പ്രധാന വാർത്തകൾ.

ഇന്ന് 1200 മാണ്ട് ധനു മാസം 13 ശനിയാഴ്ച.
വാർത്തകൾ ഒറ്റനോട്ടത്തിൽ.
By Vipin Karukayil. 
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് യമുനാതീരത്തെ നിഗംബോധ്ഘട്ടില്‍ അന്ത്യ വിശ്രമം.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് യമുനാതീരത്തെ നിഗംബോധ്ഘട്ടില്‍ അന്ത്യ വിശ്രമം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാക്കളുമടക്കം പ്രമുഖര്‍ സാക്ഷ്യം വഹിച്ചു. രാവിലെ ഒന്‍പതുമണിയോടെ ഭൗതികശരീരം വസതിയില്‍ നിന്ന് എഐസിസി ആസ്ഥാനത്തെത്തിച്ചു. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി , കെ.സി വേണുഗോപാല്‍ , പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ ചേര്‍ന്ന് ഭൗതികശരീരം ഏറ്റുവാങ്ങി. മന്‍മോഹന്‍ സിങ് മരിക്കുന്നില്ലെന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്നുമുള്ള മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ പുറത്ത് തടിച്ചുകൂടി. ഒരുമണിക്കൂര്‍ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായാണ് സംസ്‌കാര ചടങ്ങുകള്‍ നടന്ന നിഗംബോധ്ഘട്ടിലേക്ക് ഭൗതികദേഹം കൊണ്ടുപോയത്.
മൻമോഹൻസിംഗിന്റെ സംസ്കാരം വിവാദത്തിൽ.
മന്‍മോഹന്‍ സിങിന്റെ സംസ്‌കാരത്തിനായി പ്രത്യേക സ്ഥലം അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതിലും സ്മാരകത്തിനുള്ള സ്ഥലത്തു തന്നെ സംസ്‌കാരം നടത്താത്തതിലും കടുത്ത അമര്‍ഷം രേഖപ്പെടുത്തി കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാര്‍ നിലപാട് വേദനാജനകമെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു. മന്‍മോഹന്‍ സിങിന്റെ സ്മാരകത്തിനുള്ള സ്ഥലം അടുത്തയാഴ്ച തീരുമാനിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കുടുംബത്തെ അറിയിച്ചത്. സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ സംസ്‌കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പുറത്തുവിട്ടു.
രാജ്ഘട്ടില്‍ തന്നെ സംസ്‌കാരം വേണമെന്ന് അകാലിദള്‍.
മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം നിഗം ബോധ്ഘട്ടില്‍ നടത്തുന്നതിനെ എതിര്‍ത്ത് ശിരോമണി അകാലിദള്‍. രാജ്ഘട്ടില്‍ തന്നെ സംസ്‌കാരം വേണമെന്ന് അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ ആവശ്യപ്പെട്ടു. സിഖ് വിഭാഗത്തില്‍ നിന്നും പ്രധാനമന്ത്രിയായ വ്യക്തിയെ അവഹേളിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബാദല്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ഇതില്‍ നേരിട്ട് ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പൊതുദർശനം രാവിലെ 8.30 മുതൽ 9.30 വരെ.
മന്‍മോഹന്‍ സിങ്ങിന്റെ ഭൗതികശരീരം ഇന്ന് രാവിലെ 8.30 മുതല്‍ 9.30 വരെ എ.ഐ.സി.സി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെക്കും. രാവിലെ എട്ടിന് ഡല്‍ഹി മോത്തിലാല്‍ നെഹ്റു മാര്‍ഗിലെ മൂന്നാം നമ്പര്‍ വസതിയില്‍ നിന്നും ഭൗതികശരീരം എ.ഐ.സി.സി ആസ്ഥാനത്തേക്ക് എത്തിക്കും. 9.30-ന് ശേഷം നിഗം ബോധ്ഘട്ടിലേയ്ക്കുള്ള യാത്ര തുടങ്ങും.
പാട്ട കരാറാണെങ്കില്‍ വഖഫ് ആധാരം നിലനില്‍ക്കില്ലെന്ന് ട്രൈബ്യൂണലിൻ്റെ നിരീക്ഷണം.
മുനമ്പത്തെ തര്‍ക്ക ഭൂമിയുടെ യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തണമെന്ന് വഖഫ് ട്രൈബ്യൂണല്‍. തിരുവിതാംകൂര്‍ രാജാവ്, സേഠ് കുടുംബത്തിന് പാട്ടമായാണോ ഭൂമി നല്‍കിയതെന്ന് ചോദിച്ച ട്രൈബ്യൂണല്‍ പാട്ട കരാറാണെങ്കില്‍ വഖഫ് ആധാരം നിലനില്‍ക്കില്ലെന്നും നിരീക്ഷിച്ചു. വടക്കന്‍ പറവൂര്‍ സബ് കോടതി മുതല്‍ ഹൈക്കോടതിയില്‍ വരെ പതിറ്റാണ്ടുകളായി തുടരുന്ന ഭൂ പ്രശ്നത്തിലാണ് ട്രൈബ്യൂണലിന്റെ സുപ്രധാന നിരീക്ഷണം.
വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഫാറൂഖ് കോളേജ്.
മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഫാറൂഖ് കോളേജ് രംഗത്ത്. ഭൂമി വഖഫ് ആണെന്ന് അവകാശപ്പെടുന്ന സത്താര്‍ സേട്ടിന്റേയും സിദ്ദിഖ് സേട്ടിന്റേയും പിന്മുറക്കാര്‍ക്ക് ഭൂമിയില്‍ ഉടമസ്ഥാവകാശമില്ല. ഇത് തിരുവിതാംകൂര്‍ രാജാവ് പാട്ടത്തിന് നല്‍കിയതാണെന്നും വഖഫ് ട്രൈബ്യൂണലില്‍ ഫാറൂഖ് കോളേജ് നിലപാടെടുത്തു. മുനമ്പം ഭൂമി തര്‍ക്കത്തില്‍ വഖഫ് സംരക്ഷണ സമിതിയെ കക്ഷി ചേര്‍ക്കരുതെന്നും ഫാറൂഖ് കോളേജ് ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനില്‍ ഇന്ന് യാത്രയയപ്പ്. 
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനില്‍ ഇന്ന് യാത്രയയപ്പ്. പുതിയ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ജനുവരി രണ്ടിന് ചുമതലയേല്‍ക്കും.
അദ്ദേഹം പുതുവത്സര ദിനത്തില്‍ കേരളത്തിലെത്തും. ഇതേ ദിവസം തന്നെ ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍ നിന്ന് ബിഹാറിലേക്ക് തിരിക്കും. രാജ്ഭവന്‍ ജീവനക്കാരാണ് ഇന്ന് ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നല്‍കുന്നത്.
പിന്തുണ തേടുന്നതില്‍ തെറ്റില്ലെന്ന് സി എം പി നേതാവ് സിപി ജോണ്‍. 
ജമാഅത്തെ ഇസ്ലാമിയുടേയും എസ് ഡി പി ഐയുടേയും പിന്തുണ തേടുന്നതില്‍ തെറ്റില്ലെന്ന് സി എം പി നേതാവ് സിപി ജോണ്‍. വര്‍ഗീയതയാണെങ്കിലും ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ ന്യൂനപക്ഷത്തോടൊപ്പം നില്‍ക്കണമെന്നതാണ് നിലപാട്. എസ് ഡി പി ഐ ഉള്‍പ്പടെയുള്ളവര്‍ മതേതര പക്ഷത്ത് വരണമെന്നും ജോണ്‍ ആവശ്യപ്പെട്ടു. അടുത്ത തവണ അധികാരത്തിലേറാമെന്ന് യു ഡി എഫിന് അമിത ആത്മവിശ്വാസം പാടില്ലെന്നും പണിയെടുത്താലേ ജയിക്കുകയുള്ളു എന്നകാര്യം മറക്കരുതെന്നും സി പി ജോണ്‍ കൂട്ടിച്ചേര്‍ത്തു.
വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ടെന്ന് കെ മുരളീധരന്‍. 
വട്ടിയൂര്‍ക്കാവില്‍ ഉള്‍പ്പെടെ വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ടെന്ന് കെ മുരളീധരന്‍. 2016 ല്‍ കുമ്മനത്തിനെതിരെ മത്സരിച്ചപ്പോള്‍ തനിക്ക് ജമാഅത്ത് ഇസ്ലാമിയുടെ പിന്തുണ ഉണ്ടായിരുന്നുവെന്നും മുരളീധരന്‍ വിവരിച്ചു. മോദിയെ വിമര്‍ശിക്കാതെ, രാഹുല്‍ ഗാന്ധിയെ മാത്രം വിമര്‍ശിക്കുന്ന പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണ എങ്ങനെ കിട്ടുമെന്നും കെ മുരളീധരന്‍ ചോദിച്ചു.
എം.ടി വാസുദേവന്‍ നായർക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക അധിക്ഷേപിക്കൽ. 
എം.ടി വാസുദേവന്‍ നായർക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക അധിക്ഷേപിക്കൽ. ഭാര്യയെ ഉപേക്ഷിച്ച് മകളെ ഡാൻസ് പഠിപ്പിക്കാൻ
വന്നയാളെ വിവാഹം കഴിച്ചതാണ് സോഷ്യൽ മീഡിയകളിൽ എംടിയെ കുറ്റപ്പെടുത്തിയുള്ള പ്രചരണത്തിന് കാരണം.
കരാര്‍ കമ്പനിയെ മൂന്ന് വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍പെടുത്തി. 
തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തില്‍ കരാര്‍ കമ്പനിയെ മൂന്ന് വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍പെടുത്തി. കരാര്‍ ഏറ്റെടുത്ത സണ്‍ ഏജ് കരാര്‍ കമ്പനിയേയാണ് കരിമ്പട്ടികയില്‍ പെടുത്തിയതായി ശുചിത്വ മിഷന്‍ അറിയിച്ചത്. മാലിന്യ നിര്‍മാജനത്തിനുള്ള നോഡല്‍ ഓഫീസായ ശുചിത്വ മിഷന്റെ കാരണം കാണിക്കല്‍ നോട്ടീസിന് കമ്പനി മറുപടി നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
മറുപടിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 
ക്രിസ്മസ് ദിനത്തില്‍ തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിന് കേക്ക് കൊടുത്തതുമായി ബന്ധപ്പെട്ട് സി പി ഐ നേതാവ് വി എസ് സുനില്‍ കുമാര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് ഇനിയും സുനില്‍കുമാറിന് തീര്‍ന്നിട്ടില്ലെന്ന് തോന്നുന്നുവെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.
കോഴിക്കോട്ട് ജില്ലാ മെഡിക്കല്‍ ഓഫീസറായി ഡോക്ടര്‍ എന്‍ രാജേന്ദ്രന്‍ തന്നെ തിരിച്ചെത്തി.
കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡിഎംഒ പദവിക്കായുള്ള ട്വിസ്റ്റ് തുടരുന്നു. ഡോക്ടര്‍ എന്‍ രാജേന്ദ്രന്‍ സ്ഥാനമൊഴിയാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കു ശേഷം കഴിഞ്ഞദിവസം ചാര്‍ജെടുത്ത ഡോക്ടര്‍ ആശാ ദേവിക്ക് പകരം ജില്ലാ മെഡിക്കല്‍ ഓഫീസറായി ഡോക്ടര്‍ എന്‍ രാജേന്ദ്രന്‍ തന്നെ തിരിച്ചെത്തി. രാജേന്ദ്രന്‍ ഉള്‍പ്പെടെ സ്ഥലംമാറ്റപ്പെട്ട മൂന്നു പേര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നു സ്ഥലംമാറ്റ ഉത്തരവ് തത്കാലികമായി തടഞ്ഞു. അനുകൂല ഉത്തരവ് വാങ്ങി രാജേന്ദ്രന്‍ വീണ്ടും കോഴിക്കോട് ഡി എം ഒ ആയി ചുമതലയേറ്റു.
ജഡ്ജിയെ  സസ്‌പെന്‍ഡ് ചെയ്തു. 
കോടതിയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ജഡ്ജിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മോട്ടോര്‍ ആന്‍ഡ് ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ അഡീഷണല്‍ ജഡ്ജായ എം സുഹൈബിനെതിരെയാണ് ഹൈക്കോടതിയുടെ നടപടി. സുഹൈബ് ഉടന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് വടകര ജില്ലാ ജഡ്ജ് ജി ബിജുവിന് ചുമതല കൈമാറാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിറക്കി.
ഇത്തവണ രണ്ട് പാപ്പാഞ്ഞികളെ കത്തിക്കും.
ഫോര്‍ട്ടുകൊച്ചിയില്‍ പുതുവര്‍ഷരാത്രിയില്‍ ഇത്തവണ രണ്ട് പാപ്പാഞ്ഞികളെ കത്തിക്കും. വെളി മൈതാനത്ത് ഗാലാ ഡി കൊച്ചി തയാറാക്കിയ
പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. കാര്‍ണിവല്‍ കമ്മിറ്റിയുടെ പാപ്പാഞ്ഞിയെ പതിവുപോലെ പരേഡ് മൈതാനത്ത് കത്തിക്കും.
പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചു.
തൃശ്ശൂരിലെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചു. അടുത്ത മാസം മൂന്നിന് പാറമേക്കാവിന്റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ തന്നെയാണ് വേല വെടിക്കെട്ടും നടക്കാറുള്ളത്. പുതിയ കേന്ദ്ര സ്‌ഫോടക വസ്തു ചട്ട നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യം ഇല്ലെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി.
തൃശൂരിലെ സ്വരാജ് റൗണ്ടിനെ ചുവപ്പണിയിച്ച് ബോണ്‍ നതാലെ. 
തൃശൂരിലെ സ്വരാജ് റൗണ്ടിനെ ചുവപ്പണിയിച്ച് ബോണ്‍ നതാലെ. തൃശൂര്‍ പൗരാവലിയും തൃശൂര്‍ അതിരൂപതയും ക്രിസ്മസ്- പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംയുക്തമായി സംഘടിപ്പിച്ച ബോണ്‍ നത്താലെയില്‍ പതിനയ്യായിരത്തോളം പാപ്പമാരാണ് പങ്കെടുത്തത്.
സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് മുന്നോടിയായി 50 ല്‍ അധികം പേര്‍ ഇന്നലെ പാര്‍ട്ടിയില്‍ ചേര്‍ന്നു. 
സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് മുന്നോടിയായി 50 ല്‍ അധികം പേര്‍ ഇന്നലെ പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ ചേര്‍ന്നവരില്‍ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ടയാളും ക്രിമിനല്‍ കേസ് പ്രതികളുമുണ്ടെന്ന് സൂചന. മലയാലപ്പുഴ സ്റ്റേഷനിലെ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ട വെട്ടൂര്‍ സ്വദേശി സിദ്ധിഖ്, വിവിധ കേസുകളില്‍ പ്രതികളായ പ്രമാടം സ്വദേശികളായ മാജിക് കണ്ണന്‍, അരുണ്‍ എന്നിവരാണ് ഇന്നലെ പാര്‍ട്ടിയില്‍ ചേര്‍ന്നവരില്‍ പ്രധാനികള്‍. മാസങ്ങള്‍ക്ക് മുന്‍പ് കാപ്പാ കേസ് പ്രതി അടക്കം പാര്‍ട്ടിയില്‍ ചേര്‍ന്നത് വലിയ വിവാദമായിരുന്നു.
വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയനും മകന്‍ ജിജേഷും മരിച്ചു.
വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയനും (78) മകന്‍ ജിജേഷും (38) മരിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിഷം അകത്തുചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കാണപ്പെട്ട ഇരുവരേയും ബത്തേരിയിലെ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചത്. ദീര്‍ഘകാലം ബത്തേരി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു എന്‍.എം.വിജയന്‍. സുല്‍ത്താന്‍ബത്തേരി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ മുന്‍പ് താത്ക്കാലിക ജീവനക്കാരനായിരുന്നു മകന്‍ ജിജേഷ്.
എക്സൈസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. 
യുവതിയോട് ലൈംഗിക ചുവയോടെ അപമര്യാദയായി പെരുമാറുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത എക്സൈസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. ജയപ്രകാശിനെ ആണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വാടകക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയോടാണ് അപമാര്യാദയായി പെരുമാറിയത്.
വേമ്പനാട്ട് കായലില്‍ ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി.
ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ നിന്ന് വേമ്പനാട്ട് കായലില്‍ ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്‍ (56) ആണ് വ്യാഴാഴ്ച രാത്രി കുമരകത്തു നിന്ന് മുഹമ്മയിലേക്ക് വന്ന ബോട്ടില്‍ നിന്ന് കായലിലേക്ക് ചാടിയത്. സ്‌കൂബാ ടീമാണ് മൃതദേഹം കണ്ടെത്തിയത്.
ശബരിമല സന്നിധാനത്ത് അനധികൃത മദ്യ വില്‍പ്പന നടത്തിയ ആള്‍ അറസ്റ്റില്‍.
ശബരിമല സന്നിധാനത്ത് അനധികൃത മദ്യ വില്‍പ്പന നടത്തിയ ആള്‍ അറസ്റ്റില്‍ . നാലര ലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍
ജീവനക്കാരനായ കൊല്ലം കിളികൊല്ലൂര്‍ സ്വദേശി ബിജു ( 51) ആണ് പോലീസ് പിടിയിലായത്. സന്നിധാനത്തേക്ക് മദ്യം എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് രഹസ്യാന്വേഷന വിഭാഗം വിലയിരുത്തി. ഏറെനാളായി സന്നിധാനത്ത് മദ്യ വില്‍പ്പന നടക്കുന്നുവെന്നാണ് കണ്ടെത്തല്‍.
പഞ്ചാബില്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. 
പഞ്ചാബില്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പാലത്തിന്റെ കൈവരികള്‍
ഇടിച്ചുതകര്‍ത്തശേഷം ബസ് താഴേയ്ക്ക് മറിയുകയായിരുന്നു. കനത്ത മഴ കാരണം നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
ആകാശ എയറിന് 10 ലക്ഷം രൂപ പിഴ.
ആകാശ എയറിന് 10 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. ഏഴ് യാത്രക്കാരെ വിമാനത്തില്‍
കയറ്റാതെ പോയ സംഭവത്തിലാണ് പിഴ ചുമത്തിയത്. സെപ്തംബര്‍ 6 ന് ബെംഗളൂരു – പുനെ വിമാനത്തിലാണ് സംഭവം.
പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. 
ദില്ലിയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി ജിതേന്ദ്ര (26) യാണ് മരിച്ചത്. ബുധനാഴ്ചയാണ് ജിതേന്ദ്ര പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. ദില്ലിയിലെ
ആര്‍എംഎല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഉത്തര്‍ പ്രദേശ് പോലീസ് തനിക്കെതിരെ രജിസ്റ്റര്‍ കേസുകളില്‍ കൃത്യമായി അന്വേഷണം നടത്തുന്നില്ലെന്നാണ് ആശുപത്രിയിലെത്തിയ ദില്ലി പൊലീസിന് ഇദ്ദേഹം നല്‍കിയ മരണമൊഴി.
തെലങ്കാന പൊലീസ് കണ്ടെത്തിയത് മൂന്ന് പേരുടെ മൃതദേഹങ്ങള്‍. 
കാണാതായ വനിതാ കോണ്‍സ്റ്റബിളിന് വേണ്ടിയുള്ള തിരച്ചിലിനിടെ തെലങ്കാന പൊലീസ് കണ്ടെത്തിയത് മൂന്ന് പേരുടെ മൃതദേഹങ്ങള്‍. വിശദമായ തിരച്ചിലിനൊടുവില്‍ സബ് ഇന്‍സ്‌പെക്ടര്‍, വനിതാ കോണ്‍സ്റ്റബിള്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കാമറെഡ്ഡി നഗരത്തിന് സമീപമുള്ള അഡ്‌ലൂര്‍ യെല്ലറെഡ്ഡിയിലെ ഒരു തടാകത്തില്‍ നിന്ന് കണ്ടെത്തിയത്. ഹൈദരാബാദില്‍ നിന്ന് 116 കിലോമീറ്റര്‍ അകലെയുള്ള കാമറെഡ്ഡി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.
ഹാഫിസ് അബ്ദുള്‍ റഹ്‌മാന്‍ മക്കി മരിച്ചു.
മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരനും നിരോധിത സംഘടനയായ ജമാഅത്ത് ഉദ് ദവയുടെ നേതാവുമായ ഹാഫിസ് അബ്ദുള്‍ റഹ്‌മാന്‍ മക്കി ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ലാഹോറില്‍ മരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അസുഖ ബാധിതനായ മക്കിയെ കടുത്ത പ്രമേഹത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മഹാ കുംഭമേളയ്ക്ക് ഒരുങ്ങി ഉത്തര്‍പ്രദേശ്. 
പ്രയാഗ്രാജിലെ മഹാ കുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങള്‍ യുപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 56 സൈബര്‍ യോദ്ധാക്കളുടെ സംഘത്തെയാണ് വിന്യസിക്കുന്നത്. സൈബര്‍ സുരക്ഷാ നടപടികളുടെ ഭാഗമായി സൈബര്‍ കുറ്റവാളികളെ നേരിടാന്‍ കര്‍മപദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
സുസുക്കി മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി  അന്തരിച്ചു. 
സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി (94) അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ മരണം ഡിസംബര്‍ 25-നായിരുന്നുവെന്ന് കുടുംബം അറിയിച്ചു. സുസുക്കിയെ ഇന്നത്തെ നിലയിലാക്കി മാറ്റിയ ‘വിപ്ലവകാരി’ എന്നാണ് 40 വര്‍ഷം കമ്പനിയെ നയിച്ച ഒസാമു അറിയപ്പെടുന്നത്.
പുറത്താക്കി.
ദക്ഷിണകൊറിയയില്‍ ആക്ടിങ് പ്രസിഡന്റ് ഹാന്‍ ഡക്സുവിനെയും ദേശീയ അസംബ്ലി വോട്ട് ചെയ്തു പുറത്താക്കി. ഭരണകക്ഷിയംഗങ്ങള്‍ ഇറങ്ങിപ്പോയതോടെയാണ് പ്രമേയം പാസായത്. ഭരണഘടനാ കോടതി അന്തിമ തീര്‍പ്പ് പ്രഖ്യാപിക്കുന്നതുവരെ പ്രസിഡന്റിന്റെ അധികാരവും ചുമതലയും നീക്കം ചെയ്യും. ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ചോയ് സാങ് മോക്ക് പകരം ചുമതലയേല്‍ക്കുമെന്നാണു സൂചന.
വിശദീകരണവുമായി അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ്. 
അസര്‍ബയ്ജാന്‍ വിമാനം കസാഖ്സ്താനിലെ അക്താകുവില്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിശദീകരണവുമായി അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ്. സാങ്കേതികവും പുറത്ത് നിന്നുള്ള എന്തിന്റെയോ ബാഹ്യമായ ഇടപെടലുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ് വ്യക്തമാക്കി.
കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍.
കരുത്തരായ ജമ്മു-കശ്മീരിനെ തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. നാളെ വൈകീട്ട് 7.30-ന് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടക്കുന്ന സെമിയില്‍ മണിപ്പൂരാണ് കേരളത്തിന്റെ എതിരാളികള്‍.
NIRMAL Result
(27/12/2024)
1 st Prize :
Amount: ₹7,000,000/-
NC648809  

Consolation Prize : 
Amount: ₹8,000/-
NA648809 NB648809 ND648809 NE648809 NF648809 NG648809 NH648809 NJ648809 NK648809 NL648809 NM648809  

2 nd Prize :
Amount: ₹10,00,000/-
NE800117  

3 rd Prize : 
Amount: ₹100,000/-
NA830032 NB155874 NC534029 ND845126 NE798282 NF241481 NG127671 NH724023 NJ321076 NK261909 NL588917 NM238005  

4 th Prize :
Amount: ₹5,000/-
0100 1420 2010 2195 2959 3568 4062 4605 4778 5362 5386 5830 7140 7504 7565 7635 8449 9233  

5 th Prize :
Amount: ₹1,000/-
0184 0226 0248 0368 0709 0747 1026 1133 1956 2157 2407 2456 2865 2888 2915 3515 4100 4215 4308 4609 5033 5071 5192 5572 5586 6228 7442 8117 8160 8231 8370 8508 8849 8990 9010 9057  

6 th Prize : 
Amount: ₹500/-
0017 0405 0477 0830 0852 0868 0961 1205 1322 1601 1643 1688 1712 1726 1750 2069 2307 2403 2413 2496 2561 2649 2883 2901 2999 3213 3283 3380 3646 3688 3750 3800 4003 4020 4216 4325 4331 4489 4579 4654 5053 5385 5396 5417 5557 5620 5628 5996 6296 6663 6724 6746 6779 6826 6994 7017 7042 7066 7070 7344 7378 7462 7786 7863 7921 8134 8299 8312 8762 9025 9099 9131 9240 9273 9547 9559 9665 9831 9928  

7 th Prize : 
Amount: ₹100/-
0062 0122 0175 0280 0549 0557 0647 0684 0751 0848 0951 0993 1025 1056 1291 1317 1371 1410 1458 1523 1537 1538 1629 1913 1980 2075 2155 2160 2216 2462 2500 2712 2714 2890 2891 2975 3123 3126 3528 3916 3936 3958 4038 4188 4204 4329 4539 4613 4730 5072 5189 5317 5479 5559 5587 5647 5772 5886 6071 6103 6178 6189 6273 6280 6287 6297 6317 6383 6415 6656 6898 7033 7047 7109 7122 7200 7280 7288 7322 7356 7413 7465 7613 7615 7660 7676 7698 7748 7950 8064 8154 8224 8279 8432 8483 8516 8623 8643 8757 8810 8871 8873 8880 8882 9032 9103 9160 9162 9163 9204 9230 9243 9288 9457 9479 9503 9521 9548 9570 9662 9720 9996  
 

Popular posts from this blog

ഇന്നത്തെ പ്രധാന വാർത്തകൾ

ലതാ പ്രസാദ് അണയാത്ത ദീപം.

പ്രധാന വാർത്തകൾ