9000 രൂപാ മുടക്കിയാൽ ഒന്നരക്കോടി ലഭിക്കും.

വീണ്ടും തൃശ്ശൂർ കേന്ദ്രീകരിച്ച് വൻ ഓൺലൈൻ തട്ടിപ്പ്.

കേരള പോലീസ് അന്വേഷണം നടത്തണം.
കൊച്ചി:തൃശ്ശൂർ കേന്ദ്രീകരിച്ച് വീണ്ടും വൻ ഓൺലൈൻ തട്ടിപ്പ്.ഡോളർ ഹബ് എന്ന പേരിൽ വീടുകൾ കേന്ദ്രീകരിച്ച്
മീറ്റിങ്ങുകൾ നടത്തിയാണ് ഓൺലൈനിൽ പണം നിക്ഷേപിപ്പിക്കുന്നത്.സ്ത്രീകളെ ലക്ഷ്യമാക്കിയാണ് ഈ തട്ടിപ്പ്.9,000 രൂപ മുടക്കിയാൽ ഒന്നരക്കോടി രൂപ ലഭിക്കുമെന്നാണ് ഇവർ വാഗ്ദാനം നൽകുന്നത്.തൃശ്ശൂർ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പുകൾ പെരുകുന്നത്.
തൃശ്ശൂർ കേന്ദ്രീകരിച്ച് നടന്ന ഹൈറിച്ച് തട്ടിപ്പിലൂടെ കോടിക്കണക്കിന് രൂപയാണ് ജനങ്ങളുടെ നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം
യാക്കോബായ സഭ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസിന്റെ 15 ലക്ഷം രൂപയാണ് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്.
9,000 രൂപ ഒരാൾ മുടക്കി ചേർന്നശേഷം അയാളുടെ താഴെ ഒൻപതിനായിരം രൂപ നിക്ഷേപിക്കുന്ന കുറെ ആളുകളെ ചേർക്കണം.9,000 രൂപ മുടക്കുന്ന 25 പേർ താഴെ വരുമ്പോൾ ആദ്യം വന്നയാൾക്ക് 9000 രൂപ കിട്ടും. ഇങ്ങനെ നൂറുകണക്കിന് ആളുകൾ താഴെ വരുമ്പോൾ ഒന്നരക്കോടി കിട്ടുമെന്നാണ് ഇവർ വാഗ്ദാനം നൽകുന്നത്.അറിവില്ലാത്ത സാധാരണ സ്ത്രീകളാണ് ഇതിൽ ചേരുന്നത്.വീടുകൾ കേന്ദ്രീകരിച്ച് ഇവർ മീറ്റിങ്ങുകൾ നടത്തുന്നു.കൂടാതെ ദിവസവും ഗൂഗിൾ മീറ്റും സംഘടിപ്പിക്കുന്നു.നിരവധി ഓൺലൈൻ തട്ടിപ്പുകൾ നടത്തിയ ഒരു സംഘമാണ് ഇതിന്റെയും പിന്നിൽ.
ഇതിനുവേണ്ടി ഒരു കടലാസ് വെബ്സൈറ്റ് അവർ സൃഷ്ടിച്ചിട്ടുണ്ട്. 
ഇവരുടെ വെബ്സൈറ്റിൽ ഇംഗ്ലണ്ടിലെ ഒരു കമ്പനിയുടെ പേരാണ് നൽകിയിരിക്കുന്നത്.എന്നാൽ
ഇവരുടെ അഡ്രസ്സോ ഫോൺ നമ്പരോ ഇമെയിൽ ഐഡിയോ ഒന്നും ഇവരുടെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടില്ല.കേരളത്തിൽ തന്നെ സൃഷ്ടിച്ച ഈ വെബ് സൈറ്റിൽ ഇംഗ്ലണ്ടിലെ ഒരു കള്ള സർട്ടിഫിക്കറ്റ് രേഖപ്പെടുത്തി ഇംഗ്ലണ്ടിലെ ഒരു കമ്പനിയാണെന്ന് പ്രചരിപ്പിക്കുന്നു.ഇവരുടെ ഈ വെബ്സൈറ്റ് അഡ്രസ്സിൽ പരിശോധിച്ചാൽ അത് വ്യക്തമാകും.
www.dollarhub.us എന്നതാണ് ഇവരുടെ വെബ്സൈറ്റ് അഡ്രസ്സ്.
സൈബർ പോലീസ് അന്വേഷിച്ചാൽ
കേരളത്തിൽ ഇത് സൃഷ്ടിച്ച കമ്പ്യൂട്ടർ പിടിച്ചെടുക്കാനാകും.
ഇത് പ്രചരിപ്പിക്കുന്നത് 8921505621
ഈ ഫോൺ നമ്പറിലാണ്.
9000 രൂപക്ക് തുല്യമായ 100 ഡോളർ ക്രിപ്റ്റോകറൻസിയായിട്ടാണ് ഇവർ വാങ്ങുന്നത്.കോടികൾ കിട്ടുമെന്ന് തെറ്റിദ്ധരിച്ചുവരുന്നയാളുകളെ കൊണ്ട് തന്നെ ഇവർ ക്രിപ്റ്റോകറൻസി വാങ്ങിപ്പിക്കുന്നു. ക്രിപ്റ്റോ കറൻസിയായിട്ട് ഇതിൽ നിക്ഷേപിപ്പിക്കുന്നതിനാൽ പണം നൽകിയതായ ഒരു തെളിവും ഇല്ല. പണം പോകുമ്പോൾ പോലിസിൽ തെളിവില്ലാത്തതിനാൽ പരാതിപ്പെടാനും കഴിയില്ല.

9000 രൂപ ഒരാൾ മുടക്കി ചേർന്നശേഷം അയാളുടെ താഴെ ഒൻപതിനായിരം രൂപ നിക്ഷേപിക്കുന്ന കുറെ ആളുകളെ ചേർക്കണം.9,000 രൂപ മുടക്കുന്ന 25 പേർ താഴെ വരുമ്പോൾ ആദ്യം വന്നയാൾക്ക് 9000 രൂപ കിട്ടും. ഇങ്ങനെ നൂറുകണക്കിന് ആളുകൾ താഴെ വരുമ്പോൾ ഒന്നരക്കോടി കിട്ടുമെന്നാണ് ഇവർ വാഗ്ദാനം നൽകുന്നത്.അറിവില്ലാത്ത സാധാരണ സ്ത്രീകളാണ് ഇതിൽ ചേരുന്നത്.വീടുകൾ കേന്ദ്രീകരിച്ച് ഇവർ മീറ്റിങ്ങുകൾ നടത്തുന്നു.കൂടാതെ ദിവസവും ഗൂഗിൾ മീറ്റും സംഘടിപ്പിക്കുന്നു.നിരവധി ഓൺലൈൻ തട്ടിപ്പുകൾ നടത്തിയ ഒരു സംഘമാണ് ഇതിന്റെയും പിന്നിൽ
തൃശൂരിലെ ഒരു വീട്ടിൽ വെച്ച് സ്ത്രീകൾക്ക് 
ക്ളാസ് എടുക്കുന്നു.
25 പേർ താഴെ വരുമ്പോൾ ആണ് 9000 രൂപ കൊടുക്കുന്നതെന്നാണ് ഇവർ വാഗ്ദാനം നൽകുന്നതെങ്കിലും ഇവരുടെ വെബ്സൈറ്റിൽ പിന്നീട് അത് വ്യത്യാസപ്പെടുത്തി അമ്പതും നൂറും ആളുകൾ താഴെ വരുമ്പോൾ മാത്രമാണ് ഒരാൾക്ക് 9000 നൽകുന്നത്. ഇത്തരത്തിലാണ് ഈ തട്ടിപ്പ് അരങ്ങേറുന്നത്.താഴെ ആളുകൾ ചേരുമ്പോൾ അതിൻെറ ഒരു ചെറിയ വീതം മുകളിലത്തെ ആളുകൾക്ക് നൽകുന്ന ഒരു യഥാർത്ഥ മണിചെയിൻ തട്ടിപ്പ് ആണിത്.

100 കണക്കിന് ആളുകൾ ചേരുമ്പോൾ ഒരു സുപ്രഭാതത്തിൽ ഇതിൻെറ വെബ്സൈറ്റ് ഇല്ലാതാക്കി പണവുമായി മുങ്ങുകയാണ് ഇവരുടെ പതിവ്. ഇത്തരം തട്ടിപ്പുകൾക്ക് വെബ്സൈറ്റുകൾ ഉണ്ടാക്കി കൊടുക്കുന്ന വലിയ ലോബി തന്നെ പ്രവർത്തിക്കുന്നുണ്ട്.ഇത്തരം തട്ടിപ്പുകളെ കുറിച്ച് കേരള പോലീസ് അറിയുന്നില്ല എന്നുള്ളതാണ് സത്യം.
പണം പോയി കഴിയുമ്പോൾ മാത്രമാണ് ചിലർ പരാതിയുമായി രംഗത്ത് വരുന്നത്. പരാതിപ്പെടുന്നവർക്ക് പണം കൊടുത്ത് പരിഹരിക്കുകയോ ഭീഷണിപ്പെടുത്തിയോ അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നു.പണം നേരിട്ട് കയ്യിൽ വാങ്ങാത്തതിനാൽ പണം കൊടുത്തതിനും തെളിവില്ല. അതിനാൽ പോലീസിനും പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല.ഏറെയും ആളുകൾ പരാതിപ്പെടാത്തവർ ആയതിനാൽ കോടിക്കണക്കിന് രൂപ ഇത് നടത്തുന്നവർക്ക് ലഭിക്കുന്നു.
കുറെനാൾ കഴിയുമ്പോൾ ഒരു വെബ്സൈറ്റുമായി ഇവർ വീണ്ടും പ്രത്യക്ഷപ്പെടുന്നു.ഇത് ഇപ്പോൾ തമിഴ്നാട്ടിലേക്കും മറ്റ് സ്റ്റേറ്റുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപയാണ് ഇത് നടത്തുന്നവർ നേടിയെടുക്കുന്നത്.
ചാലക്കുടി MOTHER RESIDENCY-ൽ ഇവർ നടത്തിയ മീറ്റിംഗ്.
ഇത് നടത്തുന്നവരെ കുറിച്ചും 
ഇതിന്റെ വെബ്സൈറ്റ് ഉണ്ടാക്കിയവരെ കുറിച്ചും ഗൂഗിൾ മീറ്റിലൂടെ ഇത് പ്രചരിപ്പിക്കുന്നവരെയും വളരെ എളുപ്പത്തിൽ തന്നെ സൈബർ പോലീസിന് കണ്ടെത്താൻ സാധിക്കും. ഇവരുടെ ഗൂഗിൾ മീറ്റിന്റെ ലിങ്ക് ഇതാണ്.
https://us06web.zoom.us/j/82274240429?pwd=DUHfUGVF2bLoTUzZYFkY2cUWuNgC0n.1
ഇത് പ്രചരിപ്പിക്കുന്നവരെ ചോദ്യം ചെയ്ത് കേസെടുത്താൽ കേരളത്തിൽ ഓൺലൈൻ തട്ടിപ്പിന് അറുതി വരുത്താൻ കഴിയും. 

ഇത്തരം തട്ടിപ്പുകളെ കുറിച്ച് നിങ്ങൾക്ക് പോലീസിൽ നേരിട്ട് അറിയിക്കാം.
1930-ൽ വിളിക്കുക.
അല്ലെങ്കിൽ നേരിട്ട് പരാതി ഉദ്യോഗസ്ഥർക്ക് നൽകാം.
0471-2300042
9497980900-എന്ന വാട്ട്സ് ആപ്പ് നമ്പരിൽ ഇത്തരം കമ്പനികളുടെ ഗൂഗിൾ മീറ്റ് ലിങ്ക്,അവരുടെ പ്രചരണ വീഡിയോകൾ,PDF, website address എന്നിവ അയച്ചു കൊടുക്കാം.





 

Popular posts from this blog

ഇന്നത്തെ പ്രധാന വാർത്തകൾ

ലതാ പ്രസാദ് അണയാത്ത ദീപം.

പ്രധാന വാർത്തകൾ