നെഹ്റുട്രോഫി ഫല നിർണ്ണയത്തിൽ NTBR ഉന്നതർ ഇടപെട്ടു എന്ന് വ്യാപക പരാതി.

ഇന്ന് 1200 മാണ്ട് കന്നി 13 ഞായറാഴ്ച.ആലപ്പുഴ: ഇന്നലെ നടന്ന നെഹ്റു ട്രോഫി ഫൈനലിൽ ഫല പ്രഖ്യാപനത്തെ സംബന്ധിച്ച് തർക്കം ഉയരുമ്പോൾ വിവാദം പുതിയ മേഖലകളിലേക്ക് പടർന്നു പിടിക്കുന്നു.

NTBR-ൻ്റെ ഔദ്യോഗിക ചില ഭാരവാഹികളും
NTBR-സ്വാധീനമുള്ള
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ ഭാഗമായ ഒരു പ്രമുഖ ജനപ്രതിനിധിയും മറ്റു ചിലരും ഒത്തുചേർന്ന് വളരെ വേഗം 0.05 മൈക്രോ സെക്കന്റ് വ്യത്യാസം വരുത്തി കാരിച്ചാൽ വള്ളത്തെ വിജയിയായി പ്രഖ്യാപിച്ചു എന്നാണ്
ആരോപണം ഉയരുന്നത്.
സംഘാടകർ തിടുക്കത്തിൽ തീരുമാനമെടുത്തത് വലിയ വിവാദത്തിലേക്കും കോടതിയിലേക്കും പോവുകയാണ്.

നാലു വള്ളങ്ങളും ഒന്നു പോലെയാണ് ഫിനിഷ് ചെയ്തത്.അതായത് ഒരു സെക്കൻഡിൽ താഴെയുള്ള സമയത്തിലാണ് നാലു വള്ളങ്ങളും ഫിനിഷ്  ചെയ്തത് കാരിച്ചാല്‍-4.29.785, വിയപുരം - 4.29.790 മിനുട്ട്, നടുഭാഗം -4.30.130 മിനുട്ട് , നിരണം-4.30.560 മിനുട്ട് എന്ന രീതിയിൽ ഫിനിഷ് ചെയ്തതായാണ് സംഘാടകർ അറിയിച്ചത്.ഇതിലാണ് ഇപ്പോൾ സംശയം ഉടലെടുത്തിരിക്കുന്നത്.
ഇതിൽ വീയപുരവും കാരിച്ചാലും ഒന്നുപോലെ തന്നെയാണ് ഫിനിഷ് ചെയ്തത്. 

ഇതിനിടെ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫലനിർണയത്തിലെ തർക്കവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 100 പേർക്കെതിരെ പൊലീസ് കേസെടുത്തതും വിവാദത്തിൽ ആയിരിക്കുകയാണ്
ആലപ്പുഴ നോർത്ത് പൊലീസാണ് കേസെടുത്തത്. ഫലപ്രഖ്യാപനത്തെ തുടർന്നുള്ള തർക്കത്തിൽ
 നെഹ്‌റു പവലിയനിൽ വച്ചുണ്ടായ സംഭവത്തിലാണ് കേസ്.
വീയപുരം വള്ളത്തിലെ തുഴച്ചക്കാരിൽ രണ്ടുപേർക്ക് പോലീസിന്റെ മർദ്ദനമേറ്റു എന്നും ആരോപണമുണ്ട്. അന്യായമായി സംഘം ചേരൽ, സഞ്ചാര സ്വാതന്ത്ര്യം തടയൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ലോകം മുഴുവൻ കണ്ട ആവേശകരമായ ഈ ഫൈനലിൽ അത്ര സാങ്കേതികവിദ്യ ഉപയോഗിക്കാത്ത മത്സരത്തിൽ വിദഗ്ധ പരിശോധന നടത്തി മാത്രം
ഫലപ്രഖ്യാപനം നടത്തേണ്ടിയിരുന്നു എന്നാണ് വള്ളംകളി രംഗത്തെ പ്രമുഖർ പറയുന്നത്.


Popular posts from this blog

ഇന്നത്തെ പ്രധാന വാർത്തകൾ

ലതാ പ്രസാദ് അണയാത്ത ദീപം.

പ്രധാന വാർത്തകൾ