ഏറ്റവും പുതിയ വാർത്തകൾ.

Special reporter: sk Kottayam 





മൈക്രോസോഫ്റ്റിന്റെ







ആമയിഴഞ്ചാൻ തോട് അപകടം.
◾ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പ്-വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ്  മൃതദേഹം കണ്ടെത്തിയത്. കാണാതായി 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കനാലിൽ പൊങ്ങിയത്. 

◾ സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.
◾ സംസ്ഥാനത്തെ അതിതീവ്ര മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ 6 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.

◾ കെഎസ്ആര്‍ടിസിയില്‍ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ നടപടിയായെന്ന് മന്ത്രി. ജീവനക്കാരിലെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താന്‍ 12 ലക്ഷം രൂപ വിലവരുന്ന യന്ത്രം വിദേശത്തുനിന്ന് കൊണ്ടുവരുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ ബ്രീത് അനലൈസര്‍ ഉപയോഗിച്ച് കണ്ടെത്തുന്നതുപോലെ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെയും കണ്ടെത്തുമെന്ന് മന്ത്രി പറഞ്ഞു.

◾ പി എസ് സി കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയതില്‍ നിയമ പോരാട്ടം തുടരുമെന്ന് പ്രമോദ് കോട്ടൂളി.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കാര്യം തന്നെ അറിയിച്ചിട്ടില്ലെന്നും, പ്രമോദ് കോഴ വാങ്ങിയോയെന്ന് പൊതു സമൂഹം അറിയണമെന്നും അതിന് വേണ്ടിയാണ് പോരാട്ടമെന്നും പ്രമോദ് വ്യക്തമാക്കി. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതും, പാര്‍ട്ടി അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്ന് ബോധ്യമായതിനെ തുടര്‍ന്ന് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചെന്നാണ് ജില്ലാ കമ്മറ്റി കഴിഞ്ഞ ദിവസം വാര്‍ത്താ കുറിപ്പ് ഇറക്കിയത്. പാര്‍ട്ടിയെ ഒരു വിഭാഗം തെറ്റിധരിപ്പിച്ചുവെന്നും, പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിക്കുന്ന ശക്തിയെ പുറത്തു കൊണ്ടു വരണമെന്നും പ്രമോദ് വ്യക്തമാക്കി.
പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്ന് പരാതിക്കാരന്‍ ശ്രീജിത്ത്. 
◾ പിഎസ്‌ സി  കോഴ വിവാദത്തില്‍ പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്ന് പരാതിക്കാരന്‍ ശ്രീജിത്ത്. പ്രമോദ് തന്റെ നല്ല സുഹൃത്താണെന്നും പ്രമോദുമായി യാതൊരു പണമിടപാടും ഉണ്ടായിട്ടില്ലെന്നും പണം വാങ്ങി എന്നൊരു പരാതി ആര്‍ക്കും കൊടുത്തിട്ടില്ലെന്നും ശ്രീജിത്ത് പറഞ്ഞു. തന്റെ പേര് എങ്ങനെ വന്നു എന്നതില്‍ വ്യക്തതയില്ലെന്നും തിരികെ വന്ന ശേഷം പ്രമോദിനോട് സംസാരിക്കുമെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.

◾ പി.എസ്.സി കോഴയില്‍ പൊലീസ് കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഎം പിഎസ്സി കോഴ സ്ഥിരീകരിച്ചിരിക്കുകയാണ്. 25 ലക്ഷം രൂപ ഏരിയ കമ്മിറ്റി അംഗം കോഴ വാങ്ങിയെന്ന് സമ്മതിച്ചിട്ടും എന്തുകൊണ്ടാണ് പൊലീസ് കാഴ്ചക്കാരായി ഇരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയാണ് പ്രതികൂട്ടിലായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

◾ പ്രമോദ് കോട്ടൂളി ഉള്‍പ്പെട്ട പി എസ്‌  സി കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. പരാതി കിട്ടിയെന്ന് വ്യക്തമാക്കിയ മന്ത്രി റിയാസ്, അത് പൊലീസിന് എന്തുകൊണ്ട് കൈമാറിയില്ലെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ചോദിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള മാഫിയയാണ് എല്ലാത്തിനും പിന്നിലെന്നും ഇന്ന് നഗരത്തില്‍ കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

◾ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് സികെ പത്മനാഭന്‍ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുരേഷ് ഗോപി ബിജെപി നേതാവോ പ്രവര്‍ത്തകനോ അല്ലെന്നും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ വന്ന വ്യക്തിയാണെന്നുമായിരുന്നു സികെ പത്മനാഭന്റെ വിമര്‍ശനം. ഇന്ദിരാഗാന്ധിയെ ഭാരത മാതാവായി വിശേഷിപ്പിക്കുന്ന സുരേഷ് ഗോപിയുടെ രീതിയെ അംഗീകരിക്കാനാകില്ലെന്നും സികെ പത്മനാഭന്‍ പറഞ്ഞിരുന്നു. എന്നാല്‍ സികെ പത്മനാഭന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും വാര്‍ത്ത താന്‍ കണ്ടില്ലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
റാഗ് ചെയ്തതായി പരാതി.
◾ കണ്ണൂര്‍ പയ്യന്നൂര്‍ കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി. കോളേജിനുള്ളിലെ സ്റ്റോറില്‍ വച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ 10 പേര്‍ക്കെതിരെ മര്‍ദ്ദനത്തിനാണ് നിലവില്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. റാഗിംഗ് വകുപ്പുകള്‍ ചേര്‍ത്തിട്ടില്ല. റാഗിങ്ങില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാടായി സ്വദേശിയായ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.

◾ ആഗോള ധനകാര്യ സ്ഥാപനമായ മോര്‍ഗണ്‍ സ്റ്റാന്‍ലിയുടെ ഇന്ത്യയിലെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തി തൃശൂര്‍ സ്വദേശിയില്‍ നിന്ന് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ തട്ടിയത് ഒരുകോടി 96 ലക്ഷം രൂപ. മൂന്നു മാസത്തിനുള്ളില്‍ 25 തവണയായി പണം നല്‍കിയെന്ന് തട്ടിപ്പിന് ഇരയായ ആള്‍ വ്യക്തമാക്കി. ബ്ലോക്ക് ട്രേഡിങ്ങിന്റെ പേരിലായിരുന്നു സാമ്പത്തികാപഹരണം.

◾ ചിന്നക്കനാല്‍ സിംഗുകണ്ടത്ത് കാട്ടാന ആക്രമണം. രാത്രിയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ ഒറ്റയാന്‍ സിംഗുകണ്ടം സ്വദേശി ശ്യാമിന്റെ വീടിന്റെ കതക് തകര്‍ക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തു. ആള്‍ത്താമസം ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. സമീപത്തെ മൂന്നു പേരുടെ കൃഷിയിടത്തിലെ തെങ്ങ്, ഏലം തുടങ്ങിയ കൃഷികളും നശിപ്പിച്ചു. രാത്രിയില്‍ പ്രദേശത്ത് കറണ്ടില്ലാതിരുന്നതിനാല്‍ രാവിലെയാണ് കാട്ടാന ആക്രമണം നടന്നത് ആളുകള്‍ അറിഞ്ഞത്.

◾ കോഴിക്കോട്-കണ്ണൂര്‍, കോഴിക്കോട്-വടകര റൂട്ടിലെ സര്‍വീസ് തിങ്കളാഴ്ച മുതല്‍ ബഹിഷ്‌കരിക്കാന്‍ സ്വകാര്യ ബസ് തൊഴിലാളികള്‍. ഈ റൂട്ടിലോടുന്ന ഒരുവിഭാഗം തൊഴിലാളികളാണ് സര്‍വീസ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. ദേശീയപാതാ വികസന പ്രവൃത്തി കാരണം റോഡില്‍ നിറയെ ചെളിയും വെള്ളക്കെട്ടുമായതിനാല്‍ ബസ് ഓടിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാലാണ് സര്‍വീസ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.
പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. 
◾ കണ്ണൂരില്‍ പെട്രോള്‍പമ്പ്് ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. കണ്ണൂര്‍ തളാപ്പിലെ ഭാരത് പെട്രോള്‍ പമ്പില്‍, പെട്രോള്‍ അടിച്ച പണം മുഴുവന്‍ നല്‍കാതെ പോകാന്‍
ശ്രമിച്ച കാര്‍ പമ്പ് ജീവനക്കാരന്‍ അനില്‍ തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു പൊലീസുകാരന്റെ പരാക്രമം. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്.കണ്ണൂര്‍ എ ആര്‍ ക്യാമ്പ് ഡ്രൈവര്‍ സന്തോഷിനെതിരെയാണ് കേസെടുത്തത്. പൊലീസുകാരനെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുതല നടപടികള്‍ സ്വീകരിച്ചേക്കും.

◾ മകന്‍ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടായിരുന്നെങ്കിലും ഗെയിമിങ് ആപ്ലിക്കേഷനുകള്‍ മകനില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് എറണാകുളം ചെങ്ങമനാട്ട് അസാധാരണ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത പതിനഞ്ചു വയസുകാരന്റെ പിതാവ് വ്യക്തമാക്കി. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. മരണകാരണമായതെന്ന് സംശയിക്കുന്ന ഗെയിം ഏതെന്ന് കണ്ടെത്താനായിട്ടില്ല.

◾ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു. 65 വയസ് ആയിരുന്നു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവി ഇന്റര്‍നാഷണല്‍, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലധികം സിനിമകള്‍ നിര്‍മിച്ചു.

◾ പെരിഞ്ഞനത്ത് ബൈക്കിന്റെ ചക്രത്തില്‍ സാരി കുടുങ്ങിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു മതിലകം കളരിപറമ്പ് സ്വദേശി ശ്രീനാരായണപുരത്ത് വീട്ടില്‍ സുനിലിന്റെ ഭാര്യ നളിനിയാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പെരിഞ്ഞനം കപ്പേളക്കടുത്ത് ദേശീയ പാതയിലായിരുന്നു അപകടം.
മലയാളി നഴ്സ് ഇസ്രായേലില്‍ മുങ്ങിമരിച്ചു.
◾ മലയാളി നഴ്സ് ഇസ്രായേലില്‍ മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശിനിയായ സൈഗ പി അഗസ്റ്റിനാണ് മരിച്ചത്. ഒഴിവ് സമയത്ത് കടല്‍ കാണാന്‍ പോയപ്പോള്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

◾ യുഎഇയിലെ ഫുജൈറയില്‍ ട്രക്കും മലിനജല ടാങ്കറും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. രണ്ട് വാഹനങ്ങളില്‍ ഒരെണ്ണം റെഡ് സിഗ്നല്‍ മറികടന്നതാണ് അപകടത്തിന് കാരണമായതെന്ന് ഫുജൈറ പൊലീസ് അറിയിച്ചു. കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് രണ്ട് വാഹനങ്ങള്‍ക്കും തീപിടിച്ചു.

◾ ബിഹാറില്‍ പ്രളയക്കെടുതി രൂക്ഷമാകുന്നു. കുത്തിയൊഴുകിയെത്തിയ ബാഗ്മതി നദി ഒറ്റ ദിവസം കൊണ്ട് മുസഫര്‍പുരിലെ 18 പഞ്ചായത്തുകളെ വെള്ളത്തിനടിയിലാക്കിയെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ റാപ്തി, ഗണ്ഡക് തുടങ്ങിയ നദികളും കരകവിഞ്ഞൊഴുകുകയാണ്. മഴ കനത്ത ഉത്തര്‍പ്രദേശില്‍ ആകെ മരണം 74 ആയി. 1300 ഓളം ഗ്രാമങ്ങള്‍ പ്രളയത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.

◾ വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശം നേടാമെന്ന സുപ്രീം കോടതി വിധി ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. ശരീഅത്ത് നിയമപ്രകാരം മുസ്ലിം സ്ത്രീക്ക് ജീവനാംശത്തിനുള്ള അവകാശം ‘ഇദ്ദ’ കാലയളവ് വരെ മാത്രമാണുള്ളതെന്നും അതുകൊണ്ടുതന്നെ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുന്നത് ആലോചിക്കുമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് നേതാക്കള്‍ വ്യക്തമാക്കി.

◾ കുടുംബത്തില്‍ വിഷമങ്ങളുണ്ടാകുമ്പോള്‍ മാത്രമല്ല സന്തോഷാവസരങ്ങളിലും പരോള്‍ നല്‍കാമെന്ന് ബോംബെ ഹൈക്കോടതി. വിദേശത്ത് പഠിക്കാന്‍ പോവുന്ന മകനെ യാത്രയാക്കാന്‍ പരോള്‍ ആവശ്യപ്പെട്ട് കൊലപാതകക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന വിവേക് ശ്രീവാസ്തവയുടെ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ഈ മാസം 22 നാണ് മകന്‍ വിദേശത്തേക്ക് യാത്ര പുറപ്പെടുന്നതെന്നും മകനെ യാത്ര അയയ്ക്കാന്‍ പരോള്‍ അനുവദിക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം.

◾ ബിജെപിക്ക് ഭരിക്കാന്‍ അവകാശമില്ലെന്ന സന്ദേശമാണ് ജനം നല്കുന്നതെന്നും എന്‍ഡിഎ സഖ്യകക്ഷികള്‍ ഇക്കാര്യം മനസിലാക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനര്‍ജി. ഉത്തരേന്ത്യയിലെ ബിജെപിയുടെ പരാജയം രാജ്യത്തെ അന്തരീക്ഷം മാറിയതിന് തെളിവാണെന്നും മമത വിലയിരുത്തി. അതേസമയം ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വന്‍ വിജയത്തിന് ശേഷം പശ്ചിമ ബംഗാളില്‍ ബിജെപി-ടിഎംസി സംഘര്‍ഷം രൂക്ഷമായി, പലയിടത്തും തൃണമൂല്‍ അക്രമം അഴിച്ചു വിടുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രാജ്ഭവന് മുന്നില്‍ പ്രതിഷേധം തുടങ്ങി.

◾ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എക്‌സ് ഫോളോവര്‍മാരുടെ എണ്ണം 10 കോടി കവിഞ്ഞു. നരേന്ദ്രമോദിതന്നെയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. ആഗോള രാഷ്ട്രീയനേതാക്കളെ പരിഗണിക്കുമ്പോള്‍ ഏറ്റവുംകൂടുതല്‍ എക്‌സ് ഫോളോവേഴ്‌സുള്ള രണ്ടാമത്തെ നേതാവാണ് നരേന്ദ്രമോദി. 13.17 ഫോളേവേഴ്സുള്ള ബറാക്ക് ഒബാമയാണ് മോദിക്ക് മുന്നിലുള്ള രാഷ്ട്രീയനേതാവ്.
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിവെപ്പ്. 
◾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിവെപ്പ്. ട്രംപിന്റെ ചെവിക്ക് വെടിയേറ്റു. വലതുചെവിയുടെ മുകള്‍ ഭാഗത്താണ് വെടിയുണ്ട തുളച്ചുകയറിയത്. അതേസമയം, സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കുന്ന ഒരാളടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് റാലിയുടെ സദസ്സിലുണ്ടായിരുന്നയാളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. അക്രമിയെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തിന് പിന്നാലെ ചികിത്സതേടിയ ട്രംപ് ആശുപത്രി വിട്ടു.

◾ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിയുതിര്‍ത്തത് പെന്‍സില്‍വേനിയ സ്വദേശിയും ഇരുപതുകാരനുമായ തോമസ് മാത്യു ക്രൂക്ക് ആണെന്ന് എഫ്.ബി.ഐ വ്യക്തമാക്കി പെന്‍സില്‍വേനിയയിലെ ബെതല്‍ പാര്‍ക്കില്‍ നിന്നുള്ളയാളാണ് തോമസ് മാത്യു ക്രൂക്ക്. വെടിവെപ്പിന് പിന്നാലെ ഇയാള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് എഫ്.ബി.ഐ. വ്യക്തമാക്കി.

◾ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ തരത്തിലുള്ള അക്രമങ്ങള്‍ക്ക് യു.എസ്സില്‍ സ്ഥാനമില്ലെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. വിഷയത്തെ എല്ലാവരും അപലപിക്കേണ്ടതുണ്ടെന്നും ട്രംപുമായി ഫോണില്‍ സംസാരിച്ചെന്നും ബൈഡന്‍ വ്യക്തമാക്കി. സംഭവത്തില്‍ പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സുഹൃത്തിനെതിരായ ആക്രമണത്തില്‍ ആശങ്കയുണ്ടെന്നും രാഷ്ട്രീയത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും എക്സില്‍ കുറിച്ചു.

◾ ലോകവ്യാപകമായി വലതുപക്ഷ നേതാക്കളെയാണ് ഇടതുപക്ഷം ലക്ഷ്യംവെക്കുന്നതെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ. ഇത്തരം ആക്രമണങ്ങള്‍ക്കൊണ്ട് നേഷന്‍ ഫസ്റ്റ് എന്ന ആശയത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേര്‍ക്കുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യയും കുറ്റവിമുക്തര്‍.
◾ നിയമ വിരുദ്ധമായി വിവാഹം കഴിച്ചെന്ന കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യയും കുറ്റവിമുക്തര്‍. 7 വര്‍ഷത്തേക്ക് ഇരുവരെയും ശിക്ഷിച്ച കീഴ്ക്കോടതി നടപടി അപ്പീല്‍ കോടതി റദ്ദാക്കി. എന്നാല്‍ മറ്റൊരു കേസില്‍ അറസ്റ്റ് വാറണ്ടുള്ളതിനാല്‍ ഇവര്‍ ഉടന്‍ മോചിതരാകില്ല. ഇമ്രാന്‍ ഖാനെയും ഭാര്യ ബുഷറ ഖാനെയും ഏഴ് വര്‍ഷത്തേക്കായിരുന്നു ശിക്ഷിച്ചിരുന്നത്.

◾ ക്യാന്‍സര്‍ ബാധിതായി ലണ്ടനിലെ കിംഗ്സ് കോളജ് ഹോസ്പിറ്റലില്‍ ഒരു വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ താരം അന്‍ഷുമാന്‍ ഗെയ്ക്വാദിന്റെ ചികിത്സക്കായി ഒരു കോടി രൂപ അനുവദിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ചികിത്സക്ക് കൂടുതല്‍ പണം ആവശ്യമായതിനാല്‍ ബിസിസിഐ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കപില്‍ ദേവ് ഇന്നലെ പറഞ്ഞിരുന്നു.
ഇന്ത്യക്ക് 42 റണ്‍സിന്റെ വിജയം. 
◾ സിംബാബ്വെക്കെതിരെ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് 42 റണ്‍സിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 58 റണ്‍സെടുത്ത സഞ്ജു സാംസണിന്റെ മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വെ 18.3 ഓവറില്‍ 125ന് എല്ലാവരും പുറത്തായി. മുകേഷ് കുമാര്‍ നാലു വിക്കറ്റ് വീഴ്ത്തി. ഈ ജയത്തോടെ ഇന്ത്യ 4-1നാണ് പരമ്പര സ്വന്തമാക്കിയത്.
സ്പെയിന്‍ യൂറോ കപ്പ് ചാമ്പ്യന്‍മാര്‍
◾ സ്പെയിന്‍ യൂറോ കപ്പ് ചാമ്പ്യന്‍മാര്‍. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പെയിന്‍ യൂറോ കപ്പ് കിരീടം ചൂടിയത്. 47-ാം മിനിറ്റില്‍ നിക്കോ വില്യംസും 86-ാം മിനിറ്റില്‍ മൈക്കേല്‍ ഒയാര്‍സബലും സ്പെയിനു വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ 73-ാം മിനിറ്റില്‍ കോല്‍ പാമറാണ് ഇംഗ്ലണ്ടിനായി ആശ്വാസ ഗോള്‍ നേടിയത്. സ്‌പെയിനിന്റെ നാലാം യൂറോ കപ്പ് കിരീടമാണിത്. നാല് യൂറോ കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമാണ് സ്‌പെയിന്‍.
സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കറാസിന് വിംബിള്‍ഡണ്‍.
◾ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കറാസിന് വിംബിള്‍ഡണ്‍. തുടര്‍ച്ചയായ രണ്ടാം ഫൈനലിലും നൊവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് അല്‍ക്കറാസ് കിരീടം നേടിയത്. 21 വയസിനിടെ അല്‍ക്കറാസ് നേടുന്ന നാലാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണും യുഎസ് ഓപ്പണും നേടിയ അല്‍ക്കറാസിന് ഇനി നേടാനുള്ളത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മാത്രമാണ്.

AKSHAYA  Result 
(14/07/2024)

1 st Prize :
Amount: ₹7,000,000/-
AV563324  

Consolation Prize :
Amount: ₹8,000/-
AN563324  AO563324  AP563324  AR563324  AS563324  AT563324  AU563324  AW563324  AX563324  AY563324  AZ563324  

2 nd Prize : 
Amount: ₹500,000/- 
AX891915  

3 rd Prize :
Amount: ₹100,000/- 
AN100139  AO243884  AP756234  AR238728  AS839745  AT729214  AU579533  AV936010  AW970690  AX569101  AY175518  AZ173224  

4 th Prize :
Amount: ₹5,000/-
1464  1539  3174  3428  3947  3974  4035  4506  4917  5176  7001  7462  7819  7884  8521  8530  8786  9894  

5 th Prize :
Amount: ₹2,000/-
0898  1052  3814  5552  5976  8202  9108  

6 th Prize : 
Amount: ₹1,000/-
0035  0406  1353  1508  1886  1964  2590  2778  3057  3578  4363  5544  6144  7049  7063  7533  7573  7853  7971  8820  8972  9226  9294  9350  9856  9984  

7 th Prize : 
Amount: ₹500/-
0157  0185  0441  0911  1036  1190  1316  1338  1385  1407  1709  2065  2259  2264  2414  2457  2536  2983  3045  3118  3154  3456  3571  3666  3720  3858  3975  3979  4301  4589  4787  4894  4977  4999  5011  5259  5361  5416  5456  5598  5757  5857  5937  6050  6135  6142  6219  6319  6614  6680  6819  6929  6972  6994  7017  7083  7150  7156  7588  8093  8165  8233  8311  8455  8739  8746  8850  9283  9338  9569  9688  9731  

8 th Prize :
Amount: ₹100/-
0184  0507  0636  0651  0850  0874  0930  0931  0959  1090  1209  1215  1219  1392  1460  1545  1569  1673  1769  1878  1932  2151  2225  2269  2284  2291  2461  2531  2558  2662  3043  3143  3263  3307  3399  3425  3436  3464  3574  3577  3609  3655  3798  4142  4194  4328  4334  4377  4444  4474  4651  4662  4780  4799  4925  4970  5005  5119  5130  5135  5166  5254  5282  5390  5464  5672  5686  5898  5989  6004  6055  6059  6123  6128  6188  6229  6243  6249  6279  6398  6399  6451  6500  6556  6596  6629  6779  6853  6887  6939  7013  7117  7137  7179  7274  7277  7353  7360  7393  7536  7629  7982  8009  8091  8182  8190  8225  8327  8506  8561  8691  8703  8875  8880  9028  9034  9064  9172  9320  9438  9542  9590  9787  


Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ