പ്രധാന വാർത്തകൾ.

ഇന്ന് 1200 മാണ്ട് വ്യശ്ചികം 11 ചൊവ്വാഴ്ച.
വാർത്തകൾ ഒറ്റനോട്ടത്തിൽ.
By Saji Kuriakose.
ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 
തൃശ്ശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ ലോറി അപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നി, അലക്‌സ് എന്നിവർക്കെതിരെയാണ് കേസ്. ഇരുവരും മദ്യലഹരിയിൽ ആയിരുന്നു. ലൈസൻസ് ഇല്ലാത്ത ക്ലീനർ അലക്‌സാണ് അപകടസമയത്ത് മദ്യലഹരിയിൽ വാഹനമോടിച്ചിരുന്നത്
ഓർത്തഡോക്സ് സഭക്കെ
തിരെ സുപ്രീം കോടതിയെ സമീപിച്ച കേരള സർക്കാരിന് എട്ടിന്റെ പണി കിട്ടി.
വിധി നടപ്പിലാക്കാതിരിക്കാൻ ശ്രമിച്ച കേരള സർക്കാരിന് വിധി നടപ്പിലാക്കാനുള്ള മാർഗനിർദ്ദേശം സമർപ്പിക്കാനാണ് സുപ്രീം കോടതി ഉത്തരവ് നൽകിയത്.
ഓർത്തോഡോക്സ് യാക്കോബായ സഭാ തർക്കത്തിൽ സുപ്രധാന നിർദേശവുമായി സുപ്രീംകോടതി.2017 ൽ കെ.എസ് വർഗീസ് കേസിൽ സുപ്രീംകോടതി
പുറപ്പടുവിച്ച വിധി നടപ്പാക്കുന്നതിനുള്ള നടപടിക്രമം സമർപ്പിക്കാനാണ് സംസ്ഥാന സർക്കാരിനോട് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്. ആരാധനാലയങ്ങൾ ഏറ്റെടുക്കാൻ പോലീസിനെ എങ്ങനെ അയക്കാനാകുമെന്നും സുപ്രീംകോടതി ആരാഞ്ഞു. ഓർത്തഡോക്സ്- യാക്കോബായ പള്ളിത്തർക്ക വിഷയത്തിൽ ഉൾപ്പെട്ട എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികളുടെ ഭരണം ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിന് കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ ഇരുപതോളം മുതിർന്ന ഉദ്യോഗസ്ഥർക്ക് എതിരെ കോടതി അലക്ഷ്യ നടപടി ആരംഭിച്ചിരുന്നു. ഹൈക്കോടതിയുടെ കോടതിയ ലക്ഷ്യ നടപടി ചോദ്യം ചെയ്ത് ഉദ്യോഗസ്ഥർ നൽകിയ ഹർജി പരിഗണിക്കവെയാണ് 2017 ലെ വിധി നടപ്പാക്കുന്നതിനുള്ള നടപടിക്രമം സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്. മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികൾ 1934 ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന് ആയിരുന്നു 2017 ലെ സുപ്രീംകോടതി വിധി. മുൻ ചീഫ് സെക്രട്ടറി ഡോ വി വേണു, പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ്, അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഐ ജി സെൻട്രൽ സോൺ നീരജ് കുമാർ ഗുപ്ത, എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് കുമാർ, എറണാകുളം റൂറൽ എസ് പി വിവേക് കുമാർ, പാലക്കാട് കളക്ടർ എസ്.ചിത്ര, പാലക്കാട് എസ്.പി ആർ ആനന്ദ് തുടങ്ങി രണ്ട് ഡസനോളം ഉദ്യോഗസ്ഥരോട് ഈ മാസം 29 ന് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് സുപ്രീം കോടതി ഉദ്യോഗസ്ഥർക്ക് ഇളവ് അനുവദിച്ചു.
ഉദ്യോഗസ്ഥർ നൽകിയ ഹർജി ഡിസംബർ മൂന്നിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ കപിൽ സിബൽ, സ്റ്റാന്റിംഗ് കോൺസൽ സി.കെ ശശി, അഭിഭാഷക മീന കെ പൗലോസ് എന്നിവർ ഹാജരായി. ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകരായ കെ കെ വേണുഗോപാൽ, സി.യു സിംഗ്, കൃഷ്ണൻ വേണുഗോപാൽ, അഭിഭാഷകൻ ഇ.എം എസ് അനാം എന്നിവർ ഹാജരായി. യാക്കോബായ സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ രഞ്ജിത്ത് കുമാർ, അഭിഭാഷകൻ എ രഘുനാഥ് എന്നിവരാണ് ഹാജരായത്. 
തൃശൂർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. 
നാടോടികളാണ് മരിച്ചത്. 2കുട്ടികൾ ഉൾപ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. ഇവർ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.
സോഷ്യലിസവും മതേതരത്വവും ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. 
ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസവും മതേതരത്വവും ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.
1976ലെ 42–ാം ഭേദഗതി പ്രകാരം സോഷ്യലിസ്റ്റ് സെക്യുലർ എന്നീ വാക്കുകൾ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്ത് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ആമുഖം ഭേദഗതി ചെയ്യാന്‍ പാർലമെൻ്റിന് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഒരുപാട് വർഷങ്ങൾ കഴിഞ്ഞിരിക്കെ എന്തിനാണ് ഇപ്പോൾ പ്രശ്നം ഉന്നയിക്കുന്നതെന്ന് ഹര്‍ജിക്കാരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു.
കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 
വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട്
സ്വീകരിക്കുകയാണെന്നും വീണ്ടും ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇടതുപക്ഷവും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ ഒരിക്കലും തെരഞ്ഞെടുപ്പ് ധാരണ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹംപറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് വി മുരളീധരൻ
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് വി മുരളീധരൻ. പറയാനുള്ളത് പറയേണ്ട വേദിയിൽ പറയുo. മാധ്യമപ്രവർത്തകർക്ക് ബിജെപിയോടുള്ള സ്നേഹം തനിക്ക് മനസിലാകും. അമ്മയെ തല്ലുന്നത് നിർത്തിയോ എന്നതു പോലത്തെ ചോദ്യങ്ങളാണ് മാധ്യമങ്ങൾ ചോദിക്കുന്നത്. പാർട്ടി പറഞ്ഞാൽ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് നല്ല ചോദ്യമാണെന്നായിരുന്നു മുരളീധരൻ്റെ മറുപടി. 
നിയുക്ത അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ യുക്രൈന്‍ സന്ദർശിക്കാൻ സ്വാഗതം ചെയ്ത് യുക്രേനിയൻ ആർച്ച് ബിഷപ്പ്.
നിയുക്ത അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ യുക്രൈന്‍ സന്ദർശിക്കാൻ സ്വാഗതം ചെയ്ത് യുക്രേനിയൻ ആർച്ച് ബിഷപ്പ്. "ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസ് ഇൻ ഡെപ്ത്ത്" അവതാരക കാതറിൻ ഹാഡ്രോയ്ക്കു വെള്ളിയാഴ്ച നല്‍കിയ അഭിമുഖത്തിലാണ് ഫിലാഡൽഫിയയിലെ യുക്രൈന്‍ കത്തോലിക്ക രൂപത ആർച്ച് ബിഷപ്പ് ബോറിസ് ഗുഡ്‌സിയാക്ക് ട്രംപിനെ നേരിട്ടു സ്വാഗതം ചെയ്തതായി അറിയിച്ചത്. ഒക്‌ടോബർ 17-ന് നടന്ന അത്താഴ വിരുന്നിൽ ട്രംപുമായി ഹ്രസ്വ സംഭാഷണം നടത്തിയതായും ഇലക്ഷന്‍ ഫലം അറിഞ്ഞതിന് ശേഷം ട്രംപിന് വിഷയം ചൂണ്ടിക്കാട്ടി കത്തെഴുതിയെന്നും ആര്‍ച്ച് ബിഷപ്പ് വെളിപ്പെടുത്തി.
കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ നേതാക്കൾ തമ്മിൽ സംഘർഷം.
കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ നേതാക്കൾ തമ്മിൽ സംഘർഷം. കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ യോഗത്തിന് ശേഷമാണ് സംഘർഷമുണ്ടായത്.സംഘർഷത്തിൽ ഡിവൈഎഫ്ഐ മേഖല പ്രസിഡൻ്റ് ബി.കെ ഹാഷിമിന് പരുക്കേറ്റു.
പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. 
പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ബിജെപി നേതൃത്വവുമായി പിണങ്ങി നിൽക്കുന്ന പാലക്കാട്ടെ ബിജെപിയുടെ 18 കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പനും വികെ ശ്രീകണ്ഠൻ എംപിയും വ്യക്തമാക്കി.അതൃപ്തരായ മുഴുവൻ കൗൺസിലർമാർക്കും സ്വാഗതമെന്നും നഗരസഭാധ്യക്ഷയെ അടക്കം കോൺഗ്രസ് സ്വാഗതം ചെയ്യുകയാണെന്നും ജനപ്രതിനിധികൾക്ക് ബി ജെ പിയിൽ തുടരാൻ കഴിയാത്ത സാഹചര്യമാണെന്നും വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു.
മുഖ്യമന്ത്രി ഭൂരിപക്ഷ വര്‍ഗീയതയെ  പ്രോത്സാഹിപ്പിക്കുകയാണെന്ന് വിഡി സതീശൻ 
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭൂരിപക്ഷ വര്‍ഗീയതയെ
മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുകയാണെന്ന് വിഡി സതീശൻ ആരോപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ന്യൂനപക്ഷ വര്‍ഗീയതയെയായിരുന്നു മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഓന്തിനെ പോലെ നിറം മാറിയെന്നും വിഡി സതീശൻ ആരോപിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ ബന്ധുവിന് ജീവപര്യന്തം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൈകാലുകള്‍ ബന്ധിച്ച ശേഷം  ദേഹോപദ്രവം ഏല്‍പ്പിച്ച് ബോധക്ഷയം സംഭവിപ്പിക്കുകയും
ചെയ്ത കേസില്‍ ബന്ധുവായ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തവും മൂന്ന് വര്‍ഷവും ഒരു മാസവും തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.പത്തനംതിട്ട അതിവേഗ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റെതാണ് വിധി.
ധാരണ ഉണ്ടായിരുന്നു എന്ന് ഡിസി ബുക്സ്.
ഇപി ജയരാജന്‍റെ ആത്മകഥ വിവാദത്തിൽ ഡിസി രവിയുടെ മൊഴിയുമായി ബന്ധപ്പെട്ട വാര്‍ത്തകളിൽ വിശദീകരണവുമായി ഡിസി ബുക്സ് .കരാര്‍
ഇല്ലെന്ന് മൊഴി നൽകിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഡിസി ബുക്സ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം. പുസതകം പ്രസിദ്ധീകരിക്കാൻ ഇപിയുമായി ധാരണയുണ്ടെന്ന സൂചനയാണ് പുതിയ വിശദീകരണത്തിലൂടെ ഡിസി ബുക്സ് നൽകുന്നത്.
പബ്ലിക്കേഷന്‍സ് വിഭാഗം മാനേജർ എ.വി ശ്രീകുമാറിനെ ഡി.സി.ബുക്സ് സസ്‌പെന്‍ഡ് ചെയ്തു.
മുതിര്‍ന്ന സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടപടിയുമായി ഡി.സി ബുക്‌സ്. സംഭവത്തില്‍ പബ്ലിക്കേഷന്‍സ് വിഭാഗം മാനേജർ എ.വി ശ്രീകുമാറിനെ ഡി.സി.ബുക്സ് സസ്‌പെന്‍ഡ് ചെയ്തു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്.
സെക്രട്ടറിയേറ്റിൽ സുരക്ഷാ നിയന്ത്രണങ്ങൾ കടുപ്പിച്ച് ആഭ്യന്തര സെക്രട്ടറിയുടെ സർക്കുലർ. 
സെക്രട്ടറിയേറ്റിൽ സുരക്ഷാ നിയന്ത്രണങ്ങൾ കടുപ്പിച്ച് ആഭ്യന്തര സെക്രട്ടറിയുടെ സർക്കുലർ. വീഡിയോ,ഫോട്ടോ ചിത്രീകരണത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. യാത്രയയപ്പ് ചടങ്ങിനിടെ സെക്രട്ടേറിയറ്റ് ജീവനക്കാരിയുടെ മകൾ വ്‌ളോഗ് ചിത്രീകരിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.പിന്നാലെയാണ് പുതിയ സർക്കുലർ. ആഘോഷ വേളകളിലും ചിത്രീകരണം പാടില്ല. സുരക്ഷ നിർദ്ദേശം ലംഘിക്കരുത്. ലംഘിച്ചാൽ കർശന നടപടിയുണ്ടാകും.
നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം. 
ബലാത്സംഗക്കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം. കര്‍ശന
ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കാനും പത്തുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. 
ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 13 മുതൽ ഏപ്രിൽ 5 വരെയും നടക്കും.രണ്ട് മണിക്കൂര്‍ മുതൽ മൂന്നു മണിക്കൂര്‍ വരെയാണ് ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ സമയം. ചില പരീക്ഷകള്‍ രാവിലെ ഒമ്പതിനും ചിലത് ഉച്ചയ്ക്കുശേഷം രണ്ടിനുമാണ് ആരംഭിക്കുന്നത്. ഫെബ്രുവരി 18ന് (രാവിലെ 11) ഇംഗ്ലീഷ് ലാംഗ്വേജ് പേപ്പര്‍ ഒന്നോടെയായിരിക്കും പത്താം ക്ലാസ് പരീക്ഷ ആരംഭിക്കുക. മാര്‍ച്ച് 27ന് എന്‍വയോണ്‍മെന്‍റൽ സയന്‍സ് (ഗ്രൂപ്പ്-2 ഇലക്ടീവ്) പരീക്ഷയോടെയായിരിക്കും പൂര്‍ത്തിയാകുക.
ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്
റദ്ദാക്കണമെന്ന ഹർജി തള്ളി.
ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ഇടക്കാല ഉത്തരവിലൂടെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നവംബര്‍ 16 ന് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട പതിനൊന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.
ആർഎസ്എസും മുസ്ലിം ലീഗും തമ്മിൽ വ്യത്യാസമില്ലാതായെന്ന് മന്ത്രി സജി ചെറിയാൻ. 
ആർഎസ്എസും മുസ്ലിം ലീഗും തമ്മിൽ വ്യത്യാസമില്ലാതായെന്ന് മന്ത്രി സജി ചെറിയാൻ. മതനിരപേക്ഷ നിലപാട് ലീഗ് മറന്നുവെന്നും മുസ്ലിം ഏകീകരണം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സംഘടിതമായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലീം ഏകോപനം നടത്താൻ ലീഗ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 
റേഞ്ചില്ല 33,000 രൂപ എയർടെൽ നഷ്ടപരിഹാരം നൽകണം.
എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ച് കിട്ടിയില്ലെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. പത്തനംതിട്ട ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷനാണ് ഉപഭോക്താവിന് 33000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
വെട്ടിപ്പുറം സ്വദേശി റിക്കി മാമന്‍ പാപ്പിയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം 2999 രൂപ മുടക്കി റിക്കി തന്റെ എയര്‍ടെല്‍ സിം റീചാര്‍ജ് ചെയ്തിരുന്നു. പ്രതിദിനം നൂറ് എസ്എംഎസ്, അണ്‍ലിമിറ്റഡ് കാള്‍, രണ്ട് ജിബി ഡാറ്റ എന്നിവയാണ് ഒരു വര്‍ഷത്തേക്കുള്ള പ്ലാന്‍ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങള്‍.
വടകര കാഫിര്‍ സ്ക്രീന്‍ഷോട്ട്   അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.
വടകര കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണം പുരോഗമിക്കുന്നെന്നും ഇതുവരെ 24 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. സ്ക്രീന്‍ ഷോട്ടിന്റെ ഉറവിടം കണ്ടെത്താനായി കസ്റ്റഡിയിലെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. മെറ്റ കമ്പനിയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
കാരക്കോണം മെഡിക്കൽ കോളേജിൽ കർണ്ണാടക പൊലീസ് റെയ്ഡ്. 
തിരുവനന്തപുരത്തെ കാരക്കോണം മെഡിക്കൽ കോളേജിൽ കർണ്ണാടക പൊലീസ് റെയ്ഡ്. കോളേജ് ഡയറക്ടർ ബെനറ്റ് എബ്രഹാമിനെ തേടിയാണ് പൊലീസ് എത്തിയത്. കർണ്ണാടക സ്വദേശികളിൽ നിന്നും ഏഴരകോടിയോളം രൂപ വാങ്ങി തിരികെ നൽകാത്തതിൽ കർണ്ണാടക മല്ലേശ്വരം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് ഇയാൾ.എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്താണ് ഇയാൾ കാശ് തട്ടിയത്. അന്വേഷണ ഉദ്യോഗസ്ഥ‍ർക്ക് മുന്നിൽ ഹാജരാകാത്തതിനാൽ കോടതി ഉത്തരവ് പ്രകാരമാണ് റെയ്ഡുമായി പൊലീസ് എത്തിയത്.
തീവ്ര ന്യൂനമർദ്ദം രൂപം പ്രാപിച്ചു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെ ന്യൂനമർദ്ദം തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് തുടർന്നുള്ള രണ്ട് ദിവസത്തിൽ തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ആദിവാസിയെ കുടിലുകൾ പൊളിച്ചുമാറ്റി.
ആദിവാസി വിഭാഗക്കാർ താമസിച്ചിരുന്ന കുടിലുകൾ വനം വകുപ്പ് പൊളിച്ചുമാറ്റി. വയനാട് തോൽപ്പെട്ടി റേഞ്ചിലെ കൊല്ലിമൂല കോളനിയിലെ 3 കുടിലുകളാണ് പൊളിച്ചു മാറ്റിയത്. 16 വർഷമായി താമസിക്കുന്ന കുടുംബങ്ങളുടെ കുടിലുകളാണ് പൊളിച്ചു നീക്കിയത്. പകരം സംവിധാനം ഒരുക്കാമെന്ന് അറിയിച്ചെങ്കിലും ഇതുവരെയും നടപടി ഉണ്ടായില്ലെന്ന് കുടിയൊഴിപ്പിക്കപ്പെട്ടവ‍ര്‍ പരാതിപ്പെട്ടു.
വൻ മയക്കുമരുന്ന് വേട്ട.
ആൻഡമാൻ കടലിൽ ഇന്ത്യൻ കോസ്റ്റ് ​ഗാർഡിന്റെ മയക്കുമരുന്ന് വേട്ട. മത്സ്യബന്ധന ബോട്ടിൽ നിന്ന് ഏകദേശം അഞ്ച് ടണ്ണോളം മയക്കുമരുന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയതായി പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നും പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
പിഞ്ചു കുഞ്ഞുങ്ങളുടെ മരണം 17 ആയി.
ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കൽ കോളേജിലെ ശിശു സംരക്ഷണ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയേ തുടർന്ന കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം 17ായി. നവംബർ 14നുണ്ടായ അഗ്നിബാധയിൽ 39 നവജാത ശിശുക്കളേയാണ് മെഡിക്കഷ കോളേജിലെ നിയോനാറ്റൽ വിഭാഗത്തിൽ നിന്ന് രക്ഷിച്ചത്. ഇവരിൽ രണ്ട് പേരാണ് ശനിയാഴ്ച മരണത്തിന് കീഴടങ്ങിയതെന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പിൽ ഡോ നരേന്ദ്ര സിംഗ് സെൻഗാർ വിശദമാക്കുന്നത്.
സ്വർണ്ണം പിടികൂടി.
രഹസ്യമായി കടത്തിക്കൊണ്ടുവന്ന സ്വർണം മുംബൈ വിമാനത്താവളത്തിൽ പിടികൂടി. 2.714 കോടി രൂപ വിലവരുന്ന നാല് കിലോഗ്രാമോളം സ്വർണമാണ് പരിശോധനയ്ക്കിടെ പിടികൂടിയത്. സ്വർണക്കടത്ത് തടയാൻ ലക്ഷ്യമിട്ട് എയർ ഇന്റലിജൻസ് യൂണിറ്റ് സ്വീകരിച്ചുവരികയായിരുന്ന നടപടികളുടെ ഭാഗമായി യാത്രക്കാരുടെ വിവരങ്ങൾ പരിശോധിച്ച് നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു.
അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത 100 കോടി തെലുങ്കാന സർക്കാർ നിരസിച്ചു.
തെലങ്കാനയിലെ യങ് ഇന്ത്യ സ്‌കില്‍സ് യൂണിവേഴ്‌സിറ്റിക്ക് അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത 100 കോടി രൂപ നിരസിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ യു.എസ്. കോടതിയിലെ കുറ്റപത്രത്തില്‍ ഗൗതം അദാനിയുടെയും മറ്റും പേര് ഉള്‍പ്പെട്ട പശ്ചാത്തലത്തിലാണിത്.
അദാനി ഗ്രൂപ്പിന് തിരിച്ചടി.
അദാനി ഗ്രൂപ്പിന്റെ ഗ്രീന്‍ എനര്‍ജിക്കെതിരേ അമേരിക്കയില്‍ നടപടി തുടങ്ങിയതിന് പിന്നാലെ നിക്ഷേപത്തില്‍നിന്ന് പിന്‍മാറി കൂടുതല്‍ കമ്പനികള്‍. രാജ്യത്തിന്റെ പ്രധാന വിമാനത്താവളത്തിന്റെ വികസനത്തിനായി അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറുകള്‍ നേരത്തെ കെനിയ റദ്ദാക്കിയതിന് പിന്നാലെ ഗ്രീന്‍ എനര്‍ജിയുമായുള്ള നിക്ഷേപത്തില്‍നിന്ന് ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസും പിന്‍മാറി.
ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍താരം ഡി. ഗുകേഷിന് തോല്‍വി. 
ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍താരം ഡി. ഗുകേഷിന് തോല്‍വി. നിലവിലെ ചാമ്പ്യനും ചൈനീസ് താരവുമായ ഡിങ് ലിറനോടാണ് ഗുകേഷ് പരാജയപ്പെട്ടത്. പതിന്നാലു മത്സരങ്ങള്‍ നീളുന്ന പോരാട്ടത്തിലെ ആദ്യഗെയിം സിങ്കപ്പുരിലെ റിസോര്‍ട്ട് വേള്‍ഡ് സെന്റോസയിലാണ് നടന്നത്.
വിഷ്ണു വിനോദാണ് ഐപിഎല്ലില്‍ കൂടുതല്‍ വില ലഭിച്ച താരം.
മലയാളി താരങ്ങളില്‍ 95 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയ വിഷ്ണു വിനോദാണ് ഐപിഎല്ലില്‍ കൂടുതല്‍ വില ലഭിച്ച താരം. 30 ലക്ഷം രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദെടുത്ത സച്ചിന്‍ ബേബിയും 30 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സെടുത്ത വിഘ്നേഷ് പുത്തൂരുമാണ് ടീമില്‍ ഇടം ലഭിച്ച മറ്റു മലയാളി താരങ്ങള്‍. ആദ്യ ഘട്ടത്തില്‍ ആരും ടീമിലെടുക്കാതിരുന്ന മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കലിനെ അടിസ്ഥാന വിലയായ രണ്ട് കോടിക്ക് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമില്‍ തിരികെയെത്തിച്ചു.
സൂര്യവംശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 
ഐ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ ബിഹാറുകാരന്‍ വൈഭവ് സൂര്യവംശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പതിമൂന്നുകാരന്‍ വൈഭവിനെ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.
WIN-WIN Result
25/11/2024
1 st Prize :
Amount: ₹7,500,000/- 
WT619287  

Consolation Prize :
Amount: ₹8,000/-
WN619287 WO619287 WP619287 WR619287 WS619287 WU619287 WV619287 WW619287 WX619287 WY619287 WZ619287  

2 nd Prize :
Amount: ₹500,000/-
WP634588  

3 rd Prize :
Amount: ₹100,000/- 
WN930974 WO140941 WP316435 WR299509 WS173420 WT935481 WU343090 WV303075 WW219177 WX478986 WY322431 WZ248371  

4 th Prize :
Amount: ₹5,000/-
0104 0248 1534 1721 3197 3327 3353 5238 5632 5855 5861 6278 7585 7736 7917 7920 8934 9908  

5 th Prize : 
Amount: ₹2,000/-
0004 0626 1599 2047 3458 6630 7562 7724 7747 9418  

6 th Prize :
Amount: ₹1,000/-
1505 3240 4287 4933 5135 5286 5551 5762 5988 7208 7299 8018 8204 8815  

7 th Prize :
Amount: ₹500/-
0142 0301 0302 0303 0391 0457 0504 0523 0572 0653 0736 0822 0925 0947 1240 1555 1571 1997 2210 2470 2540 2653 2900 2913 3190 3363 3487 3511 3589 3620 3628 3859 4173 4421 4558 4573 4644 4677 4682 5039 5469 5547 5819 5901 5929 5990 6105 6231 6429 6476 6730 6823 6849 6915 7176 7371 7413 7417 7633 7677 7739 7748 7825 7827 7838 8035 8066 8148 8182 8247 8446 8600 8908 8932 9150 9199 9202 9337 9569 9681 9803 9835  

8 th Prize : 
Amount: ₹100/-
0014 0379 0380 0423 0427 0449 0544 0563 0737 0816 0843 0898 0911 0931 1044 1168 1212 1248 1324 1400 1560 1565 1740 1751 1825 1953 2014 2111 2116 2174 2368 2419 2705 2792 2800 2881 3231 3273 3287 3365 3426 3442 3484 3508 3630 3657 3815 3827 3841 3889 3933 4012 4042 4063 4065 4130 4133 4338 4515 4689 4756 4888 4905 5022 5147 5160 5166 5399 5430 5497 5628 5645 5650 5718 5745 5945 5973 5984 6053 6090 6181 6386 6508 6569 6596 6602 6605 6651 6919 7129 7234 7298 7438 7521 7587 7619 7918 7995 8068 8071 8072 8179 8181 8360 8522 8599 8621 8645 8685 8825 8921 9020 9195 9209 9218 9227 9245 9430 9431 9458 9491 9856 9898 9914 9939 9982 






Popular posts from this blog

ഇന്നത്തെ പ്രധാന വാർത്തകൾ

ലതാ പ്രസാദ് അണയാത്ത ദീപം.

പ്രധാന വാർത്തകൾ