പ്രധാന വാർത്തകൾ
ഇന്ന് 1200 മാണ്ട് കന്നി 11 വെള്ളിയാഴ്ച
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വെല്ല് വിളിച്ച് പി.വി.അന്‍വറിന്റെ വാര്‍ത്താസമ്മേളനം.

◾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വെല്ല് വിളിച്ച് പി.വി.അന്‍വറിന്റെ വാര്‍ത്താസമ്മേളനം. എ.ഡി.ജി.പി. അജിത്കുമാറിനെതിരേയും, മുന്‍ എസ്.പി.സുജിത് ദാസിനെതിരേയുമുള്ള കേസന്വേഷണം കൃത്യമല്ലെന്നും സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പ്രഹസനമെന്നും പാര്‍ട്ടി ഉറപ്പ് പാടെ ലംഘിച്ചുവെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഇനി പ്രതീക്ഷയില്ലെന്നും പ്രതീക്ഷ മുഴുവന്‍ കോടതിയിലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി വായിക്കുന്നത് എ.ഡി.ജി.പി. യുടെ തിരക്കഥയാണെന്നും സ്വര്‍ണക്കടത്തില്‍ പോലീസിന് പങ്കുണ്ടെന്നും പോലീസ് സ്വര്‍ണം മുക്കിയെന്നും സ്വര്‍ണക്കടത്തില്‍ എ.ഡി.ജി.പി. അജിത്കുമാറിനും പി.ശശിക്കും പങ്കെന്നും സ്വര്‍ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും അന്‍വര്‍ വെല്ലുവിളിച്ചു. മുഖ്യമന്ത്രിയെന്ന സൂര്യന്‍ കെട്ടുപോയെന്നും ജനങ്ങള്‍ മുഖ്യമന്ത്രിയെ വെറുക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഗ്രാഫ് പൂജ്യമായെന്നും അന്‍വര്‍ പറഞ്ഞു. ശശി കാട്ടുകള്ളനാണെന്നും ശശി മുഖ്യമന്ത്രിയെ വികൃതമാക്കിയെന്നും എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയെന്നും അന്‍വര്‍ ആരോപിച്ചു. പാര്‍ട്ടിയില്‍ റിയാസ് മാത്രം പോരെന്നും മുഖ്യമന്ത്രിയെ നയിക്കുന്നത് ഉപജാപകസംഘമാണെന്നും പിണറായി വിജയന്‍ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും സിപിഎം നേതാക്കളുടെ കാലില്‍ ചങ്ങലയെന്നും പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ നിസഹായവസ്ഥയിലാണെന്നും അന്‍വര്‍ തുറന്നടിച്ചു. ആഭ്യന്തരം പരാജയമെന്നും മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് ഭരിക്കാന്‍ യോഗ്യതയില്ലെന്നും എ.ഡി.ജി.പിയെ സംരക്ഷിക്കുന്നത് റിയാസിന് വേണ്ടിയാണെന്നും പറഞ്ഞ അന്‍വര്‍ കോടിയേരി ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ല എന്നും പറഞ്ഞു.
◾ എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച് എംഎല്‍എ പി വി അന്‍വര്‍. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച അന്‍വര്‍, എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്നും നിയമസഭയില്‍ നടുപക്ഷത്തിരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച പിവി അന്‍വര്‍ പാർട്ടി പ്രവർത്തകർ തന്നോടൊപ്പമാണെന്ന് പറഞ്ഞു.
◾ രാഹുല്‍ ഗാന്ധിയോടും ഗാന്ധി കുടുംബത്തോടും ബഹുമാനമാണെന്ന് പി വി അന്‍വര്‍. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി, ഇ ഡി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് നിരന്തരം ചോദിച്ചതുകൊണ്ടാണ് രാഹുലിന്റെ പൊളിറ്റിക്കല്‍ ഡി എന്‍ എ പരിശോധിക്കണമെന്ന് താന്‍ തിരിച്ചടിച്ചതെന്നും അന്‍വര്‍ വിവരിച്ചു.
◾പി.വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആലുവ ഗസ്റ്റ് ഹൗസിലും വിമാനത്താവളത്തിലും കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക ഉത്തരം നല്‍കാതെ മുഖ്യമന്ത്രി പിബി യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിക്ക് യാത്രയായി.
◾ പിവി അന്‍വര്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ഇന്ന് പ്രതികരിക്കുമെന്ന് എം വി ഗോവിന്ദൻ. അന്‍വര്‍ സി.പി.എമ്മിനേയും ഇടതുപക്ഷത്തേയും സ്നേഹിക്കുന്ന ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടുള്ള നിലപാടാണ് തുടര്‍ച്ചയായി കൈക്കൊള്ളുന്നതെന്ന് സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്‍.
◾ ഇടതുപക്ഷത്തിന്റെ വോട്ട് നേടിയാണ് പി വി അന്‍വര്‍ നിലമ്പൂരില്‍ ജയിച്ചതെന്നും തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച വോട്ടര്‍മാരുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയാണ് അന്‍വര്‍ ചെയ്തിരിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി.
◾ വലതുപക്ഷത്തിന്റെ കോടാലി കയ്യായി പി വി അന്‍വര്‍ മാറിയെന്ന് മുതിര്‍ന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്‍.ഉത്തരം താങ്ങി നിര്‍ത്തുന്നത് താനാണെന്ന് കരുതുന്ന പല്ലിയോട് എംഎല്‍എ പി. വി.അന്‍വറിനെ ഉപമിച്ച് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് .അന്‍വറിന്റെ ആരോപണങ്ങള്‍ അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്.
◾ പിവി അന്‍വറിന്റെ നിലമ്പൂരിലെ വീടിന് മുന്നില്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച് സിപിഎം. സിപിഎം ഒതായി ബ്രാഞ്ചിന്റെ പേരിലാണ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെയാണ് എന്നെഴുതിയ പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും ചിത്രങ്ങളുള്ള ഫ്ലക്സ് ബോര്‍ഡാണ് സ്ഥാപിച്ചത്. അതേസമയം മലപ്പുറത്തിന്റെ വിവിധയിടങ്ങളില്‍ അന്‍വറിന് അഭിവാദ്യം അര്‍പ്പിച്ചിട്ടുള്ള ഫ്ലക്സ് ബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്.
◾ 220 എം എല്‍ എ മാരും 32 എം പി മാരും സി പി എമ്മിന് ഉണ്ടായിരുന്ന ബംഗാളില്‍ ഇന്നത്തെ അവസ്ഥക്ക് കാരണം നേതാക്കളാണെന്നും അത് കേരളത്തിലെ നേതാക്കളും തിരിച്ചറിയണമെന്നും ഫേസ്ബുക്കിലെ സിപിഎം അനുകൂല സൈബര്‍ ഗ്രൂപ്പ് എന്നറിയപ്പെടുന്ന ‘പോരാളി ഷാജി’. നേതാക്കള്‍ അല്ല പാര്‍ട്ടിയെന്നും അണികള്‍ എതിരായാല്‍ പിന്നെ നേതാക്കള്‍ക്ക് പുല്ലുവിലയാണെന്നും തെറ്റുകള്‍ തിരുത്താനുള്ളതാണെന്നും മസില്‍ പിടിച്ചു നിന്നതുകൊണ്ടായില്ലെന്നും ‘പോരാളി ഷാജി’ ഫേസ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.
◾ അറിഞ്ഞുകൊണ്ട് പി.വി. അന്‍വറിനെ വേട്ടയാടാന്‍ വിട്ടുകൊടുക്കില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. അന്‍വര്‍ പറഞ്ഞതെല്ലാം രാഷ്ട്രീയ യാഥാര്‍ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കുമോയെന്ന ചോദ്യത്തോട്, അത് താന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ലെന്നായിരുന്നു സുധാകരന്റെ മറുപടി.
◾ പി.വി.അന്‍വറിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കെതിരെയുള്ള ആയുധമാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ യുഡിഎഫ് നീക്കം. മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ രാത്രി എട്ടിന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് യുഡിഎഫ് നിര്‍ണായക തീരുമാനമെടുത്തത്. ഭരണകക്ഷി എംഎല്‍എയായ പിവി അന്‍വറിന്റെ തുറന്നു പറച്ചില്‍ അതീവ ഗൗരവമേറിയതെന്ന് യുഡിഎഫ് യോഗം വിലയിരുത്തി. ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയേറ്റിലും ശക്തമായ സമര പരിപാടികള്‍ നടത്താനാണ് യുഡിഎഫ് തീരുമാനം.
◾ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള രണ്ടാംഘട്ട വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി. നടന്‍ ദിലീപ്, പള്‍സര്‍ സുനി, മാര്‍ട്ടിന്‍ മണികണ്ഠന്‍ എന്നിവര്‍ കോടതിയിലെത്തി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും സാക്ഷി മൊഴികളും പ്രകാരം പ്രതികളോട് കോടതി ചോദ്യങ്ങള്‍ ചോദിക്കുന്ന നടപടിയാണ് തുടങ്ങിയിരിക്കുന്നത്.
◾ സംസ്ഥാനത്തെ ട്രഷറികളില്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ പണമിടപാട് ആരംഭിക്കാന്‍ വൈകുമെന്ന് ട്രഷറി വകുപ്പ് . സെപ്റ്റംബര്‍ 30ന് പാദവര്‍ഷം അവസാനിക്കുന്നതിനാല്‍, പിറ്റേദിവസം ഏജന്‍സി ബാങ്കുകളില്‍ നിന്നും പണം ലഭ്യമായ ശേഷം മാത്രമേ ഇടപാടുകള്‍ ആരംഭിക്കാന്‍ സാധിക്കു എന്ന് ട്രഷറി വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
◾ എഡിജിപി എം ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെയും സ്വത്തുവിവരം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിജിലിന്‍സ് കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ഹര്‍ജിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് തിരുവനന്തപുരം കോടതി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
◾ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ത്ഥന്റെ മരണത്തിന് കാരണക്കാരായ കോളേജ് ഡീനിനേയും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനെയും തിരികെ പ്രവേശിപ്പിക്കാനുള്ള തീരുമാനം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ഹൈക്കോടതി റിട്ട: ജസ്റ്റിസ് ഹരിപ്രസാദിന്റെ റിപ്പോര്‍ട്ടില്‍ ഡീനും അസിസ്റ്റന്റ് വാര്‍ഡനും കുറ്റക്കാരാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
◾ പി.വി അന്‍വര്‍ വിവാദം ദോഷമുണ്ടാക്കിയെന്നും എന്നാല്‍ ഇതുകൊണ്ടൊന്നും തകരുന്ന പാര്‍ട്ടിയല്ല സിപിഎം എന്നു ജി. സുധാകരന്‍. പാര്‍ട്ടിയുടെ വോട്ട് കൂടി നേടിയാണ് അന്‍വര്‍ എംഎല്‍എ ആയത്. അദ്ദേഹം ഇടതുമുന്നണിയില്‍ തുടരണമെന്നാണ് ആഗ്രഹം എന്നും അദ്ദേഹം വ്യക്തമാക്കി .
◾ എം എല്‍ എ പിവി അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി വടകര എം എല്‍ എയും ആര്‍ എം പി നേതാവുമായ കെ കെ രമ . ‘ഇന്നോവ, മാഷാ അള്ള’ എന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രമ രംഗത്തെത്തിയത്.
◾ നടന്‍ സിദ്ദിഖിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ അഭിഭാഷകന്‍ അജീഷ് കളത്തില്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി നല്‍കി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനടക്കം പരാതി നല്‍കിയ വ്യക്തിയാണ് അജീഷ്.
◾ സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ഇന്നലെ ശമ്പളം ലഭിച്ചു. ട്രഷറിയുടെ ഭാഗത്ത് നിന്ന് ഗുരുതര പിഴവ് സംഭവിച്ചുവെന്നും 46 ലക്ഷം രൂപയുടെ ശമ്പള ബില്ല് അബദ്ധത്തില്‍ ട്രഷറി ഓഫീസര്‍ ഒപ്പിട്ടതാണെന്നും വിശദീകരണം.
◾ പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയിലായി. പാലക്കാട് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ സ്‌ക്വാഡും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 14.22 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. പോലീസ്‌കൂടുതല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
◾ പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവതിയെ അടിച്ച് കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്. അട്ടപ്പാടി തേക്കുമുക്കിയൂര്‍ സ്വദേശി വള്ളിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. ഭര്‍ത്താവ് രംഗസ്വാമിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണാര്‍ക്കാട് പ്രത്യേക കോടതിയുടേതാണ് വിധി.
◾ തൃശൂര്‍ കുതിരാന്‍ ദേശീയപാതയില്‍ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ പരാതിക്കാരന്റെ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഒല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നാല് സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
◾ സംസ്ഥാനത്തെ തെരഞ്ഞെടുത്ത പത്ത് വെറ്ററിനറി ആശുപത്രികള്‍ സ്മാര്‍ട്ട് ആക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. പെരുമ്പാവൂര്‍ ഒക്കല്‍ മൃഗാശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
◾ ദേവികുളം എം.എല്‍.എ. എ. രാജയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി വിധി പറയാനായി മാറ്റി.എ. രാജ ഹാജരാക്കിയ കണ്ണന്‍ദേവന്‍ ഹില്‍ പ്ലാന്റേഷന്‍ കമ്പനിയുടെ രേഖയാണ് കേസില്‍ നിര്‍ണായകമാകുക.
◾ സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
◾ അരുണാചാല്‍പ്രദേശിലേയും നാഗാലാന്‍ഡിലേയും ചില പ്രദേശങ്ങളില്‍ ആറ് മാസത്തേക്കുകൂടി അഫ്‌സ്പ നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. സായുധസേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമമായ ‘അഫ്‌സ്പ’. നാഗാലാന്‍ഡിലെ എട്ട് ജില്ലകളിലും അരുണാചല്‍ പ്രദേശിലെ മൂന്ന് ജില്ലകളിലും മറ്റ് ചില പ്രദേശങ്ങളിലും ക്രമസമാധാനനില അവലോകനം ചെയ്തശേഷമാണ് ആറ് മാസത്തേക്ക് കൂടി അഫ്‌സ്പ നീട്ടിയത്.
◾ രാജ്യത്ത് വീണ്ടും ട്രെയിന്‍ അട്ടിമറിയ്ക്ക് ശ്രമമെന്ന് സൂചന. ഗുജറാത്തില്‍ റെയില്‍വേ പാളത്തില്‍ സ്ഥാപിച്ച ഇരുമ്പ് ദണ്ഡില്‍ ട്രെയിന്‍ ഇടിച്ചു. ട്രെയിന്‍ ഇരുമ്പ് ദണ്ഡില്‍ ഇടിച്ചതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
◾ ഉത്തര്‍പ്രദേശിലെ എല്ലാ ഭക്ഷണ കേന്ദ്രങ്ങളിലും സിസിടിവി നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ മാത്രമല്ല പാകം ചെയ്യുന്ന ഇടങ്ങളിലും സിസിടിവി സ്ഥാപിക്കണം. ശുചിത്വമില്ലാത്ത സാഹചര്യങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നുവെന്നും മായം ചേര്‍ക്കുന്നുവെന്നുമുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ തീരുമാനം.
◾ കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 70കാരനായ പൂജാരി അറസറ്റില്‍. തമിഴ്നാട് തേനിയിലാണ് സംഭവം. പ്രതിയെ 15 ദിവസത്തേക്ക്റിമാന്‍ഡ് ചെയ്തു. തേനി പെരിയകുളത്തെ ഭഗവതി അമ്മന്‍ ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്.
◾ 471 ദിവസത്തെ ജയില്‍വാസത്തിന് ശേഷം തമിഴ്നാട് മുന്‍മന്ത്രി സെന്തില്‍ ബാലാജി പുറത്തേക്ക്. ബാലാജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ബാലാജിയെ സ്വാഗതം ചെയ്യുന്നതായി എക്സില്‍ കുറിച്ച മുഖ്യമന്ത്രി സ്റ്റാലിന്‍, അന്വേഷണ ഏജന്‍സികള്‍ ഭരിക്കുന്നവരുടെ ചട്ടുകം ആകുമ്പോള്‍ സുപ്രീം കോടതിയില്‍ മാത്രമാണ് പ്രതീക്ഷയെന്നും പറഞ്ഞു.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിശക്തനാണെന്ന് താന്‍ എപ്പോഴും പറയാറുണ്ടെന്നും എന്നാല്‍, അദ്ദേഹം ദൈവമല്ലെന്നും മുന്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം ആദ്യമായി ദില്ലി നിയമസഭയെ അഭിസംബോധന ചെയ്ത കെജ്രിവാള്‍ ദൈവം തനിയ്ക്കൊപ്പമുണ്ടെന്നും സുപ്രീം കോടതിയ്ക്ക് നന്ദിയുണ്ടെന്നും പറഞ്ഞു.
◾ 10 മിനിട്ടിനുള്ളില്‍ 11 റോക്കറ്റുകള്‍ തൊടുത്തുവിട്ട് ഇസ്രായേലിനെതിരെ വീണ്ടും റോക്കറ്റാക്രമണം നടത്തി ഹിസ്ബുല്ല. റഫേല്‍ ആയുധ ഫാക്ടറിയ്ക്ക് സമീപം മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഹിസ്ബുല്ല റോക്കറ്റാക്രമണവും നടത്തിയിരിക്കുന്നത്. ഇതില്‍ ആദ്യം വിക്ഷേപിക്കപ്പെട്ട റോക്കറ്റിനെ നിഷ്‌ക്രിയമാക്കിയതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഇന്നലെ മാത്രം മൂന്ന് തവണയാണ് ഇസ്രേയേലിനെതിരെ ഹിസ്ബുല്ല ആക്രമണം നടത്തിയത്. അതേസമയം, ലെബനനിലേയ്ക്ക് പ്രവേശിക്കാന്‍ ഇസ്രായേല്‍ സൈന്യം തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഹിസ്ബുല്ലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും തകര്‍ക്കുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യം. എന്നാല്‍, ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയാല്‍ ലെബനനെ എല്ലാ വിധത്തിലും പിന്തുണയ്ക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
◾ ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തലിന് യു.എസും ഫ്രാന്‍സുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചേര്‍ന്ന് മുന്നോട്ടുവെച്ച 21 ദിന വെടിനിര്‍ത്തല്‍ ആഹ്വാനം ഇസ്രയേല്‍ നിരാകരിച്ചു. ലെബനനില്‍ ഇസ്രയേല്‍ കരയുദ്ധം ആരംഭിക്കും എന്ന ഭീതി നിലനില്‍ക്കേ, ബുധനാഴ്ചയാണ് ഈ രാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്.
◾ ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ്. ഐഎസ്എല്ലിലെ തങ്ങളുടെ ആദ്യ ജയമാണ് മുഹമ്മദന്‍സ് ഇന്നലെ സ്വന്തമാക്കിയ്ത്.
◾ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നുമുതല്‍ കാന്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍. രണ്ട് ടെസ്റ്റുകള്‍ മാത്രമുള്ള പരമ്പരയിലെ ആദ്യമത്സരം ഇന്ത്യ സ്വന്തമാക്കിയിരുന്നു.
KARUNYA PLUS Result
26/09/2024
1 st Prize :
Amount: ₹8,000,000/-
PF689904
Consolation Prize :
Amount: ₹8,000/-
PA689904 PB689904 PC689904 PD689904 PE689904 PG689904 PH689904 PJ689904 PK689904 PL689904 PM689904
2 nd Prize :
Amount: ₹10,00,000/-
PJ988051
3 rd Prize :
Amount: ₹100,000/-
PA315471 PB720210 PC385131 PD408669 PE452021 PF440826 PG450363 PH995082 PJ113579 PK164735 PL322521 PM770460
4 th Prize :
Amount: ₹5,000/-
0332 2497 2562 3644 3863 4016 4203 4256 4405 5116 5865 6037 6619 7095 7855 7890 8318 9444
5 th Prize
Amount: ₹1,000/-
0253 0413 0536 0706 0712 0787 1298 1512 1832 1857 2180 2359 2612 4071 4265 4719 4765 4950 4960 5087 5547 5622 6005 6451 6598 6743 7287 7458 7525 8607 8834 8934 9022 9711
6 th Prize :
Amount: ₹500/-
0093 0189 0248 0544 0701 0841 0930 0939 0954 1242 1310 1394 1501 1571 1578 1891 1934 2009 2076 2361 2515 2610 2900 2943 2969 3096 3122 3131 3400 3419 3493 3563 3679 3698 3820 4127 4199 4334 4337 4506 4827 4989 5252 5256 5444 5468 5531 5845 5984 6045 6110 6215 6346 6425 6688 6755 6785 7057 7163 7235 7237 7422 7513 7580 7586 7626 7654 7791 8069 8139 8233 8332 8379 8691 8931 9306 9316 9492 9613 9744
7 th Prize :
Amount: ₹100/-
0037 0052 0127 0159 0193 0233 0291 0293 0303 0326 0392 0452 0461 0506 0612 0625 0659 0760 0890 1017 1020 1094 1231 1232 1315 1432 1630 1730 1739 1829 1862 1928 2035 2092 2216 2268 2450 2457 2508 2518 2704 2745 2972 3302 3414 3432 3663 4067 4106 4116 4185 4202 4205 4262 4295 4314 4331 4364 4386 4399 4422 4527 4744 4812 4905 5059 5061 5176 5287 5381 5554 5934 6031 6072 6117 6157 6193 6328 6387 6413 6512 6572 6632 6671 6679 6930 6933 6994 7044 7219 7283 7284 7291 7420 7526 7559 7685 7733 7759 7969 8127 8160 8224 8307 8311 8327 8450 8660 8696 8739 8875 8885 8940 8979 9098 9175 9178 9218 9305 9328 9414 9601 9859 9906 9956 9995