ഏറ്റവും പുതിയ വാർത്തകൾ
വിസ്മയക്കാഴ്ചകളൊരുക്കി പാരിസ് ഒളിംപിക്സിന് തുടക്കം.
◾ വിസ്മയക്കാഴ്ചകളൊരുക്കി പാരിസ് ഒളിംപിക്സിന് തുടക്കം. പ്രൌഡ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീമായിരുന്നു. ഒളിംപിക് ദീപശിഖയെ ഫ്രാന്‍സിന്റെ പതാകയുടെ നിറത്തിലുള്ള വര്‍ണക്കാഴ്ച്ചയൊരുക്കിയാണ് സ്വീകരിച്ചത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങി നിരവധി പ്രമുഖര്‍ അണിനിരന്ന ഉദ്ഘാടന ചടങ്ങില്‍ സെന്‍ നദിയിലൂടെ ഒഴുകി വന്ന 80 ബോട്ടുകളില്‍ കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു. ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലും ഇന്ത്യന്‍ പതാകയേന്തിയ ചടങ്ങില്‍ 12 വിഭാഗങ്ങളില്‍ നിന്നായി 78 പേരെ അണിനിരത്തി കൊണ്ടാണ് ഇന്ത്യന്‍ താരങ്ങളെയും വഹിച്ച് കൊണ്ടുള്ള നൗക സെന്‍ നദിയിലൂടെ കടന്നുപോയത്◾ സുപ്രീം കോടതി നിര്‍ദേശ പ്രകാരം പുതുക്കിയ നീറ്റ് യുജി റാങ്ക് പട്ടിക എന്‍ടിഎ പ്രസിദ്ധീകരിച്ചു. ഒരു മലയാളിയടക്കം 17 പേര്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. കണ്ണൂര്‍ പള്ളിക്കര, പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷര്‍മിളാണ് ഒന്നാം റാങ്ക് നേടിയ മലയാളി. ആദ്യം ഫലം വന്നപ്പോള്‍ ഒന്നാം റാങ്ക് നേടിയ 67 പേരില്‍ നാല് മലയാളികളാണ് ഉണ്ടായിരുന്നത്. സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് പുതുക്കി പ്രസിദ്ധീകരിച്ച പട്ടിക വന്നതോടെ 16000 വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിനുള്ള അവസരം ഇല്ലാതായി
ആലുവയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍സി ബസ്സിന് തീപിടിച്ചു
◾ആലുവയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍സി ബസിന് തീപിടിച്ചു. അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനാണ് തീപിടിച്ചത് . ബോണറ്റിൽ ആദ്യം പുകയുയർന്നപ്പോൾ തന്നെ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് മാറ്റിനിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. ബസിനകത്ത് 38 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പിന്നീട് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. അപ്പോഴേക്കും തീ ആളിത്തുടങ്ങിയിരുന്നു. ബസ് ഡ്രൈവർ മനസാന്നിധ്യത്തോടെ ഇടപെട്ടതിനാൽ ആളപായമോ ആർക്കും പരിക്കേൽക്കുകയോ ചെയ്തില്ല..
◾ കര്‍ണാടക ഷിരൂരില്‍ മണ്ണിടിഞ്ഞ കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായതുമായി ബന്ധപ്പെട്ട രക്ഷാ ദൗത്യത്തില്‍ പ്രതിരോധ മന്ത്രിക്കും കര്‍ണാടക മുഖ്യമന്ത്രിക്കും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
അടിയന്തരമായി കൂടുതല്‍ സഹായം എത്തിക്കണമെന്നും കൂടുതല്‍ മുങ്ങല്‍ വിദഗ്ധരെ വിന്യസിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നേവിയുടെ അത്യാധുനിക ഉപകരണങ്ങള്‍ എത്തിക്കണം, സത്തേണ്‍, ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡുകളില്‍ നിന്ന് മുങ്ങല്‍ വിദഗ്ധരെ എത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം കര്‍ണാടകവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കൂടുതല്‍ വിദഗ്ധരും ഉപകരണങ്ങളും രക്ഷാദൗത്യത്തെ വലിയ തോതില്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കൂടുതല്‍ സംവിധാനങ്ങള്‍ ഷിരൂരില്‍ എത്തിക്കുന്നു.
◾ അര്‍ജുനെ കണ്ടെത്താന്‍ തിരച്ചിലിനായി കൂടുതല്‍ സംവിധാനങ്ങള്‍ ഷിരൂരില്‍ എത്തിക്കുന്നു. മുങ്ങല്‍ വിദഗ്ധര്‍ക്ക് ഡൈവ് ചെയ്യാന്‍ സഹായകരമാകുന്ന തരത്തിലുള്ള ഫ്ലോട്ടിങ് പെന്റൂണുകള്‍ ഗോവയില്‍ നിന്ന് ഷിരൂരില്‍ എത്തിക്കുമെന്ന് കര്‍ണാടക എം.എല്‍.എ. സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ള കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
✅ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തെരച്ചില്‍ തുടരാന്‍ നാവിക സേനയോട് ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടുവെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാണാതായ മൂന്നുപേരെയും കണ്ടെത്താന്‍ ശ്രമം തുടരും. ഈ കാലാവസ്ഥയിലും എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
മാലിന്യം എങ്ങനെ നീക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഹൈക്കോടതി
◾ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം എങ്ങനെ നീക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. തലസ്ഥാന നഗരം വൃത്തിയുള്ളതായിരിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. പ്ലാസ്റ്റിക് മാലിന്യം കനാലില്‍ നി?ക്ഷേപിക്കുന്നത് എങ്ങനെ തടയുമെന്ന് ആലോചിക്കണമെന്നും, നഗരത്തിലെ മാലിന്യ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഓരോന്നായി പരിശോധിയ്ക്കുമെന്നും തദ്ദേശ സെക്രട്ടറിയോട് കോടതി പറഞ്ഞു
തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി പോലീസിനെ ആക്രമിച്ചു.
◾തിരുവനന്തപുരം കഴക്കൂട്ടത്ത് തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി പോലീസിനെ ആക്രമിച്ചു. ചെമ്പഴന്തി ആനന്ദേശ്വരത്ത് വീട്ടിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി നേമം സ്വദേശി നവാസ് (57)നെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് കൈവിലങ്ങ് ഉപയോഗിച്ച് പോലീസുകാരെ ആക്രമിച്ചത്.
കൈവിലങ്ങിട്ടതിൽ പ്രകോപിതനായ പ്രതി അസഭ്യം പറയുകയും കൈവിലങ്ങ് ഉപയോഗിച്ച് cpo ജിനാസിനെ ആക്രമിക്കുകയും ചെയ്തു. പോലീസ് ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴടക്കി.മറ്റൊരു കേസിൽ പ്രതിയായ നവാസിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയും മോഷണക്കേസിൽ തെളിവെടുപ്പിന് കൊണ്ടുപോകുമ്പോഴാണ് ഈ സംഭവം. നിരവധി കേസിലെ പ്രതിയാണ് നവാസ്ഹിമോഫിലിയ ബാധിച്ച കുട്ടികൾക്ക്
വിലയേറിയ മരുന്ന് സൗജന്യമായി നൽകും.
◾ ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഹീമോഫീലിയ ചികിത്സയില്‍ എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി വീണാ ജോര്‍ജ്.
നൂതനമായ ഈ മരുന്ന് മാസത്തിലൊരിക്കല്‍ മാത്രം എടുത്താല്‍ മതിയാകും. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.✅ഈ അക്കാദമിക് വര്‍ഷത്തിലെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും. 24 വേദികളിലായാണ് മത്സരം. പ്രഥമ സ്‌കൂള്‍ ഒളിമ്പിക്സ് നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളത്താണ് നടക്കുക. ഇതിന്റെ ഉദ്ഘാടനം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്
മുംബൈയിൽ മൂന്നുനില കെട്ടിടം തകർന്ന് നിരവധി പേർ കുടുങ്ങിക്കിടക്കുന്നു.
◾മുംബൈയിൽ മൂന്ന് നില കെട്ടിടം തകർന്നു വീണ് അപകടം.നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സൂചന. പൊലീസും ഫയർഫോഴ്‌സും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി വരികയാണ്.
നവി മുംബൈയിലെ ഷഹബാസ് ഗ്രാമത്തിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് കെട്ടിടം തകർന്നതെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിൽ പതിമൂന്ന് ഫ്‌ളാറ്റുകളാണ് ഉണ്ടായിരുന്നത്. രണ്ട് പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്.ബാക്കിയുള്ളവരെ രക്ഷിയ്ക്കാനായി ശ്രമം നടക്കുകയാണ്.◾രോഗിയില്‍ നിന്ന് നിപ വൈറസ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകന്‍ ടിറ്റോ തോമസിന് വിദഗ്ധ ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ . ടിറ്റോ തോമസിന്റേത് മനസ്സുലയ്ക്കുന്ന വാര്‍ത്തയാണെന്ന് പറഞ്ഞ വി ഡി സതീശന്‍, നിപ വൈറസിനെതിരായ പോരാട്ടത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി ടിറ്റോ മാറരുതെന്നും ചൂണ്ടികാട്ടി.
കരാര്‍ പുനഃസ്ഥാപിച്ചത് അപ്പല്ലേറ്റ് ട്രിബൂണല്‍ ഫോര്‍ ഇലക്ട്രിസിറ്റി റദ്ദാക്കി.
◾ കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങി കരാര്‍ പുനഃസ്ഥാപിച്ചത് അപ്പല്ലേറ്റ് ട്രിബൂണല്‍ ഫോര്‍ ഇലക്ട്രിസിറ്റി റദ്ദാക്കി. സംസ്ഥാന താല്‍പര്യം പരിഗണിച്ച് ഡിസംബറില്‍ കരാര്‍ പുനഃസ്ഥാപിച്ചിരുന്നു. യൂണിറ്റിന് 4 രൂപ 29 പൈസക്ക് 25 വര്‍ഷത്തേക്ക് മൂന്ന് കമ്പനികളില്‍ നിന്ന് 472 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതായിരുന്നു കരാര്‍. പഴയ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ കമ്പനികള്‍ അപ്പല്ലേറ്റ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.
കെട്ടിക്കിടക്കുന്ന ഫയലുകള്‍ മുഴുവന്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.
◾ പൊതുവിദ്യാഭ്യാസ വകുപ്പില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ മുഴുവന്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ തല അദാലത്ത് എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതിയുടെ പരിഗണനയിലുള്ള ഫയലുകള്‍ ഒഴികെയുള്ള മുഴുവന്‍ ഫയലുകളും തീര്‍പ്പാക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു .
വന്ദേ ഭാരത് സ്പെഷ്യല്‍ ട്രെയിന്‍ ഈ മാസം 31 മുതല്‍ സര്‍വ്വീസ് ആരംഭിക്കും.
◾ കൊച്ചി -ബാംഗ്ലൂര്‍ റൂട്ടിലോടുന്ന വന്ദേ ഭാരത് സ്പെഷ്യല്‍ ട്രെയിന്‍ ഈ മാസം 31 മുതല്‍ സര്‍വ്വീസ് ആരംഭിക്കും. ഈ ട്രെയിന്‍ മാസത്തില്‍ 12 സര്‍വ്വീസാണ് ഇപ്പോള്‍ നടത്തുക. ബുധന്‍, വെള്ളി, ഞായര്‍ തുടങ്ങി ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വ്വീസ്. എറണാകുളം, തൃശൂര്‍, പാലക്കാട്, പൊത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബാംഗ്ലൂര്‍ എന്നിവിടങ്ങളാണ് സ്റ്റോപ്പുകള്‍. ഉച്ചയ്ക്ക് 12.50 ന് പുറപ്പെട്ട് ബെംഗളൂരുവില്‍ രാത്രി പത്തോടെയാണ് എത്തിച്ചേരുക.
ഇരുപത് കോടിയുമായി മുങ്ങിയ പ്രതി കീഴടങ്ങി.
◾ വലപ്പാട് മണപ്പുറം കോംപ്ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നും ഇരുപത് കോടിയുമായി മുങ്ങിയ പ്രതി കീഴടങ്ങി.
കൊല്ലം സ്വദേശിനി ധന്യ മോഹന്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. റമ്മി കളിക്കുന്നതിനും ആഢംബര ജീവിതം നയിക്കാനുമായിരുന്നു തട്ടിപ്പ്.കൂടോത്രത്തിനെതിരെ ലോക്സഭയില്‍ സ്വകാര്യ ബില്ല്.
◾ കൂടോത്രത്തിനെതിരെ ലോക്സഭയില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ച് ബെന്നി ബെഹ്നാന്‍ എം പി. യുക്തി ചിന്ത പ്രോത്സാഹന ബില്ലാണ് അവതരിപ്പിച്ചത്.
അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം നടത്താനും യുക്തി ചിന്ത പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ബില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസില്‍ കൂടോത്ര വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് ബില്ലവതരണമെന്നതും ശ്രദ്ധേയമാണ്.◾ മിഷന്‍ 2025ന്റെ പേരില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ തര്‍ക്കം . തിരുവനന്തപുരത്ത് ഇന്നലെ നടന്ന യോഗത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിട്ടുനിന്നു. കെപിസിസി ഭാരവാഹി യോഗത്തിലുയര്‍ന്ന വിമര്‍ശനത്തില്‍ സതീശന് അതൃപ്തി എന്നാണ് റിപ്പോര്‍ട്ടുകള്‍
പാട്ടിന്റെ ശബ്ദം കൂട്ടി വെച്ചു എന്ന് ആരോപിച്ച് അയൽവാസിയെ വീട്ടിൽ കയറി വെട്ടി.
◾പാട്ട് ശബ്ദം കൂട്ടി വെച്ചെന്ന് ആരോപിച്ച് അയൽവാസിയെ യുവാവ് വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു. പത്തനംതിട്ട ഇളമണ്ണൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. ഇളമണ്ണൂർ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൻ എന്നയാളെയാണ് ആക്രമിച്ചത്. പ്രതി സന്ദീപിനെതിരെ അടൂർ പൊലീസ്
വധശ്രമത്തിന് കേസെടുത്തു.
◾ വിഡി സതീശനെതിരെ വിമര്‍ശനം ഉയര്‍ന്നത് കൊണ്ടാണ് മിഷന്‍ 25 യോഗത്തില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നതെന്ന് കെ സുധാകരന്‍. വയനാട് യോഗത്തിലെ തീരുമാനങ്ങളെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കമുണ്ടെന്നും ചില നേതാക്കള്‍ തിരുത്തല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയുടെ നേതൃത്വം അംഗീകരിച്ച നേതാക്കള്‍ക്ക് തന്നെയാണ് ജില്ലകളുടെ ചുമതല നല്‍കിയിരിക്കുന്നത്.തര്‍ക്കമുണ്ടായ ഇടങ്ങളില്‍ ചുമതലകള്‍ മാറ്റി എന്നും സുധാകരന്‍ പറഞ്ഞു.
വിമർശനം ഉണ്ടെങ്കിൽ തിരുത്തുമെന്ന് വിഡി സതീശൻ.
◾ പാര്‍ട്ടിയുടെ വിമര്‍ശനങ്ങളില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും വിമര്‍ശനം ശരിയെങ്കില്‍ തിരുത്തുമെന്നും താന്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ പുറത്ത് തരുന്നവരെയാണ് പാര്‍ട്ടി കണ്ടെത്തേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
◾ ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന നിയമനകോഴ ആരോപണം പൊലീസിനെ ഉപയോഗിച്ച് പിണറായി സര്‍ക്കാര്‍ വെള്ളപൂശിയെടുത്തെന്ന് കെ സുധാകരന്‍ എംപി. ഇതടക്കം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന എല്ലാ നിയമന കോഴ വിവാദത്തിലും സമഗ്രമായ അന്വേഷണം നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
പ്ലസ് വൺ അഡ്മിഷൻ,കണക്കുകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി.
◾ മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ കുറവില്‍ കണക്കുകള്‍ ഹാജരാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. സീറ്റുകളുടെ കുറവ് ചോദ്യം ചെയ്ത് മലബാര്‍ എജുക്കേഷന്‍ മൂവ്മെന്റ് എന്ന സംഘടനയാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. പ്ലസ് ടു സീറ്റും അപേക്ഷകരുടെ എണ്ണവും കൃത്യമായി അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടു. കേസ് അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കും.
◾ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് സമനില തെറ്റിയിരിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബി.ജെ.പിയില്‍ അംഗത്വം എടുക്കാതെ കെ.മുരളീധരന്‍ കേരള നിയമസഭയില്‍ കാലുകുത്തില്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു
◾ തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഏകമകന്‍ ലഹരിക്ക് അടിമ ആയതിന്റെ മനോവിഷമം കാരണം ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. തുകലശ്ശേരി സ്വദേശികളായ രാജു തോമസ്(69), ഭാര്യ ലൈജി തോമസ്(63) എന്നിവരാണ് മരിച്ചത്.
◾ മിന്നല്‍ ചുഴലി കെഎസ്ഇബിക്ക് കണ്ണൂര്‍ ജില്ലയില്‍ വരുത്തിവച്ചത് ആറ് കോടി രൂപയുടെ നാശനഷ്ടം. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മിന്നല്‍ ചുഴലിയിലാണ് വ്യാപക നാശ നഷ്ടങ്ങളുണ്ടാക്കിയത്. 204 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളും 880 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്ന് വീണു. ജില്ലയിലെ 1900 ട്രാന്‍സ്ഫോമറുകള്‍ വൈദ്യുതി എത്തിക്കാനാവാതെ പ്രവത്തനരഹിതമാണ്. ജില്ലയില്‍ മാത്രം മൂന്ന് ലക്ഷത്തോളം ഉപഭോക്താക്കളാണ് ഇരുട്ടിലായത്. പ്രതിസന്ധി പൂണമായി പരിഹരിക്കാന്‍ സമയമെടുക്കുമെന്നാണ് ബോര്‍ഡ് അറിയിക്കുന്നത്.
നിതി ആയോഗ് യോഗം ഇന്ന്.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള നിതി ആയോഗ് യോഗം ഇന്ന്. യോഗത്തില്‍ നിന്ന് ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാരായ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരെല്ലാം വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കിയത്.
സുപ്രീം കോടതിയുടെ സ്റ്റേ തുടരും.
◾ കന്‍വാര്‍ തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളില്‍ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദര്‍ശിപ്പിക്കണമെന്നുള്ള ഉത്തരവിനുള്ള സുപ്രീം കോടതിയുടെ സ്റ്റേ തുടരും. തീര്‍ത്ഥാടകരുടെ മതവികാരം വ്രണപ്പെടാതിരിക്കാനാണ് നിര്‍ദേശം നല്‍കിയതെന്ന് യുപി സര്‍ക്കാര്‍ ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാറുകളോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
കമല ഹാരിസിനു പിന്തുണ പ്രഖ്യാപിച്ച് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും
◾ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിന് കമല ഹാരിസിനു പിന്തുണ പ്രഖ്യാപിച്ച് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും. കമല ഹാരിസിന്റെ വിജയത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് ബറാക് ഒബാമയും മിഷേലും ഫോണിലൂടെ കമല ഹാരിസിനെ അറിയിച്ചു.
ഇന്ത്യ വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍.
◾ ബംഗാദേശിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍. ഇന്നലെ നടന്ന സെമിയില്‍ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനെ 20 ഓവറില്‍ എട്ടിന് 80 റണ്‍സിലൊതുക്കിയ ഇന്ത്യ, ഒമ്പത് ഓവറുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യത്തിലെത്തി. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ ഇന്നിങ്‌സാണ് ജയം എളുപ്പമാക്കിയത്.
ഫ്രാന്‍സിന്റെ റിലേ താരം സുന്‍കാംബ സിലയ്ക്ക് ഹിജാബ് ധരിച്ച് പങ്കെടുക്കാന്‍ അനുമതി.
◾ പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ ഫ്രാന്‍സിന്റെ റിലേ താരം സുന്‍കാംബ സിലയ്ക്ക് ഹിജാബ് ധരിച്ച് പങ്കെടുക്കാന്‍ അനുമതി. ഹിജാബ് ധരിക്കുന്നത് കാരണം സ്വന്തം രാജ്യത്ത് നടക്കുന്ന ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തിയതായി സില വെളിപ്പെടുത്തിയിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ സിലയുമായി ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് താരത്തിന് ഹിജാബ് ധരിച്ച് പങ്കെടുക്കാമെന്ന ധാരണയായത് .
◾ പാരിസ് ഒളിംപിക്സില്‍ കവര്‍ച്ച തുടര്‍ക്കഥയാവുന്നു. ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം സീക്കോയുടെ പണവും വാച്ചുകളും ഡയമണ്ട് ആഭരണങ്ങളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതിന് പിന്നാലെ അര്‍ജന്റീന ടീമിന്റെ പരിശീലന ക്യാമ്പിലും കവര്‍ച്ച നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചാനല്‍ നയനിനായി ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്യാന്‍ പാരീസിലെത്തിയ മാധ്യമ സംഘവും നേരത്തെ കവര്‍ച്ചയ്ക്ക് ഇരയായിരുന്നു.
NIRMAL Result
(26/07/2024)
1 st Prize :
Amount: ₹7,000,000/-
NC954802
Consolation Prize :
Amount: ₹8,000/-
NA954802 NB954802 ND954802 NE954802 NF954802 NG954802 NH954802 NJ954802 NK954802 NL954802 NM954802
2 nd Prize :
Amount: ₹10,00,000/-
NB643975
3 rd Prize :
Amount: ₹100,000/-
NA129516 NB930277 NC419261 ND912749 NE244133 NF109276 NG141116 NH195986 NJ838619 NK206466 NL174176 NM666212
4 th Prize :
Amount: ₹5,000/-
0892 1144 1253 1393 2769 2794 3898 4181 4313 5032 5621 5898 5899 5934 6235 6965 7207 9767
5 th Prize :
Amount: ₹1,000/-
0956 1197 1545 1630 1773 1941 2503 2568 3346 3528 3878 3904 5033 5152 5279 5408 5445 5697 5789 6448 6538 6587 7044 7159 7282 7375 7605 7965 7984 8006 8147 8204 8234 8748 8931 9403
6 th Prize :
Amount: ₹500/-
0140 0197 0351 0554 0625 0655 0907 0986 1117 1329 1433 1811 1929 2053 2069 2189 2272 2340 2623 2626 2725 3014 3135 3296 3506 3835 4038 4151 4314 4319 4366 4383 4415 4689 4718 4912 5006 5108 5160 5226 5247 5267 5453 5493 5506 5565 5665 5668 5810 5925 6066 6149 6167 6252 6265 6490 6710 6721 6762 6986 6987 7038 7164 7255 7256 7283 7295 7385 7390 7567 7903 8280 8477 8561 9164 9212 9862 9935 9942
7 th Prize :
Amount: ₹100/-
0218 0308 0336 0387 0392 0523 0529 0570 0636 0672 0718 0733 0798 0825 0996 1009 1147 1248 1292 1319 1395 1408 1643 1757 1835 1931 2123 2129 2131 2165 2204 2262 2354 2394 2542 2554 2659 2825 2842 2854 2944 2975 3066 3097 3124 3138 3230 3273 3345 3384 3527 3706 3757 3764 3784 4024 4157 4252 4346 4352 4414 4494 4587 4746 4750 4799 4862 4884 4931 5050 5082 5440 5720 5760 6241 6251 6298 6456 6493 6658 6662 6781 6784 6831 6908 6945 6955 6979 7034 7069 7266 7274 7325 7517 7618 7678 7731 7922 7951 7967 8022 8051 8059 8095 8109 8343 8421 8568 8839 8915 8995 9111 9287 9376 9391 9562 9647 9735 9761 9851 9866 9896