ഇന്നത്തെ പുതിയ വാർത്തകൾ
സംസ്ഥാനത്തെ റേഷന്‍ കടകള്‍ നാളേയും മറ്റന്നാളും തുറന്നു പ്രവര്‍ത്തിക്കില്ല.
◾റേഷന്‍ കട ഉടമകളുടെ സമരം മൂലം സംസ്ഥാനത്തെ റേഷന്‍ കടകള്‍ നാളേയും മറ്റന്നാളും തുറന്നു പ്രവര്‍ത്തിക്കില്ല. ഇ പോസ് ക്രമീകരണത്തിനായി ഇന്നലേയും സംസ്ഥാനത്തെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നില്ല.
കഴിഞ്ഞ മാസത്തെ റേഷന്‍ വിതരണം ഈ മാസം അഞ്ച് വരെ നീട്ടിയിരുന്നതിനാലും തുടര്‍ച്ചയായി നാല് ദിവസം അവധിയായതിനാലും ഇനി ജൂലൈ 10 മുതലേ ഈ മാസത്തെ റേഷന്‍ വാങ്ങാന്‍ കഴിയൂ◾ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജൂലൈ 22ന് ആരംഭിക്കും. ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും. കേന്ദ്ര ബജറ്റ് അവതരിപ്പിച്ചശേഷം തുടര്‍ ദിവസങ്ങളില്‍ ചര്‍ച്ച നടക്കും. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ആയിരിക്കും മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക.
◾ ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യയിലേക്ക് യാത്ര തിരിക്കും. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി പോകുന്നത്. മൂന്നാം വട്ടം അധികാരത്തിലെത്തിയ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം അവിടെനിന്നും മോദി ഓസ്ട്രിയയിലേക്കും പോകും. 41 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്.
പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നാളെ മണിപ്പൂരിലേക്ക്.◾പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നാളെ മണിപ്പൂരിലേക്ക്. കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തും. പിസിസി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച രാഹുല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും മണിപ്പൂരിലെ കലാപവും ആക്രമണങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണെന്നും പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവായ ശേഷമുളള രാഹുല്‍ ഗാന്ധിയുടെ ആദ്യത്തെ മണിപ്പൂര്‍ സന്ദര്‍ശനമാണിത്.◾ പരുമല പന്നായി പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകൾ ചിത്രാ കൃഷ്ണൻ(34)ന്റെ മൃതദേഹമാണ് പമ്പയാറ്റിൽ പത്ത് കിലോമീറ്റർ താഴെ വീയപുരം തടി ഡിപ്പോയുടെ സമീപത്ത് നിന്ന് കണ്ടെത്തിയത്. പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ചിത്ര കഴിഞ്ഞ തിങ്കളാഴ്ചയാണ് പന്നായി പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയത്.കുടുംബ പ്രശ്നമാണ് കാരണമായി ബന്ധുക്കൾ പറയുന്നത്. ചെരിപ്പും മൊബൈൽഫോണും പാലത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് മാന്നാർ പൊലീസും,പുളിക്കീഴ് പൊലീസും പത്തനംതിട്ടയിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് ടീമും, സ്കൂബ ടീമും രണ്ട് ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.പമ്പാ നദിയിലെ ഉയർന്ന ജലനിരപ്പും ശക്തമായ അടിയൊഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു.ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.ഭർത്താവ്:രഞ്ജിത്ത് ആർ.നായർ,മകൾ:ഋതിക.
◾ നീറ്റ് പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള കൗണ്‍സിലിങ് നടപടികള്‍ ജൂലൈ മൂന്നാം വാരത്തിന് ശേഷമേ ഉണ്ടാകൂവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ കൗണ്‍സിലിങിനായുള്ള തയ്യാറെടുപ്പ് നടത്തേണ്ടതുണ്ടെന്നും ആകെ സീറ്റുകളുടെ എണ്ണം അവര്‍ അറിയിക്കേണ്ടതുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷവും ജൂലൈ 20 നാണ് കൗണ്‍സിലിങ് നടത്തിയതെന്നും മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ വിശദീകരിച്ചു.
◾ നെഹ്‌റു ട്രോഫി വള്ളംകളിക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ വഴി പ്രവേശന ടിക്കറ്റുകള്‍ വില്‍ക്കാന്‍ ഉത്തരവ്. നെഹ്റു ട്രോഫി വള്ളംകളിയുടെ ഫണ്ട് ശേഖരണത്തിനു വേണ്ടിയാണിത്.
ഇടുക്കി, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകളിലൂടെയാണ് ടിക്കറ്റുകള്‍ വില്‍ക്കുക. ആലപ്പുഴ സബ് കളക്ടര്‍ വള്ളംകളി നടത്തിപ്പിന് ഫണ്ട് കണ്ടെത്താന്‍ സഹായം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.
◾തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം വിപുലമായ പരിപാടികളോടെ ആചരിക്കാൻ കോൺഗ്രസ് തീരുമാനം. കെ പി സി സിയുടെ തീരുമാനം ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് അറിയിച്ചത്. അനുസ്മരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 18 ന് കോട്ടയം ഡി സി സിയുടെ ആഭിമുഖ്യത്തില്‍ മാമ്മന്‍ മാപ്പിള്ള ഹാളില്‍ നടക്കും.കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി അധ്യക്ഷത വഹിക്കുന്ന യോഗം എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും. മറ്റ് ഡി സി സികളുടെയും ബ്ലോക്ക്- മണ്ഡലം – ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ അന്നേ ദിവസം പുഷ്പാര്‍ച്ചന, രക്തദാന ക്യാമ്പ്, പൊതുസമ്മേളനം എന്നിവയും സംഘടിപ്പിക്കുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും ഉമ്മന്‍ചാണ്ടിയുടെ കാരുണ്യ സ്പര്‍ശം ഏറ്റിട്ടുള്ളവരും ഉള്‍പ്പെടെയുള്ളവര്‍ പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നും കെ പി സി സി വ്യക്തമാക്കി.
◾ കാര്യവട്ടം ക്യമ്പസില്‍ ഇടിമുറി മര്‍ദ്ദനമുണ്ടായെന്ന കെഎസ് യു ആരോപണം തള്ളി സര്‍വകലാശാല സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട്. സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇടിമുറി മര്‍ദ്ദനമെന്ന ആരോപണം തെറ്റാണെന്ന് പറയുന്നു. കെഎസ് യു നേതാവ് സാന്‍ജോസിനെ മുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചിട്ടില്ലെന്നാണ് അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണ സമിതി റിപ്പോര്‍ട്ട് തള്ളി കെ.എസ്.യു രംഗത്ത് വന്നു
ബജാജ് ഓട്ടോ ലോകത്തിലെ ആദ്യത്തെ പ്രകൃതിവാതകം കൊണ്ട് ഓടുന്ന ബൈക്ക് അവതരിപ്പിച്ചു.
◾ഇന്ത്യയിലെ മൂന്നാമത്തെ വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ലോകത്തിലെ ആദ്യത്തെ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) പവര്‍ ടൂ വീലര്‍ ഫ്രീഡം 125 അവതരിപ്പിച്ചു. ഈ ബൈക്ക് 95,000 രൂപയ്ക്ക് (എക്‌സ്-ഷോറൂം) ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ആറ് നിറങ്ങളിലും മൂന്ന് വേരിയന്റുകളിലും ബൈക്ക് ലഭ്യമാകും. ബൈക്കിന്റെ റേഞ്ച് 330 കിലോമീറ്ററായിരിക്കും. ബജാജ് ഓട്ടോ വെബ്സൈറ്റിലും ഡീലര്‍ഷിപ്പിലും ഇന്ന് ബുക്കിംഗ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. മറ്റ് ബൈക്കുകളെ അപേക്ഷിച്ച് അറ്റകുറ്റപ്പണി ചെലവ് 50 ശതമാനം കുറവാണെന്ന് കമ്പനി അവകാശപ്പെട്ടു.
◾വയനാട്ടിൽ മൂന്ന് വയസുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പിതാവിനെയും ചികിത്സിച്ച വൈദ്യനെയും പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് വൈശമ്പത്ത് അൽത്താഫിന്റെയും സഫീറയുടെയും മകനായ മുഹമ്മദ് അസാനാണ് ജൂൺ 20ന് മരിച്ചത്. അൽത്താഫ്, കുട്ടിയെ ചികിത്സിച്ച വൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 9ന് ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണാണ് കുട്ടിക്ക് പൊള്ളലേറ്റത്. കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
◾ രജിസ്ട്രേഷന്‍ വകുപ്പില്‍ ആധാര രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വെബ് പോര്‍ട്ടലില്‍ ജൂലൈ 13 മുതല്‍ 16 വരെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ തടസപ്പെടുമെന്ന് രജിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ അറിയിച്ചു
◾ തിരുവമ്പാടി കെഎസ്ഇബി സെക്ഷന്‍ ഓഫീസ് ആക്രമിച്ചവരുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ ഉത്തരവിട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാവ് അജ്മല്‍, സഹോദരന്‍ ഷഹദാദ് എന്നിവരുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിക്കാനാണ് നിര്‍ദ്ദേശം. ആക്രമണത്തില്‍ കെഎസ്ഇബിക്ക് ഉണ്ടായ നഷ്ടം നികത്തിയാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്ന കാര്യം ആലോചിക്കാമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ വ്യക്തമാക്കി. ഓഫീസിനുളളില്‍ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
◾ തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചവരുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം. ഓഫീസ് ആക്രമിച്ചവരുടെ മതാപിതാക്കളായ തിരുവമ്പാടി ഉള്ളാട്ടില്‍ റസാഖും ഭാര്യയും തിരുവമ്പാടി കെഎസ്ഇബി ഓഫീസില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. കെഎസ്ഇബി പകതീര്‍ക്കുകയാണെന്ന് റസാഖും ഭാര്യയും പറഞ്ഞു. മകന്‍ ചെയ്ത തെറ്റിന് തന്റെ പേരിലുള്ള വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത് എന്തിനെന്നും ഇവര്‍ ചോദിക്കുന്നു. അതേസമയം പ്രതിഷേധത്തിനിടെ റസാഖ് കുഴഞ്ഞുവീണതോടെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും പ്രതിഷേധം താത്കാലികമായി അവസാനിപ്പിക്കുകയും ചെയ്തു.
കെഎസ്ഇബി ഉദ്യോഗസ്ഥർ തന്നെയാണ് കമ്പ്യൂട്ടറും ഫർണിച്ചറും തകർത്തത് എന്ന് ആരോപണം.
◾തിരുവമ്പാടിയിൽ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച കെഎസ്ഇബിയുടെ നടപടിയിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും.വൈകിട്ട് നാലുമണിക്ക് KSEB സെക്‌ഷൻ ഓഫിസിലേക്കാണ് മാർച്ച് നടത്തുക.മകൻ ചെയ്ത തെറ്റിന് പിതാവിനെയും മാതാവിനെയും ശിക്ഷിക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസ് ആരോപിച്ചു.അക്രമിക്കില്ലെന്ന് വീട്ടുകാര്‍ ഉറപ്പു തന്നാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി.
◾തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസില്‍ ആക്രമണം നടത്തിയെന്നാരോപിച്ച് വീട്ടുകാരുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബി എംഡിയെ പിന്തുണച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് എംഡിയുടെ നടപടിയെന്നും ഇത് യുപി മോഡല്‍ പ്രതികാരമൊന്നുമല്ലെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.കൂടാതെ അക്രമിക്കില്ലെന്ന് വീട്ടുകാര്‍ ഉറപ്പു തന്നാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
കോടതിയെ ഭയന്ന് കെഎസ്ഇബി,വൈദ്യംതി ഇന്നു തന്നെ പുനഃസ്ഥാപിക്കാമെന്ന് കെ എസ് ഇ ബി ചെയർമാൻ .
◾തിരുവമ്പാടി സെക്ഷൻ ഓഫീസ് ആക്രമിച്ച പ്രതിയുടെ വീട്ടിലെ കണക്ഷൻ ഇന്ന് തന്നെ പുനഃസ്ഥാപിക്കാമെന്ന് കെ എസ് ഇ ബി ചെയർമാൻ . കെ എസ് ഇ ബിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രസ്താവന. ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ കണക്ഷൻ ഇന്നുതന്നെ നൽകാൻ കെ എസ് ഇ ബി തയ്യാറാണെന്നാണ് ചെയർമാൻ വ്യക്തമാക്കി. ആക്രമിച്ചയാളുടെ പിതാവിന്‍റെ പേരിൽ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളതെന്നും സ്ഥിരമായി വൈദ്യുതി ബിൽ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിസ്കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും ഭീഷണിയും പതിവാണെന്നും ചെയർമാൻ വിവരിച്ചു. ഇപ്പോൾ നടത്തിയ ആക്രമണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകും. കെ എസ് ഇ ബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവന്‍ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതി വിച്ഛേദിച്ചത് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
◾ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. വിലക്കപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കി ബാക്കിയുള്ളവ പുറത്തുവിടുന്നതിനോട് യോജിപ്പാണുള്ളതെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വ്യക്തമാക്കി. ഒരു വ്യക്തിയെയും പേരെടുത്തു റിപ്പോര്‍ട്ടില്‍ പറയുന്നില്ല, റിപ്പോര്‍ട്ടില്‍ നിന്ന് ചില കാര്യങ്ങള്‍ക്കു രൂപരേഖ തയ്യാറാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വയലിൽ പണി ചെയ്തുകൊണ്ടിരുന്നവരാണ് മിന്നലേറ്റ് മരിച്ചതിൽ കൂടുതലും. സംസ്ഥാനത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
◾ സംസ്ഥാന വിദ്യാഭ്യാസവകുപ്പിനെ പുകഴ്ത്തി മന്ത്രി സജി ചെറിയാന്‍. 2016 മുതല്‍ പിണറായി സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയതെന്നും എട്ടുവര്‍ഷമായി പൊതുവിദ്യാഭ്യാസരംഗത്ത് വലിയമാറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡ് ‘മികവ് 2024’-ന്റെ സംസ്ഥാനതല ഉദ്ഘാടനം അമ്പലപ്പുഴയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പത്താംക്ലാസ് പാസായവര്‍ക്ക് എഴുത്തും വായനയും അറിയില്ലെന്ന സജി ചെറിയാന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു.
◾ സംസ്ഥാനത്ത് 3 പേര്‍ കൂടി പനി ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 159 പേര്‍ക്കാണ് കേരളത്തില്‍ ഡെങ്കിപ്പനി സ്ഥീകരിച്ചത്. 42 പേര്‍ക്ക് എച്ച് 1 എന്‍1 ഉം സ്ഥിരീകരിച്ചു. 11,050 പേരാണ് പനി ബാധിച്ച് ആശുപത്രിയിലെത്തിയത്. കണക്ക് പുറത്തുവിടാത്തില്‍ ഓദ്യോഗിക വിശദീകരണമൊന്നും സര്‍ക്കാര്‍ നല്‍കിയിരുന്നില്ല.
◾ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്പെഷല്‍ ഡ്യൂട്ടി ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഫല തുക സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ നല്‍കി. ആറര കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. മുന്‍ എസ്പിസി കേഡറ്റുകള്‍ക്കും എന്‍സിസിയിലും എന്‍എസ്എസിലും പ്രവര്‍ത്തിച്ച വിഭാഗങ്ങള്‍ക്കാണ് പണം അനുവദിച്ചത്.
മന്ത്രിയുടെ സജി ചെറിയന്റെ പ്രസംഗത്തിനിടെ സദസിൽ നിന്ന് കൂകി വിളി.
◾ആലപ്പുഴ പുന്നപ്രയിൽ മത്സ്യഫെഡ് സംഘടിപ്പിച്ച വിദ്യർത്ഥികൾക്കുള്ള അനുമോദന പരിപടിയിൽ മന്ത്രിയുടെ സജി ചെറിയന്റെ പ്രസംഗത്തിനിടെ സദസിൽ നിന്ന് കൂകി വിളി.
പിണറായി വിജയൻ സര്‍ക്കാരിൻ്റെ വികസന നേട്ടങ്ങൾ മന്ത്രി പ്രസംഗത്തിനിടെ വിശദീകരിച്ചപ്പോഴാണ് സദസിൽ നിന്ന് കൂകി വിളി ഉയര്‍ന്നത്. ഇതിനിടയിൽ സംഘാടകരിൽ ഒരാൾ കൂകി വിളിച്ചയാളെ കൈയ്യേറ്റം ചെയ്ത് പരിപാടി നടന്ന ഹാളിന് പുറത്തേക്ക് മാറ്റി.◾ സി ഐ ടി യുവും എസ് എഫ് ഐയും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. കാമ്പസുകളില്‍ എസ് എഫ് ഐ അഴിഞ്ഞാടുമ്പോള്‍ സി ഐ ടി യു പൊതുസ്ഥലങ്ങളില്‍ ജനങ്ങളുടെ മേല്‍ കുതിരകയറുന്നുവെന്നും മലപ്പുറം എടപ്പാളില്‍ തൊഴിലാളികളെ അത്രികൂരമായിട്ടാണ് സി പി എമ്മിന്റെ തൊഴിലാളി സംഘടനാ നേതാക്കള്‍ മര്‍ദ്ദിച്ചതെന്നും സുധാകരന്‍ ചൂണ്ടികാട്ടി.
◾ വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് സ്പെയ്‌സ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവര്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ വിതരണം ചെയ്തു. ഉന്നത വിജയം കൈവരിച്ചവര്‍ക്കുള്ള പ്രത്യേക ഉപഹാരവും ഉപരാഷ്ട്രപതി വിതരണം ചെയ്തു. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്, ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വി.ഡി സതീശന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു.◾ മംഗലാപുരത്തേക്കുള്ള യാത്രക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കാസര്‍കോട് പള്ളിക്കരയില്‍ വച്ച് എസ്‌കോര്‍ട്ട് വാഹനത്തില്‍ ഇടിച്ചാണ് അപകടം. ആപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല.
◾ കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ച പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികളായ 16 പേരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം മന്ത്രിമാര്‍ വീടുകളിലെത്തി കുടുംബാംഗങ്ങള്‍ക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ എം എ യൂസഫലിയുടെ അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക ഡയറക്ടറുമായ ഡോ.രവി പിള്ള, ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫന്‍ എന്നിവരുടെ രണ്ട് ലക്ഷം രൂപ വീതവുമുള്‍പ്പെടെ ആകെ 14 ലക്ഷം രൂപയാണ് നോര്‍ക്ക മുഖേന ഓരോ കുടുംബത്തിനും ധനസഹായമായി നല്‍കിയത്. ബാക്കിയുളളവര്‍ക്ക് വരും ദിവസങ്ങളില്‍ ധനസഹായം കൈമാറും.
ചികിത്സ കിട്ടാതെമരിച്ച സംഭവത്തില്‍ കുട്ടിയുടെ അച്ഛനും ചികിത്സിച്ച വൈദ്യനും അറസ്റ്റില്‍.◾ മാനന്തവാടി പനമരം സ്വദേശിയായ മുഹമ്മദ് അസാന്‍ എന്ന മൂന്നു വയസ്സുകാരന്‍ മതിയായ ചികിത്സ കിട്ടാതെമരിച്ച സംഭവത്തില്‍ കുട്ടിയുടെ അച്ഛനും ചികിത്സിച്ച വൈദ്യനും അറസ്റ്റില്‍. പനമരം അഞ്ചുകുന്ന് സ്വദേശി അല്‍ത്താഫ്, ചികിത്സിച്ച വൈദ്യന്‍ ജോര്‍ജ്ജ് എന്നിവരാണ് അറസ്റ്റിലായത്. ചുടുവെള്ളം നിറച്ച ബക്കറ്റില്‍ വീണാണ് മുഹമ്മദ് അസാന് പൊള്ളലേറ്റത്. ജൂണ്‍ 20ന് കുട്ടി മരിച്ചു. ഈ സംഭവത്തിലാണ് കുട്ടിയുടെ അച്ഛനും ആദ്യം ചികിത്സിച്ച വൈദ്യനുമെതിരെ കേസെടുത്തത്.
◾ പ്രധാനമന്ത്രി നരേന്ദ്രമോദി നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാമറുമായി ഫോണില്‍ സംസാരിച്ചു. പൊതുതെരെഞ്ഞെടുപ്പില്‍ ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടി നേടിയ തിളക്കമാര്‍ന്ന വിജയത്തില്‍ മോദി അഭിനന്ദങ്ങള്‍ അറിയിച്ചു. കിയര്‍ സ്റ്റാമറെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ത്യയും ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഇരു നേതാക്കളും ധാരണയിലെത്തി.
◾ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അയോധ്യയിലേതുപോലെ ഗുജറാത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. തോല്‍വി ഭയന്നാണ് അയോധ്യ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ നിന്ന് നരേന്ദ്ര മോദി പിന്മാറിയതെന്ന ആരോപണവും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ഗുജറാത്തില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ അഹമ്മദാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
◾ ഹാഥ്‌റസ് ദുരന്തവുമായി ബന്ധപ്പെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ പിടിയിലായ മുഖ്യപ്രതിയുടെ രാഷ്ട്രീയ ബന്ധങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ്. മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അടുത്തിടെയായി നിരവധി രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഹാഥ്‌റസ് എസ്.പി. നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു. ഇക്കാരണത്താല്‍ സംഭവത്തിലെ രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
◾ അന്തരിച്ച നടന്‍ വിജയകാന്തിനെ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടും സ്‌ക്രീനിലെത്തിക്കുന്നതിന് കുടുംബത്തിന്റെ അനുമതി വാങ്ങണമെന്ന് ഭാര്യ പ്രേമലത. വിജയകാന്തിനെ സ്‌ക്രീനിലെത്തിക്കുന്നതിന് ഒരു സിനിമാക്കാരും ഇതുവരെ കൃത്യമായ അനുമതി വാങ്ങിയിട്ടില്ലെന്ന് പ്രേമലത പറഞ്ഞു. നടന്‍ സിനിമയിലുണ്ടാകുമെന്ന് പ്രഖ്യാപിക്കുന്നതിനും അനുമതി വേണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
◾ വഴക്ക് പറഞ്ഞ അധ്യാപകനെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുത്തിക്കൊന്നു. അസമിലെ ശിവസാഗറിലാണ് സായി വികാസ് എന്ന കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ഥി അധ്യാപകനായ രാജേഷ് ബാബുവിനെ കുത്തിയത്. വിദ്യാര്‍ഥിയുടെ കുത്തേറ്റ് വീണ അധ്യാപകനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ ജമ്മുകശ്മീരില്‍ കുല്‍ഗാം ജില്ലയിലെ മോഡര്‍ഗാം ഗ്രാമത്തിലും ഫ്രിസല്‍ മേഖലയിലും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. നാല് ഭീകരരെ വധിക്കുകയും ചെയ്തു.
◾ ദൈവം നേരിട്ടുവന്നു പറഞ്ഞാലേ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് താന്‍ പിന്‍മാറൂ എന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍.ട്രംപുമായുള്ള സംവാദത്തിലെ മോശം പ്രകടനത്തിനു പിന്നാലെയാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നതില്‍നിന്ന് ബൈഡന്‍ പിന്മാറണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് പാര്‍ട്ടിനേതാക്കളില്‍ പലരും രംഗത്തുവന്നത്. ലോകത്തെ നയിക്കുന്നത് താനാണെന്നും പ്രസിഡന്റാകാന്‍ തന്നെക്കാള്‍ യോഗ്യന്‍ മറ്റാരുമില്ലെന്നും അവകാശപ്പെട്ട ബൈഡന്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ അലട്ടുന്നില്ലെന്നും വ്യക്തമാക്കി.
സിംബാബ്വേയുമായുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി.◾ ടി20 ലോകകപ്പ് വിജയികളായതിനു പിന്നാലെ നടന്ന സിംബാബ്വേയുമായുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ, നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 19.5 ഓവറില്‍ 102 റണ്‍സിന് പുറത്തായി. 13 റണ്‍സിനാണ് സിംബാബ്വെയുടെ വിജയം.
◾ യൂറോ ക്പ്പ് ഫുട്ബോളിലെ ഇന്നലെ നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ഇംഗ്ലണ്ട് യൂറോ കപ്പിന്റെ സെമിയിലെത്തി. ഷൂട്ടൗട്ടില്‍ 5-3 നാണ് ഇംഗ്ലണ്ടിന്റെ ജയം. നേരത്തേ മുഴുന്‍ സമയവും അധികസമയവും അവസാനിച്ചപ്പോള്‍ ടീമുകള്‍ ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 75-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നിലെത്തിയിരുന്നെങ്കിലും 80-ാം മിനിറ്റില്‍ തിരിച്ചടിച്ചാണ് ഇംഗ്ലീഷ് പട സമനില പിടിച്ചത്.
◾ യൂറോ കപ്പ് ഫുട്ബോളിലെ ഇന്നലെ നടന്ന രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പൊരുതിക്കളിച്ച തുര്‍ക്കിയെ 2-1നു തോല്‍പിച്ച് നെതര്‍ലന്‍ഡ്സ് യൂറോ കപ്പ് ഫുട്ബോള്‍ സെമിഫൈനലില്‍ പ്രവേശിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ തിരിച്ചടിച്ചാണ് നെതര്‍ലന്‍ഡ്സ് സെമി ഫൈനലിലേക്ക് മുന്നേറിയത്. സെമിഫൈനലില്‍ ഇംഗ്ലണ്ടാണ് നെതര്‍ലന്‍ഡ്സിന്റെ എതിരാളി
KARUNYA Result 06/07/2024
1 st Prize :
Amount: ₹80,00,000/-
KO978869
Consolation Prize :
Amount: ₹8,000/-
KN978869 KP978869 KR978869 KS978869 KT978869 KU978869 KV978869 KW978869 KX978869 KY978869 KZ978869
2 nd Prize :
Amount: ₹5,00,000/-
KW691767
3 rd Prize :
Amount: ₹100,000/-
KN912692 KO931628 KP573546 KR502757 KS264950 KT149494 KU314142 KV539285 KW547019 KX916820 KY771307 KZ628161
4 th Prize :
Amount: ₹5,000/-
0454 0565 0954 1497 1976 2118 2513 3745 4075 4131 5526 5752 5835 6699 7465 7882 9140 9423
5 th Prize :
Amount: ₹2,000/-
2364 2366 2950 4125 4990 5218 6727 8915 9411 9844
6 th Prize :
Amount: ₹1,000/-
1112 2308 2425 2429 3004 3054 3690 5675 6041 7855 8715 8993 9723 9925
7 th Prize :
Amount: ₹500/-
0137 0264 0282 0601 0619 0781 0838 0889 0946 1424 1517 1665 1690 1833 1899 1974 1977 2098 2136 2235 2437 2739 2981 2997 3152 3196 3207 3265 3302 3361 3423 3479 3522 3535 3683 3838 3877 3897 3945 4074 4121 4274 4554 4710 4799 4862 5104 5120 5173 5901 5941 6196 6210 6340 6620 6955 7020 7031 7205 7437 7517 7601 7696 7751 7784 7952 8109 8115 8477 8536 8733 8896 8994 9046 9245 9291 9297 9397 9546 9644
8 th Prize :
Amount: ₹100/-
0182 0376 0425 0435 0467 0474 0768 0826 0910 0922 0985 1010 1083 1111 1225 1238 1270 1325 1340 1362 1460 1508 1555 1618 1670 1696 1699 1873 1987 2045 2250 2269 2450 2479 2610 2838 2868 2894 2919 3035 3158 3209 3259 3321 3463 3474 3593 3601 3765 3802 3855 3993 4009 4078 4114 4141 4182 4287 4379 4525 4538 4632 4670 4746 4777 4827 5010 5086 5174 5188 5192 5249 5328 5407 5421 5480 5493 5506 5589 5730 5811 5920 6023 6060 6066 6140 6268 6412 6424 6511 6531 6624 7036 7063 7317 7351 7434 7466 7559 7621 7926 7965 8457 8484 8578 8626 8657 8848 9023 9095 9099 9309 9319 9340 9353 9408 9495 9619 9629 9669 9777 9822 9827 9908