Posts

Showing posts from September, 2022

കെ എസ് ആർ ടി സി TDF കോൺഗ്രസ് അനുകൂല സംഘടന സമരത്തിൽ നിന്ന് പേടിച്ച് പിൻമാറി .

ടി ഡി എഫ് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു.  ഈ അനിശ്ചിതകാല സമരത്തിന് പിന്നിലാകട്ടെ രഹസ്യമായി പിന്തുണ നൽകിയത് സിപിഎം അനുകൂല സംഘടനയായ KSRTEA- യും. കോൺഗ്രസ് അനുകൂല സംഘടന ടിഡിഎഫും, സിപിഎം അനുകൂല സംഘടന  KSRTEA യും ഒത്തു കളിച്ചാണ് സമര പ്രഖ്യാപനം നടത്തിയിരുന്നത്. എന്നാൽ KSRTEA സംഘടനാ നേതാക്കന്മാർക്ക് സമ്മർദ്ദം കൂടിയപ്പോൾ നിശബ്ദമായി നിൽക്കാനേ കഴിഞ്ഞുള്ളൂ. ഇവർ തന്നെയാണ് ടിഡിഎഫിനെ സമരത്തിന് വേണ്ടി പ്രേരിപ്പിച്ചത്.എന്നാൽ കളി നടക്കില്ല എന്ന് മനസ്സിലായതോടെ KSRTEA നേതാക്കന്മാർ എല്ലാം മാളത്തിൽ ഒളിച്ചു. ഒറ്റയ്ക്കായ ടിഡിഎഫ് നേതാക്കന്മാർ സമരം പരാജയപ്പെടുമെന്ന് കണ്ടപ്പോൾ  പിന്മാറി. സർക്കാർ തന്നെ കെ എസ് ആർ ടി എ യെ ഒതുക്കിയിരുന്നു.അതിനിടയാണ് കോൺഗ്രസ് അനുകൂല സംഘടന സമര പ്രഖ്യാപനവുമായി ഇറങ്ങിയത്. ടി ഡി എഫിന്റെ സമരത്തെ പിന്നിൽ നിന്ന് കെ എസ് ആ ർ ടി എ യേ _ പിന്തുണയ്ക്കുമെന്നായിരുന്നു  പിന്നാമ്പുറ ചർച്ച.  എന്നാൽ കെ എസ് ആ ർ ടി സി മാനേജ്മെന്റും സർക്കാരും   സമരം ചെയ്യുന്നവർക്ക് ശമ്പളം കൊടുക്കില്ല എന്ന് ശക്തമായി പ്രഖ്യാപിച്ചപ്പോൾ നിവർത്തികേടു കൊണ്ട് സമരം പിൻവലിക്കുകയായി...

നാളത്തെ പത്രവാർത്തകൾ ഇന്നേ വായിക്കാം.

പോക്സോ പ്രതിക്ക് 142 വർഷം തടവ് വിധിച്ച് പത്തനംതിട്ട പോക്സോ കോടതി ◾ പോക്സോ പ്രതിക്ക് 142  വർഷം തടവ് വിധിച്ച് പത്തനംതിട്ട  പോക്ക്സോ കോടതി: വിധി  ബന്ധുവായ 10 വയസുകാരിയെ  പീഡിപ്പിച്ച കേസിൽ: 60 വർഷം തടവ്  അനുഭവിക്കണം  പത്തനംതിട്ട: മാതാപിതാക്കൾ വിശ്വസിച്ച്  കിടത്തിയ ബന്ധുവായ പത്തുവയസുകാരിയെ  ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക്  റെക്കോഡ് ശിക്ഷ വിധിച്ച് പത്തനംതിട്ട  പോക്സോ കോടതി.  തിരുവല്ല കവിയൂർ ഇഞ്ചത്തടി പുളിയാലയിൽ  ബാബു എന്ന് വിളിക്കുന്ന പി. ആർ.ആനന്ദ(46)  നെയാണ് അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ്  സെഷൻസ് കോടതി 1 (പ്രിൻസിപ്പൽ  പോക്സോ കോടതി) ജഡ്ജ് ജയകുമാർ  ജോൺ 142 വർഷം കഠിനതടവിനും അഞ്ചു  ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചു. പിഴ  ഒടുക്കാതിരുന്നാൽ മൂന്നു വർഷം കൂടി തടവ്  അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് 60 വർഷം  അനുഭവിച്ചാൽ മതി. തിരുവല്ല പോലീസ്  കഴിഞ്ഞ വർഷം മാർച്ച് 20 ന് രജിസ്റ്റർ ചെയ്ത  കേസിൽ ജില്ലയിൽ പോക്സോ കേസി  ഇതുവരെയുള്ള ഏറ്റവും കൂടിയ  കാലയളവിലേക്കുള്ള ശിക്ഷയാണ് വിധിച്ചത്...

പി എസ്‌ സി പരീക്ഷകൾക്ക് ക്ലാസുകൾ എടുക്കുവാൻ അധ്യാപകരെ വേണം.

പി എസ്‌ സി പരീക്ഷകൾക്ക് ക്ലാസുകൾ എടുക്കുവാൻ അധ്യാപകരെ വേണം മുൻ പരിചയം ഉള്ളവർക്ക് മുൻഗണന. കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോഴിക്കോടും, പേരാമ്പ്രയിലും പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിനുള്ള ഇന്റർവ്യൂ ഒക്ടോബർ 13 വ്യാഴം കോഴിക്കോട് CCMY കേന്ദ്രത്തിൽ (പുതിയറ)ഓഫീസിൽ വെച്ച് നടത്തുന്നതാണ്. ഇംഗ്ലീഷ്, കണക്ക്, മലയാളം, ഫിസിക്കൽ സയൻസ്, ബയോളജി,ജോഗ്രഫി,മെന്റൽ എബിലിറ്റി, ഇന്ത്യാ ചരിത്രം,ഇന്ത്യൻ ഭരണഘടന, എക്കണോമിക്സ്,കംപ്യൂട്ടർ സയൻസ്  തുടങ്ങിയ വിഷയങ്ങളിൽ പി എസ് സി പരീക്ഷകൾക്ക് പരിശീലനം നൽകാൻ കഴിവുള്ള അധ്യാപകരെയാണ് പാനലിൽ ഉൾപെടുത്തുക. ബിരുദാനന്ദ ബിരുദവും, PSC പരിശീലന രംഗത്ത് മുൻപരിചയമുള്ളവർക്ക് മുൻഗണന. ഇന്റർവ്യൂവിന്ന് പങ്കെടുക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് ഹാജരാവേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04952724610,04962612454,8129332503 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.            Principal  Coaching Centre For Minority Youth           Kozhikode

ബിറ്റ്കോയിൻ നിക്ഷേപ തട്ടിപ്പ് രണ്ടുപേർ അറസ്റ്റിൽ.കൂടുതൽ വാർത്തകൾ വായിക്കാം.

നിക്ഷേപ തട്ടിപ്പ് രണ്ടുപേർ അറസ്റ്റിൽ . അനധികൃത നിക്ഷേപം നടത്തുന്നവരെ കുറിച്ചുള്ള വിവരങ്ങൾ കേരള പോലീസിനെ അറിയിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം. തൃശൂര്‍: തൃശൂരില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിനടന്നിരുന്ന രണ്ട് പേര്‍ പിടിയിലായി. ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് ഉടമ മലാക്ക രാജേഷിനെയും കൂട്ടാളി ഷിജോ പോളിനെയും കോയമ്പത്തൂരിലെ ഒളിസങ്കേതത്തില്‍ നിന്നാണ് പിടികൂടിയത്. പത്ത് മാസം കൊണ്ട് നിക്ഷേപത്തുക ഇരട്ടിയാക്കാമെന്ന് പറ‍ഞ്ഞായിരുന്നു ഇവരുടെ തട്ടിപ്പ്.  മൈ ക്ലബ് ട്രേഡേഴ്സ്, ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക്, ടോണ്‍ടി വെഞ്ചേഴ്സ് എന്നീ കമ്പനികളുടെ മറവില്‍ അഞ്ഞൂറ് കോടിയിലേറെ രൂപ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയ വടക്കാഞ്ചേരി സ്വദേശികളായ മലാക്ക രാജേഷ്, കൂട്ടാളി ഷിജോ പോള്‍ എന്നിവരെയാണ് കോയമ്പത്തൂരില്‍ നിന്ന് തൃശൂര്‍ ഇസ്റ്റ്, വെസ്റ്റ് സിഐമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പത്ത് മാസം കൊണ്ട് ഇരട്ടി തുക നല്‍കാമെന്നായിരുന്നു പ്രതികളുടെ വാഗ്ദാനം. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം പതിനെണ്ണായിരം രൂപ പലിശ നല്‍കാമെന്നും ഇവര്‍ നിക്ഷേപകരോട് പറഞ്ഞിരുന്നു. ക്രിപ്റ്റോ കറന്‍സി വിനിമയം, ...

ചെന്നിത്തല സ്വദേശിനിയായ വൃദ്ധയുടെ തലയിലൂടെ സ്വകാര്യബസ് കയറിയിറങ്ങി,കൂടുതൽ വാർത്തകൾ വായിക്കാം.

Image
ചെന്നിത്തല സ്വദേശിനിയായ വൃദ്ധയുടെ തലയിലൂടെ സ്വകാര്യബസ് കയറിയിറങ്ങി. മാവേലിക്കര: നടന്നു പോയ വൃദ്ധയെ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു. പിൻചക്രം തലയിലൂടെ കയറിയിറങ്ങി. മിച്ചൽ ജംഗ്ഷനിൽ ഇന്ന് ഉച്ചക്ക് ഒന്നരക്ക് ആണ് അപകടം ഉണ്ടായതു. 82 വയസുള്ള ചെന്നിത്തല സ്വദേശിനിയാണ് മരിച്ചത്. അപകടത്തിന്റെ തത്സമയ വീഡിയോ വൺ ഫോർട്ടി ന്യൂസ് വർത്തയോടൊപ്പം പ്രസിദ്ധികരിക്കുന്നുണ്ട്. അപകടത്തിൽ ചെന്നിത്തല തൃപ്പെരുന്തുറ തെക്കേക്കൂറ്റ്‌ വീട്ടിൽ കോശി ജേക്കബിന്റെ ഭാര്യ റയ്ച്ചൽ ജേക്കബ് (82) തൽക്ഷണം മരിച്ചു. ഇന്ന് ഉച്ചക്ക് 2ഓടെ പ്രാർത്ഥനക്ക് പോയി പുതിയകാവ് ഭാഗത്തു നിന്ന് മടങ്ങി ബസ് സ്റ്റാൻഡിലേക്ക് വരുമ്പോൾ റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് വൃദ്ധയെ ബസ് ഇടിച്ചു വീഴ്ത്തിയത്. പുതിയകാവിൽ നിന്ന് സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പോയ സ്വാമി ബസ് ആണ് അപകടം ഉണ്ടാക്കിയത്. ബസിന്റെ മുൻഭാഗം ഇടിച്ചു റോഡിൽ വീണ വൃദ്ധയുടെ തലയിലൂടെ പിൻ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം 108 ആംബുലൻസിൽ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മാവേലിക്കര പോലീസ് മേൽ നടപടി സ്വീകരിച്ചു. ഫയർ ഫോഴ്സ് എത്തി റോഡിലെ രക്തം കഴു...

നാളത്തെ പത്രവാർത്തകൾ ഇന്നേ വായിക്കാം -

Image
എ കെ ജി ആക്രമണ കേസിൽ ജാമ്യാപേക്ഷയിലെ വിധി 29ന് ◾ എ കെ ജി സെന്റർ ആക്രമണ കേസിൽ പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ 29ന് കോടതി വിധി പറയും. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തുവാണ് എകെജി സെന്ററിന് നേർക്ക് പ്രതി എറിഞ്ഞതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇത്തരം ചെറിയൊരു സ്‌ഫോടനത്തിൽ നിന്നാണ് പുറ്റിങ്ങലിൽ നൂറുകണക്കിന് പേരുടെ ജീവൻ നഷ്ടമായ ദുരന്തം സംഭവിച്ചത്. അത്തരം വ്യാപ്തിയുള്ള കൃത്യമാണ് ജിതിൻ ചെയ്തത്. ഇതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു പുറത്തിറങ്ങിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ സാധാരണക്കാരനായ ജിതിന് തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ലെന്ന് പ്രതിഭാഗം വാദിച്ചു. ഒരു ഡ്രൈവർ മാത്രമായ ജിതിൻ എങ്ങനെയാണ് ഭരണകക്ഷിയിലെ പ്രധാന പാർട്ടി നൽകിയ പരാതിയിലെ സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. ഭാര്യ മാതാവിനെ വെട്ടി പരിക്കേൽപ്പിച്ചു. ◾ ഭാര്യാമാതാവിനെ വെട്ടിപരിക്കേല്പിച്ച കേസിൽ മരുമകൻ അറസ്റ്റിൽ. പത്തനംതിട്ട കൊടുമണിൽ ആണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തി മകളുമായി വ...

DIGIMOND എന്ന ഫിലിപ്പിൻസ് കമ്പനിയുടെ പേരിൽ കേരളത്തിൽ വൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ്, പുതിയ സംഭവ വികാസത്തിന്റെ അടിസ്ഥാനത്തിൽ ED,NIA അന്വേഷണത്തിന് സാധ്യത.

Image
കോട്ടയം : വൻതുക ഓഫർ ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പുമായി പുതിയ തട്ടിപ്പ് കമ്പനി കേരളത്തിൽ പിടിമുറുക്കുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം വൻതോതിൽ ഒഴുക്കുന്നതിനും ഈ കമ്പനിയിലെ ചിലർ പ്രവർത്തിക്കുന്നതായി പറയുന്നു. മലപ്പുറം കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഇവർ പ്രവർത്തിക്കുന്നത്. ഡോളർ രൂപത്തിൽ പണം നിക്ഷേപിച്ചാൽ ഇരട്ടിയാക്കിത്തരാമെന്ന ഓഫറിലാണ് വർഷങ്ങളായി തട്ടിപ്പ് മേഖലയിലുള്ളവർവീണ്ടും രംഗത്ത് വന്നിരിക്കുന്നത്. പുതിയ സംഭവ വികാസത്തിന്റ അടിസ്ഥാനത്തിൽ ഈ ഡി, NIA അന്വേഷണത്തിനും ഈ വാർത്ത ഞങ്ങൾ forward ചെയ്യുകയാണ്. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പായിരുന്നു മോറിസ്കോയിൽ, സ്പോട്ട് ട്രേഡിംഗ്, സെന്റിനൽ, ജിസി ജി ഏഷ്യ, പിന്നെ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് നടന്ന ഡീൽ എഫക്സും. ഇതിലൂടെ കോടികളാണ് കേരളീയർക്ക് നഷ്ടപ്പെട്ടത്. ഇതിന്റെ പേരിൽ കേരളത്തിലെ നിരവധി പോലിസ് സ്റ്റേഷനുകളിൽ കേസ് നടക്കുന്നുണ്ട്. അതിനിടയിലാണ്  ഇവർ തന്നെ  വീണ്ടും മറ്റൊരു കമ്പനിയുടെ പേരിൽ പ്രതൃക്ഷപ്പെട്ടിരിക്കുന്നത്. കേരളത്തിലെ ചിലരും ചേർന്നാണ് ഈ കമ്പനി രൂപീകരിച്ചിരിക്കുന്നത്. പണം വാങ്ങി ക്രിപ്റ്റോ കറൻസിയാക്കിയാണ് നിക്ഷേപിക്കുന്നത്. അറിവില്ലാത്ത നിക്...

അഭിരാമിയുടെ കുടുംബത്തിന് സഹായം നൽകണം വിക്ടർ ടി തോമസ്

Image
തെരുവുനായകരുടെ ആക്രമണത്തിൽ മരണപ്പെട്ട അഭിരാമിയുടെ കുടുംബത്തിന് അടിയന്തരമായി ധനസഹായം നൽകണം. വിക്ടർ ടി തോമസ്. പത്തനംതിട്ട : തെരുവ് നായകളുടെ ആക്രമണത്തിൽ മരണപ്പെട്ട അഭിരാമി എന്ന കുട്ടിയുടെ കുടുംബത്തിന് അടിയന്തരമായി സർക്കാർ ധനസഹായം എത്തിക്കണമെന്നും. തെരുവ് നായ്ക്കളുടെയും വന്യ മൃഗങ്ങളുടെയും അക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് സർക്കാർ ധനസഹായം നൽകണമെന്നും വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു.  ആക്രമണത്തിൽ പരുക്കേൽക്കുന്നവർക്ക് ചികിത്സചിലവ് സർക്കാർ സ്വകാര്യ ആശുപത്രി വ്യത്യാസമില്ലാതെ പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണം എന്നും അഭിരാമിയുടെ മരണം സർക്കാരിനും ആരോഗ്യവകുപ്പിനും ഉണ്ടായ അനാസ്ഥ മൂലമാണ് സംഭവിച്ചത് എന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ നടന്ന ഈ ദാരുണ സംഭവത്തിൽ ആ കുടുംബത്തെ ഇതുവരെ സന്ദർശിക്കാത്തത് ഖേദകരമാണ്.  അഭിരാമിയുടെ കുടുംബത്തിന് ധനസഹായം നൽകണമെന്നും തെരുവ് നായ്ക്കളുടെയും,വന്യജീവികളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേ...

നാളത്തെ പത്രവാർത്തകൾ ഇന്നേ വഹിക്കാം.

  പുളിക്കീഴ് എസ് ഐ സാജൻ പീറ്ററെ സ്ഥലംമാറ്റി. ◾മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. പുളിക്കീഴ് എസ്.ഐ സാജന്‍ പീറ്ററെയാണ് സ്ഥലം മാറ്റിയത്. സംഭവത്തില്‍ പത്തനംതിട്ട എസ്പി തിരുവല്ല ഡിവൈഎസ്പിയോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് എസ് ഐക്കെതിരെ വകുപ്പ് തല നടപടി ശുപാര്‍ശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സാജനെ പത്തനംതിട്ട സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് എസ് പി ഉത്തരവിറക്കിയത്. അഭിരാമിയുടെ കുടുംബത്തിന് അടിയന്തരമായി സഹായം നൽകണമെന്ന് വിക്ടർ ടി തോമസ് ◾പത്തനംതിട്ട: തെരുവുനായ ആക്രമണത്തിൽ മരണപ്പെട്ട അഭിരാമി എന്ന കുട്ടിയുടെ കുടുംബത്തിന് അടിയന്തരമായി സർക്കാർ ധനസഹായം എത്തിക്കണമെന്നും. തെരുവ് നായ്ക്കളുടെയും വന്യ മൃഗങ്ങളുടെയും അക്രമണത്തിൽ പരിക്കേൽക്കുന്നവർ ക്ക് സർക്കാർ ധനസഹായം നൽകണമെന്നും വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു. ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് ചികിത്സാചിലവ് സർക്കാർ സ്വകാര്യ ആശുപത്രി വ്യത്യാസമില്ലാതെ പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണം എന്നും വിക്ടർ ആവശ്യപ്പെട്ടു. അഭിരാമിയുടെ മരണം സർക്കാരിനും ആരോഗ്യവകുപ്പിനും ഉണ്ടായ അനാസ്ഥ മൂലം ആ...