നെഹ്റു ട്രോഫിയോട് ഇരട്ടത്താപ്പ്.വള്ളംകളി നടത്താത്തതിൽ വിവാദം കൊഴുക്കുന്നു.

ഇന്ന് 1200 മാണ്ട് ചിങ്ങം 15 ശനിയാഴ്ച






നെഹ്റു ട്രോഫി വള്ളംകളി മാറ്റിയതിൽ ഇരട്ടത്താപ്പ്.
ബേപ്പൂർ വാട്ടർഫെസ്റ്റിന് 2.45 കോടിയും.
പ്രതിഷേധം ഉയരുന്നു.
ബേപ്പൂർ വാട്ടർ ഫെസ്റ്റ് നടക്കുന്നത് വയനാട് ദുരന്തം ഉണ്ടായ നദിയിലും
മൃതദേഹങ്ങൾ ഒഴുകിയെത്തിയ പ്രദേശത്തും.
by:വേണുഗോപാൽ ചെറുതന
ആലപ്പുഴ:നെഹ്റു ട്രോഫി വള്ളംകളിയിൽ സംസ്ഥാന സർക്കാർ ഇരട്ടത്താപ്പ് കാണിക്കുന്നതായി ആരോപണം.
വയനാട് ദുരന്തത്തിന്റെ പേരിൽ നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ച സർക്കാർ ബേപ്പൂർ ഫെസ്റ്റിന്
2.45 കോടി രൂപ അനുവദിച്ചതാണ്
ഇപ്പോൾ വിവാദത്തിൽ ആയത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലാണ് വാട്ടർ ഫെസ്റ്റ് നടത്തുന്നു എന്നുള്ളതാണ് വിവാദത്തിന് കുറച്ചുകൂടി തീവ്രത ഉയരാൻ കാരണം.അതുമാത്രമല്ല
ബേപ്പൂർ വാട്ടർ ഫെസ്റ്റ് നടക്കുന്നതാകട്ടെ ദുരന്തം ഉണ്ടായ സ്ഥലത്തിന് അടുത്തും ദുരന്തമുണ്ടായ നദിയിലും മൃതശരീരങ്ങൾ ഒഴുകിയെത്തിയ പ്രദേശത്തുമാണ്.ബേപ്പൂർ ഫെസ്റ്റ് നടക്കുന്നത് ചാലിയാറിലും ഇരുവഴിഞ്ഞി പുഴയിലുമായിട്ടുമാണ്. ചാലിയാറിന്റെ പോഷക നദിയായ ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്താണ് ദുരന്തം ഉണ്ടായ ചൂരൽ മലയും മുണ്ടൈക്കൈയും.
ഇരുവഴിഞ്ഞി പുഴ ചാലിയാറിൽ ചേർന്നശേഷം ബേപ്പൂരിൽ കൂടി ഒഴുകിയാണ് അറബിക്കടലിൽ പതിക്കുന്നത്.ബേപ്പൂർ പുഴയെന്നറിയപ്പെടുന്നതും ചാലിയാർ ആണ്.അതായത് അപകടം നടന്ന പുഴയിലാണ് ബേപ്പൂർ ഫെസ്റ്റ് നടക്കുന്നത്.
വയനാട് ദുരന്തത്തിന്റെ പേരിൽ നെഹ്റു ട്രോഫി മാറ്റിവെച്ചിരുന്നു.
കേരളത്തിലെ സഹോദരന്മാർക്കുണ്ടായ ദുഃഖത്തിൽ
എല്ലാവരും പങ്കാളികളാണ് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് സർക്കാർ വള്ളംകളി മാറ്റിയത്.എന്നാൽ അപകടം ഉണ്ടായ നദിയിൽ തന്നെ ബേപ്പൂർ നടത്തുവാൻ സർക്കാർ പണം അനുവദിച്ചത് ഇരട്ടത്താപ്പ് തന്നെയാണെന്നാണ് വള്ളംകളി പ്രേമികളും വള്ളസമിതികളും ആരോപിക്കുന്നത്.

വയനാട് ദുരന്തത്തിന്റെ പേരിൽ നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചത് ന്യായമല്ലന്നാണ് വള്ളംകളി പ്രേമികളും വള്ളസമിതികളും പറയുന്നത്.
നെഹ്റു ട്രോഫി വള്ളംകളി ആഹ്ലാദത്തിനുമപ്പുറം ഒരു സ്പോർട്സ് ഇനമാണ് എന്നതാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.നൂറ്റാണ്ടുകളായി നടന്നുവരുന്ന ഒരു മത്സര ഇനമാണ് നെഹ്റുട്രോഫി വള്ളംകളി എന്നതിനാൽ വയനാട് ദുരന്തത്തിന്റെ പേരിൽ വള്ളംകളി മാറ്റിവെക്കുന്നത് ശരിയല്ല എന്നാണ് ഇവർ വാദിക്കുന്നത്.

നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുവാൻ പരിശീലനം ആരംഭിച്ച വള്ള സമിതികൾ ഇന്ന് നഷ്ടത്തിൽ കൂപ്പുകുത്തിയിരിക്കുകയാണ്.
ഒരു മാസത്തോളം നീണ്ട പരിശീലനത്തിന് അന്ത്യമാകുന്ന സമയത്താണ് വള്ളംകളി മാറ്റിവെച്ചത്.
നൂറിലധികം ആളുകൾ ഉൾപ്പെടുന്ന ഒരു വള്ളത്തിൽ പരിശീലനത്തിന് ഒരു ദിവസം വേണ്ടി വരുന്നത് ലക്ഷങ്ങളാണ്.അപ്പോൾ ഒരു മാസം
പരിശീലനത്തിനു വേണ്ടി ചെലവഴിച്ചത് അരക്കോടിയിൽ അധികം രൂപ വരും. ഇതിനെ തുടർന്ന് പല വള്ളസമിതികളും ഇന്ന് രൂക്ഷമായ സാമ്പത്തിക  പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്.
മുഖ്യമന്ത്രിക്ക് കത്തയച്ച് കെസി വേണുഗോപാൽ എംപി
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ എംപി കെസി വേണുഗോപാൽ മുഖ്യമന്ത്രിക്ക് കത്തയച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് പത്തിന് നടത്തേണ്ട വള്ളംകളി മാറ്റിവച്ചത്. പിന്നീട് നടത്താമെന്നായിരുന്നു ധാരണ. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകുന്ന സാഹചര്യത്തിൽ നിലപാട് പുനഃപരിശോധിക്കണമെന്നാണ് എംപി ആവശ്യപ്പെടുന്നത്.




Popular posts from this blog

ഇന്നത്തെ പ്രധാന വാർത്തകൾ

ലതാ പ്രസാദ് അണയാത്ത ദീപം.

പ്രധാന വാർത്തകൾ