സെപ്റ്റംബറിൽ നെഹ്റു ട്രോഫി നടത്തിയില്ലെങ്കിൽ ഇക്കൊല്ലത്തെ നെഹ്റു ട്രോഫി ബഹിഷ്കരിക്കുമെന്ന് നിരണം വള്ളസമതി പ്രസിഡൻറ് റജി അടിവാക്കൽ.
ഇന്ന് 1200 മാണ്ട് ചിങ്ങം 15 ശനിയാഴ്ച
സെപ്റ്റംബറിൽ നെഹ്റുട്രോഫി വള്ളംകളി നടത്തിയില്ലെങ്കിൽ ഇക്കൊല്ലത്തെ നെഹ്റു ട്രോഫി വള്ളംകളി ബഹിഷ്കരിക്കും
നിരണം വള്ളസമിതി പ്രസിഡന്റ് റെജി അടിവാക്കൽ.
◾തിരുവല്ല:സെപ്റ്റംബർ മാസത്തിൽ നെഹ്റു ട്രോഫി വള്ളംകളി നടന്നില്ലെങ്കിൽ ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി ബഹിഷ്കരിക്കുമെന്ന് നിരണം വള്ളസമിതി പ്രസിഡന്റ് റെജി അടിവാക്കൽ അറിയിച്ചു.
കുട്ടനാട്ടിലെ കൂടുതൽ ചുണ്ടൻ വള്ളങ്ങളും നിരണം വള്ളസമിതിയെടുത്ത് തീരുമാനം നടപ്പാക്കാൻ സാധ്യതയുള്ളതിനാൽ ഈക്കൊല്ലത്തെ നെഹ്റു ട്രോഫി വള്ളംകളി അനശ്ചിതത്വത്തിലായി. വയനാട് ദുരന്തത്തിന്റെ പേരിൽ നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചത് ന്യായമല്ലന്നാണ് വള്ളംകളി പ്രേമികളും വള്ളസമിതികളും പറയുന്നത്. നെഹ്റു ട്രോഫി വള്ളംകളി ആഹ്ലാദത്തിനുമപ്പുറം ഒരു സ്പോർട്സ് ഇനമാണ് എന്നാണ് ചൂണ്ടിക്കാട്ടുന്നത്.നൂറ്റാണ്ടുകളായി നടന്നുവരുന്ന ഒരു മത്സര ഇനമാണ് നെഹ്റുട്രോഫി വള്ളംകളി എന്നതിനാൽ വയനാട് ദുരന്തത്തിന്റെ പേരിൽ വള്ളംകളി മാറ്റിവെക്കുന്നത് ശരിയല്ല എന്നാണ് ഇവർ വാദിക്കുന്നത്. നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുവാൻ പരിശീലനം ആരംഭിച്ച വള്ള സമിതികൾ ഇന്ന് നഷ്ടത്തിൽ കൂപ്പുകുത്തിയിരിക്കുകയാണ്.ഒരു മാസത്തോളം നീണ്ട പരിശീലനത്തിന് അന്ത്യമാകുന്ന സമയത്താണ് വള്ളംകളി മാറ്റിവെച്ചത്.നൂറിലധികം ആളുകൾ ഉൾപ്പെടുന്ന ഒരു വള്ളത്തിൽ പരിശീലനത്തിന് ഒരു ദിവസം വേണ്ടി വരുന്നത് ലക്ഷങ്ങളാണ്.അപ്പോൾ ഒരു മാസംപരിശീലനത്തിനു വേണ്ടി ചെലവഴിച്ചത് അരക്കോടിയിൽ അധികം രൂപ വരും. ഇതിനെ തുറന്നു പല വള്ളസമിതികളും ഇന്ന് പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.നെഹ്‌റു ട്രോഫി വള്ളംകളി റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ എംപി കെസി വേണുഗോപാൽ മുഖ്യമന്ത്രിക്ക് കത്തയച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് പത്തിന് നടത്തേണ്ട വള്ളംകളി മാറ്റിവച്ചത്. പിന്നീട് നടത്താമെന്നായിരുന്നു ധാരണ. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകുന്ന സാഹചര്യത്തിൽ നിലപാട് പുനഃപരിശോധിക്കണമെന്നാണ് എംപി ആവശ്യപ്പെടുന്നത്.