍ ഒന്നാം ദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 525 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ദിവസം ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സെന്ന റെക്കോഡും ഇതോടെ ഇന്ത്യ സ്വന്തമാക്കി.

ട്വൻറി ക്രിക്കറ്റ് ഫൈനൽ ഇന്ന്

◾ ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനല്‍ ഇന്ന്. രാത്രി 8 മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. 2007 ന് ശേഷം ലോകകപ്പ് കിരീടം നേടാനുള്ള ഇന്ത്യയുടെ ആഗ്രഹം സഫലമാകുമോ അതോ ആദ്യമായി ലോകകപ്പിന്റെ ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കയുടെ ചിരകാല അഭിലാഷം സാധ്യമാകുമോയെന്ന് ഇന്നറിയാം. അതേസമയം ഫൈനല്‍ നടക്കേണ്ട ബാര്‍ബഡോസില്‍ മഴ ഭീഷണിയാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

യൂറോ കപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

◾ യൂറോ കപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് രാത്രി ഇന്ത്യന്‍ സമയം 9.30 ന് ഇറ്റലിയും സ്വിറ്റ്സര്‍ലണ്ടും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം 12.30 ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ജര്‍മനി ഡെന്‍മാര്‍ക്കുമായും ഏറ്റുമുട്ടും.


NIRMAL  Result 28/06/2024


1 st Prize :

Amount: ₹7,000,000/-

NF903276  


Consolation Prize :

Amount: ₹8,000/-

NA903276  NB903276  NC903276  ND903276  NE903276  NG903276  NH903276  NJ903276  NK903276  NL903276  NM903276  


2 nd Prize :

Amount: ₹10,00,000/-

NK421089  


3 rd Prize :

Amount: ₹100,000/-

NA564079  NB742570  NC731099  ND160594  NE997035  NF781903  NG777717  NH998970  NJ528125  NK924273  NL187418  NM212960  


4 th Prize :

Amount: ₹5,000/-

1042  1134  1689  2396  2598  3325  3744  5355  6120  6318  6705  7525  7947  8621  9121  9213  9618  9995  


5 th Prize :

Amount: ₹1,000/-

0868  1114  1502  1606  1665  2215  2392  2682  3073  3083  3215  3220  4126  4675  5160  5202  5288  5439  5466  5759  5818  5865  6005  6096  6234  6437  7048  7580  7614  8280  8324  9000  9226  9348  9588  9715  


6 th Prize :

Amount: ₹500/-

0086  0201  0605  0898  0920  0931  0946  1273  1592  1605  1764  1841  2165  2209  2254  2356  2561  2969  3147  3237  3384  3487  3540  3664  3741  4045  4200  4260  4287  4345  4856  4911  5022  5050  5105  5138  5296  5374  5407  5710  5938  6100  6229  6350  6436  6508  6714  6849  7024  7038  7124  7178  7630  7657  7804  7845  7978  8100  8353  8359  8402  8410  8486  8771  8773  8986  9146  9157  9239  9429  9482  9590  9635  9642  9721  9724  9806  9807  9917  


7 th Prize : 

Amount: ₹100/-

0043  0092  0106  0245  0381  0475  0741  0872  0889  1154  1275  1394  1461  1537  1576  1660  1819  1956  2033  2061  2100  2456  2457  2484  2794  2900  2942  3095  3122  3157  3167  3217  3309  3332  3493  3565  3805  3859  3869  3980  4049  4086  4088  4196  4242  4433  4443  4468  4536  4553  4688  5277  5327  5330  5416  5431  5434  5598  5792  6183  6209  6210  6316  6354  6386  6564  6653  6729  6746  6790  6807  6832  6969  7020  7113  7184  7399  7504  7536  7594  7647  7674  7709  7762  7850  7877  7963  8085  8170  8213  8231  8246  8251  8253  8278  8316  8406  8450  8475  8785  8880  8945  8987  9086  9184  9272  9274  9329  9346  9376  9383  9464  9575  9585  9621  9665  9677  9782  9805  9817  9852  9887  


Popular posts from this blog

ഇന്നത്തെ പ്രധാന വാർത്തകൾ

ലതാ പ്രസാദ് അണയാത്ത ദീപം.

പ്രധാന വാർത്തകൾ