ഹൈറിച്ചിന് ശേഷം തൃശ്ശൂരിൽ നിന്ന് വീണ്ടും ബിഗ് സ്കാം.
പുതിയ നിക്ഷേപ പദ്ധതി.
ഇവർ കേരളത്തിലങ്ങോളമിങ്ങോളം
മീറ്റിംഗുകൾ വച്ചാണ് ഇത് പ്രചരിപ്പിക്കുന്നത്. ഡോളറിൻ്റെ രൂപത്തിലാണ് ഇതിൽ നിക്ഷേപിപ്പിക്കുന്നത്.
10,000 മുതൽ ലക്ഷങ്ങൾ വരെ ഇതിൽ നിക്ഷേപിപ്പിക്കുന്നു.
വൈകുന്നേരങ്ങളിൽ ഗൂഗിൾ മീറ്റും സംഘടിപ്പിക്കുന്നു.
ഇവരുടെ ഗൂഗിൾ മീറ്റിംഗ് ലിങ്ക് താഴെ കൊടുക്കുന്നു.
ആളുകൾ നിക്ഷേപിച്ച രൂപയെ വിലയില്ലാത്ത കോയിനുകളുടെ രൂപത്തിൽ ഇവരുടെ വെബ് സൈറ്റിൽ കാണിക്കുന്നു.
ഇതിൻ്റെ സംഘാടകർ തന്നെ വീതിച്ചെടുക്കുന്നു.
നിക്ഷേപകർക്ക് തിരിച്ച് കിട്ടുമെന്ന് ഉറപ്പുള്ളത് തുകയുടെ 35% മാത്രം.
ബാക്കി ഈ വെബ്സൈറ്റ് നിർമ്മിച്ച വ്യക്തിക്ക് ലഭിക്കും.പുതിയതായി ആളുകൾ പുറകിൽ വന്ന് ചേരുകയാണെങ്കിൽ മാത്രമേ
നിക്ഷേപകന് മുതൽ എങ്കിലും ലഭിക്കുകയുള്ളൂ.
കൂടാതെ ഇവരുടെ കോയിനുകൾക്ക് ബിറ്റ്കോയിൻ പോലെ ലക്ഷങ്ങൾ വിലവരുമെന്നും പ്രചരിപ്പിക്കുന്നു.
ഇവരുടെ വെബ്സൈറ്റിൽ നിക്ഷേപകർക്ക് ബന്ധപ്പെടാനുള്ള ഒരു അഡ്രസ്സോ ഫോൺ നമ്പരോ ഈ മെയിൽ ഐഡിയോ പോലും ഇല്ല.
ഇതേപോലെ നിരവധി പ്രോഗ്രാമുകളാണ് കേരളത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഉണ്ടായത്.അതിൽ നിക്ഷേപിച്ചവർക്ക് മുഴുവൻ പണം നഷ്ടപ്പെടുകയായിരുന്നു.
മോറിസ്കോയിനും ഹൈറിച്ചും കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന യു.ടി.എസും കോടികളാണ് ജനങ്ങളിൽ നിന്ന് തട്ടിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ
കോടിക്കണക്കിന് രൂപയാണ് മലയാളികൾക്ക് കേരളത്തിൽ നിന്ന് ഇത്തരത്തിൽ നഷ്ടപ്പെട്ടത്.ഒരിടത്ത് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുമെ ന്ന പ്രതീക്ഷയിലാണ് ആളുകൾ പല തട്ടിപ്പ് കമ്പനികളിലും വീണ്ടും പണം നിക്ഷേപിക്കുന്നത്.
ഹൈറിച്ച് തട്ടിപ്പ് പോലെ കോടികളുടെ ഇടപാടുകൾ നടത്തുന്ന കമ്പനികൾ കേരളത്തിൽ സജീവമായതോടുകൂടി ഇവക്കെതിരെയുള്ള നിരീക്ഷണം പോലിസും കേന്ദ്ര ഏജൻസികളും ശക്തമാക്കിയിട്ടുണ്ടെങ്കിലും അധികൃതർ അറിയാതെ രഹസ്യ മായിട്ടാണ് ഇവരുടെ പ്രവർത്തനം.
എല്ലാ മണി ചെയിൻ ക്രിപ്റ്റോ കറൻസി കമ്പനികളും പ്രചരിപ്പിക്കുന്നത് ഈ മേഖലയിൽ വർഷങ്ങളായി
മുൻനിരയിൽ നിൽക്കുന്ന ചില ആളുകളാണ് .
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ മാത്രം 2000 കോടി രൂപക്ക് മുകളിലാണ് കേരളത്തിലെ ആളുകൾക്ക് മാത്രം നഷ്ടപ്പെട്ടത്. ടൈറ്റാൻ ക്യാപിറ്റൽ,സിൻസിയർ സിസ്റ്റം,ജീപിറ്റി കോയിൻ,ഹവാന,ഡിക്സി, ബൈറ്റ് ബ്ളോക്സ്,ഫിൻ്റോക് ,എസ് സി എഫ്,മോറിസ് കോയിൻ,ബൂമറാങ് തുടങ്ങിയ കടലാസ് കമ്പനികൾ കോടി കണക്കിന് രൂപയാണ് മലയാളികളുടെ തട്ടിക്കൊണ്ടുപോയത്.
ഇത്തരം തട്ടിപ്പുകളെ കുറിച്ച് നിങ്ങൾക്ക് പോലീസിൽ നേരിട്ട് അറിയിക്കാം.
1930-ൽ വിളിക്കുക.
അല്ലെങ്കിൽ നേരിട്ട് പരാതി ഉദ്യോഗസ്ഥർക്ക് നൽകാം
0471-2300042
9497980900- എന്ന വാട്ട്സ് ആപ്പ് നമ്പരിൽ ഇത്തരം കമ്പനികളുടെ ഗൂഗിൾ മീറ്റ് ലിങ്ക്,അവരുടെ പ്രചരണ വീഡിയോകൾ, PDF, website address എന്നിവ അയച്ചു കൊടുക്കാം.