പ്രധാന വാർത്തകൾ
ഇന്ന് 1200 മാണ്ട് കന്നി 8 ചൊവ്വാഴ്ച.
എം. മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
◾ ലൈംഗിക അതിക്രമ കേസില്‍ നടനും എം.എല്‍.എയുമായ എം. മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.
സിദ്ദീഖിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി.
◾ ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദീഖിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. അതേ സമയം സിദ്ദിഖ് ഒളിവിലെന്നാണ് സൂചന. നടന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഇതോടെ പ്രത്യേക അന്വേഷണ സംഘം സിദ്ദിഖിനായി വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്. നടന്‍ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സിദ്ദിഖുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബിന് വിയോജിപ്പെന്ന് റിപ്പോര്‍ട്ടുകള്‍.
◾ തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബിന് വിയോജിപ്പെന്ന് റിപ്പോര്‍ട്ടുകള്‍. പൂരം അലങ്കോലപ്പെട്ടപ്പോള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്തുകൊണ്ട് ഇടപെട്ടില്ലെന്ന സംശയം ഉന്നയിച്ചാണ് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതെന്നാണ് വിവരം. പൂരം കലക്കിയതിന് പിന്നില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പങ്കുള്ളതായി എഡിജിപി പറയുന്നില്ലെന്നും എന്നാല്‍ തിരുവമ്പാടി ദേവസ്വത്തിന്റെ പങ്കിനെ കുറിച്ച് റിപ്പോട്ടില്‍ സംശയമുന്നയിക്കുന്നുവെന്നും പറയപ്പെടുന്നു. സംഭവസ്ഥലത്തേക്ക് സുരേഷ് ഗോപിയെ വിളിച്ചത് ദേവസ്വം ഭാരവാഹികളാണെന്നും ഇതിന് തെളിവായി ടെലിഫോണ്‍ രേഖകളും റിപ്പോര്‍ട്ടിലുണ്ട്. അങ്ങനെയെങ്കില്‍ പൂരം അലങ്കോലപ്പെട്ടതില്‍ ആസൂത്രീത നീക്കമെങ്കില്‍ അത് പുറത്തുവരാന്‍ തുടര്‍ അന്വേഷണം അനിവാര്യമല്ലേയെന്നാണ് റിപ്പോര്‍ട്ടിനൊപ്പമുള്ള കത്തില്‍ ഡിജിപി സര്‍ക്കാരിനോട് ചോദിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ കേസെടുത്ത് മറ്റൊരു അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയേറുകയാണെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
നിലപാട് കടുപ്പിച്ച് സിപിഐ.
◾ തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ നിലപാട് കടുപ്പിച്ച് സിപിഐ. അന്വേഷണ റിപ്പോര്‍ട്ട് ആശയക്കുഴപ്പങ്ങള്‍ക്ക് വഴി വക്കുന്നെന്ന തലക്കെട്ടില്‍, സിപിഐയുടെ പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹമാണെന്നും ക്രമസമാധാന പാലനത്തിലെ അനുഭവ സമ്പത്ത് പ്രശ്‌ന പരിഹാരത്തിന് ഉപയോഗിച്ചില്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇകെ വിഭാഗം സമസ്ത.
◾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇകെ വിഭാഗം സമസ്ത. മുഖപത്രമായ സുപ്രഭാതത്തില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. അജിത് കുമാറിനെ പൊതിഞ്ഞു കാക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന അമിതാവേശം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുവെന്നും ആരോപണങ്ങളില്‍ നട്ടം തിരിയുമ്പോളും ആരോപണ വിധേയരെ ചേര്‍ത്ത് പിടിക്കാനാണ് മുഖ്യമന്ത്രിക്ക് വൃഗ്രതയെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
ലൈഫ് പദ്ധതി കേന്ദ്രസർക്കാരാണ് ഉത്തരവാദി.
◾ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വായ്പ പരിധി വെട്ടിക്കുറച്ചതാണ് ലൈഫ് പദ്ധതിയെ ഉള്‍പെടെ ബാധിച്ചതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. ഹഡ്‌ക്കോ വായ്പ പരിധി തീര്‍ന്നെങ്കിലും പദ്ധതി സംസ്ഥാനം മുന്നോട്ട് കൊണ്ട് പോകും. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി സംസ്ഥാനത്തോട് തുടരുന്ന അവഗണ അവസാനിപ്പിച്ചാല്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് സഹായകരമാകും എന്നും അദ്ദേഹം പറഞ്ഞു.
◾ അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ 7 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
◾ കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചെന്ന് കിയാല്‍ ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈനിലാണ് വാര്‍ഷിക പൊതുയോഗം ഇത്തവണയും നടന്നത്.
◾ ഇന്നലെ എറണാകുളം പറവൂരില്‍ ചാര്‍ജിംഗ് സ്റ്റേഷനില്‍ കാര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ വീട്ടമ്മയ്ക്ക് ഷോക്കേറ്റു. സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി. ഫീഡറില്‍ ഉണ്ടായ തകരാറാണോ പ്രശ്‌നമായത് എന്ന് സംശയമുണ്ടെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകും എന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു.
ശ്രുതിക്ക് വീടൊരുങ്ങുന്നു.
◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. വ്യവസായി ബോബി ചെമ്മണ്ണൂര്‍ നല്‍കുന്ന പത്ത് ലക്ഷം രൂപ വീട് വെക്കാനായി എംഎല്‍എ ടി സിദ്ദിഖ് കൈമാറി. ശ്രുതിക്ക് ജോലി ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു.
◾ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തില്‍ മുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ വാര്‍ഡുകളിലും ആരോഗ്യവിഭാഗത്തിന്റെ പ്രത്യേക സര്‍വേ നടത്തി. ചിലര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മഞ്ഞപ്പിത്തം പകര്‍ന്നതിന്റെ ഉറവിടം കൃത്യമായി ഇനിയും ഔദ്യോഗികമായി കണ്ടെത്താനായിട്ടില്ല.
◾ മോട്ടോര്‍ വാഹനവകുപ്പിലെ ഒരു വിഭാഗം ജീവനക്കാര്‍ സ്വജനപക്ഷപാതം കാണിക്കുന്നെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് സര്‍ക്കാര്‍. വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനം കര്‍ശനമാക്കി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സി.എച്ച്. നാഗരാജു ഉത്തരവിട്ടു.
◾ കോട്ടയം പാലായില്‍ സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചശേഷം ആറു കിലോമീറ്ററിലധികം ദൂരം ലോറി നിര്‍ത്താതെ പാഞ്ഞു. ഇന്നലെ അര്‍ധരാത്രിയാണ് ദാരുണമായ സംഭവം. അപകടത്തില്‍ സ്‌കൂട്ടറിലുണ്ടായിരുന്ന യുവാക്കള്‍ക്ക് പരിക്കേറ്റു. രാത്രിയില്‍ റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി സംസാരിച്ചുകൊണ്ടിരുന്ന യുവാക്കളുടെ മേലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു.ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പ്രതികള്‍ക്ക് ജാമ്യമില്ല.
◾ കണ്ടല സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യമില്ല. സി.പി.ഐ നേതാവായ പ്രതി ഭാസുരാംഗന്‍, മകന്‍ അഖില്‍ജിത്ത് എന്നിവരുടെ ജാമ്യഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. കേസുമായി ബന്ധപ്പെട്ട് മാസങ്ങളായി കാക്കനാട് ജില്ലാ ജയിലിലാണ് പ്രതികള്‍.
◾ സംസ്ഥാനത്ത് സ്വര്‍ണ വില പവന് 56,000 രൂപയായി. ചൊവാഴ്ച പവന്റെ വിലയില്‍ 160 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ മൂന്നാഴ്ചക്കിടെ മാത്രം 2640 രൂപ കൂടി.
◾ മണിയന്‍കിണര്‍ ആദിവാസി കോളനിക്ക് സമീപം പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. മേഖലയില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ വൈദ്യുതി വേലിയില്‍ പിന്‍കാലുകള്‍ കുടുങ്ങിയ നിലയിലായിരുന്നു. വീഴ്ചയിലുള്ള ആഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
◾ തൃശൂര്‍ കയ്പമംഗലത്ത് യുവാവിനെ മര്‍ദ്ദിച്ച് കൊന്ന് ആംബുലന്‍സില്‍ തള്ളി. കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (40) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അരുണിനെ മര്‍ദിച്ച് കൊന്ന ശേഷം അപകടമാണെന്ന് വരുത്തി ആംബുലന്‍സ് വിളിച്ച് വരുത്തുകയായിരുന്നു. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയെ പൊലീസ് തിരയുകയാണ്. കണ്ണൂര്‍ സ്വദേശികളായ മൂന്ന് പേരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു.
◾ യുവനടി നല്‍കിയ പീഡന പരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഒക്ടോബര്‍ 10-ലേക്ക് മാറ്റി. ഒമറിന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവും അതുവരെ നീട്ടി.
◾ സംസ്ഥാനത്ത് മായം കലര്‍ന്ന നെയ്യ് ഉത്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നതായി ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തി. ഇതേത്തുടര്‍ന്ന് ചോയ്സ്, മേന്മ, എസ്.ആര്‍.എസ്. എന്നീ ബ്രാന്‍ഡുകളിലുള്ള നെയ്യുത്പാദനവും സംഭരണവും വില്പനയും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ നിരോധിച്ചു..വിപണിയില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് നിശ്ചിത ഗുണനിലവാരമില്ലാത്തതാണിവയെന്ന് കണ്ടെത്തിയത്.
◾ വെട്ടിയിട്ട മുടിയെടുക്കാന്‍ ആളില്ലാതായതോടെ പ്രതിസന്ധിയിലായി കൊച്ചിയിലെ ബാര്‍ബര്‍മാര്‍. യൂസര്‍ഫീ നല്‍കിയിട്ടും ഹരിതകര്‍മ്മ സേന മുടിയെടുക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. മുടിവെട്ടാന്‍ ഓരോ ദിവസവും നിരവധി പേര്‍ എത്തുമ്പോഴും വെട്ടിയ മുടി എങ്ങോട്ട് മാറ്റുമെന്നറിയാതെ കുഴങ്ങുകയാണ് കടയുടമകള്‍.
◾ ബെംഗളൂരുവില്‍ ഓണാഘോഷത്തിന്റെ ഭാഗമായി മലയാളികള്‍ തീര്‍ത്ത പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മൊണാര്‍ക്ക് സെറിനിറ്റി ഫ്‌ലാറ്റിലെ വീട്ടമ്മ നല്‍കിയ പരാതിയില്‍ മലയാളിയായ സിമി നായര്‍ എന്ന സ്ത്രീക്ക് എതിരെ ആണ് പൂക്കളം അലങ്കോലമാക്കിയതില്‍ സംപിഗെഹള്ളി പൊലീസ് നടപടിയെടുത്തത്.
◾ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ദുരന്തനിവാരണ ഫണ്ട് സോണിയ ഗാന്ധിക്ക് വകമാറ്റി നല്‍കുന്നുവെന്ന നടിയും ബിജെപി എംപിയുമായ കങ്കണ റണൌട്ടിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്. ഒന്നുകില്‍ കങ്കണ ആരോപണം തെളിയിക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടാന്‍ തയ്യാറായിക്കോളാനാണ് ഹിമാലചല്‍ പ്രദേശിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിംഗ് പ്രതികരിച്ചത്.
◾ തിരുപ്പതിയില്‍ ലഡ്ഡു നിര്‍മാണത്തിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ജൂലൈ ആറിനും 15നും ദിണ്ടിഗലില്‍ നിന്നെത്തിയ നെയ്യ് ഉപയോഗിച്ചില്ലെന്നും സംശയം തോന്നിയതിനാല്‍ 4 ടാങ്കറിലെയും നെയ്യ് മാറ്റിവച്ചുവെന്നും ലാബ് റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം നെയ്യ് തിരിച്ചയച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.തിരുമല തിരുപ്പതി ദേവസ്ഥാനം ആന്ധ്ര മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് സ്ഥിരീകരണം ഉള്ളത്.
◾ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എസ്. സന്ദര്‍ശനത്തിനിടെ ന്യൂയോര്‍ക്കില്‍ വെച്ചാണ് മോദി സെലന്‍സ്‌കിയെ കണ്ടത്. ഉഭയകക്ഷി ചര്‍ച്ചയില്‍ യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ സമാധാനശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ മോദി ആവര്‍ത്തിച്ച് ഉറപ്പുനല്‍കി.
◾ എന്‍ആര്‍ഐ ക്വാട്ടയ്ക്ക് എതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി .മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍ആര്‍ഐ ക്വാട്ട തട്ടിപ്പ് ആണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു ഇത് അവസാനിക്കേണ്ടത് ആണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മൂന്നിരട്ടി മാര്‍ക്ക് ലഭിച്ചവര്‍ക്ക് സീറ്റ് കിട്ടാത്ത അവസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പഞ്ചാബില്‍ നിന്നുള്ള കേസിലാണ് കോടതി വിമര്‍ശനം.
◾ ലൈംഗിക പീഡനം ചെറുത്ത ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സ്‌കൂള്‍ വളപ്പില്‍ ഉപേക്ഷിച്ച കേസില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. 55-കാരനായ ഗോവിന്ദ് നട്ടാണ് പോലീസിന്റെ പിടിയിലായത്. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
◾ ബദ്ലാപുരില്‍ നഴ്സറിക്കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി അക്ഷയ് ഷിന്ദേ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയെന്ന് അക്ഷയുടെ അമ്മ. ബദ്ലാപുരിലെ സ്‌കൂളിലെ ശുചീകരണത്തൊഴിലാളിയായിരുന്ന അക്ഷയ് നഴ്സറിക്കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഓഗസ്റ്റ് 17-നാണ് പിടിയിലാകുന്നത്.
◾ എ.ഐ. രംഗത്ത് ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് സാങ്കേതികരംഗത്തെ ആഗോളഭീമന്മാരായ ഗൂഗിളും എന്‍വിഡിയയും. യു.എസ്. സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഈ തീരുമാനം.
◾ മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ (MUDA) ഭൂമി അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് തിരിച്ചടി. ഗവര്‍ണര്‍ക്കെതിരെ സിദ്ധരാമയ്യ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ നല്‍കിയ അനുമതിക്കെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
◾ ലെബനനിലെ ഇറാന്‍ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയ്ക്കുനേരേയുള്ള ഇസ്രയേല്‍ യുദ്ധമുഖം തുറന്നതോടെ സര്‍വസന്നാഹങ്ങളുമായി മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച് യു.എസ്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സൈനികരെ മേഖലയിലേക്ക് അയക്കുമെന്ന് പെന്റഗണ്‍ അറിയിച്ചു.
◾ ലെബനനിലെ ഹിസ്ബുള്ള സാധാരണക്കാരുടെ വീടുകള്‍ ആയുധപ്പുരകളാക്കുന്നുവെന്ന ആരോപണവുമായി ഇസ്രയേല്‍. ലെബനനെതിരായ ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് ആരോപണം. സാധാരണക്കാരുടെ വീടുകളെ ഹിസ്ബുള്ള മിസൈല്‍ കേന്ദ്രങ്ങളാക്കുന്നുവെന്ന് ആരോപിക്കുന്ന ഗ്രാഫിക്സ് വീഡിയോ ഇസ്രയേല്‍ പുറത്തുവിട്ടു.
◾ സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ചരിത്രത്തിലാദ്യമായി ഗ്രാം വില 7000 രൂപയായി. ഇന്ന് പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ആദ്യമായി 56,000 തൊട്ടു. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ച് 7000 രൂപയും. 18 കാരറ്റ് സ്വര്‍ണ വില ഇന്ന് 10 രൂപ ഉയര്‍ന്ന് 5,795 രൂപയിലെത്തി. അഞ്ചുദിവസത്തിനിടെ 1400 രൂപയാണ് വര്‍ധിച്ചത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,000 രൂപയാണങ്കിലും സ്വര്‍ണ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 65,000 രൂപയ്ക്ക് അടുത്ത് വേണ്ടി വരും. അന്താരാഷ്ട്ര സ്വര്‍ണ്ണവില ഇന്ന് ഔണ്‍സിന് 2,636.12 ഡോളറിലെത്തി പുതിയ റെക്കോഡ് കുറിച്ചു. നിലവില്‍ 2,634 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം ഇതുവരെ 164.17 ഡോളറാണ് വര്‍ധിച്ചത്. അതായത് 5.25 ശതമാനത്തോളം ഉയര്‍ച്ച.
കോട്ടയത്ത് കാർ വെള്ളത്തിൽ വീണ് രണ്ട് പേർ മരിച്ചു.
◾ കോട്ടയം കുമരകം കൈപ്പുഴമുട്ടില്‍ നിയന്ത്രണം വിട്ട കാര്‍ ആറ്റിലേക്ക് വീണുണ്ടായ അപകടത്തില്‍ 2 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ മലയാളി. മഹാരാഷ്ട്രയിലെ താനെയില്‍ സ്ഥിരതാമസമാക്കിയ കൊട്ടാരക്കര സ്വദേശി ജെയിംസ് ജോര്‍ജ് (48) ആണ് മരിച്ച മലയാളി. മഹാരാഷ്ട്രയിലെ താനെ സ്വദേശിനിയായ സായ്ലി രാജേന്ദ്ര സര്‍ജെ(27) ആണ് അപകടത്തില്‍ മരിച്ച രണ്ടാമത്തെ ആള്‍.ഇന്നലെ രാത്രി 8.45ഓടെയാണ് അപകടമുണ്ടായത്. നിലവിളി ശബ്ദം കേട്ട് ജനങ്ങള്‍ ഓടിയെത്തിയപ്പോഴേക്കും കാര്‍ വെള്ളത്തില്‍ മുങ്ങിത്താണിരുന്നു.
ലെബനനിൽ വ്യോമാക്രമണം
◾ ഇസ്രായേല്‍ ലെബനനിൽ നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ 492 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഏകദേശം 5,000 പേര്‍ക്ക് പരിക്കേറ്റതായി ലെബനന്‍ ആരോഗ്യമന്ത്രി പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ തെക്കന്‍, കിഴക്കന്‍ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു.
പി.വി.അന്‍വര്‍ എം.എല്‍.എയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
◾ സര്‍ക്കാരിനെതിരേ കലാപക്കൊടി ഉയര്‍ത്തിയ പി.വി.അന്‍വര്‍ എം.എല്‍.എയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലരെ മാധ്യമങ്ങള്‍ വല്ലാതെ പൊക്കികാണിക്കുന്ന അവസ്ഥ ഈയടുത്തകാലത്ത് ഉണ്ടായല്ലോ എന്നും അതെല്ലാം എത്രനാള്‍ നില്‍ക്കുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
എംപോക്സ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
◾ മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. യുഎഇയില്‍ നിന്നും എത്തിയ ആളിലാണ് മലപ്പുറത്ത് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായും പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
വയനാട്ടിലെ ടൂറിസം പുനരുജ്ജീവിപ്പിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് രാഹുല്‍ ഗാന്ധി.
◾ വയനാട്ടിലെ ടൂറിസം പുനരുജ്ജീവിപ്പിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഉരുള്‍പൊട്ടല്‍ ദുരന്തം വയനാട്ടിലെ മുണ്ടക്കൈ പ്രദേശത്തെമാത്രമാണ് ബാധിച്ചതെങ്കിലും വയനാടിനെയാകെ ബാധിച്ചെന്ന തെറ്റിദ്ധാരണയ്ക്ക് കാരണമായെന്നും ഇത് വയനാട്ടിലേക്കുള്ള വിനോദസഞ്ചാരത്തില്‍ വലിയ ഇടിവിന് കാരണമായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു
മഹാകവി കുമാരനാശാൻ സ്മാരക ജലോത്സവത്തിൽ ആനാരി ചുണ്ടൻ വിജയിച്ചു.
◾മഹാകവി കുമാരനാശാൻ സ്മാരക ജലോത്സവത്തിൽ അജി എബ്രഹാം ക്യാപ്റ്റനായ ആനാരി ചുണ്ടൻ വിജയിച്ചു. ഫൈനലിൽ നന്ദനൻ ക്യാപ്റ്റനായ ചെറുതന ചുണ്ടനെ വള്ളപ്പാടുകൾ പിന്നിലാക്കിയാണ് ആനാരി ചുണ്ടൻ വിജയി ആയത്. ചുണ്ടൻ വള്ളങ്ങളുടെ പ്രദർശന മത്സരത്തിലും ആനാരി വിജയിച്ചു. ഫൈബർ ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ മഹാദേവികാട് ഒന്നാം സ്ഥാനം നേടി. തൃക്കുന്നപുഴ രണ്ടാമത് എത്തി. ഇരുട്ടുകുത്തി വള്ളങ്ങളുടെ ഫൈനലിൽ ദാനിയേൽ വള്ളം ഒന്നാമതും, ജലറാണി രണ്ടാമതും ഫിനിഷ് ചെയ്തു.
തെക്കനോടി തറ വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ കാട്ടിൽതെക്കതിൽ ഒന്നും, ദേവസ് രണ്ടും സ്ഥാനങ്ങൾ നേടി. തെക്കനോടി കെട്ട് വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ പടിഞ്ഞാറേപറമ്പൻ വിജയിച്ചു.
പ്രസ്താവനക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ്
◾ അമിതജോലി സമ്മര്‍ദം മൂലം യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പ്രസ്താവനക്കെതിരേ മന്ത്രി മുഹമ്മദ് റിയാസ്.
എം.എം. ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍.
പള്ളിയിൽ അടക്കണമെന്ന് മകൾ.
◾ മുതിര്‍ന്ന സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരേ മകള്‍ ആശാ ലോറന്‍സ് രംഗത്തെത്തിയതോടെയാണ് പൊതുദര്‍ശനത്തിനിടെ കയ്യാങ്കളി അരങ്ങേറിയത്.
മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുവാൻ ഹൈക്കോടതി നിർദ്ദേശം
◾ അന്തരിച്ച സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശ നല്‍കിയ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. തീരുമാനം വരും വരെ ലോറന്‍സിന്റെ മൃതദേഹം പഠന ആവശ്യങ്ങള്‍ക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനുമാണ് നിര്‍ദേശം.
തർക്കം ദുഃഖം ഉണ്ടാക്കിയെന്ന് സി എൻ മോഹനൻ
◾ എംഎം ലോറന്‍സിന്റെ സംസ്‌കാര ചടങ്ങിലെ തര്‍ക്കം ദുഃഖമുണ്ടാക്കിയെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍. ലോറന്‍സിന്റെ മരണം വിവാദമാക്കാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെയാണോ പ്രശ്നം ഉണ്ടായതെന്ന് അറിയില്ലെന്നും കുടുംബം പറഞ്ഞത് പ്രകാരമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നതെന്നും കുടുംബമാണ് മൃതദേഹം കൈമാറിയതെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു.
മാധ്യമ വാർത്ത അടിസ്ഥാന രഹിതം.
◾ തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് കാരണം പൂരം വിവാദമല്ലെന്ന് കെപിസിസി ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. തൃശ്ശൂരില്‍ ബിജെപിയുടെ വിജയത്തിലേക്ക് നയിച്ചതില്‍ പൂരം കലക്കിയതിന് നിര്‍ണ്ണായകമായ പങ്കാണുള്ളതെന്നും കെ സുധാകരന്‍ പറഞ്ഞു.
പോലീസ് റിപ്പോർട്ടിനെ പരിഹസിച്ച് കെ മുരളീധരൻ.
◾ തിരുവമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും പൂരം കലക്കിയെന്ന് പറയാത്തത് ഭാഗ്യമെന്ന് പോലീസ് റിപ്പോര്‍ട്ടിനെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സ്വന്തം മുന്നണിക്ക് കിട്ടേണ്ട സംവിധാനം പോലും അട്ടിമറിച്ച് പിണറായി വിജയന്‍ ജയം താലത്തിലാക്കി ബി.ജെ.പി.ക്ക് നല്‍കിയെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥർ അഴിമതിക്കാർ.
പിവി അൻവർ എംഎൽഎ.
◾ വനം വന്യജീവി സംരക്ഷണ മന്ത്രിക്കൊപ്പം മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോഴെന്നും വനംവകുപ്പ് ജീവനക്കാരുടെ തോന്നിവാസത്തിന് അതിരില്ലെന്നും ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ ക്രൂരമാണെന്നും പിവി അന്‍വര്‍ എംഎല്‍എ. വനത്തില്‍ എന്തും നടക്കുമെന്നതാണ് സ്ഥിതി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.നിലമ്പൂരില്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ വനംവകുപ്പിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അന്‍വര്‍.
അതൃപ്തി പ്രകടമാക്കി മന്ത്രി എ.കെ. ശശീന്ദ്രന്‍.
◾ പി.വി. അന്‍വര്‍ എം.എല്‍.എയുടെ വിമര്‍ശനങ്ങളില്‍ അതൃപ്തി പ്രകടമാക്കി മന്ത്രി എ.കെ. ശശീന്ദ്രന്‍. പറഞ്ഞത് ശരിയായോ എന്ന് അന്‍വര്‍ ആലോചിക്കട്ടേയെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ പോലെയുള്ള എം.എല്‍.എ പറയുന്നതിന് അതേ ഭാഷയില്‍ മറുപടി പറയാന്‍ താന്‍ പഠിച്ചിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
പരാതി നൽകി.
◾ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കി പിവി അന്‍വര്‍ എംഎല്‍എ. രാജേഷ് എന്ന ഉദ്യോഗസ്ഥനെതിരെ വനം മന്ത്രി എകെ ശശീന്ദ്രന്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
അർജുൻ്റെ ലോറിയുടെ ഭാഗങ്ങൾ അല്ല.
◾ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടി ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തുന്ന തിരച്ചിലില്‍ ഇന്നലെ കണ്ടെത്തിയതൊന്നും അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങളല്ലെന്ന് ലോറി ഉടമ മനാഫ്.
കണ്ടെടുത്ത അസ്ഥി പശുവിന്റേത്.
◾ കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ല, പശുവിന്റേതെന്ന് മംഗളുരുവിലെ എഫ്എസ്എല്‍ ലാബ് സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു.
തിരച്ചിൽ നിർത്തില്ല.
◾ അര്‍ജുന് വേണ്ടിയുള്ള ഗംഗാവലി പുഴയിലെ തെരച്ചില്‍ നിര്‍ത്തില്ലെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍. ഇന്ന് റെഡ് അലര്‍ട്ട് ആയതിനാല്‍ സാഹചര്യം നോക്കി മാത്രമായിരിക്കും തെരച്ചില്‍ തുടരുകയെന്നും എംഎല്‍എ അറിയിച്ചു
തീയതി നീട്ടി.
◾ 2025 വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷാ സമര്‍പ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബര്‍ 30 വരെ നീട്ടി.
സുപ്രീംകോടതി സ്റ്റേ ചെയ്തു.
◾ എസ്എന്‍ഡിപി കുന്നത്തുനാട് യൂണിയന്‍ രൂപവത്കരിച്ച ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കെ. കെ.കര്‍ണനെ നീക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ. സുപ്രീംകോടതിയാണ് നടപടി സ്റ്റേ ചെയ്തത്.
കേരളത്തിന് ഇളവ് നല്‍കി കേന്ദ്രം.
◾ തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ് നല്‍കി കേന്ദ്രം. സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളിലാണ് അനുകൂല നിലപാട്. 66 പഞ്ചായത്തുകളെ സിആര്‍ഇസെഡ് 2 പട്ടികയിലേക്ക് മാറ്റി. ജനസംഖ്യ കൂടിയ മറ്റ് പഞ്ചായത്തുകളില്‍ സിആര്‍ഇസെഡ് 3 എക്ക് കീഴില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദൂരപരിധി 200 ല്‍ നിന്ന് 50 മീറ്ററായി കുറയ്ക്കുമെന്നും കേന്ദ്രം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
തിരിച്ചെടുത്തു.
◾ ഗുണ്ടാബന്ധം ആരോപിച്ച് സസ്പെന്‍ഡ് ചെയ്ത ഡിവൈഎസ്പിമാരായ പ്രസാദ്, ജോണ്‍സണ്‍ എന്നിവരെ തിരിച്ചെടുത്തു. പാറ്റൂര്‍ ഗുണ്ടാ ആക്രമണത്തിന് പിന്നാലെയായിരുന്നു പൊലീസിന് ഗുണ്ടാബന്ധം ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇവരെ സസ്പെന്‍ഡ് ചെയ്തത്.
ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.
◾ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
അജ്മലിന് ജാമ്യമില്ല.
◾ കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി തള്ളി. കേസില്‍ മനപൂര്‍വമുള്ള നരഹത്യാ കുറ്റമാണ് അജ്മലിനെതിരെ ചുമത്തിയിട്ടുള്ളത്. രണ്ടാം പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി നേരത്തെ തള്ളിയിരുന്നു.
ഡോ. വി വേണു കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണാകും.
◾ സര്‍വീസില്‍ നിന്ന് വിരമിച്ച മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി വേണു കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണാകും. ഹോണററി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാമെന്ന് ഡോ. വി വേണു ട്രസ്റ്റിനെ അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
ജയസൂര്യയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
◾ ആലുവ സ്വദേശിയായ നടിയുടെ പീഡനാരോപണത്തില്‍ നടന്‍ ജയസൂര്യയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരേ ചുമത്തിയിരിക്കുന്നതെന്ന് കണക്കിലെടുത്താണ് കേസ് തീര്‍പ്പാക്കിയത്.
മതേതരത്വം ഇന്ത്യയിൽ ആവശ്യമില്ലെന്ന് തമിഴ്നാട് ഗവർണർ.
◾ മതേതരത്വം യൂറോപ്യന്‍ ആശയമാണെന്നും ഇന്ത്യയില്‍ അത് ആവശ്യമില്ലെന്ന വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. ഞായറാഴ്ച കന്യാകുമാരിയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു.
◾ കര്‍ണാടകയിലെ യാദ്ഗിറില്‍ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാലുപേര്‍ മരിച്ചു. വയലില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ആളുകളാണ് മരിച്ചത്. മൂന്നു പേര്‍ മിന്നലേറ്റ് ചികിത്സയിലാണ്.
നാവിക സാഗര്‍ പരിക്രമയുടെ രണ്ടാം ദൗത്യത്തിന് ഒക്ടോബര്‍ രണ്ടിന് തുടക്കമാകും.
◾ ഇന്ത്യന്‍ നാവികസേനയുടെ അഭിമാന ദൗത്യമായ നാവിക സാഗര്‍ പരിക്രമയുടെ രണ്ടാം ദൗത്യത്തിന് ഒക്ടോബര്‍ രണ്ടിന് തുടക്കമാകും.ഗോവയിലെ ഐ.എന്‍.എസ്. മണ്‍ഡോവിയില്‍നിന്ന് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുമെന്ന് നാവിക സേന ഉപമേധാവി വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്‍ അറിയിച്ചു.
മയക്കുമരുന്ന് ബ്രസീലിയൻ യുവതിയെ അറസ്റ്റ് ചെയ്തു.
◾ കൊക്കെയ്ന്‍ നിറച്ച ക്യാപ്‌സ്യൂളുകള്‍ കടത്താന്‍ ശ്രമിച്ച ബ്രസീലിയന്‍ യുവതി മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് മുമ്പ് 124 കൊക്കെയ്ന്‍ നിറച്ച ക്യാപ്‌സ്യൂളുകള്‍ യുവതി വിഴുങ്ങിയിരുന്നുവെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍ അറിയിച്ചു.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
◾ രണ്ട് നഴ്‌സറി സ്‌കൂള്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുംബൈക്കടുത്തുള്ള ബദ്‌ലാപൂരില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. പ്രതിയായ അക്ഷയ് ഷിന്‍ഡെ (23) പൊലീസ് വാഹനത്തിനുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിര്‍ക്കുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം, ഷിന്‍ഡെയുടേത് ഏറ്റുമുട്ടല്‍ കൊലയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
അട്ടിമറി ശ്രമം ഒരാൾ അറസ്റ്റിൽ.
◾ തിരുവനന്തപുരത്തേക്ക് സൈനികരുമായി പുറപ്പെട്ട പ്രത്യേക തീവണ്ടി അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മധ്യപ്രദേശില്‍, തീവണ്ടി സഞ്ചരിച്ചിരുന്ന പാതയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. റെയില്‍വേ ജീവനക്കാരനാണ് അറസ്റ്റിലായതെന്നാണ് വിവരം.
അമേരിക്കന്‍ മാര്‍ക്‌സിസ്റ്റ് ചിന്തകൻ ഫ്രെഡറിക് ജെയിംസണ്‍ അന്തരിച്ചു.
◾ അമേരിക്കന്‍ സാഹിത്യവിമര്‍ശകനും മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഫ്രെഡറിക് ജെയിംസണ്‍ (90) അന്തരിച്ചു. ഉത്തരാധുനികത, മുതലാളിത്തം എന്നിവയെക്കുറിച്ചും സമകാലിക സാംസ്‌കാരികപ്രവണതകളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ പ്രശസ്തമാണ്.
മാമൻ മത്തായി എം എൽ എ നിർഭയനായ നേതാവായിരുന്നു.
ജോസഫ് എം പുതുശ്ശേരി
◾തിരുവല്ല:ഭവിഷ്യത്തുകളോ പ്രത്യാഘാതങ്ങളോ പരിഗണിക്കാതെ ജനകീയ പ്രശ്നങ്ങളിൽ ജനങ്ങളോടൊപ്പം നിന്നു പോരാടിയ നിർഭയനായ നേതാവായിരുന്നു മാമ്മൻ മത്തായിയെന്നു കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.
കാർഷിക,വികസന പ്രശ്നങ്ങളിൽ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടും പ്രതിബദ്ധതയും പ്രകടിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. പ്രതിസന്ധികളിൽ നിന്ന് ഒളിച്ചോടാതെ അവയെ മുന്നിൽ നിന്നു തന്നെ നേരിട്ട ആത്മാർത്ഥ സമീപനവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നുവെന്ന് പുതുശ്ശേരി പറഞ്ഞു. മാമ്മൻ മത്തായിയുടെ ഇരുപത്തിയൊന്നാം ചരമവാർഷികത്തോടനുബന്ധിച്ചു മേപ്രാൽ ഇമ്മാനുവൽ മാർത്തോമാ പള്ളിയിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളി അധ്യക്ഷത വഹിച്ചു. പാർട്ടി സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, യു.ഡി.എഫ് കൺവീനർ വർഗീസ് ജോൺ, ബിജു ലങ്കാഗിരി, ഷിബു പുതുക്കേരി, ജോർജ് മാത്യു,
ജോർജ്ജ് രാജു, തോമസ് എം.എൻ
ജോ ഇലഞ്ഞിമൂട്ടിൽ, വി. ആർ. രാജേഷ്, ബിനു കുരുവിള, ജോൺ എബ്രഹാം,ജേക്കബ് ചെറിയാൻ, രാജൻ വർഗീസ്, അജു ഉമ്മൻ, മാത്യു മുളമൂട്ടിൽ, സൂസൻ വർഗീസ്, പി. വി. തോമസ് എന്നിവർ പ്രസംഗിച്ചു.
തിരുവല്ല ബൈപ്പാസിന് മാമ്മൻ മത്തായിയുടെ പേർ നൽകണം.
വി ആർ രാജേഷ്.
◾തിരുവല്ല : തിരുവല്ലയക്ക് ഒരു ബൈപ്പാസ് റോഡ് എന്ന ആശയം ആദ്യമായി കൊണ്ടുവരികയും അതിന് തുടക്കം കുറിക്കുകയും ചെയ്ത തിരുവല്ലയുടെ മുൻ എംഎൽഎ അന്തരിച്ച മാമ്മൻ മത്തായിയുടെ പേര് ബൈപ്പാസ് റോഡിന് നൽകണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ് ആവശ്യപ്പെട്ടു. മാമ്മൻ മത്തായി അന്തരിച്ചിട്ട് ഇന്നേക്ക് 21 വർഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പേര് ഈ റോഡിന് നൽകാതിരിക്കുന്ന അധികൃതരുടെ നടപടി പ്രതിഷേധാർഹം ആണെന്നും രാജേഷ് പറഞ്ഞു.
മോഹൻ ബഗാൻ വിജയിച്ചു.
◾ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ ആവേശകരമായ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കി മോഹന്‍ ബഗാന്‍. രണ്ടു തവണ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് ഒടുവില്‍ കളിതീരാന്‍ മൂന്നു മിനിറ്റ് ശേഷിക്കേ വിജയഗോളും ഒപ്പം ജയവും സ്വന്തമാക്കുകയായിരുന്നു മോഹന്‍ബഗാന്‍
STHREE SAKTHI Result
24/09/2024
1 st Prize :
Amount: ₹7,500,000/-
ST615458
Consolation Prize :
Amount: ₹8,000/-
SN615458 SO615458 SP615458 SR615458 SS615458 SU615458 SV615458 SW615458 SX615458 SY615458 SZ615458
2 nd Prize :
Amount: ₹1,000,000/-
SR585133
3 rd Prize :
Amount: ₹5,000/-
0450 1092 1420 1560 3068 3852 4393 4538 5723 5990 6856 6876 7671 7779 8774 8952 9700 9879
4 th Prize :
Amount: ₹2,000/-
0938 2774 2946 3217 4992 6036 7372 7572 7977 8150
5 th Prize :
Amount: ₹1,000/-
0236 0266 0383 0521 0817 1063 1555 1888 2502 2754 3902 4217 4450 5690 6137 6719 6770 6795 7303 9044
6 th Prize :
Amount: ₹500/-
0105 0233 0432 0447 0582 0612 0773 1338 1426 2114 2380 2410 2467 2597 3041 3323 3503 3664 4137 4171 4599 4950 5223 5259 5546 5638 5798 5868 5934 6034 6071 6372 6597 6869 6977 6981 7257 7460 7524 7551 7660 7705 7812 7856 7866 8142 8331 8599 8640 8704 9061 9992
7 th Prize :
Amount: ₹200/-
0721 0819 0997 1270 1529 1579 1842 2226 2529 2674 2897 2982 3452 3527 3617 3734 3760 3784 3814 4510 4702 5377 5391 5578 5684 6321 6686 7189 7502 7516 7665 7979 8115 8131 8242 8311 8548 8721 8989 9256 9439 9510 9553 9564 9726
8 th Prize :
Amount: ₹100/-
0003 0078 0193 0196 0522 0621 0891 1028 1064 1141 1209 1233 1275 1348 1376 1425 1455 1707 1760 1802 1899 1903 2008 2095 2149 2240 2340 2471 2557 2578 2803 3043 3059 3266 3282 3303 3369 3508 3549 3586 3589 3719 3748 3777 3820 3950 3987 4108 4113 4459 4515 4580 4746 4786 4794 5025 5050 5108 5441 5453 5480 5589 5595 5626 5890 6132 6213 6216 6339 6365 6413 6440 6521 6579 6613 6667 6695 7140 7213 7230 7234 7296 7345 7458 7491 7509 7565 7596 7608 7652 7728 7755 7772 7888 7908 8164 8176 8214 8376 8443 8521 8535 8538 8552 8582 8661 8670 8765 8961 9013 9017 9038 9072 9076 9211 9241 9308 9437 9448 9498 9558 9566 9670 9793 9833 9837