Posts

Showing posts from September, 2024

പ്രധാന വാർത്തകൾ

Image
ഇന്ന് 1200 മാണ്ട് കന്നി 14 തിങ്കളാഴ്ച ◾ ശക്തമായി പ്രതികരിച്ച് പി.വി.അന്‍വര്‍ എം.എല്‍.എ നടത്തിയ രണ്ടര മണിക്കൂര്‍ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസിനും എഡിജിപി അജിത്കുമാറിനും എതിരെ അതിരൂക്ഷ വിമര്‍ശനം. പൊലീസിനെതിരെയും സ്വര്‍ണ്ണക്കടത്തിനേയും കുറിച്ചു പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കളളനായി ചിത്രീകരിച്ചെന്നു തുറന്നടിച്ച അന്‍വര്‍ തനിക്കെതിരെ പല കേസുകളും വന്നതു സിപിഎമ്മില്‍ ചേര്‍ന്നതിനു ശേഷമാണെന്നു സൂചിപ്പിക്കുകയും ചെയ്തു. ◾ പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ വ്യക്തമാക്കി പി.വി.അന്‍വര്‍. എന്നാല്‍ ജനം പാര്‍ട്ടിയായി മാറിയാല്‍ അതിന്റെ പിന്നിലുണ്ടാകുമെന്നും അന്‍വര്‍ അറിയിച്ചു.  ◾ കേരളത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും സംഘപരിവാറുമായി സന്ധി ചെയ്യുന്നു എന്ന പ്രചാരണം രാഷ്ട്രീയമായി ചെറുക്കാന്‍ സിപിഎം നിര്‍ദേശം. ഗവര്‍ണ്ണറെ ഉപയോഗിച്ച് സര്‍വ്വകലാശാലകളെ വരെ കേന്ദ്രം പ്രതിസന്ധിയിലാക്കുന്നതും ദുരന്ത നിവാരണത്തിന് പണം നല്കാത്തതും ഉന്നയിച്ചുള്ള രാഷ്ട്രീയ പ്രചാരണത്തിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട...

നെഹ്റുട്രോഫി ഫല നിർണ്ണയത്തിൽ NTBR ഉന്നതർ ഇടപെട്ടു എന്ന് വ്യാപക പരാതി.

Image
ഇന്ന് 1200 മാണ്ട് കന്നി 13 ഞായറാഴ്ച. ആലപ്പുഴ: ഇന്നലെ നടന്ന നെഹ്റു ട്രോഫി ഫൈനലിൽ ഫല പ്രഖ്യാപനത്തെ സംബന്ധിച്ച് തർക്കം ഉയരുമ്പോൾ വിവാദം പുതിയ മേഖലകളിലേക്ക് പടർന്നു പിടിക്കുന്നു. NTBR-ൻ്റെ ഔദ്യോഗിക ചില ഭാരവാഹികളും NTBR-സ്വാധീനമുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ ഭാഗമായ ഒരു പ്രമുഖ ജനപ്രതിനിധിയും മറ്റു ചിലരും ഒത്തുചേർന്ന് വളരെ വേഗം 0.05 മൈക്രോ സെക്കന്റ് വ്യത്യാസം വരുത്തി കാരിച്ചാൽ വള്ളത്തെ വിജയിയായി പ്രഖ്യാപിച്ചു എന്നാണ് ആരോപണം ഉയരുന്നത്. സംഘാടകർ തിടുക്കത്തിൽ തീരുമാനമെടുത്തത് വലിയ വിവാദത്തിലേക്കും കോടതിയിലേക്കും പോവുകയാണ്. നാലു വള്ളങ്ങളും ഒന്നു പോലെയാണ് ഫിനിഷ് ചെയ്തത്.അതായത് ഒരു സെക്കൻഡിൽ താഴെയുള്ള സമയത്തിലാണ് നാലു വള്ളങ്ങളും ഫിനിഷ്  ചെയ്തത് കാരിച്ചാല്‍-4.29.785, വിയപുരം - 4.29.790 മിനുട്ട്, നടുഭാഗം -4.30.130 മിനുട്ട് , നിരണം-4.30.560 മിനുട്ട് എന്ന രീതിയിൽ ഫിനിഷ് ചെയ്തതായാണ് സംഘാടകർ അറിയിച്ചത്.ഇതിലാണ് ഇപ്പോൾ സംശയം ഉടലെടുത്തിരിക്കുന്നത്. ഇതിൽ വീയപുരവും കാരിച്ചാലും ഒന്നുപോലെ തന്നെയാണ് ഫിനിഷ് ചെയ്തത്.  ഇതിനിടെ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫലനിർണയത്തിലെ തർക്കവുമായി ബന്ധപ്പെട്ട് കണ്ടാ...

കേരളത്തിൽ Qubitscube എന്ന പേരിൽ അനധികൃത ക്രിപ്റ്റോ കറൻസി ട്രേഡിംഗിൻ്റെ പേരിൽ വീണ്ടും വൻ തട്ടിപ്പ്

Image
ഇന്ന് 1200 മാണ്ട് കന്നി 13 ഞായറാഴ്ച. MTFE ക്ക് ശേഷം അതേ രീതിയിൽ Big Scam. തട്ടിപ്പ് നടത്തുന്നത് അഡ്രസ്സോ ഫോൺ നമ്പരോ രേഖപ്പെടുത്താത്ത വെബ്സൈറ്റ് ഉപയോഗിച്ച്. പിന്നിൽ നൈജീരിയൻ തട്ടിപ്പ് സംഘം. തിരുവനന്തപുരം: Quitscub എന്ന ട്രേഡിംഗിൻ്റെ പേരിൽ കേരളത്തിൽ നൈജീരിയൻ സംഘത്തിന്റെ തട്ടിപ്പ്.ദിവസം 2% മുതൽ 5% വരെ ഓഫർ നൽകിയാണ് ആളുകളെ  ആകർഷിപ്പിക്കുന്നത്. ബാങ്കുകൾ വർഷത്തിലൊരിക്കൽ 7 മുതൽ 12% വരെ കൊടുക്കുന്ന സ്ഥാനത്ത് ദിവസം  2.5% നൽകുമെന്ന് വാഗ്ദാനത്തിലാണ്  ബാങ്കിൽ കിടക്കുന്ന പണം പിൻവലിപ്പിച്ച് ആളുകളെ ഇതിൽ നിക്ഷേപിപ്പിക്കുന്നത്. ഇതിൽ നിക്ഷേപിച്ചിരിക്കുന്നവർ വേഗം പണം പിൻവലിച്ച് മാറ്റുക. Quitscub എന്ന അഡ്രസ്സ് ഇല്ലാത്ത ഒരു വെബ്സൈറ്റ് നൽകുന്ന ഓഫർ ആകട്ടെ വർഷത്തിൽ 800% മുതൽ 900% വരെയാണ്.ഈ മോഹന വാഗ്ദാനത്തിൽപ്പെട്ട ആളുകൾ ബാങ്കിൽ കിടക്കുന്ന പണമാണ് ഇതിൽ നിക്ഷേപിക്കുന്നത്. ഞങ്ങളുടെ റിപ്പോർട്ടർമാർ ഇതിനെക്കുറിച്ച് ആഴത്തിൽ പഠിച്ചപ്പോൾ കണ്ടെത്തിയ കാര്യങ്ങളാണ് ഈ റിപ്പോർട്ടിലൂടെ നൽകുന്നത്. UK യിൽ രജിസ്റ്റർ ചെയ്ത കമ്പനി എന്ന പേരിലാണ് കേരളത്തിൽ ഇത് പ്രചരിപ്പിക്കപ്പെടുന്നത്. ഒരു അഡ്രസ്സോ ഫോൺ നമ്പരോ ഇമെയിൽ വ...

ക്യാൻസർ രോഗികൾക്ക് ഒരു കൈത്താങ്ങ്.

“ഗാവോ ഹല്ലേലുയ”മ്യൂസിക്കൽ നൈറ്റ്   Sep. 29-ന്  ഞായറാഴ്ച 6 PM  വെൺമണി സെഹിയോൻ മാർത്തോമ്മാ പാരിഷ് ഹാളിൽ  സ്തോത്ര കാഴ്ചയായി ലഭിക്കുന്ന മുഴുവൻ തുകയും ക്യാൻസർ രോഗികൾക്കുള്ള പരിചരണത്തിന്.   വെൺമണി:സെഹിയോൻ മാർത്തോമ്മാ ഇടവക ഗായക സംഘത്തിന്റെ നേതൃത്വത്തിൽ “ഗാവോ ഹല്ലേലുയ” മ്യൂസിക്കൽ നൈറ്റ് സെപ്തംബർ 29 ഞായറാഴ്ച വൈകിട്ട് 6 മണിമുതൽ വെൺമണി സെഹിയോൻ മാർത്തോമ്മാ പാരിഷ് ഹാളിൽ നടത്തും.പ്രശസ്ത ഗായകരായ ഇമ്മാനുവൽ ഹെൻട്രി, ഫാദർ സേവേറിയോസ് തോമസ്, സെനു തോമസ്,എലിസബത്ത് എസ് മാത്യു,എന്നിവരോടൊപ്പം ഇടവക ഗായക സംഘവും ഗാനങ്ങൾ ആലപിക്കും. കഴിഞ്ഞ 120 വർഷങ്ങളായി വെണ്മണി ദേശത്തിന് താങ്ങും തണലുമായി,അശരണർക്കും, നിരാലംബർക്കും,രോഗികൾക്കും, ഒരു സ്വാന്തനമായി വെൺമണി സെഹിയോൻ മാർത്തോമ ഇടവക നിലകൊള്ളുന്നു. ഈ ഗാനസന്ധ്യയിലെ സ്തോത്ര കാഴ്ചയായി ലഭിക്കുന്ന മുഴുവൻ തുകയും, ഇടവകയുടെ സ്ഥാപനമായ സാധു സദൻ വഴി ക്യാൻസർ രോഗികൾക്കുള്ള പരിചരണത്തിനായി നൽകും. ഗായകസംഘം ഭാരവാഹികളായി റവ ഡോ.സജു മാത്യു(പ്രസിഡന്റ്),റവ. നോബിൻ സാം ചെറിയാൻ,റെജി പി ഓണംപള്ളിൽ(വൈസ് പ്രസിഡണ്ടുമാർ)റെനി കുരുവിള (സെക്രട്ടറി),ഷൈനി ജോൺ(ട്രസ്റ്റി)നിഷ സജി(ക്വയർ ലീഡർ)...

പ്രധാന വാർത്തകൾ

Image
ഇന്ന് 1200 മാണ്ട് കന്നി 11 വെ ള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വെല്ല് വിളിച്ച് പി.വി.അന്‍വറിന്റെ വാര്‍ത്താസമ്മേളനം.  ◾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വെല്ല് വിളിച്ച് പി.വി.അന്‍വറിന്റെ വാര്‍ത്താസമ്മേളനം. എ.ഡി.ജി.പി. അജിത്കുമാറിനെതിരേയും, മുന്‍ എസ്.പി.സുജിത് ദാസിനെതിരേയുമുള്ള കേസന്വേഷണം കൃത്യമല്ലെന്നും സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പ്രഹസനമെന്നും പാര്‍ട്ടി ഉറപ്പ് പാടെ ലംഘിച്ചുവെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഇനി പ്രതീക്ഷയില്ലെന്നും പ്രതീക്ഷ മുഴുവന്‍ കോടതിയിലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി വായിക്കുന്നത് എ.ഡി.ജി.പി. യുടെ തിരക്കഥയാണെന്നും സ്വര്‍ണക്കടത്തില്‍ പോലീസിന് പങ്കുണ്ടെന്നും പോലീസ് സ്വര്‍ണം മുക്കിയെന്നും സ്വര്‍ണക്കടത്തില്‍ എ.ഡി.ജി.പി. അജിത്കുമാറിനും പി.ശശിക്കും പങ്കെന്നും സ്വര്‍ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും അന്‍വര്‍ വെല്ലുവിളിച്ചു. മുഖ്യമന്ത്രിയെന്ന സൂര്യന്‍ കെട്ടുപോയെന്നും ജനങ്ങള്‍ മുഖ്യമന്ത്രിയെ വെറുക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഗ്രാഫ് പൂജ്യമായെന്നും അന്‍വര്‍ പറഞ്ഞ...

പ്രധാന വാർത്തകൾ

Image
ഇന്ന് 1200 മാണ്ട് കന്നി 10 വ്യാഴാഴ്ച അർജുന്റെ മൃതദേഹം ആണോ എന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തും. ◾മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല്‍. കണ്ടെത്തിയ മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.ഡിഎന്‍ എ പരിശോധനയുടെ ഫലം വന്നതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. 2 ദിവസത്തിനുളളില്‍ ഇതുണ്ടാകുമെന്നും കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. മംഗ്ളൂരുവില്‍ വെച്ചാണ് ഡിഎന്‍എ പരിശോധന നടത്തുക.ഡ്രെഡ്ജര്‍ ഉപയോഗിച്ച് ഇന്നലെ നടത്തിയ നിര്‍ണായക പരിശോധനയിലാണ് അര്‍ജുന്റെ ലോറിയും ലോറിക്കുള്ളില്‍ നിന്ന് മൃതദേഹവും കണ്ടെത്തിയത്. ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ലോറിയും അര്‍ജുന്റെ ശരീരവും കണ്ടെത്തിയത് ഗംഗാവലി പുഴയുടെ 12 മീറ്റര്‍ ആഴത്തില്‍ നിന്നായിരുന്നു.  ◾ അര്‍ജ്ജുന്റെ ലോറിയുടെ കാബിന്‍ പാടേ തകര്‍ന്ന നിലയില്‍ ആണ് കണ്ടെത്തിയത്. കാബിനകത്ത് നിന്ന് മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ പരിശോധന നടത്തി. കാബിനുള്ളില്‍ നിന്ന...

പ്രധാന വാർത്തകൾ

Image
ഇന്ന് 1200 മാണ്ട് കന്നി 8 ചൊവ്വാഴ്ച. എം. മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ◾ ലൈംഗിക അതിക്രമ കേസില്‍ നടനും എം.എല്‍.എയുമായ എം. മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. സിദ്ദീഖിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി.  ◾ ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദീഖിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. അതേ സമയം സിദ്ദിഖ് ഒളിവിലെന്നാണ് സൂചന. നടന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഇതോടെ പ്രത്യേക അന്വേഷണ സംഘം സിദ്ദിഖിനായി വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്. നടന്‍ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സിദ്ദിഖുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബിന് വിയോജിപ്പെന്ന് റിപ്പോര്‍ട്ടുകള്‍....