ഇന്നത്തെ പ്രധാന വാർത്തകൾ

തിരുവല്ല നീരേറ്റുപുറം സ്വദേശിയും കുടുംബവും  ഉറക്കത്തിൽ പുക ശ്വസിച്ചു മരിച്ചു.

അപകടം സംഭവിച്ചത് നാട്ടിൽ 
നിന്ന് തിരിച്ചെത്തിയ ദിവസം
◾അബ്ബാസിയ: കുവൈത്തില്‍ വീണ്ടും തീപിടിത്തം.നാലംഗ മലയാളി കുടുംബം പുക ശ്വസിച്ച് മരിച്ചു. പത്തനംതിട്ട തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കല്‍(38), ഭാര്യ ലിനി എബ്രഹാം(35), മകന്‍ ഐസക്(7),മകള്‍ ഐറിന്‍(13) എന്നിവരാണ് മരിച്ചത്.
അവധിക്ക് നാട്ടില്‍ പോയ ശേഷം വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ്  ഇവര്‍ നാട്ടില്‍ നിന്നു കുവൈത്തില്‍ തിരിച്ചെത്തിയത്. യാത്രാ ക്ഷീണം കാരണം നേരത്തെ ഉറങ്ങിയതായിരുന്നു.രാത്രി 9 മണിയോടെ  ഇവര്‍ താമസിക്കുന്ന ഫ്ളാറ്റിൽ തീപിടിത്തം ഉണ്ടായത്. ഉറക്കത്തിലായതിനാല്‍ തീപിടിച്ച കാര്യം അറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്‌നിശമന സേനാ വിഭാഗമെത്തി ഫ്‌ളാറ്റിന്റെ വാതില്‍ തല്ലിത്തകര്‍ത്താണ് ഇവരെ പുറത്തെത്തിച്ചത്. നാലുപേരും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കുവൈത്തിലെ റോയിട്ടേഴ്‌സ് കമ്പനിയിലെ വിവര സാങ്കേതിക വിഭാഗത്തില്‍ ജീവനക്കാരനാണ് മരണപ്പെട്ട മാത്യു. ലിനി എബ്രഹാം അദാന്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സാണ്. മകള്‍ ഐറിന്‍ ഭവന്‍സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയും മകള്‍ ഐറിന്‍ ഇതേ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന് സമീപമുള്ള കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 12നാണ് തെക്കന്‍ കുവൈത്തിലെ മംഗഫില്‍ എന്‍ബിടിസി കമ്പനിയുടെ ലേബര്‍ ക്യാംപിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 24 മലയാളികള്‍ ഉള്‍പ്പെടെ 50 പേര്‍ മരണപ്പെട്ടത്. 

മറ്റ് പ്രധാന വാർത്തകൾ
അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. 
◾കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടർന്ന അപകടത്തില്‍പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. മണ്ണിടിച്ചിൽ ഭാഗത്തുള്ള പ്രദേശത്താണ് ലോറി ഇപ്പോഴുള്ളതെന്നാണ് വിവരം. റഡാർ ഉപയോഗിച്ചാണ് ഇന്നത്തെ തിരച്ചിൽ.
സൈന്യത്തിന്റെ സഹായം തേടണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. നാവികസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, അഗ്നിശമന സേനാംഗങ്ങൾ എന്നീ സംഘങ്ങളാണ് തിരയുന്നത്. കേരളത്തിൽ നിന്നും രക്ഷാപ്രവർത്തകർ അടങ്ങുന്ന സംഘം  കർണാടകയിൽ എത്തി. ബെംഗളുരുവിൽ നിന്നാണ് റഡാറെത്തിച്ചത്. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാറാണ് ഉപയോഗിക്കുന്നത്. ലോറിയുള്ള സ്ഥലം റഡാർ വഴി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശയില്‍ മണ്ണെടുപ്പ് നടത്തും. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നലെ രാത്രി ഒൻപത് മണിയോടെ തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു. ഇന്നലെ രാത്രി രക്ഷാപ്രവ‍ർത്തനം നടത്താൻ വലിയ ലൈറ്റുകൾ പ്രദേശത്ത് സജ്ജമാക്കിയിരുന്നു. കനത്ത മഴയിലും തിരച്ചില്‍ തുടര്‍ന്നിരുന്നു.അതിശക്തമായ മഴ പെയ്യുന്നതിനാൽ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നും തിരച്ചിൽ നിർത്തിവയ്ക്കുകയാണെന്നും ഉത്തര കന്നഡ കലക്ടർ മാധ്യമങ്ങളെ അറിയിച്ചത്
സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം.
ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് മലപ്പുറത്ത് എത്തും.
◾കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. നിപ ലക്ഷണങ്ങളോടെ കോഴിക്കോട് പതിനാലുകാരനാണ് ചികിത്സയിൽ കഴിയുന്നത്. പെരിന്തൽമണ്ണ സ്വദേശിയാണ് കുട്ടി. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു.
◾സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. എന്നാല്‍ വടക്കന്‍ കേരളത്തിലെ ചില ജില്ലകളില്‍ രണ്ടു ദിവസംകൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കഴിഞ്ഞ ഒരാഴ്ച കേരളത്തില്‍ പെയ്തത് ശരാശരിയെക്കാള്‍ ഇരട്ടി മഴയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലവര്‍ഷക്കെടുതിക്ക് കാരണമായത് കുറഞ്ഞദിവസത്തില്‍ കൂടുതല്‍ മഴപെയ്തതാണ്. ഈ മാസം 13 മുതല്‍ 19 വരെ കേരളത്തില്‍ ലഭിക്കേണ്ടിയിരുന്നത് 150 മില്ലീമീറ്റര്‍ മഴയാണ്. എന്നാല്‍ ലഭിച്ചത് 315.5 മില്ലീമീറ്ററാണ്. കണ്ണൂരിലാണ് ശരാശരിയിലും കൂടുതല്‍ മഴപെയ്തത്. 171 ശതമാനം. കോഴിക്കോട് 132 ശതമാനവും മാഹിയില്‍ 160 ശതമാനവും വയനാട്ടില്‍ 95 ശതമാനവും അധികം മഴപെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വർണ്ണവില വീണ്ടും കുറയുവാൻ സാധ്യത.
◾ആഗോള സ്വർണ്ണവില കുതിച്ചുകയറിയതിന് ശേഷം  കഴിഞ്ഞ ദിവസം 81 ഡോളറാണ് സ്വർണ്ണവില കുറഞ്ഞത്. ഇന്നും നാളെയും അന്താരാഷ്ട്ര വ്യാപാരം ഇല്ലാത്തതിനാൽ സ്വർണ്ണവില വീണ്ടും കുറയാനാണ് സാധ്യത.

◾ വയനാട് ജില്ലയില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ട്യൂഷന്‍ സെന്റര്‍, അംഗന്‍വാടി ഉള്‍പ്പെടെയുളളവക്ക് അവധി ബാധകമാണ്. മോഡല്‍ റസിസന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

◾ സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ ആറാഴ്ച ഹോട്ട് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ്. തദ്ദേശ സ്ഥാപനതലത്തില്‍ ഊര്‍ജിത ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ നല്‍കുന്ന വെള്ളം പ്രത്യേകമായി ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചേര്‍ന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
ജോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ കൈമാറി. 
◾ ആമയിഴഞ്ചാന്‍തോട് ശുചീകരണ പ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ജോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ കൈമാറി. മന്ത്രി വി ശിവന്‍കുട്ടിയാണ് 10 ലക്ഷം രൂപ ജോയിയുടെ കുടുംബത്തിന് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ജോയിയുടെ അമ്മയ്ക്ക് തുക അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതാവുകയായിരുന്നു. 48 മണിക്കൂറിനു ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

◾ തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ കുടുംബത്തിന് സുപ്രീംകോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കണമെന്ന് വി ഡി സതീശന്‍. ജോയിയുടെ അമ്മയുടെ ചികിത്സാ ചെലവ് കോണ്‍ഗ്രസ് ഏറ്റെടുക്കും എന്നും അദ്ദേഹം പറഞ്ഞു . ജോയിയുടെ മാരായമുട്ടത്തെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

◾ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിച്ച ഗുരുതര പ്രശ്‌നത്തില്‍ വിശദീകരണവുമായി ക്രൗഡ്‌സ്ട്രൈക്ക്. വിന്‍ഡോസിന് സുരക്ഷ സേവനങ്ങള്‍ നല്‍കുന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനമാണ് ക്രൗഡ്സ്ട്രൈക്ക്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിച്ച പ്രശ്‌നം കണ്ടെത്തിയെന്നും പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ് എന്നുമാണ് ക്രൗഡ്സ്ട്രൈക്കിന്റെ പ്രതികരണം.

◾ ലോകവ്യാപകമായി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലുണ്ടായ തകരാറിനെ തുടര്‍ന്ന് തങ്ങളുടെ 192 വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ. ഫ്ലൈറ്റ് റീബുക്കിങ്ങിനോ റീഫണ്ടിനോയുള്ള ഓപ്ഷന്‍ താത്ക്കാലികമായി ലഭ്യമല്ല. വിഷയം തങ്ങളുടെ നിയന്ത്രണത്തിന് അതീതമാണെന്നും എയര്‍ലൈന്‍സ് വ്യക്തമാക്കി. ഇന്‍ഡിഗോ കൂടാതെ, ആകാശ, സ്പൈസ്ജെറ്റ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികളുടെ ചെക്ക്-ഇന്‍ ജോലികളും താറുമാറായി. യാത്രക്കാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കമ്പനികള്‍ പിന്നീട് മാന്വല്‍ ചെക്കിന്‍ നടപടികളിലേക്ക് മാറിയെന്നാണ് വിവരം.
ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി
◾ ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ചില ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്നും ചിലര്‍ പുതുക്കിയിട്ടില്ലെന്നും കണ്ടെത്തി. ജോലി ചെയ്യുന്നവര്‍ നാലാഴ്ചക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നാണ് നിര്‍ദ്ദേശം. ഹെല്‍ത്ത് കാര്‍ഡ് എടുക്കാതിരിക്കുകയോ പുതുക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.

◾ കൊച്ചിയില്‍ അറസ്റ്റിലായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ മനോജിനെ കോടതി റിമാന്‍ഡ് ചെയ്തു. സംസ്ഥാന ഭീകര വിരുദ്ധ സേനയുടെ വാണ്ടഡ് ലിസ്റ്റില്‍ ഉണ്ടായിരുന്ന ഇയാളെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിടികൂടിയത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോഴും ഇയാള്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്കിടയിലെ സന്ദേശ വാഹകന്‍ എന്ന നിലയിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.

◾ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് വിഡി സതീശന് തുറന്ന കത്തുമായി മന്ത്രി എംബി രാജേഷ്. മാലിന്യ സംസ്‌കരണം സംബന്ധിച്ച് താങ്കളുടെ ചില പ്രസ്താവനകള്‍ കണ്ടുവെന്നും, എന്നാല്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നുമുള്ള ആമുഖത്തോടെയാണ് മന്ത്രിയുടെ കത്ത്. ഹരിതകര്‍മസേനയുടെ പ്രവര്‍ത്തന മികവും, അതുമൂലം ഉണ്ടായ മാറ്റങ്ങളും കത്തില്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തു നിന്ന് കൂടി ക്രിയാത്മക സമീപനം ഉണ്ടായാല്‍ നമുക്ക് മാലിന്യ പ്രശ്നം പെട്ടെന്ന് പരിഹരിക്കാന്‍ ആകുമെന്നും മന്ത്രി കത്തില്‍ വ്യക്തമാക്കി.

◾ അവിശ്രമം എന്ന പദത്തിന് എല്ലാ അര്‍ത്ഥത്തിലും പര്യായമായി മാറിയ ജീവിതമായിരുന്നു ഉമ്മന്‍ചാണ്ടിയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ചാണ്ടിയോട് പല കാര്യങ്ങളില്‍ യോജിപ്പും, ചില കാര്യങ്ങളില്‍ വിയോജിപ്പും ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയമായി ഇരു ചേരികളിലായിരുന്നെങ്കിലും സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായിരുന്നില്ലെന്നും പിണറായി വ്യക്തമാക്കി. ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള ഓര്‍മ്മയില്‍ ഉമ്മന്‍ചാണ്ടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

◾ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടിയായി മൂന്ന് സര്‍വകലാശാലകളിലെ വിസി നിയമന സെര്‍ച്ച് കമ്മിറ്റി രൂപീകരണം തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവിടങ്ങളിലെ സെര്‍ച്ച് കമ്മിറ്റി നടപടികള്‍ക്കാണ് സ്റ്റേ . ചാന്‍സലറുടെ ഉത്തരവിന് ഒരുമാസത്തേക്ക് ഹൈക്കോടതി വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ നാല് സര്‍വകലാശാലകളിലെ സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനാണ് സ്റ്റേ ഉത്തരവ് വന്നിരിക്കുന്നത്.

◾ വെറുപ്പിന്റെ രാഷ്ട്രീയം തൃശൂരില്‍ വിജയിച്ചുവെന്ന് ബിനോയ് വിശ്വം. ആലപ്പുഴയിലെയും തൃശൂരിലെയും തോല്‍വിക്ക് പ്രത്യേക അര്‍ഥമുണ്ട്. ആ പാഠം പഠിക്കും, തിരുത്തും. എല്‍ഡിഎഫിന് എല്‍ഡിഎഫുകാര്‍ പോലും വോട്ട് ചെയ്തിട്ടില്ല. അത് മറച്ചു വെച്ചിട്ട് കാര്യമില്ല. ഇടതുപക്ഷത്തുമുണ്ട് കുറ്റം ചെയ്തവര്‍. അവര്‍ തിരുത്താന്‍ തയാറാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

◾ വടകര മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിലെ വില്ല്യാപ്പള്ളി, ആയഞ്ചേരി, മണിയൂര്‍, വേളം മേഖലകളില്‍ നിന്നുള്ള 23 വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ പരിസരത്തുള്ള മൂന്ന് കടകള്‍ അടച്ചു പൂട്ടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. കടകളില്‍ ഉപയോഗിക്കുന്ന വെള്ളം പരിശോധനക്ക് അയക്കുകയും ചെയ്തു.

◾ ആലപ്പുഴ കോമളപുരം ലൂദര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പത്തോളം കുട്ടികളെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടപ്പുറം ആശുപത്രിയിലും ഏതാനും കുട്ടികള്‍ ചികിത്സ തേടിയിട്ടുണ്ട്.

◾ അട്ടപ്പാടിയില്‍ സിപിഐ നേതാവ് നേഴ്സിനെ അപമാനിച്ചതായി പരാതി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം സനോജിനെതിരെയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ അഗളി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം, പരാതി നല്‍കിയ താല്‍ക്കാലിക നേഴ്സിനെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി പിരിച്ചുവിട്ടതായി ആക്ഷേപം ഉയരുന്നുണ്ട്. യുവതിയുടെ സഹോദരന്‍ അക്രമിച്ചുവെന്ന ഒരു പരാതി സനോജും നല്‍കിയിട്ടുണ്ട്.
മുന്‍ വില്ലേജ് ഓഫീസര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ്. ഒപ്പം 15,000 രൂപ പിഴയും. 
◾ ഭൂമി പോക്കുവരവ് ചെയ്യാന്‍ ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ വില്ലേജ് ഓഫീസര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ്. ഒപ്പം 15,000 രൂപ പിഴയും . പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ.വി.സോമനെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 2011 ജനുവരി ഏഴാം തീയ്യതി നടന്ന സംഭവത്തിലാണ് ഇന്ന് വിധിയുണ്ടായത്.

◾ കണ്ണൂരില്‍ മൂന്നര വയസ്സുള്ള ആണ്‍കുട്ടിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കുട്ടിയെ കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. പരിയാരം സ്വദേശിയായ കുട്ടി തൊട്ടടുത്ത വെള്ളച്ചാട്ടത്തില്‍ കുളിച്ചിരുന്നു. ഇതാവാം രോഗകാരണമെന്ന് സംശയിക്കുന്നതായി ഡോക്ടര്‍ ചൂണ്ടിക്കാട്ടി.

◾ കനത്ത കാറ്റും മഴയും കാരണം കോഴിക്കോട് കാപ്പാട് ബ്ലു ഫ്ലാഗ് ബീച്ച് പാര്‍ക്കില്‍ നിരവധി കാറ്റാടി മരങ്ങള്‍ ഒടിയുകയും കടപുഴകി വീഴുകയും മൂലം പാര്‍ക്കിനും പാര്‍ക്കിലെ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ച സാഹചര്യത്തില്‍ കാപ്പാട് ബീച്ചില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ഡിടിപിസി അറിയിച്ചു.

◾ ആയുധം കൈവശം വെച്ച കേസില്‍ വ്ലോഗര്‍ വിക്കി തഗ് അറസ്റ്റില്‍. പാലക്കാട് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. 2022 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് ലഹരിക്കടത്ത് കേസില്‍ വിക്കിക്കും സുഹൃത്തിനും ജാമ്യം കിട്ടി. ആയുധം കൈവശം വച്ചതിന് കസബ പൊലീസ് എടുത്ത കേസില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നല്‍കിയെങ്കിലും ജാമ്യം നിരസിച്ചിരുന്നു. ഇതോടെ പ്രതികള്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ പോവുകയായിരുന്നു.

◾ കാട്ടാക്കടയില്‍ യുവതിയേയും യുവാവിനേയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട കുരുതംകോട് പാലക്കലില്‍ ഞാറവിള വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടത്. വീട്ടിലെ താമസക്കാരനായ പ്രമോദ് (35), ഇയാളുടെ സുഹൃത്ത് റീജ (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

◾ ഐഎഎസ് ട്രെയിനി പൂജ ഖേദ്ക്കര്‍ക്ക് എതിരെ കടുത്ത നടപടിയുമായി യു.പി.എസ്.സി. പരീക്ഷയ്ക്കുള്ള അപേക്ഷയില്‍ തന്നെ പേരും മാതാപിതാക്കളുടെ പേരും മാറ്റി പൂജ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. ഭാവിയില്‍ യുപിഎസ്.സി എഴുതുന്നതില്‍ നിന്നും പൂജയെ അയോഗ്യയാക്കി. വ്യാജരേഖ കേസില്‍ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനും പൊലീസിന് നിര്‍ദേശം നല്‍കി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. പൂജ ഖേദ്ക്കറുടെ ഐഎഎസ് റദ്ദാക്കിയേക്കുമെന്നാണ് സൂചന.

◾ മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്ന് കെസി വേണുഗോപാല്‍. മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിന് ശേഷമായിരുന്നു പ്രതികരണം. ബിജെപി ക്യാംപിലേക്ക് പോയ അശോക് ചവാനോട് അടുപ്പമുള്ളവര്‍ ഉള്‍പ്പെടെ ഏഴുപേരാണ് ക്രോസ് വോട്ട് ചെയ്തതെന്നാണ് സൂചന.

◾ ഇന്ത്യയ്ക്ക് അമേരിക്കയുമായി വിയോജിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ചില വിഷയങ്ങളില്‍ ഇന്ത്യക്ക് സ്വതന്ത്ര നിലപാട് പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ ഇക്കാര്യത്തില്‍ പറഞ്ഞ നിലപാടിനോട് യോജിപ്പില്ലെന്നും അദ്ദേഹം ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുദ്ധത്തിലും സംഘര്‍ഷത്തിലും ഇന്ത്യയ്ക്ക് സ്വതന്ത്ര നിലപാട് എടുക്കാനാവില്ലെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ പറഞ്ഞിരുന്നു. ഇതിനാണ് ഇന്ത്യയുടെ മറുപടി.

◾ ബംഗ്ലാദേശില്‍ കലാപത്തിലേക്ക് മാറിയ വിദ്യാര്‍ത്ഥി പ്രക്ഷോഭം നിരീക്ഷിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പ്രക്ഷോഭത്തില്‍ ഇതുവരെ 32 പേര്‍ കൊല്ലപ്പെട്ടു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗ്ളാദേശിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ബംഗ്ലാദേശിലുള്ള 8500 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എംബസി നടപടി സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

◾ ഗവര്‍ണര്‍മാര്‍ക്കുള്ള പ്രത്യേക പരിരക്ഷ സംബന്ധിച്ച് വിശദപരിശോധനക്ക് സുപ്രീംകോടതി. സിവില്‍, ക്രിമിനല്‍ കേസുകളില്‍ ഗവര്‍ണര്‍മാര്‍ക്ക് ലഭിക്കുന്ന പരിരക്ഷയാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. വിഷയത്തില്‍ അറ്റോര്‍ണി ജനറലിന്റെ സഹായം സുപ്രീം കോടതി തേടി. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിന് എതിരെ ലൈംഗീക ആരോപണം ഉന്നയിച്ച യുവതിയുടെ ഹര്‍ജിയില്‍ ആണ് സുപ്രീം കോടതി തീരുമാനം.

◾ ഉത്തര്‍പ്രദേശ് ബിജെപിയില്‍ തര്‍ക്കം നടക്കുന്നതിനിടെ ആര്‍എസ്എസ്- ബിജെപി സംയുക്ത യോഗത്തിന് ഇന്ന് തുടക്കം.കന്‍വര്‍ യാത്ര നിയന്ത്രണങ്ങളില്‍ സഖ്യകക്ഷികളില്‍ നിന്ന് എതിര്‍പ്പുയുര്‍ന്നെങ്കിലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. അതേസമയം, മോഹന്‍ ഭാഗവതിന്റെ വിമര്‍ശനത്തോട് പരസ്യ പ്രതികരണം വേണ്ടെന്ന് ബിജെപി നേതൃത്വം നിലപാടെടുത്തു.

◾ വനിതാ ഏഷ്യാ കപ്പ് ടി20യില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് വിജയത്തുടക്കമിട്ട് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 19.2 ഓവറില്‍ 108 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യന്‍ വനിതകള്‍ 14.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി

KARUNYA  Result
(20/07/2024) 

 1 st Prize : 
Amount: ₹80,00,000/-
KU776535  

Consolation Prize :
Amount: ₹8,000/-
KN776535  KO776535  KP776535  KR776535  KS776535  KT776535  KV776535  KW776535  KX776535  KY776535  KZ776535  

2 nd Prize :
Amount: ₹5,00,000/-
KS278949  

3 rd Prize :
Amount: ₹100,000/-
KN247778  KO235042  KP667767  KR523649  KS941903  KT418410  KU681258  KV367869  KW915729  KX791853  KY278540  KZ946882  

4 th Prize :
Amount: ₹5,000/-
2261  3740  4145  4255  4371  4379  4408  5382  5667  5848  6012  6261  6312  7601  7934  7952  8226  8530  

5 th Prize :
Amount: ₹2,000/-
0131  0428  0918  1112  5875  6558  7327  8874  9129  9406  

6 th Prize :
Amount: ₹1,000/-
2888  3808  3949  5527  5564  6273  6601  6852  7074  7248  8479  8549  9001  9816  

7 th Prize :
Amount: ₹500/-
0039  0221  0264  0517  1012  1051  1052  1085  1102  1128  1349  1368  1387  1466  1540  1891  1967  2123  2144  2266  2491  2890  2926  3053  3253  3333  3476  3599  3607  3685  3931  3995  4106  4149  4353  4363  4417  4638  4795  4806  4967  4972  5026  5029  5102  5145  5417  5763  5776  5873  5978  6097  6186  6209  6492  6947  7265  7295  7304  7349  7394  7452  7516  7588  7660  7695  7820  7830  7876  7931  8041  8139  8346  8529  8719  8876  8953  9072  9521  9594  

8 th Prize :
Amount: ₹100/-
0018  0189  0311  0354  0387  0841  0851  0869  0879  1061  1118  1221  1270  1343  1514  1517  1539  1572  1580  1584  1867  1919  2022  2049  2116  2328  2332  2367  2388  2448  2498  2499  2565  2880  2951  2960  2977  3062  3114  3182  3243  3347  3441  3442  3511  3560  3736  3787  3887  3906  4038  4314  4403  4489  4570  4643  4781  4833  4853  5066  5089  5139  5153  5483  5502  5549  5562  5663  5683  5709  5710  5774  5828  5885  5970  6000  6025  6096  6106  6110  6169  6462  6528  6564  6647  6650  6687  6710  6832  6863  6927  6965  7004  7010  7039  7043  7190  7446  7542  7553  7559  7603  7709  7805  7865  8127  8152  8181  8190  8654  8683  8798  8829  8880  8882  8914  9114  9240  9505  9509  9548  9727  9899  9903  

NIRMAL Result 

(19/07/2024)


1 st Prize : 

Amount: ₹7,000,000/-

NY901844  


Consolation Prize : 

Amount: ₹8,000/-

NN901844 NO901844 NP901844 NR901844 NS901844 NT901844 NU901844 NV901844 NW901844 NX901844 NZ901844  


2 nd Prize :

Amount: ₹10,00,000/-

NR167787  


3 rd Prize :

Amount: ₹100,000/-

NN631334 NO608759 NP940954 NR827492 NS225183 NT545270 NU275062 NV533185 NW232276 NX464102 NY555564 NZ170624  


4 th Prize : 

Amount: ₹5,000/-

0058 0634 3854 4216 4455 4721 4792 5856 5879 6425 6716 7015 7142 7781 8453 8753 8757 9892  


5 th Prize : 

Amount: ₹1,000/-

0174 0645 1244 1516 1883 1950 2510 2614 3043 3404 3659 3846 4138 4173 4596 4638 5024 5302 5422 5542 5702 5782 5825 5877 5891 5892 5913 6696 6935 7177 7483 8419 8560 8700 9306 9832  


6 th Prize : 

Amount: ₹500/-

0138 0159 0490 0577 0927 0974 1034 1159 1288 1432 1781 1886 2094 2131 2160 2319 2389 2428 2460 2516 2600 2645 2825 3084 3091 3199 3293 3342 3516 3651 3668 3742 3825 3900 4014 4120 4127 4538 4543 4668 4728 4781 4965 5122 5158 5247 5395 5603 5797 5937 6020 6227 6275 6536 6593 6652 6714 6897 7212 7368 7567 7598 7716 7847 7862 7865 7956 7992 8081 8406 8465 8596 8799 8901 8988 9068 9255 9280 9584  


7 th Prize : 

Amount: ₹100/-

0236 0260 0326 0328 0338 0340 0467 0596 0613 0815 1185 1330 1352 1356 1398 1471 1495 1649 1667 1894 1907 2019 2238 2243 2351 2380 2412 2444 2487 2589 2628 2646 2668 2703 2796 2850 3020 3040 3376 3384 3580 3769 3843 3845 3869 3915 4008 4113 4122 4218 4229 4333 4442 4510 4591 4628 4665 4695 4859 4905 4973 4975 5083 5100 5207 5220 5502 5539 5582 5587 5778 5898 5924 5988 6023 6065 6105 6113 6121 6201 6258 6342 6356 6378 6447 6842 6898 6932 6992 7063 7088 7202 7379 7516 7751 7802 7955 7957 7968 8029 8032 8034 8126 8185 8251 8292 8361 8430 8717 8721 8760 8871 8876 9047 9197 9308 9503 9518 9520 9732 9935 9939  




Popular posts from this blog

ലതാ പ്രസാദ് അണയാത്ത ദീപം.

പ്രധാന വാർത്തകൾ