'MIRACLE DEFI' എന്ന അനധികൃത ക്രിപ്റ്റോ കറൻസി മണി ചെയിൻ തട്ടിപ്പിലൂടെ മലയാളികൾക്ക് കോടികൾ നഷ്ടപ്പെട്ടു.
കൊച്ചി:വീണ്ടും ക്രിപ്റ്റോ കറൻസി തട്ടിപ്പിലൂടെ മലയാളികൾക്ക് കോടികൾ നഷ്ടപ്പെട്ടു.മിറാക്കിൾ ഡഫി എന്ന പേരിൽ ആരംഭിച്ച ഒരു വെബ്സൈറ്റ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.ഏതാനും മാസം മുൻപ് യൂണിറ്റി ഫണ്ട് എന്ന പേരിൽ അനധികൃത നിക്ഷേപ പദ്ധതി ആരംഭിച്ച് മുങ്ങിയ തെലുങ്കാന സ്വദേശിയും ചില മലയാളികളുമാണ് ഇതിൻ്റെയും പിന്നിൽ എന്ന് പറയപ്പെടുന്നു.
ട്രസ്റ്റ് വാലറ്റ് എന്നറിയപ്പെടുന്ന ചൈനക്കാരുടെ ഒരു ക്രിപ്റ്റോ കറൻസി ആപ്പ് ആണ് തട്ടിപ്പിന് ഇവർ ഉപയോഗിക്കുന്നത്. ആളുകളിൽനിന്ന് നേരിട്ട് പണം വാങ്ങാതെ അവരെ കൊണ്ട് തന്നെ ക്രിപ്റ്റോ കറൻസി വാങ്ങിപ്പിച്ചു ഇതിൽ നിക്ഷേപിപ്പിക്കുന്നു. ഈ നിക്ഷേപം മുഴുവൻ ചെല്ലുന്നത് ഇത് ആരംഭിച്ച വ്യക്തികളുടെ കൈകളിലേക്കാണ്.
100 ഡോളർ മുടക്കുന്ന ഒരാളിന് ദിവസം രണ്ട് ശതമാനം വെച്ച് 150 ദിവസം കൊണ്ട് 300 ഡോളർ നൽകുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.മൂന്നു പേരെ ചേർത്താൽ ദിവസം അവർക്ക് 5% ആയി വരുമാനം കൂടും.100 ഡോളർ മുടക്കുന്നയാളിന് ദിവസം 1200 ഡോളറാണ് ഇവർ വാഗ്ദാനം നൽകിയിരുന്നത്.
ഇത് വിശ്വസിച്ച ആളുകൾ അവരുടെ താഴെ പുതിയ പുതിയ ആളുകളെ വീണ്ടും കൊണ്ടുവരുകയായിരുന്നു. ഇപ്രകാരം നൂറ്കണക്കിന് ആളുകൾ വന്നപ്പോൾ പെട്ടെന്ന് ഇവർ വെബ്സൈറ്റ് പിൻവലിച്ച് മുങ്ങുകയായിരുന്നു.കോടികളാണ് ഇപ്രകാരം ഇവർ തട്ടിച്ച് എടുത്തത്.
നിക്ഷേപകർ നേരിട്ട് പണം നൽകാത്തതിനാൽ ഇവർക്ക് പോലീസിൽ പരാതി നൽകാനും സാധിക്കില്ല.
ഈ രീതിയാണ് ഈ തട്ടിപ്പ് നടത്തുന്നവരെ വീണ്ടും വീണ്ടും ഇതിലേക്ക് നയിക്കുന്നത്.
കോടിക്കണക്കിന് രൂപയാണ് ഓരോ പ്രാവശ്യവും ഇവർ നേടുന്നത്.
സ്ഥിരമായി തട്ടിപ്പ് നടത്തുന്ന
ഇവരുടെ ഫോൺ നമ്പർ സഹിതം ഡിജിപിക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് പണം നഷ്ടപ്പെട്ട നിക്ഷേപകർ.
ഏതാനും മാസങ്ങൾക്ക് മുൻപാണ്
യൂണിറ്റി ഫണ്ട് എന്ന പേരിൽ ഇവർ തന്നെ അനധികൃത നിക്ഷേപം സ്വീകരിച്ചത്.ക്രിപ്റ്റോ കറൻസി തട്ടിപ്പ് നടത്തുന്ന മലയാളികളായ ചിലർ ആയിരുന്നു ഇതിനുവേണ്ട ഒത്താശകൾ ചെയ്തുകൊടുത്തത്. യൂണിറ്റി ഫണ്ട് എന്ന അനധികൃത നിക്ഷേപ പദ്ധതിയിൽ സ്വീകരിച്ച അതേ തട്ടിപ്പ് രീതിയാണ് "മിറാക്കിൾ ഡഭി "എന്ന ഈ അനധികൃത നിക്ഷേപ പദ്ധതിയിലും സ്വീകരിച്ചത്. ഓരോ പ്രാവശ്യവും ഇത്തരം തട്ടിപ്പുകളിൽ ഇവർ ഏർപ്പെടുമ്പോൾ പുതിയ ഫോൺ നമ്പറിലായിരിക്കും വീണ്ടും എത്തുക.
ഇത്തരം തട്ടിപ്പുകളെ കുറിച്ച് നിങ്ങൾക്ക് പോലീസിൽ നേരിട്ട് അറിയിക്കാം.
1930-ൽ വിളിക്കുക.
അല്ലെങ്കിൽ നേരിട്ട് പരാതി ഉദ്യോഗസ്ഥർക്ക് നൽകാം
0471-2300042
9497980900- എന്ന വാട്ട്സ് ആപ്പ് നമ്പരിൽ ഇത്തരം കമ്പനികളുടെ ഗൂഗിൾ മീറ്റ് ലിങ്ക്,അവരുടെ പ്രചരണ വീഡിയോകൾ, PDF, website address എന്നിവ അയച്ചു കൊടുക്കാം.