സ്വർണം വാങ്ങുന്നതിന് ഇ.എം.ഐ സംവിധാനവും സ്വർണ മന്ത്രാലയത്തിനും സാധ്യത.

ഇന്ന് 1200-മാണ്ട് മകരം 17 വ്യാഴാഴ്ച.

By KURIAKOSE NIRANAM

തിരുവനന്തപുരം:കേന്ദ്ര ബജറ്റിൽ സ്വർണ വ്യാപാരം സജീവമാകുവാൻ സാധ്യത.
സ്വർണം വാങ്ങുന്നതിന് ഇ.എം.ഐ സംവിധാനവും സ്വർണ മന്ത്രാലയത്തിനും 
സാധ്യത. ജുവലറി മേഖലയ്ക്കും ജനങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ ബുള്ളിയൻ ബാങ്ക് സ്ഥാപിക്കണമെന്ന ആവശ്യവും ഇതോടൊപ്പം ഉന്നയിക്കപ്പെടുന്നു.
ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ്
അവതരിപ്പിക്കാനിരിക്കേ  സ്വർണ വ്യാപാരികൾ പ്രതീക്ഷയിലാണ്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ കുറച്ചു പോലുള്ള നടപടികൾ ഇത്തവണയും ഉണ്ടാകാൻ സാധ്യതയുണ്ട്.

മുൻ ബജറ്റിൽ സ്വർണക്കടത്ത് വലിയതോതിൽ കുറയ്ക്കാൻ ഇറക്കുമതി തീരുവ ആറു ശതമാനമാക്കി കുറച്ചതിലൂടെ സാധിച്ചിരുന്നു.
ഇത് മൂന്നു ശതമാനമായി കുറയ്ക്കണമെന്ന ആവശ്യമാണ് സ്വർണവ്യാപാരികൾ മുന്നോട്ടുവയ്ക്കുന്നത്. 
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ധനമന്ത്രിക്ക് മുന്നിൽ വച്ച നിർദ്ദേശങ്ങൾ ഇവയാണ്

• ജുവലറി മേഖലയ്ക്കും ജനങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ ബുള്ള്യൻ ബാങ്ക് സ്ഥാപിക്കണം
• സ്വർണ്ണം വാങ്ങുന്നതിന് ബാങ്കുകളിൽ ഇ.എം.ഐ സംവിധാനം ഏർപ്പെടുത്തണം.
• എംഎസ്എംഇ യൂണിറ്റുകൾക്കുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കണം.
• ജുവലറി പാർക്കുകൾ സ്ഥാപിക്കുന്നതിന് പ്രത്യേക പാക്കേജ് അനുവദിക്കണം.
• സ്വർണ വ്യാപാര മേഖലയ്ക്ക് പ്രത്യേക മന്ത്രാലയം അനുവദിക്കണം.
• സ്വർണത്തിന്റെ ജിഎസ്ടി 1.25 ശതമാനമായി കുറയ്ക്കണം.

Popular posts from this blog

ഇന്നത്തെ പ്രധാന വാർത്തകൾ

ലതാ പ്രസാദ് അണയാത്ത ദീപം.

പ്രധാന വാർത്തകൾ