ഏറ്റവും പുതിയ വാർത്തകൾ
മൈക്രോസോഫ്റ്റിന്റെ
മാര്‍ക്ക് കുറഞ്ഞതിനോ അച്ചടക്കത്തിന്റെ ഭാഗമായോ ചുമതലപ്പെട്ട അധ്യാപകന്‍ ശിക്ഷിക്കുന്നത് ബാലനീതി നിയമ ലംഘനമാകില്ലെന്ന് ഹൈക്കോടതി.
◾കുട്ടികളുടെ നന്മയെ കരുതി അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അച്ചടക്ക സംരക്ഷണം പ്രധാനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
◾ നീറ്റ് പി ജി പരീക്ഷ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 ന് രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുകയെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് അറിയിച്ചു.
◾ കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പാര്‍ട്ടിയുടെ അടിസ്ഥാന വോട്ട് ചോര്‍ത്തുന്നുവെന്ന് സിപിഎം പ്രസിദ്ധീകരിച്ച അവലോകന റിപ്പോര്‍ട്ട്. ദേശീയതലത്തില്‍ സംഘടനയെ വന്‍ ദൗര്‍ബല്യം പിടികൂടിയിരിക്കുന്നുവെന്നും സിപിഎം രണ്ട് സീറ്റുകള്‍ നേടിയ തമിഴ്‌നാട്ടില്‍ ഉള്‍പ്പടെ ഇത് പ്രകടമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഘടനയെ ശക്തിപ്പെടുത്താനും ആശയ പ്രചാരണത്തിനും പന്ത്രണ്ട് നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ പാര്‍ലമെന്ററി വ്യാമോഹം കൂടുന്നുവെന്നും ഇത് ചെറുക്കണമെന്നും സി. സി നിര്‍ദ്ദേശിച്ചു
◾ സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. റോഡുകളുടെ അറ്റകുറ്റപ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതും വിവിധ പദ്ധതികളുടെ ഭാഗമായി കുഴിച്ച റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാത്തതും കാരണം റോഡുകള്‍ ഗതാഗത യോഗ്യമല്ലാതാവുകയും അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന ഗുരുതര സാഹചര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയത്തിലൂടെ നജീബ് കാന്തപുരം എംഎല്‍എ ആവശ്യപ്പെട്ടു. അതിനു മറുപടിയായി റോഡുകള്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് പിഡബ്ല്യുഡിക്കുള്ളതെന്നും റോഡ് നിര്‍മ്മാണത്തിനൊപ്പം പരിപാലനത്തിനും പരിഗണന നല്‍കുന്നുണ്ടെന്നും സംസ്ഥാനത്തെ റോഡുകളില്‍ ഭൂരിപക്ഷവും ഗതാഗത യോഗ്യമാണെന്നും മന്ത്രി റിയാസ് പറഞ്ഞു.
◾ വഴി നടക്കാനുള്ള അവകാശം നിഷേധിച്ച സര്‍ക്കാരാണിതെന്നും എത്ര റോഡിലൂടെ എല്ലൊടിയാതെ യാത്ര ചെയ്യാനാകുമെന്നും നജീബ് കാന്തപുരം എം എല്‍ എ നിയമസഭയില്‍ ചോദിച്ചു. കുഴികള്‍ എണ്ണാനായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്, എന്നാല്‍ ഇപ്പോള്‍ കുളങ്ങള്‍ എണ്ണിയാല്‍ തീരുമോയെന്നും അദ്ദേഹം ചോദിച്ചു. യുദ്ധഭൂമിയിലൂടെ പോകുന്നത് പോലെയാണ് റോഡിലൂടെ പോകേണ്ടിവരുന്നതെന്നും, റോഡില്‍ വീണ് സ്ത്രീകള്‍ക്ക് ഗര്‍ഭം പോലും അലസുന്നുവെന്നും ജനിക്കാതെ പോയ ആ കുഞ്ഞിന്റെ കാലനാണ് പൊതുമരാമത്ത് വകുപ്പെന്നും നജീബ് കാന്തപുരം വിമര്‍ശിച്ചു.
◾സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം റോഡുകളാണ് കേരളത്തിലെന്നും മന്ത്രി റിയാസിന്റെ മറുപടി യാഥാര്‍ഥ്യവുമായി ബന്ധം ഇല്ലാത്തതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. വിഷയം അവതരിപ്പിച്ച നജീബ് കാന്തപുരത്തെ ഗംഗയെന്നും നാഗവല്ലി എന്നുമെല്ലാം റിയാസ് പരിഹസിച്ചതിനെ തുടര്‍ന്ന് നജീബ് കാന്തപുരത്തെ വ്യക്തിപരമായി റിയാസ് ആക്ഷേപിച്ചുവെന്നും വിമര്‍ശനങ്ങളെ വ്യക്തിപരമായി എടുക്കേണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. മനസ്സില്‍ ഉള്ളത് തുറന്ന് പറയുന്നത് കുഴപ്പം ആയി കാണേണ്ടെന്നും ഇങ്ങോട്ട് നല്ല നിലയില്‍ എങ്കില്‍ അങ്ങോട്ടും നല്ല നിലക്കായിരിക്കുമെന്നും, ഇന്ന് കേരളം യുഡിഎഫ് ആണ് ഭരിച്ചിരുന്നത് എങ്കില്‍ കേരളവും ബിഹാറുമായി പാലം പൊളിയുന്നതില്‍ ഒരു 20-20 മത്സരം നടന്നേനെയെന്നും മന്ത്രി റിയാസ് പരിഹസിച്ചു.
◾ എസ്എഫ്‌ഐക്കെതിരെയുള്ള വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് പിഎംആര്‍ഷോ. കേരളത്തിലെ ഒരു ക്യാമ്പസിലും ഇടിമുറിയില്ലെന്നും ഞങ്ങള്‍ മാധ്യമങ്ങളെ ക്യാമ്പസുകളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ആര്‍ഷോ പറഞ്ഞു. പരിശോധിക്കാം, വിദ്യാര്‍ത്ഥികളോട് ചോദിക്കാം. ഒരു പ്രസംഗത്തിലെ തെറ്റായ പ്രയോഗം പോലും തിരുത്താന്‍ തയ്യാറാവുകയാണെന്നും ആര്‍ഷോ പറഞ്ഞു.
◾ എസ്എഫ്‌ഐയുടെ രക്തം കുടിക്കാന്‍ അനുവദിക്കില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ കെ ബാലന്‍. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി, ഒരു വിദ്യാര്‍ഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് സമ്മതിക്കില്ലെന്നും ബാലന്‍ പറഞ്ഞു. എസ്എഫ്‌ഐയെ വളര്‍ത്തിയത് ഞങ്ങളാണ്. വഴിയില്‍ കെട്ടിയ ചെണ്ടയല്ല എസ്എഫ്‌ഐയും സിപിഎമ്മുമെന്ന് പറഞ്ഞ ബാലന്‍ എസ് എഫ് ഐയെ സംബന്ധിച്ചിടത്തോളം തിരുത്തേണ്ടത് തിരുത്താന്‍ ആ സംഘടനയ്ക്ക് കഴിയുമെന്നും എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും പറഞ്ഞു.
◾ സിപിഎം തിരുത്തിയില്ലെങ്കില്‍ ഇടതു മുന്നണി പൊളിയുമെന്നും സിപിഎം കടുംപിടിത്തം തുടരുകയാണെങ്കില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്നും മലപ്പുറം സിപിഐയുടെ ജില്ലാ ക്യാംപില്‍ പൊന്നാനിയില്‍നിന്നുള്ള ഒരംഗം ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യവ്യാപകമായി കോണ്‍ഗ്രസുമായി സഹകരിക്കുമ്പോള്‍ കേരളത്തില്‍ മാത്രം മറിച്ചൊരു നിലപാട് എടുക്കുന്നത് എന്തിനാണെന്നും അഭിപ്രായം ഉയര്‍ന്നു. അതേസമയം സിപിഎം അവഗണന സഹിക്കാവുന്നതിലും അപ്പുറമാണെന്നു ക്യാംപില്‍ പങ്കെടുത്ത ഭൂരിപക്ഷം പ്രതിനിധികളും അഭിപ്രായപ്പെട്ടു.
◾ പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധി മലപ്പുറത്ത് തുടരുന്നതായി റിപ്പോര്‍ട്ട്. സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകരുടെ എണ്ണം പ്രസിദ്ധീകരിച്ചതോടെ മലപ്പുറത്ത് ഇനിയും സീറ്റ് വേണ്ടത് 16881 പേര്‍ക്കാണെന്നാണ് വിവരം. മലപ്പുറത്തു ഇനി ബാക്കി ഉള്ള സീറ്റുകള്‍ 6937 ആണ്. അതായത് പതിനായിരത്തിലേറെ സീറ്റുകള്‍ ഇനിയും കണ്ടെത്തണം. എന്നാല്‍ 7000 ത്തോളം പേര്‍ക്കാണ് സീറ്റ് വേണ്ടത് എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.
◾ കോര്‍പ്പറേഷന്റെ വെല്‍നെസ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ പരസ്പരം പ്രശംസിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസും. തന്റെ രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയമാണെങ്കിലും ജനങ്ങള്‍ക്കുവേണ്ടി തന്റെ ഫണ്ട് വിനിയോഗിച്ച മേയറെ ആദരിക്കാനും സ്‌നേഹിക്കാനും മാത്രമാണ് തോന്നുന്നതെന്ന് സുരേഷ് ഗോപിയും, തൃശൂരിന് വേണ്ടി സുരേഷ് ഗോപി വന്‍ പദ്ധതികള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും ജനം സുരേഷ് ഗോപിയെ പ്രതീക്ഷയാടെ കാണുന്നുവെന്നും മേയര്‍ എംകെ വര്‍ഗീസും പ്രസംഗത്തിനിടെ പറഞ്ഞു.
◾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയായിരുന്നു ഹൈക്കോടതിയിലെ അപ്പീല്‍. അപ്പീല്‍ തള്ളിയതോടെ വിചാരണയ്ക്കുളള തടസവും നീങ്ങി.
◾ തിരുവനനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള കേസ് എങ്ങനെയും തേച്ചുമാച്ച് കളയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോടതി ഇടപെടല്‍ ഇല്ലെങ്കില്‍ കേസ് എങ്ങുമെത്താന്‍ പോകുന്നില്ലെന്നും കെ എസ് ആര്‍ടിസി ഡ്രൈവര്‍ യദു. അതുകൊണ്ട് കേസിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആകുന്നതുവരെ മറ്റ് ജോലിക്ക് പോകേണ്ടതില്ല എന്നാണ് ഇപ്പോഴത്തെ തീരുമാനമെന്നും യദു പറഞ്ഞു.
◾ ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും പണം നല്‍കി വാങ്ങാമെന്ന സോഷ്യല്‍ മീഡിയ പ്രചരണത്തിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കി. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ ചോദ്യപേപ്പറും ഉത്തരങ്ങളും ആര്‍ക്കെങ്കിലും കിട്ടിയതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാനും പണം കൈമാറാതിരിക്കാനുമുള്ള ജാഗ്രത പരീക്ഷാര്‍ത്ഥികള്‍ പുലര്‍ത്തണമെന്ന് കേരള പൊലീസ് അഭ്യര്‍ഥിച്ചു.
◾ കേരള സര്‍വകലശാല കാര്യവട്ടം കാമ്പസിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എസ് എഫ് ഐ ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കത്ത് നല്‍കി. എം.എ മലയാളം വിദ്യാര്‍ത്ഥിയും കെഎസ്യു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ സാഞ്ചോസിനെ ഹോസ്റ്റല്‍ ഇടിമുറിയില്‍ ക്രൂരമായി മര്‍ദ്ദിച്ച, എസ്.എഫ്.ഐ നേതാക്കളെ കോളജില്‍ നിന്നും പുറത്താക്കണമെന്നും കാമ്പസിലും ഹോസ്റ്റല്‍ പരിസരത്തും സി.സി ടി.വി നിരീക്ഷണം കര്‍ശനമാക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യം ഉറപ്പാക്കാനും നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
◾ കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി വിലയ്ക്ക് നല്‍കിയിരുന്ന അരി നിര്‍ത്തലാക്കി സര്‍ക്കാര്‍. ഊണിനു സര്‍ക്കാര്‍ നല്‍കിയിരുന്ന 10 രൂപ സബ്സിഡി നിര്‍ത്തലാക്കിയതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി വിലയ്ക്ക് നല്‍കിയിരുന്ന അരിയും നിര്‍ത്തലാക്കി. അരിവില ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ പൂട്ടേണ്ട ഗതിയിലാണെന്നാണ് റിപ്പോര്‍ട്ട്.
◾ എറണാകുളം പനമ്പള്ളി നഗറില്‍ കുഞ്ഞിനെ ഫ്‌ലാറ്റില്‍ നിന്ന് എറിഞ്ഞ് കൊലപെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ യുവാവ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തൃശൂര്‍ സ്വദേശിയും ഡാന്‍സ് കൊറിയോഗ്രഫറുമായ യുവാവാണ് ഹര്‍ജി നല്‍കിയത്. തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്നും പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ പങ്കാളി താനല്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. സെഷന്‍സ് കോടതി നേരത്തെ ഇയാളുടെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
◾ വനംമേധാവിയെ മാറ്റണമെന്ന ആവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. വനം വകുപ്പിലെ ഏകോപനത്തിലും കാര്യക്ഷമമായ ഇടപടലിലും പരാജയപ്പെട്ട ഗംഗാസിംഗിനെ മാറ്റണമെന്നാണ് ആവശ്യം. പക്ഷേ പകരം നിയമിക്കാന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥരില്ലെന്നതാണ് സര്‍ക്കാരിനെ കുഴക്കുന്നത്. പിസിസിഎഫായിരുന്ന അമിത് മല്ലിക്കിന്റെ കാലാവധി നീട്ടി വകുപ്പ് മേധാവിയാക്കണമെന്നായിരുന്നു വനംമന്ത്രിയുടെ ശുപാര്‍ശ.
◾ മദര്‍ഷിപ്പിനെ സ്വീകരിക്കാന്‍ വിഴിഞ്ഞം തുറമുഖം പൂര്‍ണ സജ്ജമായെന്ന് എംഡി ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ആയിരത്തിലധികം കണ്ടെയ്‌നറുകള്‍ ഉള്ള പടുകൂറ്റന്‍ കപ്പലാണ് ആദ്യം എത്തുന്നത്. സെപ്തംബര്‍ വരെ വിഴിഞ്ഞത്ത് നടക്കുന്നത് ട്രയല്‍ റണ്ണാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സെപ്തംബറിന് ശേഷം നടക്കുമെന്നും ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കി.
◾ തൃശൂര്‍ മനക്കൊടി ഗീവര്‍ഗീസ് സഹദായുടെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ മോഷണം. കപ്പേളയുടെ ഒരു വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്. രൂപക്കൂടിന്റെ ഒരു വശവും തകര്‍ത്തിട്ടുണ്ട്. ചില്ല് അടിച്ചുടച്ച മോഷ്ടാവ് രൂപത്തിന്റെ കഴുത്തിലുണ്ടായിരുന്ന കൊന്തമാല അപഹരിച്ചിട്ടുണ്ട്. ഭണ്ഡാരം കോണ്‍ക്രീറ്റ് കട്ട ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. രൂപത്തിന്റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണം പൂശിയ 2 മാലകളാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്ന് പൊലീസ് പറയുന്നു.
◾ കൊച്ചി ചെല്ലാനത്ത് ഇന്ന് ഹര്‍ത്താല്‍. ടെട്രാപോഡ് കടല്‍ഭിത്തി വേണമെന്ന ആവശ്യവുമായി ചെല്ലാനം കണ്ണമാലി പ്രദേശത്ത് തീരദേശപാത ഉപരോധിച്ച് രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. ചെല്ലാനം മുതല്‍ പുതിയതോട് വരെ ഏഴ് കിലോമീറ്റര്‍ ദൂരം നിലവില്‍ ടെട്രാപോഡ് ഉണ്ട്. ഇവിടെ കടല്‍ക്ഷോഭത്തിന് വലിയ തോതില്‍ ആശ്വാസമുണ്ട്. ഇതിന് ശേഷമുള്ള കണ്ണമാലി, ചെറിയ കടവ് അടക്കമുള്ള ഭാഗങ്ങളില്‍ കൂടി ടെട്രാപോഡ് വേണമെന്നാണ് ആവശ്യം. ഒരു വശത്ത് മാത്രമായി ടെട്രാപോഡ് വരുമ്പോള്‍ മറുവശത്ത് കടല്‍ക്ഷോഭം രൂക്ഷമാകുന്നുവെന്ന് സമര സമിതി പറയുന്നു.
◾ കോഴിക്കോട് ബാലുശ്ശേരി സഹകരണ ബാങ്കിന്റെ കളക്ഷന്‍ ഏജന്റ് സ്വര്‍ണവും പണവും തട്ടിയെടുത്തതായി പരാതി. കളക്ഷന്‍ ഏജന്റായ എന്‍.കെ. മിനിയാണ് നാട്ടുകാരില്‍ നിന്നും 430 പവന്‍ സ്വര്‍ണവും 80 ലക്ഷം രൂപയും തട്ടിയത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ മിനിയെ തട്ടിപ്പ് പുറത്തറിഞ്ഞതോടെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ബാങ്കില്‍ പലരുടേതായി വായ്പ തിരിച്ചടക്കാതെ മുടങ്ങിക്കിടക്കുന്ന ഈട് സ്വര്‍ണ്ണം ലേലത്തില്‍ പിടിക്കാനെന്ന് പറഞ്ഞാണ് തട്ടിപ്പ്. ലേലത്തില്‍ പിടിക്കുന്ന സ്വര്‍ണ്ണം വിറ്റ് ലാഭം കൈമാറാമെന്നുമായിരുന്നു വാഗ്ദാനം. സഹകരണ ബാങ്കില്‍ തന്റെ ജോലി സ്ഥിരപ്പെടുത്താനെന്ന് പറഞ്ഞ് മറ്റു ചിലരില്‍ നിന്നും പണവും സ്വര്‍ണ്ണവും വാങ്ങിയെന്ന ആരോപണവുമുണ്ട്.
മാന്നാർ കല കൊലപാതക കേസിൽ മൃതദേഹ അവശിഷ്ടങ്ങൾക്കായി കൂടുതൽ സ്ഥലത്ത് പരിശോധനകൾ നടത്തും.
◾ മാന്നാർ കല കൊലപാതക കേസിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ അന്വേഷണ സംഘം ഇനിയും കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തും. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചെങ്കിലും ഇനിയും മൃതദേഹവശിഷ്ടങ്ങൾ കണ്ടെത്താൻ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. അനിൽകുമാറിൻ്റെ വീടിൻ്റെ പരിസരത്ത് ഭൂമിക്ക് അടിയിൽ ടാങ്കോ മറ്റെന്തെങ്കിലും നിർമാണങ്ങളോ ഉണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. മേസ്തിരി പണിക്കാരനായതു കൊണ്ട് തന്നെ ഇത്തരം സാധ്യതകൾ പൊലീസ് തള്ളിക്കളയുന്നില്ല.
വിവര ശേഖരണത്തിന്റെ ഭാഗമായി പോലിസ് പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്താൻ തുടങ്ങി. അതേസമയം ഇസ്രയേലിലുള്ള ഒന്നാംപ്രതി അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ കുറച്ചധികം സമയമെടുക്കുമെന്നാണ് വിവരം. കസ്റ്റഡിയിൽ ഉള്ള ജിനു, സോമരാജൻ, പ്രമോദ് എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികൾ നൽകിയ മൊഴികളിൽ ഉള്ള സ്ഥലങ്ങളിൽ മൂവരെയും എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. എന്നാൽ പ്രതികളുടെ മൊഴികളുടെ വൈരുധ്യമാണ് പൊലീസിനെ കുഴക്കുന്നത്
◾ മലമ്പുഴയില്‍ കര്‍ഷകന്‍ ജീവനൊടുക്കി. പച്ചക്കറി കര്‍ഷകനായ പി.കെ വിജയനാണ് കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയത്. കൃഷി ആവശ്യങ്ങള്‍ക്കായി വിവിധ ബാങ്കുകളില്‍ നിന്നായി 10 ലക്ഷം രൂപ വിജയന്‍ കടമെടുത്തിരുന്നു. പച്ചക്കറി കൃഷി നഷ്ടത്തിലായതോടെ തിരിച്ചടവ് പലപ്പോഴും മുടങ്ങി. ഇതിന്റെ മാനസിക പ്രശ്‌നത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
◾ ഛത്തിസ്ഗഡിലെ ചമ്പയില്‍ കിണറിനുള്ളിലെ വിഷവാതകം ശ്വസിച്ച് 5 പേര്‍ക്ക് ദാരുണാന്ത്യം. കിണറ്റിലെ തടിക്കഷ്ണം പുറത്തെടുക്കാന്‍ ഇറങ്ങിയവരാണ് മരിച്ചത്. ആദ്യം കിണറില്‍ വീണ് ബോധരഹിതനായ ആളെ രക്ഷിക്കുന്നതിനിടെയാണ് മറ്റു 4 പേരും മരിച്ചത്. രാമചന്ദ്രന്‍ ജെയ്‌സ്വാള്‍, അമീഷ് പട്ടേല്‍, രാജഷ് പട്ടേല്‍, ജിതേന്ദ്ര പട്ടേല്‍, തികേശ്വര്‍ പട്ടേല്‍ എന്നിവരാണ് മരിച്ചത്.
◾ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. 2014-ന് ശേഷം ഉദ്ഘാടനം ചെയ്യുകയോ പണികഴിപ്പിക്കുകയോ ചെയ്ത പാലം, കെട്ടിടങ്ങള്‍, വിമാനത്താവളങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ അടുത്തേയ്‌ക്കൊന്നും പോകരുതെന്നാണ് പ്രകാശ് രാജ് കുറിച്ചത്. മണ്‍സൂണ്‍ മുന്നറിയിപ്പ് എന്ന് പറഞ്ഞുകൊണ്ടാണ് താരത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്.
◾ ഭാവിയില്‍ ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അവയെ പ്രതിരോധിക്കാന്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ ലോകം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ആര്‍ സോമനാഥ്. ഒരു ഛിന്നഗ്രഹം 2029 ഏപ്രില്‍ 13ന് ഭൂമിക്ക് വളരെ അടുത്തുകൂടെ കടന്നുപോകാനിരിക്കേയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്റെ വാക്കുകള്‍. 2036ല്‍ ഈ ഛിന്നഗ്രഹം വീണ്ടും ഭൂമിക്ക് അടുത്തെത്തുമെന്നാണ് ശാസ്ത്രലോകം കണക്കാക്കുന്നത്.
◾ ബ്രിട്ടനില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തി. 650 അംഗ പാര്‍ലമെന്റില്‍ നാനൂറിലേറെ സീറ്റുകളാണ് ലേബര്‍ പാര്‍ട്ടി നേടിയത്. കെയ്ര്‍ സ്റ്റാര്‍മര്‍ ആണ് പുതിയ പ്രധാനമന്ത്രി. ഈ നിമിഷം മുതല്‍ മാറ്റം ആരംഭിക്കുന്നുവെന്നും, മാറ്റത്തിനായി പൊരുതിയവര്‍ക്ക് നന്ദിയെന്നും വിജയം നേടിയ ശേഷം നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും കുടിയേറ്റവും ആരോഗ്യമേഖലയും മുഖ്യ ചര്‍ച്ചാവിഷയങ്ങളായ തെരഞ്ഞെടുപ്പില്‍ ഋഷി സുനകിന്റെയും കണ്‍സര്‍വേറ്റിവ് സര്‍ക്കാരിന്റെയും നയങ്ങള്‍ ജനം പാടെ തള്ളുകയായിരുന്നു. ഒട്ടേറെ മുതിര്‍ന്ന കണ്‍സര്‍വേറ്റിവ് നേതാക്കള്‍ പരാജയപ്പെട്ടപ്പോള്‍ ഋഷി സുനക്കിന് റിച്ച്മണ്ട് ആന്‍ഡ് നോര്‍തലേര്‍ട്ടന്‍ സീറ്റ് നിലനിര്‍ത്താനായി എന്നത് മാത്രമാണ് ആശ്വാസം. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഋഷി സുനക് പ്രതികരിച്ചു.
◾ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായി വിജയിച്ചവരില്‍ മലയാളിയും. കോട്ടയം കൈപ്പുഴ സ്വദേശി സോജന്‍ ജോസഫാണ് ആഷ് ഫെഡ് സീറ്റില്‍ നിന്ന് ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്. ബ്രിട്ടന്റെ ആരോഗ്യ സര്‍വീസില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്സിംഗ് മേധാവിയാണ് സോജന്‍ ജോസഫ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സീറ്റ് 1,779 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സോജന്‍ പിടിച്ചെടുത്തത്.
◾ ഹത്രാസ് ദുരന്തത്തില്‍ പരിക്കേറ്റവരെയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. കൃത്യമായ അന്വേഷണം നടത്തണമെന്നും അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹാത്രസ് ദുരന്തത്തിന് ഉത്തരവാദി യുപി സര്‍ക്കാരാണ്. യോഗി സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
◾ നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളുടെ സഹകരണം ആവശ്യപ്പെട്ട് കേന്ദ്രം. പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങള്‍ നിയോഗിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. ഇതിലൊരാള്‍ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും, സംസ്ഥാനതലത്തില്‍ ഏകോപനത്തിന് ഒരാള്‍ക്ക് ചുമതല നല്‍കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. പരീക്ഷ കേന്ദ്രങ്ങളില്‍ നിലവില്‍ എന്‍ടിഎ തന്നെയാണ് നിരീക്ഷണത്തിന് പ്രതിനിധികളെ നിയോഗിച്ചിരുന്നത്. ഇത് മാറ്റി സംസ്ഥാനങ്ങള്‍ക്ക് കൂടി പങ്കാളിത്തം നല്‍കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
◾ വിമാന കമ്പനി നല്‍കിയ പഴകിയ ഭക്ഷണം കഴിച്ച് അവശരായ യാത്രക്കാരുമായി വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. ബുധനാഴ്ച പുലര്‍ച്ചെ ഡിട്രോയിറ്റില്‍ നിന്നും ആംസ്റ്റര്‍ഡാമിലേക്ക് പുറപ്പെട്ട ഡെല്‍റ്റ എയര്‍ ലൈനിന്റെ വിമാനമാണ് അടിയന്തരമായി വഴി തിരിച്ച് വിട്ടത്. ഡെല്‍റ്റ 136 എന്ന വിമാനത്തിലുണ്ടായിരുന്ന 277 യാത്രക്കാരില്‍ 70ലേറെ പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതായാണ് റിപ്പോര്‍ട്ട്. ഡെല്‍റ്റ വിമാനകമ്പനി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
◾ കോപ്പ അമേരിക്കയില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച് അര്‍ജന്റീന സെമിയിലെത്തി. പെനല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്റീനയുടെ ജയം. നിശ്ചിത സമയത്ത് 1-1ന് സമനിലയിലായ മത്സരത്തില്‍ ഷൂട്ടൗട്ടില്‍ നേടിയ 4-2 ജയത്തോടെയാണ് മെസ്സിയുടെയും സംഘത്തിന്റെയും സെമി പ്രവേശനം. ഷൂട്ടൗട്ടില്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ കിക്ക് ബാറിലിടിച്ച് മടങ്ങിയെങ്കിലും ഇക്വഡോറിന്റെ രണ്ട് താരങ്ങളുടെ കിക്കുകള്‍ തടുത്തിട്ട ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ കരുത്തിലാണ് അര്‍ജന്റീന സെമിയിലെത്തിയത്. 35-ാം മിനിറ്റില്‍ ഗോള്‍ നേടിയ ്അര്‍ജന്റീന വിജയമുറപ്പിച്ചിരിക്കേ ഇന്‍ജുറി ടൈമിന്റെ ഒന്നാം മിനിറ്റില്‍ നേടിയ ഗോളിലൂടെ ഇക്വഡോര്‍ സമനില പി
ടിച്ചതോടെയാണ് മത്സരം അധിക സമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീങ്ങിയത്.
◾ മല്ലപ്പള്ളി – തിരുവല്ലയിൽ നിന്ന് ബെംഗളൂരുവിലേക്കു പോകുംവഴി ഐലൻഡ് എക്സ്പ്രസ് ട്രെയിനിന്റെ വാതിലിൽനിന്നു തെറിച്ചുവീണ് യുവാവ് മരിച്ചു. കീഴ്വായ്പൂർ പെരുമ്പാമാവ് പുത്തൻപുരയ്ക്കൽ ബോബൻ വർഗീസിന്റെ മകൻ തോമസ് പി.തോമസ് (ബിജോ -26) ആണ് മരിച്ചത്. സേലം ബൊമ്മുടി റെയിൽവേ സ്‌റ്റേഷനു സമീപത്തെ ധർമപുരിയിലയിരുന്നു അപകടം. ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് അപകടം. എൻജിനീയറിങ് പഠനം കഴിഞ്ഞു ജോലിക്കായി പോവുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ബന്ധുക്കൾ ബന്ധപ്പെട്ടിരുന്നു. സംസ്കാരം ഇന്ന് കീഴ്‌വായ്പ്പൂർ സെന്റ് തോമസ് മാർത്തോമാ ചർച്ചിൽ നടക്കും .
◾ കേരളത്തിലെ നേതാക്കളുടെ ധാര്‍ഷ്ട്യം തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. നേതാക്കളുടേയും അണികളുടേയും പെരുമാറ്റം പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റിയെന്നും ശക്തികേന്ദ്രങ്ങളില്‍ പോലും ബിജെപി കടന്ന് കയറിയെന്നും കേന്ദ്ര കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം എസ്എഫ്ഐയിലെ ചില പ്രവണതകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവും സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുമായി ബന്ധപ്പെട്ട വിഷയങ്ങളും സിപിഎമ്മിനേയും എസ്എഫ്ഐയേയും ജനങ്ങള്‍ക്കിടയില്‍ ഇടിച്ചുതാഴ്ത്തുന്ന സാഹചര്യം ഉണ്ടാക്കിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുറന്നടിച്ചതായാണ് റിപ്പോര്‍ട്ട്.
◾ പ്രതിപക്ഷത്തോടുള്ള പ്രതികരണങ്ങള്‍ കരുതി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തിന് വര്‍ദ്ധിത വീര്യമാണ്. അതുകൊണ്ട് പ്രതികരണങ്ങളില്‍ ജാഗ്രത പാലിക്കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
നിയമസഭാ നടപടികളുടെ തുടര്‍ച്ചകള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എല്‍ഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ ഒരാവശ്യം മുന്നോട്ട് വച്ചത്. നിയമസഭയില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷത്തെ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത വേണമെന്ന മുഖ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍.◾ അഹങ്കാരത്തോടെയും ധാര്‍ഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ പാര്‍ട്ടിയില്‍നിന്ന് അകറ്റുന്നതായി പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക്. എല്‍.ഡി.എഫ്. വോട്ടര്‍മാരെന്നു കരുതിയ ഒരു വലിയ വിഭാഗം യു.ഡി.എഫിനും ബി.ജെ.പിക്കും വോട്ട് ചെയ്തുവെന്നുള്ളതാണ് തിരഞ്ഞെടുപ്പ് പരാജയം കാണിക്കുന്നതെന്നും അദ്ദേഹം ഫേസ് ബുക്കില്‍ വ്യക്തമാക്കി.
◾ നിരന്തരമായി സംഘര്‍ഷങ്ങളില്‍ ഭാഗമാകുന്നവരെ തള്ളിപ്പറയുന്നതിന് പകരം രക്തസാക്ഷികളുടെ എണ്ണം പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിലൂടെ ഇരക്കൊപ്പമാണൊ വേട്ടക്കാരനൊപ്പമാണോ മുഖ്യമന്ത്രി പിണറായി വിജയനെന്ന് വ്യക്തമാക്കണമെന്ന് സിപിഐ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫ്. സര്‍ഗാത്മക ഇടങ്ങളായി മാറേണ്ട ക്യാമ്പസുകളില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പൊതുസമൂഹത്തിനിടയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് അവമതിപ്പുണ്ടാക്കുവാനേ സഹായിക്കുകയുള്ളൂവെന്നും എഐഎസ്എഫ് കൂട്ടിച്ചേര്‍ത്തു.
മനുഷ്യക്കുരുതിക്ക് ആഹ്വാനവും ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് കെ.സുധാകരന്‍ എംപി.◾ എസ്.എഫ്.ഐയുടെ അക്രമവാസനയെ പ്രോത്സാഹിപ്പിക്കുകയും മനുഷ്യക്കുരുതിക്ക് ആഹ്വാനവും ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് കെ.സുധാകരന്‍ എംപി. അക്രമത്തിന്റെ സന്തതികളാണ് എസ്.എഫ്.ഐക്കാരെന്ന് കേരളീയ സമൂഹത്തിന് ഉത്തമബോധ്യമുണ്ട്. പഠിപ്പിക്കുന്ന അധ്യാപകരുടെ മുഖത്ത് അടിക്കുകയും അപായപ്പെടുത്തുമെന്ന് വധഭീക്ഷണി മുഴക്കുകയും കാമ്പസുകളിലെ ഇടിമുറികളില്‍ സഹവിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന ഇടതുവിദ്യാര്‍ത്ഥി സംഘടനയെ ഇത്രകണ്ട് പ്രശംസിക്കാന്‍ ക്രിമിനല്‍ മനോനിലയുള്ള വ്യക്തിക്ക് മാത്രമെ സാധിക്കു എന്നും സുധാകരന്‍ പറഞ്ഞു.
◾ ലോകസഭ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയുടെ ആഘാതത്തില്‍ നിന്നും എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന വിശകലനം അടുത്തകാലത്തൊന്നും അവസാനിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബിജെപി പാലക്കാട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട്, ചേലക്കര എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് ശേഷവും അവര്‍ക്ക് തുടര്‍ച്ചയായി വിശകലനം നടത്തേണ്ടി വരും. കേരളത്തില്‍ സിപിഎം സമ്പൂര്‍ണ തകര്‍ച്ചയിലാണ്. യുഡിഎഫിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അസ്തമയത്തിലേക്ക് നീങ്ങുമ്പോള്‍ ദേശീയ പ്രസ്ഥാനമായ ബിജെപി ഉദിക്കുകയാണെന്നും ഒരു സീറ്റില്‍ നിന്നും 20 സീറ്റിലേക്കുള്ള ബിജെപിയുടെ വിജയം വിദൂരമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
◾മലപ്പുറം കുറ്റിപ്പുറത്ത് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് പരുക്കേറ്റു.മംഗലാപുരം മെയ്‌ലിന് നേരെയാണ് കല്ലേറുണ്ടായത്.
കല്ലേറിൽ ട്രെയിനിലെ യാത്രക്കാരനായിരുന്ന ചാവക്കാട് സ്വദേശി ആർ.വി ഷറഫുദ്ദീനാണ് പരുക്കേറ്റത്.സംഭവത്തിൽ കുറ്റിപ്പുറം പൊലീസിലും ആർ.പി.എഫിലും പരാതിനൽകിയതായി ഷറഫുദ്ദീൻ വ്യക്തമാക്കി.ആർ.പി.എഫിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.◾ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ മുതലപ്പൊഴി സന്ദര്‍ശനത്തിനിടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മന്ത്രിയെ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത് .
കോണ്‍ഗ്രസിന്റെ സമരപന്തലില്‍ കയറി പൊലീസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത് കൂടുതല്‍ പ്രതിഷേധത്തിനിടയാക്കി. കേന്ദ്ര ഫിഷറീസ് സഹമന്ത്രിയായ ജോര്‍ജ് കുര്യന്‍ രാവിലെയാണ് വി മുരളീധരനൊപ്പം മുതലപ്പൊഴിയിലെത്തിയത്. തങ്ങളെ ചര്‍ച്ചക്ക് വിളിച്ചില്ലെന്നാരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തിയത്.◾ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാര്‍ക്കും മുന്നറിയിപ്പുമായി മന്ത്രി ഗണേഷ് കുമാര്‍.
മോട്ടോര്‍ വാഹന നിയമലംഘനങ്ങളുടെ പരിശോധന കര്‍ക്കശമാക്കാന്‍ ഒരുങ്ങുകയാണെന്നും ഇനി ജനങ്ങള്‍ക്കും വീഡിയോ പകര്‍ത്തി അയച്ചു കൊടുത്ത് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്നും മന്ത്രി പറഞ്ഞു. ഇത് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിലവില്‍ വരും. പുതിയ ആപ്പിലൂടെ ബസുകളുടെ മത്സരയോട്ടത്തിന്റെ വീഡിയോയും, സൈഡ് തരാതെ മുന്നോട്ടുപോകുന്ന വാഹനങ്ങളുടെ വീഡിയോയും അയച്ചുകൊടുത്താല്‍ എം വി ഡി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുന്നു. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കണ്ടെയിനര്‍ മദര്‍ഷിപ്പ് ഈ മാസം 12 ന് എത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമൊരുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ചടങ്ങിലേക്ക് നിരവധി പേര്‍ക്ക് ക്ഷണം ഉണ്ടായിരിക്കും . എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയാണ് തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതെന്ന് എം ഡി ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
കെ.സുധാകരനെതിരെ കൂടോത്ര പ്രയോഗം നടന്നതായി ആരോപണം.◾ കെപിസിസി അധ്യക്ഷനും കണ്ണൂര്‍ എംപിയുമായ കെ.സുധാകരനെതിരെ കൂടോത്ര പ്രയോഗം നടന്നതായി ആരോപണം. കണ്ണൂരിലെ സുധാകരന്റെ വീട്ടില്‍നിന്ന് കൂടോത്രത്തിനു സമാനമായ രൂപങ്ങളും തകിടുകളും കണ്ടെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം ചര്‍ച്ചയായത്. ദൃശ്യങ്ങളില്‍ കെ.സുധാകരനും കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനും സംസാരിക്കുന്നതും കേള്‍ക്കാം. ഒന്നര വര്‍ഷം മുന്‍പുള്ള വിഡിയോയെക്കുറിച്ച് അറിയില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രതികരിച്ചു.
◾ തന്റെ വീട്ടില്‍ നിന്നും കൂടോത്രം വെച്ചത് കണ്ടെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്ന സംഭവത്തില്‍ പ്രതികരണവുമായി കെ സുധാകരന്‍. കൂടോത്രം ഇപ്പോള്‍ കണ്ടെടുത്തത് അല്ലെന്നും കുറച്ചുകാലം മുന്‍പുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ അപായപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
◾ ‘റോയല്‍ ഡ്രൈവ്’ എന്ന യൂസ്ഡ് കാര്‍ ഷോറൂമിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ശാഖകളില്‍ ആദായനികുതി വകുപ്പു നടത്തിയ റെയ്ഡില്‍ 102 കോടി രൂപയുടെ കള്ളപ്പണ ഇടപാടു കണ്ടെത്തി. മലപ്പുറം സ്വദേശി മുജീബ് റഹ്‌മാന്റെ ഉടമസ്ഥതയിലുള്ളതാണീ സ്ഥാപനം. ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളികള്‍ അടക്കമുള്ള പ്രമുഖ സിനിമാതാരങ്ങളുടെ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അവര്‍ക്കു നോട്ടിസ് അയയ്ക്കാന്‍ ആദായനികുതി വകുപ്പു തീരുമാനിച്ചു.
◾ എസ്എന്‍ഡിപിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും. എസ്എന്‍ഡിപിയില്‍ സംഘപരിവാര്‍ നുഴഞ്ഞുകയറിയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. സിപിഎമ്മിന് ലഭിച്ചിരുന്ന എസ്എന്‍ഡിപി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും, അത് തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അതോടൊപ്പം എസ്എന്‍ഡിപി ശാഖാ യോഗങ്ങളില്‍ സംഘപരിവാര്‍ അനുകൂലികളെ തിരുകിക്കയറ്റുന്നുവെന്ന് എം.വി ഗോവിന്ദന്‍ ആരോപിച്ചു.
◾ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായിരിക്കണം ഇനിയുള്ള 2 വര്‍ഷവും നടത്തേണ്ടതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിലെ ഇടതുപക്ഷത്തിന്റെ ദുര്‍ഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്നും, ജനങ്ങള്‍ നമ്മളെ ഭരണം ഏല്‍പ്പിക്കുന്നതിലേക്ക് എത്തിക്കുന്ന രീതിയില്‍ സ്ഥാനാര്‍ത്ഥികളെ പരുവപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം താന്‍ സിനിമയും ചെയ്യുമെന്നും സിനിമകളില്‍ നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ 5-8% തുക ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് കൊടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
◾ വ്യാജസീല്‍ പതിപ്പിച്ച നോര്‍ക്ക റൂട്ട്സിന്റെ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി. നിയമ നടപടികള്‍ക്കായി പൊലീസിന് സര്‍ട്ടിഫിക്കറ്റ് കൈമാറിയതായും നോര്‍ക്ക റൂട്സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നോര്‍ക്കയുടെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ എംബസി അറ്റസ്റ്റേഷനായി സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കവെയാണ് വ്യാജസീല്‍ ഉപയോഗിച്ചുളള നോര്‍ക്ക അറ്റസ്റ്റേഷന്‍ കണ്ടെത്തിയത്.
◾ പട്ടയമില്ലാത്ത ഭൂമിയില്‍ തര്‍ക്കങ്ങള്‍ ഒന്നുമില്ലാതെ വര്‍ഷങ്ങളായി കൃഷിചെയ്യുന്ന ദീര്‍ഘകാലവിളകള്‍ക്ക് നിബന്ധനകള്‍ പ്രകാരം പ്രകൃതിക്ഷോഭം കാരണമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിന് പരിഗണിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായതായി കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. സംസ്ഥാനത്തുണ്ടായ കടുത്ത ഉഷ്ണതരംഗവും വരള്‍ച്ചയും കണക്കിലെടുത്ത് ഈ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കഴിയുംവിധം എയിംസ് പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ചതായും മന്ത്രി പറഞ്ഞു.
ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ഉടമ കെ.ഡി. പ്രതാപന്‍ അറസ്റ്റില്‍.◾ ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ 1,157 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ഉടമ കെ.ഡി. പ്രതാപന്‍ അറസ്റ്റില്‍. തുടര്‍ച്ചയായ ദിവസങ്ങളിലെ ചോദ്യം ചെയ്യലുകള്‍ക്കു ശേഷം ഇന്നലെ രാത്രിയാണ് പ്രതാപനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
◾ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ അഴുകിയ കോഴിയിറച്ചി വിളമ്പിയ റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ടു . വളാഞ്ചേരിയിലെ വാഴക്കാടന്‍ ജിഷാദ് നല്‍കിയ പരാതിയില്‍ കോട്ടയ്ക്കലിലെ സാന്‍ഗോസ് റസ്റ്റോറന്റിനെതിരെയാണ് കമ്മീഷന്റെ വിധി. വിളമ്പിയ കോഴിയിറച്ചി ചെറിയ കഷ്ണങ്ങളാക്കുമ്പോഴാണ് അതിനകത്ത് പുഴുവിനെ കണ്ടത്. ഉടനെ ഹോട്ടല്‍ അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തിയെങ്കിലും പരാതിക്കാരനോട് അപമര്യാദയായി പെരുമാറുകയാണുണ്ടായത്. തുടര്‍ന്ന് കോട്ടയ്ക്കല്‍ നഗരസഭയിലും ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസിലും പരാതി നല്‍കി.പിന്നീട് പരാതിക്കാരന്‍ ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു.
◾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രി ഉള്‍പ്പെട്ട സംഘം കഴിഞ്ഞ വര്‍ഷം നടത്തിയ ക്യൂബ സന്ദര്‍ശന വേളയില്‍ ആരോഗ്യ മേഖലയിലും ആയുര്‍വേദ രംഗത്തും തുടങ്ങി വച്ച സഹകരണം ശക്തിപ്പെടുത്തും. റിപ്പബ്ലിക് ഓഫ് ക്യൂബയുടെ അംബാസഡര്‍ ഇന്‍ ചാര്‍ജ് അബെല്‍ അബെല്ല ഡെസ്‌പെയിന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ നിയമസഭാ ഓഫീസില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.
◾ മട്ടന്നൂര്‍ പഴശിരാജ എന്‍എസ്എസ് കോളേജില്‍ പ്രിന്‍സിപ്പാളും കെഎസ് യു പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. പഴശിരാജ എന്‍എസ്എസ് കോളേജില്‍ രാഷ്ട്രീയം പാടില്ലെന്ന ഹൈക്കോടതി വിധിയുണ്ട് . ഈ വിധിയെ മറികടന്ന് എസ്എഫ്ഐക്ക് വിദ്യാഭ്യാസ ബന്ദ് നടത്താന്‍ പ്രിന്‍സിപ്പാള്‍ അനുമതി നല്‍കിയെന്നാണ് കെഎസ് യു ആരോപണം. പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. അതേസമയം, ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് പ്രിന്‍സിപ്പാളിന്റെ വിശദീകരണം.
◾ കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് സമീപമുള്ള ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് ശാരീരിക അസ്വസ്ഥതയും ശ്വാസതടസവും അനുഭവപ്പെട്ടു. കാഞ്ഞങ്ങാട് ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. ആദ്യം പ്രദേശത്ത് ദുര്‍ഗന്ധം പടര്‍ന്നു. അത് ശ്വസിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ചില കുട്ടികള്‍ക്ക് തലകറക്കവും തലവേദനയും മറ്റ് ചിലര്‍ക്ക് നെഞ്ചെരിച്ചിലും അനുഭവപ്പെട്ടിട്ടുണ്ട്. കാഞ്ഞങ്ങാട് ആശുപത്രിക്ക് സമീപം തന്നെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.
◾ ആയുര്‍വേദത്തെക്കുറിച്ചും പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളെക്കുറിച്ചും തെറ്റിധാരണ പരത്തികൊണ്ട് പതഞ്ജലിയുടെ പ്രശസ്തി നശിപ്പിക്കാനാണ് ആളുകള്‍ ശ്രമിക്കുന്നതെന്ന് ആയുര്‍വേദ യോഗാ ഗുരു രാംദേവ്. ബാബ രാംദേവിന്റെ കമ്പനിയായ പതഞ്ജലിക്കെതിരായി കോര്‍പറേറ്റുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, ബുദ്ധിജീവികള്‍ രാഷ്ട്രീയക്കാര്‍ എന്നിവര്‍ സംഘം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍ നിക്ഷേപക മൂല്യം കൂട്ടിച്ചേര്‍ക്കുക, വിതരണവും വില്‍പ്പനയും വര്‍ദ്ധിപ്പിക്കുക, ഗവേഷണം, നവീകരണം, ഇ-കൊമേഴ്‌സ് എന്നിവയില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നും ബാബ രാംദേവ് വ്യക്തമാക്കി.
◾ 50-85 വയസ് പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. സ്‌ക്രീന്‍ഷോട്ട് സഹിതമാണ് സോഷ്യല്‍ മീഡിയ പ്രചാരണം. ഇത് തള്ളി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം രംഗത്തെത്തി.
◾ യാത്ര പുറപ്പെടേണ്ട ദിവസം രാവിലെ രണ്ട് തവണ വിമാന സമയം മാറ്റി എയര്‍ ഇന്ത്യ . വിമാനം വൈകുമെന്ന് ആദ്യം അറിയിച്ച ശേഷം പിന്നീട് വന്ന മെസേജിലുള്ളതാവട്ടെ വിമാനം ഒന്നര മണിക്കൂറോളം നേരത്തെ പുറപ്പെടുമെന്നും. ഒടുവില്‍ വിമാനത്തില്‍ കയറാനാവാതെ വന്ന യാത്രക്കാരനാണ് വിവരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രതികരിച്ച എയര്‍ ഇന്ത്യ വിമാനത്തിന്റെ സമയം മാറിയപ്പോള്‍ തന്നെ യാത്ര പുനഃക്രമീകരിക്കാനോ അല്ലെങ്കില്‍ ടിക്കറ്റ് റദ്ദാക്കി മുഴുവന്‍ പണവും തിരികെ വാങ്ങാനുള്ള ഓപ്ഷന്‍ തന്നിരുന്നു എന്ന നിലപാടാണ് എടുത്തത്.
ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.◾ ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായി സഹകരണ ഉച്ചകോടിയിലെ പ്രസംഗത്തില്‍ ആണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. അടിസ്ഥാന സൗകര്യത്തിനും വ്യാപാരത്തിനും മറ്റു രാജ്യങ്ങളുടെ പ്രദേശം കൈയ്യേറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനം പാടില്ല. ചൈനയും പാകിസ്ഥാനും പാക് അധീന കശ്മീരിലൂടെ വണ്‍ ബെല്‍റ്റ് റോഡ് നിര്‍മ്മിക്കുന്നതിനിടെയാണ് മോദിയുടെ മുന്നറിയിപ്പ്. ഭീകരവാദത്തോട് ഇരട്ടത്താപ്പ് പാടില്ലെന്നും ഭീകരര്‍ക്ക് സഹായം നല്‍കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി ആവര്‍ത്തിച്ചു.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്‌കോവിലേക്ക്. ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായാണ് പ്രധാനമന്ത്രി മോസ്‌കോവിലേക്ക് പോകുന്നത്. ഈ മാസം 8,9 തീയതികളിലാണ് മോദി റഷ്യ സന്ദര്‍ശിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. ഓസ്ട്രിയയും പ്രധാനമന്ത്രി സന്ദര്‍ശിക്കും. യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷമുളള മോദിയുടെ ആദ്യ റഷ്യന്‍ യാത്ര കൂടിയാണിത്.
◾ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലും ഹരിയാണയിലും ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശ്. അതേസമയം മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ഇന്ത്യസഖ്യം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
◾ കിരോഡി ലാല്‍ മീണ രാജസ്ഥാന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. തനിക്ക് ചുമതലയുണ്ടായിരുന്ന ഏഴ് ലോക്‌സഭാ സീറ്റുകളില്‍ ഏതെങ്കിലും ഒന്നിലെങ്കിലും തോല്‍വിയുണ്ടായാല്‍ രാജിവയ്ക്കുമെന്ന് ബിജെപി നേതാവ് കിരോഡി ലാല്‍ മീണ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു. ജന്മനാടായ ദൗസ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ പാര്‍ട്ടിക്ക് നഷ്ടമായതോടെയാണ് 72 കാരനായ കിരോഡി ലാല്‍ രാജിവച്ചത്.
◾ ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റാഞ്ചിയിലെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മൂന്നാം തവണയാണ് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മുന്‍ മുഖ്യമന്ത്രിമാരായ ഷിബു സോറനും ചംപൈ സോറനും ചടങ്ങില്‍ പങ്കെടുത്തു.
◾ ബിഹാര്‍ സാരണിലെ സിവാന്‍ ജില്ലയിലെ പാലം പൊളിഞ്ഞു വീണു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നാമത്തെ പാലമാണ് സാരണില്‍ പൊളിഞ്ഞു വീഴുന്നത്. ഇതോടെ 15 ദിവസത്തിനിടയില്‍ പത്താമത്തെ പാലമാണ് സംസ്ഥാനത്ത് പൊളിയുന്നത്. പാലങ്ങള്‍ പൊളിയുന്നത് പതിവ് സംഭവമായതോടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു.
◾ പാര്‍ലമെന്റില്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി എം.പി അനുരാഗ് ഠാക്കൂറിനുമെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ കോണ്‍ഗ്രസിന്റെ കത്ത്. മോദിയുടെയും ഠാക്കൂറിന്റെയും പ്രസ്താവനകള്‍ക്കുമേല്‍ ചട്ടം 115(1) പ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോറാണ് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചിരിക്കുന്നത്.
◾ ഭരണഘടനയുടെ 361-ാം വകുപ്പ് പ്രകാരം ഗവര്‍ണര്‍ക്കുള്ള പരിരക്ഷ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അവകാശപ്പെടാനാവില്ലെന്ന് കാട്ടി പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെതിരേ ലൈംഗികപീഡനപരാതി നല്‍കിയ രാജ്ഭവനിലെ മുന്‍ ജീവനക്കാരി സുപ്രീംകോടതിയെ സമീപിച്ചു. ലൈംഗികപീഡനക്കേസില്‍ ആനന്ദബോസിനെതിരേ നടപടിയെടുക്കാന്‍ ഗവര്‍ണര്‍സ്ഥാനം ഒഴിയുംവരെ കാത്തിരിക്കണമെന്നത് യുക്തിരഹിതവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി.
◾ ബ്രിട്ടനില്‍ വീണ്ടും ലേബര്‍ പാര്‍ട്ടി അധികാരത്തില്‍വരുമെന്ന സൂചന നല്‍കി ബ്രിട്ടീഷ് പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നലെ നടന്നു. 14 വര്‍ഷത്തിനുശേഷം ലേബര്‍ പാര്‍ട്ടി അധികാരത്തിലേറുമെന്നാണ് പുറത്തുവരുന്ന എക്സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. 650 സീറ്റുകളില്‍ 400-ലധികം സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി നേടുമെന്നാണ് പ്രവചനം. ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ മനുഷ്യാവകാശപ്രവര്‍ത്തകനും അഭിഭാഷകനുമായ പാര്‍ട്ടിനേതാവ് കെയ്ര് സ്റ്റാര്‍മറാകും (61) അടുത്ത പ്രധാനമന്ത്രി.
◾ ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ രാജകീയ വരവേല്‍പ്പ്. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത് ശര്‍മയെയും സംഘത്തെയും വലിയ ആഹ്ലാദാരവങ്ങളോടെയാണ് ജനസാഗരം വരവേറ്റത്. വിശ്വകിരീടം നേടിയ ടീമിന് ആശംസകളര്‍പ്പിക്കാന്‍ മഴയെ വകവയ്ക്കാതെ ജനസാഗരങ്ങളാണ് മുംബൈയില്‍ തടിച്ചുകൂടിയത്. മറൈന്‍ ഡ്രൈവ് മുതല്‍ വാംഖഡെ സ്റ്റേഡിയംവരെ ഓപ്പണ്‍ ബസില്‍ നടന്ന വിക്ടറി പരേഡില്‍ തടിച്ചുകൂടിയ ജനസഞ്ചയം ടീമംഗങ്ങള്‍ക്ക് സ്നേഹത്തിന്റെ പൂച്ചെണ്ടുകള്‍ നല്‍കി. പരേഡ് വാംഖഡെയിലേക്ക് കടന്നതിനു പിന്നാലെ സ്റ്റേഡിയത്തിനകത്തെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ബി.സി.സി.ഐ.യുടെ ഔദ്യോഗിക അനുമോദനച്ചടങ്ങായിരുന്നു വാംഖഡെയില്‍ അരങ്ങേറിയത്. ചടങ്ങില്‍ നേരത്തേ വാഗ്ദാനം ചെയ്ത 125 കോടി രൂപയുടെ ചെക്ക് ബി.സി.സി.ഐ. ടീമംഗങ്ങള്‍ക്ക് കൈമാറി. ഇന്നലെ രാവിലെ ആറരയോടെയാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ ബോയിംഗ് 777 വിമാനത്തില്‍ ബാര്‍ബഡോസില്‍ നിന്ന് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. നേരെ ഹോട്ടലിലേക്ക് പോയ ടീം അംഗങ്ങള്‍ പിന്നീട് പ്രധാനമന്ത്രിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചശേഷമാണ് താരങ്ങള്‍ മുംബൈയിലേക്ക് വിമാനം കയറിയത്. വിസ്താര വിമാനത്തില്‍ മുംബൈയിലെത്തിയ ഇന്ത്യന്‍ ടീമിന് വാട്ടര്‍ സല്യൂട് നല്‍കിയാണ് അഗ്നിശമനസേന വിമാനത്താവളത്തില്‍ സ്വീകരിച്ചത്.
◾ യൂറോ കപ്പിലും കോപ്പ അമേരിക്കയിലും ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. യൂറോ കപ്പില്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി 9.30ന് സ്പെയിനും ജര്‍മിയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ 12.30 ന് പോര്‍ച്ചുഗല്‍ ഫ്രാന്‍സുമായി ഏറ്റുമുട്ടും. കോപ്പ അമേരിക്കയില്‍ ഇന്ന് രാവിലെ 6.30 ന് അര്‍ജന്റീന – ഇക്വഡോര്‍ പോരാട്ടമാണ്
ഇന്നത്തെ ലോട്ടറി ഫലം
NIRMAL Result 05/07/2024
*1 st Prize :*
Amount: ₹7,000,000/-
NT501811
*Consolation Prize :*
Amount: ₹8,000/-
NN501811 NO501811 NP501811 NR501811 NS501811 NU501811 NV501811 NW501811 NX501811 NY501811 NZ501811
*2 nd Prize :*
Amount: ₹10,00,000/-
NW407940
*3 rd Prize :*
Amount: ₹100,000/-
NN793844 NO866740 NP862835 NR242644 NS862466 NT433879 NU185759 NV597974 NW451654 NX823294 NY828829 NZ524153
*4 th Prize :*
Amount: ₹5,000/-
0568 0689 1809 2148 2506 2521 2541 4285 4714 5427 6658 7200 7264 8263 8470 8569 9014 9701
*5 th Prize :*
Amount: ₹1,000/-
0570 0618 1279 1342 1463 2328 2429 2736 3782 3903 3908 4712 4936 4986 5315 5458 5707 5965 6068 6249 6428 6824 6941 7075 7094 7108 7397 8373 8410 8508 8759 8923 9067 9086 9203 9723
*6 th Prize :*
Amount: ₹500/-
0040 0066 0215 0275 0389 0448 0634 0866 0895 1113 1268 1520 1582 1650 1752 1771 1862 1871 1878 1891 1985 2150 2214 2216 2366 2377 2579 2606 2979 3022 3144 3449 3485 4683 4852 5011 5126 5195 5230 5289 5296 5595 5676 5737 5765 5802 5896 6022 6125 6291 6431 6727 6979 7053 7181 7247 7425 7465 7641 7728 7730 7787 7841 7927 7934 7938 7946 8128 8369 8405 8624 9072 9099 9104 9185 9248 9393 9649 9657
*7 th Prize :*
Amount: ₹100/-
0028 0086 0177 0319 0320 0334 0682 0846 0854 0939 0948 0986 1032 1047 1163 1222 1336 1446 1502 1550 1580 1694 1895 1971 2024 2027 2058 2083 2131 2188 2351 2942 3084 3086 3324 3499 3558 3592 3875 3952 3964 3992 4084 4513 4645 4652 4729 4820 4853 4857 4883 4915 4935 4995 5091 5196 5209 5317 5343 5379 5587 5640 5755 5759 5882 5996 6017 6210 6339 6353 6390 6619 6645 6690 6828 6846 6860 6888 6895 7029 7036 7116 7208 7309 7526 7534 7540 7589 7632 7751 7811 7924 7942 7980 8015 8052 8213 8235 8259 8260 8272 8447 8484 8652 8655 8688 8893 8897 8947 8991 9134 9165 9191 9233 9334 9377 9428 9812 9824 9900 9953 9999
ഇന്നലത്തെ ലോട്ടറി ഫലം
KARUNYA PLUS Result 04/07/202
1 st Prize :
Amount: ₹8,000,000/-
PW194682
Consolation Prize :
Amount: ₹8,000/-
PN194682 PO194682 PP194682 PR194682 PS194682 PT194682 PU194682 PV194682 PX194682 PY194682 PZ194682
2 nd Prize :
Amount: ₹10,00,000/-
PW198656
3 rd Prize :
Amount: ₹100,000/-
PN549852 PO575143 PP449489 PR801539 PS466075 PT426709 PU752496 PV489184 PW144707 PX625854 PY487004 PZ764362
4 th Prize :
Amount: ₹5,000/-
0486 1063 1443 1673 1893 2188 2690 3456 3585 3788 4957 5111 5911 6056 6341 8046 8183 8723
5 th Prize :
Amount: ₹1,000/-
0046 0159 0603 0622 0642 1848 2070 2087 2207 2308 2483 3673 3797 3854 4445 4545 5038 5924 6280 6335 6509 6571 6749 6755 7782 7847 7878 8316 8424 9451 9728 9741 9774 9892
6 th Prize :
Amount: ₹500/-
0203 0320 0335 0352 0456 0569 0577 0589 0809 0879 0887 1013 1208 1379 1538 1638 1718 1758 1845 1856 2099 2189 2218 2268 2275 2383 2692 2823 3162 3312 3499 3885 4056 4289 4307 4447 4550 4852 4940 5025 5088 5275 5374 5542 5568 5589 5935 5997 6107 6229 6415 6426 6435 6447 6462 6463 6663 6813 6872 7054 7088 7352 7625 7653 7726 8077 8624 8636 9079 9082 9153 9202 9284 9286 9527 9537 9551 9809 9887 9912
7 th Prize :
Amount: ₹100/-
0033 0095 0118 0153 0257 0537 0538 0701 0741 0821 1064 1079 1212 1346 1578 1660 1805 1828 1832 2015 2117 2131 2142 2223 2245 2253 2281 2468 2495 2500 2527 2597 2653 2688 2707 2719 2856 2860 2974 2997 3061 3388 3465 3521 3537 3583 3631 3726 3851 3936 3957 4055 4249 4345 4391 4434 4580 4597 4696 4722 4723 4738 4837 5000 5016 5024 5050 5118 5431 5449 5474 5558 5715 5901 6035 6077 6122 6124 6234 6239 6243 6275 6296 6585 6946 6970 6971 7040 7062 7106 7161 7285 7310 7345 7434 7523 7577 7643 7900 7959 7962 8002 8032 8081 8151 8172 8405 8432 8485 8531 8611 8713 8996 9012 9380 9381 9412 9418 9470 9474 9560 9579 9753 9826 9971 9986