പുതിയ വാർത്തകൾ

Special reporter:KURIAKOSE NIRANAM 





മൻകി ബാത്തിൽ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

◾മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻ കി ബാത്തിൽ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കീ ബാത്തിന്‍റെ 111 മത് എപ്പിസോഡ് ആയിരുന്നു ഇന്ന്.

ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് നടന്നതെന്നും, ജനങ്ങൾ ജനാധിപത്യത്തിന് ശക്തി നൽകിയെന്നും മോദി പറഞ്ഞു. അമ്മയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ എല്ലാവരും അമ്മയുടെ പേരിൽ ഒരു വൃക്ഷ തൈ നടണമെന്നും മൻ കീ ബാതിൽ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. അതോടൊപ്പം കേരളത്തെയും നരേന്ദ്ര മോദി മൻ കി ബാത്തിൽ പരാമർശിച്ചു. പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി വനിതകൾ നിർമ്മിക്കുന്ന കാർത്തുമ്പി കുടകൾ സംരംഭക രംഗത്തെ വനിതകളുടെ മികവിന്‍റെ മികച്ച ഉദാഹരണം ആണെന്നും, ഈ കുടകൾക്ക് രാജ്യമാകെ ആവശ്യമേറുന്നു. നാരീശക്തിയിലൂടെയാണ് രാജ്യം അഭിവൃദ്ധിപ്പെടുന്നതെന്നും, മുന്നൂറോളം സ്ത്രീകളാണ് അട്ടപ്പാടിയിൽ കുട നിർമാണത്തിലൂടെ സ്വയം പര്യാപ്തരായതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്.

◾ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഇന്നലെ ബാര്‍ബഡോസില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ രണ്ടാം വട്ടം ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കിരീടത്തില്‍ മുത്തമിടുന്നത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 59 പന്തില്‍ 76 റണ്‍സെടുത്ത വിരാട് കോലിയുടേയും 31 പന്തില്‍ 47 റണ്‍സെടുത്ത അക്സര്‍ പട്ടേലിന്റേയും മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. 27 പന്തില്‍ 52 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസന്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വാനോളം പ്രതീക്ഷ നല്‍കിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ഹെന്റിച്ച് ക്ലാസന്‍ പുറത്തായതോടെ 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ ദക്ഷിണാഫ്രിക്കക്ക് സാധിച്ചുള്ളൂ. 3 ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടു കൊടുത്ത് 3 വിക്കറ്റെടുത്ത ഹാര്‍ദിക് പാണ്ഡ്യ കൈവിട്ടുപോയ കളി തിരിച്ചു കൊണ്ടു വരുന്നതില്‍ ഇന്ത്യയെ സഹായിച്ചു. ബുംറയും അര്‍ഷ്ദീപും രണ്ട് വീതം വിക്കറ്റെടുത്ത് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.
വിരാട് കോലി ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

◾ടി20 ലോകകപ്പിലെ മോശം ബാറ്റിങ് ഫോം മറികടന്ന് നിര്‍ണായക സമയത്ത് മികച്ച ഫോമിലേക്കുയര്‍ന്ന് 59 പന്തില്‍ 76 റണ്‍സെടുത്ത ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വിരാട് കോലിയെ തന്നെയാണ് ഫൈനലിലെ താരമായി തിരഞ്ഞെടുത്തത്. തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് കോലിയുടെ ഇന്നിങ്‌സായിരുന്നു. കിരീടം നേടിയതിനു പിന്നാലെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നതായി വിരാട് കോലി പ്രഖ്യാപിച്ചു. അതേസമയം 8 കളികളില്‍ നിന്ന് 15 വിക്കറ്റെടുത്ത് ഇന്ത്യയെ ലോകകപ്പ് കിരീടം നേടുന്നതിന് മികച്ച പങ്ക് വഹിച്ച ജസ്പ്രീത് ബുംറയാണ് ടൂര്‍ണമെന്റിന്റെ താരം.

അന്താരാഷ്ട്ര ട്വന്റി 20

ക്രിക്കറ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും.

◾ വിരാട് കോലിക്കു തൊട്ടു പിന്നാലെ അന്താരാഷ്ട്ര ടി20-യില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും. ബാര്‍ബഡോസില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം ചൂടിയതിനു പിന്നാലെയാണ് രണ്ട് സീനിയര്‍ താരങ്ങളുടെയും വിരമിക്കല്‍ പ്രഖ്യാപനം. മത്സര വിജയശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത്തിന്റെ പ്രഖ്യാപനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചു.

◾ ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. ഇന്ത്യക്കാകെ അഭിമാനമാണെന്നും ഓരോ ഇന്ത്യാക്കാരനും ഈ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നുമാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞത്. ടൂര്‍ണമെന്റിലുടനീളം ഗംഭീരമായ പ്രകടനം നടത്തിയടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളെന്നാണ് രാഹുല്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്. ഇന്ത്യയുടെ വിജയമുറപ്പിച്ച സൂര്യകുമാര്‍ യാദവിന്റെ അവസാന ഓവറിലെ അത്ഭുത ക്യാച്ചിനെയും രോഹിത് ശര്‍മയുടെ നായക മികവിനെയും രാഹുല്‍ ദ്രാവിഡിന്റെ പരിശീലക മികവിനെയും രാഹുല്‍ ഗാന്ധി പ്രത്യേകം അഭിനന്ദിച്ചു.

സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍.

◾ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍. കടുത്ത ഭരണ വിരുദ്ധ വികാരം കേരളത്തില്‍ തിരിച്ചടിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. ആഴത്തിലുള്ള പരിശോധന നടത്തി തെറ്റു തിരുത്തണമെന്നും ഇല്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ചര്‍ച്ചയില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനവിശ്വാസം തിരിച്ചു പിടിക്കാനുള്ള ശക്തമായ നപടികള്‍ ഉണ്ടാകുമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി വ്യക്തമാക്കി. പാര്‍ട്ടിയില്‍ നിന്ന് അകന്നുപോയവരെ തിരികെ കൊണ്ടുവരാന്‍ നടപടിയുണ്ടാകുമെന്നും ഇതിനായി മാര്‍ഗരേഖ തയാറാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കേന്ദ്ര കമ്മറ്റി യോഗം ഇന്ന് അവസാനിക്കും.

◾ പി ജയരാജന് പിന്തുണയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. പി ജയരാജനെതിരെയുള്ളത് വ്യാജ വാര്‍ത്തകളാണെന്നും മനു തോമസിന്റേത് തെറ്റായ പ്രചാരവേലയാണെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ക്വട്ടേഷന്‍കാരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും എന്നിട്ടും ക്വട്ടേഷന്‍കാരുടെ പാര്‍ട്ടിയാണെന്നും അവരെ സഹായിക്കുന്നവരാണെന്നും പ്രചരിപ്പിക്കുന്നുവെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. നവമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ വക്താക്കളായി പ്രവര്‍ത്തിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടില്ലെന്നും സിപിഎം വ്യക്തമാക്കി.
പീഡനക്കേസ് പ്രതിയെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ തിരുവല്ലയിലെ സിപിഐഎമ്മിൽ കയ്യാങ്കളി
പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി
യോഗത്തിലാണ് രൂക്ഷമായ തര്‍ക്കം.സിസി
 സജിമോനെ തിരിച്ചെടുത്ത സംഭവത്തിലാണ് തർക്കമുണ്ടായത്. സജിമോനെ തിരിച്ചെടുത്ത പാർട്ടി തീരുമാനം റിപ്പോർട്ട് ചെയ്യാൻ വിളിച്ച ലോക്കൽ കമ്മിറ്റി യോഗത്തിൽ സജിമോനും പങ്കെടുക്കാൻ എത്തിയതാണ് തർക്കത്തിൽ കലാശിച്ചത്.സജിമോനെ യോഗത്തില്‍ നിന്ന് ഒഴിവാക്കി വേണം തീരുമാനം റിപ്പോര്‍ട്ട് ചെയ്യാനെന്ന് ഒരു വിഭാഗം വാദിച്ചു. ഇതോടെ തര്‍ക്കം രൂക്ഷമായി. തുടര്‍ന്ന് സജിമോനെ ഇറക്കിവിട്ടാണ് യോഗം തുടര്‍ന്നത്. കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ ഇടപെട്ടാണ് മുമ്പ് സജിമോനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍, പിന്നീട് കണ്‍ട്രോള്‍ കമ്മീക്ഷന്‍ റിപ്പോര്‍ട്ട് പ്രകാരം സജിമോനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തിരുന്നു. യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലും കുഞ്ഞിൻറെ ഡിഎൻഎ പരിശോധന സമയത്ത് ആൾമാറാട്ടം നടത്തിയ കേസിലും സജിമോൻ പ്രതിയാണ്. വനിതാ നേതാവിന്റെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസും സജിമോന്റെ പേരിലുണ്ട്.

◾ സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് തനിക്കും മകനുമെതിരെ നടത്തിയ ആരോപണം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തതിന് പിന്നാലെ പ്രതികരിച്ച് പി ജയരാജന്‍. മാധ്യമങ്ങളുടെ ചോദ്യത്തിന് ‘മൗനം വിദ്വാനു ഭൂഷണം’ എന്ന് മറുപടി നല്‍കി. ആരോപണം മാധ്യമങ്ങള്‍ക്ക് ഗുരുതരം ആയിരിക്കുമെന്നും, മറ്റൊന്നും പറയാനില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

◾ കണ്ണൂരില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

അധോലോകത്തിന്റെ പിന്‍പറ്റുന്നവര്‍ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാണെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഇടതിനേറ്റ തിരിച്ചടിയില്‍ ഇത്തരക്കാരുടെ പങ്ക് ചെറുതല്ലെന്നും സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോകത്തിന്റെയും കഥകള്‍ വേദനിപ്പിക്കുന്നതാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു.
പരിയാരം മെഡിക്കല്‍ കോളേജ് യൂണിയന്‍ പിടിച്ചെടുത്ത് കെ.എസ്.യു –എം.എസ്.എഫ് സഖ്യം.
കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായാണ് എസ്.എഫ്.ഐ അല്ലാത്ത ഒരു വിദ്യാര്‍ത്ഥി സംഘടന യൂണിയന്റെ നേതൃത്വത്തില്‍ എത്തുന്നത്.

◾ പരിയാരം മെഡിക്കല്‍ കോളേജ് യൂണിയന്‍ പിടിച്ചെടുത്ത് കെ.എസ്.യു – എം.എസ്.എഫ് സഖ്യം. തിരഞ്ഞെടുപ്പ് നടന്ന 12 സീറ്റിലും കെ.എസ്.യു-എം.എസ്.എഫ് സഖ്യം വിജയിച്ചു. 3 സീറ്റുകളില്‍ എതിരില്ലാതെ എസ്എഫ്ഐ തിരഞ്ഞെടുക്കപ്പെട്ടു.ഈ വര്‍ഷമാണ് കെ.എസ്.യുവും എംഎസ്എഫും ആദ്യമായി ഇവിടെ യൂണിറ്റ് രൂപവത്കരിച്ചത്.

◾ കരുവന്നൂര്‍ കേസില്‍ ഇഡി എടുത്ത നടപടിയെ ന്യായീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേസെടുക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണോയെന്ന് നോക്കിയിട്ടല്ല.

നിയമലംഘനമുള്ളത് കൊണ്ടാണ് കേസ് എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ കരുവന്നൂര്‍ കള്ളപ്പണ കേസില്‍ ഇഡി സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.
◾ ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ആര്‍. ബിന്ദുവിന്റെ അര്‍ഥമില്ലാത്ത പരാമര്‍ശങ്ങള്‍ക്ക് താന്‍ എന്തിന് മറുപടി പറയണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തില്‍ പത്തിലേറെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരില്ലെന്നും കഴിഞ്ഞ ഒരുവര്‍ഷമായി വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ നിന്ന് പുറത്താക്കി.

◾തിരുവല്ല നഗരസഭ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റ് നൽകിയ വിപ് ലംഘിച്ച് വോട്ട് ചെയ്ത നഗരസഭ മുൻ അധ്യക്ഷ ബിന്ദു ജയകുമാർ, കടപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ് ലംഘിച്ച പഞ്ചായത്ത് അംഗം മേഴ്സി ഏബ്രഹാം എന്നിവരെ കോൺഗ്രസ് പാർട്ടിയിൽ നിന്ന്

അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തതായി ഡി സിസി പ്രസിഡന്റ് സതീഷ് കൊ ച്ചുപറമ്പിൽ അറിയിച്ചു. രണ്ട് ആഴ്ച മുൻപ് നടന്ന നഗര സഭാ ഉപാധ്യക്ഷ തിരഞ്ഞെടു പ്പിൽ ബിന്ദു ജയകുമാറിന്റെ വോട്ട് അസാധുവായിരുന്നു. കടപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മേഴ്സി ഏബ്രഹാം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നതിനെ തുടർന്നാണ് നടപടി.

◾ തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാര്‍ഡ് പുനക്രമീകരണം ജനവിധി അട്ടിമറിക്കാനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

ഒരു പഞ്ചായത്തില്‍ ഒരു വാര്‍ഡ് കൂട്ടി പുനക്രമീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം ദൂരൂഹമാണെന്നും ഈ ബില്ല് നിയമസഭയില്‍ വന്നപ്പോള്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ ഉണ്ടായത് കുറ്റകരമായ അനാസ്ഥയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
കേരളത്തില്‍ കാലവര്‍ഷം ദുര്‍ബലമായി.

◾ കേരളത്തില്‍ കാലവര്‍ഷം ദുര്‍ബലമായി. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെ കേരളത്തില്‍ മഴ കുറഞ്ഞു.

വടക്ക് കിഴക്കന്‍ അറബികടലില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതിനാലും തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ മധ്യ കേരള തീരം വരെ ശക്തികുറഞ്ഞ ന്യൂന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാലും കേരളത്തില്‍ ഇടത്തരമോ മിതമായതോ ആയ മഴ വരും ദിവസങ്ങളിലും തുടരും . കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ഉണ്ടായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്.
◾ ടാങ്കറില്‍ നിന്ന് വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് കണ്ണൂര്‍ രാമപുരത്തെ നഴ്സിംഗ് കോളേജിലെ 10 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ടാങ്കറില്‍ ഉണ്ടായിരുന്ന ഹൈഡ്രോക്ലോറിക് ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടയിലാണ് ചോര്‍ച്ചയുണ്ടായത്. ദേഹാസ്വാസ്ഥ്യമുണ്ടായവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നാണ് ചോര്‍ച്ച ഉണ്ടായത്.

വൈദ്യുതി ബിൽ അക്ഷയ കേന്ദ്രം വഴി അടയ്ക്കാൻ കഴിയില്ല.

◾ കെഎസ്ഇബി വൈദ്യുതി ബില്‍ തുക അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് എന്നിവിടങ്ങള്‍ വഴി സ്വീകരിക്കുന്നത് നിര്‍ത്തലാക്കി. അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ഉപഭോക്താക്കള്‍ക്ക് വന്ന ബുദ്ധിമുട്ടുകളും അതു സംബന്ധിച്ച പരാതികളും കണക്കിലെടുത്തതാണ് ഈ നടപടി. ഉപഭോക്താക്കളുടെ സഹകരണം കെ എസ് ഇ ബി അഭ്യര്‍ത്ഥിച്ചു.

◾ സി.പി.എം വിട്ട മനു തോമസ് യൂത്ത് കോണ്‍ഗ്രസിലേക്ക് വന്നാല്‍ എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍. പാര്‍ട്ടിക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ ആരും കൊല്ലപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.

അമ്മയെ കൊലപ്പെടുത്തിയ പ്രതി പരോളിലിറങ്ങിയപ്പോള്‍ സഹോദരനെ ഉലക്കയ്ക്ക് അടിച്ചുകൊന്നു.

◾ അമ്മയെ കൊലപ്പെടുത്തിയ പ്രതി പരോളിലിറങ്ങിയപ്പോള്‍ സഹോദരനെ ഉലക്കയ്ക്ക് അടിച്ചുകൊന്നു. അടൂര്‍ പന്നിവിഴ കോട്ടപ്പുറം മറ്റത്തില്‍ പുത്തന്‍വീട്ടില്‍ സതീഷ് കുമാറിനെ (61)യാണ് മൂത്ത സഹോദരന്‍ മോഹനന്‍ ഉണ്ണിത്താന്‍ (68) കൊലപ്പെടുത്തിയത്. മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് 17 വര്‍ഷമായി തിരുവനന്തപുരത്തെ ജയിലില്‍ കഴിയുകയായിരുന്നു മോഹനന്‍ ഉണ്ണിത്താന്‍.

◾ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍നിന്നും പുറത്തുനിന്നും ഉയരുന്ന ആവശ്യങ്ങളില്‍ തനിക്ക് ആരുടെയും ശുപാര്‍ശ ആവശ്യമില്ലെന്നും തന്റെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം കൈക്കൊള്ളുമെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഉപമുഖ്യമന്ത്രിമാരേക്കുറിച്ച് ഒരു ചര്‍ച്ചയുമില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചും യാതൊരു ചോദ്യങ്ങളുമില്ലെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

◾ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ ഡല്‍ഹിയില്‍ മൂന്നുപേര്‍ മുങ്ങിമരിച്ചു. വടക്കന്‍ ഡല്‍ഹിയിലെ എസ്.പി. ബദലി പ്രദേശത്തെ അണ്ടര്‍പാസിലാണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് ആണ്‍കുട്ടികള്‍ മുങ്ങിമരിച്ചത്. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഓഖ്‌ലയിലെ അണ്ടര്‍പാസിലെ വെള്ളക്കെട്ടില്‍ മറ്റൊരാളും മുങ്ങിമരിച്ചു.

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ മാന്നാർ സ്വദേശിക്ക് 98 വർഷം കഠിന തടവ്

◾പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ 50 വയസുള്ള പിതാവിന് 98 വർഷം കഠിനതടവ് വിധിച്ച് പോക്സോ അതിവേഗ കോടതി ജഡ്‌ജി, ഡോണി തോമസ് വർഗീസ്. പോക്സോ ആക്‌ടിലെയും ഐപിസി യിലെയും വിവിധ വകുപ്പുകൾ പ്രകാരം 98 വർഷം കഠിന തടവും 5.25 ലക്ഷം പിഴയും പിഴ ഒടുക്കാത്ത പക്ഷം അഞ്ചു വർം അധിക കഠിന തടവുമാണ് ശിക്ഷ.

മകളെ 11-ാം വയസ് മുതൽ ബ്ലൂഫിലിം കാണിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാന്നാർ സ്വദേശിയാണ് പ്രതി. 2019 മുതൽ 22 വരെ വിവിധ സമയങ്ങളിലായിരുന്നു ലൈംഗികപരമായി ദുരുപയോഗം ചെയ്തത്. ആരോടെങ്കിലും പറഞ്ഞാൽ കുട്ടിയും അഴിക്കുള്ളിലാകുമെന്നു പറഞ്ഞ് ഭയപ്പെടുത്തിയുമാണ് ലൈംഗിക വൈകൃതങ്ങൾ ഉൾപ്പെടെയുള്ള പീഢനങ്ങൾക്കിരയാക്കിയത്. ചെയ്തിരുന്നു.

സ്വന്തം വീട്ടിൽ മാതാവും മറ്റാരും ഇല്ലാത്ത സമയങ്ങളിലാണ് ലൈംഗികാതിക്രമം നടന്നത്. 2022 ലെ ഒരു ദിവസം അയൽവാസിയായ വീട്ടമ്മ സംഭവം നേരിട്ട് കണ്ട് മാതാവിനെ വിവരം അറിയിച്ചു. പ്രതി തന്റെ ആദ്യ വിവാഹം മറച്ചു വച്ചാണ് അതീജിവതയുടെ മാതാവിനെ വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തിൽ പ്രതിക്ക് മൂന്നു കുട്ടികൾ ഉണ്ട്. രണ്ടാം വിവാഹത്തിലെ രണ്ടു കുട്ടികളിൽ മൂത്തയാളാണ് പീഡനത്തിനിരയായത്. കേസ് രജിസ്റ്റർ ചെയ്ത സമയത്ത് പെൺകുട്ടി എല്ലാ വിവരങ്ങളും പറയാൻ തയാറായിരുന്നില്ല. കൗൺസിലിങ്ങിലൂടെയും മെഡിക്കൽ പരിശോധനയിലൂടെയും ഗൗരവതര ലൈംഗിക പീഡനം വെളിവായി. പെൺകുട്ടിക്ക് തുടർ കൗൺസിലിംഗ് നൽകുകയും ലൈംഗികാതിക്രമ വിവരങ്ങൾ പോലീസ് മുമ്പാകെ പൂർണ്ണമായി വെളിപ്പെടുത്തുകയായിരുന്നു. പിതാവിന്റെ പീഡനത്തിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ശ്രമം വരെ നടത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്‌സൺ മാത്യൂസ് ഹാജരായ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത് റാന്നി പോലീസ് സബ് ഇൻസ്പെക്ടറായ സായ് സേനനും പോലീസ് ഇൻസ്പെക്‌ടർ ആയ എം.ആർ സുരേഷും ചേർന്നാണ്. പിഴ ശിക്ഷ വിധിച്ച തുക പ്രതിയിൽ നിന്നും പെൺകുട്ടിക്ക് ഈടാക്കി നൽകണമെന്നും വിധിയിൽ പറയുന്നു.

◾ ഡല്‍ഹി വിമാനത്താവളത്തിനു പിന്നാലെ ഗുജറാത്ത് വിമാനത്താവളത്തിലും മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം. രാജ്കോട്ട് വിമാനത്താവളത്തിലാണ് മേല്‍ക്കൂര തകര്‍ന്നുവീണത്. മേല്‍കൂരയുടെ മുകളില്‍ കെട്ടിക്കിടന്ന വെള്ളം പുറത്തേക്ക് വിടാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം. സംഭവത്തില്‍ സിവില്‍ എവിയേഷന്‍ മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടു. വിമാനത്താവളത്തിന്റെ പരിസരത്ത് കനത്ത മഴയാണ് അനുഭവപ്പെട്ടിരുന്നത്.

കേജ്രിവാള്‍ വീണ്ടും തിഹാര്‍ ജയിലിലേക്ക്.

◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ വീണ്ടും തിഹാര്‍ ജയിലിലേക്ക്.

കെജ്രിവാളിനെ അടുത്ത മാസം 12 വരെ ഡല്‍ഹിയിലെ റൗസ് അവന്യു കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നേരത്തെ ഇഡി കേസില്‍ കെജ്രിവാളിന് ജാമ്യം കിട്ടിയെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയതിരുന്നു. കഴിഞ്ഞ മൂന്ന് ദിവസം കെജ്രിവാളിനെ ഡല്‍ഹിയില്‍ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്തിരുന്നു. കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന നിലപാടാണ് സിബിഐയും സ്വീകരിച്ചത്. കെജ്രിവാളിനെ കേന്ദ്ര ഏജന്‍സികള്‍ പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി ഇന്നലെ ബിജെപി ആസ്ഥാനത്തേക്ക് പ്രകടനം നടത്തി.
◾ ബിഹാറിന് പ്രത്യേക പദവിയോ പ്രത്യേക സാമ്പത്തിക പാക്കേജോ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ട് നിതീഷ്‌കുമാറിന്റെ ജെ.ഡി.യു. പാര്‍ട്ടിയുടെ ദേശീയ എക്സിക്യുട്ടീവ് യോഗത്തില്‍ പാസാക്കിയ പ്രമേയത്തിലൂടെയാണ് ജെ.ഡി.യു. ഇക്കാര്യം ആവശ്യപ്പെട്ടത്. ജാതിസംവരണം സംബന്ധിച്ച പട്‌ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.

◾ ജഡ്ജിമാരുടെ ചുമതല പൊതുതാല്‍പര്യം നിറവേറ്റലായതിനാല്‍ അവരെ ദൈവങ്ങളോട് സമീകരിക്കുന്ന പ്രവണത ശരിയല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. അവര്‍ ദൈവങ്ങളല്ലെന്നും അനുകമ്പയോടെയും സഹാനുഭൂതിയോടെയും നീതി പ്രഖ്യാപനം നടത്തുന്ന ജനങ്ങളുടെ സേവകരാണ് ജഡ്ജിമാരെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

◾ ദക്ഷിണാഫിക്കയ്‌ക്കെതിരായ വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ റെക്കോഡുകളുമായി ഇന്ത്യ. വനിതാ ടെസ്റ്റില്‍ ഏറ്റവുമധികം ടോട്ടല്‍ നേടുന്ന ടീമെന്ന ചരിത്രനേട്ടമാണ് ഹര്‍മന്‍പ്രീതും സംഘവും സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ഇതുവരെ മറ്റൊരു ടീമും 600 റണ്‍സ് പിന്നിട്ടിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയ നേടിയ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 575 റണ്‍സെന്ന റെക്കോഡാണ് ഇന്ത്യ തകര്‍ത്തത്. ഒന്നാം ദിനം 525 റണ്‍സ് നേടിയ ഇന്ത്യന്‍ വനിതകള്‍ ടെസ്റ്റില്‍ ഒരുദിവസം ഏറ്റവുമധികം റണ്‍സ് എന്ന റെക്കോഡും നേരത്തെ സ്വന്തമാക്കിയിരുന്നു.

◾ യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി തോല്‍പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. മത്സരത്തിന്റെ തുടക്കം മുതല്‍ത്തന്നെ ആധിപത്യം പുല്‍ത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വിജയിച്ചത്. മറ്റൊരു മത്സരത്തില്‍ ഡെന്മാര്‍ക്കിനെ തകര്‍ത്ത് ജര്‍മനിയും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ വിജയം.


KARUNYA  Result 29/06/2024


1 st Prize :

Amount: ₹80,00,000/-

KF947440  


Consolation Prize :

Amount: ₹8,000/-

KA947440  KB947440  KC947440  KD947440  KE947440  KG947440  KH947440  KJ947440  KK947440  KL947440  KM947440  


2 nd Prize : 

Amount: ₹5,00,000/-

KL986079  


3 rd Prize : 

Amount: ₹100,000/-

KA586423  KB904374  KC814542  KD587329  KE605951  KF260055  KG151207  KH725104  KJ742766  KK561759  KL271020  KM253768  


4 th Prize :

Amount: ₹5,000/-

0486  0708  1414  1704  1839  2610  2986  3926  4164  4866  5238  5706  5711  5968  6020  7441  8848  9128  


5 th Prize :

Amount: ₹2,000/-

0681  2068  2190  4878  5679  6090  6590  6926  8065  8348  


6 th Prize :

Amount: ₹1,000/-

1203  1674  2094  3125  3653  4949  5107  5193  7394  9260  9361  9582  9622  9942  


7 th Prize :

Amount: ₹500/-

0101  0103  0192  0339  0365  0422  0438  0539  0644  0697  0826  0848  0915  1734  1788  1836  1910  1997  2008  2354  2422  2434  2493  2579  3031  3032  3376  3424  3477  3480  3682  3713  3735  3867  3883  4088  4146  4277  4304  4321  4386  4433  4519  4551  4584  4601  4830  4836  5563  5617  6144  6233  6318  6329  6546  6570  6601  6609  6613  6722  6857  7178  7279  7358  7455  7923  8715  8822  8869  8883  9033  9376  9498  9636  9670  9766  9826  9858  9946  9957  


8 th Prize : 

Amount: ₹100/-

0124  0189  0190  0218  0357  0577  0614  0615  0621  0684  0821  0841  1118  1134  1308  1336  1364  1393  1546  2078  2089  2112  2174  2304  2305  2442  2558  2584  2600  2681  2864  3028  3087  3179  3229  3250  3429  3430  3586  3679  3702  3725  3821  3841  3912  4117  4340  4343  4436  4555  4682  5011  5232  5285  5372  5534  5741  5768  5815  5928  6047  6074  6092  6121  6128  6142  6319  6381  6512  6527  6537  6551  6574  6704  6725  6837  6876  6914  6921  7085  7162  7169  7220  7223  7251  7252  7264  7281  7326  7356  7413  7415  7429  7529  7596  7597  7624  7686  7704  7884  7958  8161  8182  8300  8428  8477  8561  8626  8706  8803  8947  8974  8992  9053  9066  9077  9118  9122  9166  9325  9466  9785  9818  9947  


Popular posts from this blog

ഇന്നത്തെ പ്രധാന വാർത്തകൾ

ലതാ പ്രസാദ് അണയാത്ത ദീപം.

പ്രധാന വാർത്തകൾ