പ്രധാന വാർത്തകൾ.

ഇന്ന് 1200 മാണ്ട് തുലാം 13 ചൊവ്വാഴ്ച.
വാർത്തകൾ ഒറ്റനോട്ടത്തിൽ.
by Saji Kuriakose 
പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല.
◾എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് വിധി പറഞ്ഞത്. നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ വിധി. കേസിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് ദിവ്യക്കെതിരെ കേസെടുത്തത്. ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്റെ കുടുംബം പ്രതികരിച്ചു
പടക്കശേഖരത്തിന് തീപിടിച്ച് 150ലേറെ പേർക്ക് പരിക്ക്.
◾ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് 150ലേറെപ്പേര്‍ക്ക് പൊള്ളലേറ്റു. ഇന്ന് പുലര്‍ച്ചെ 12 മണിക്ക് ശേഷമായിരുന്നു സംഭവം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു
പൂരം അലങ്കോലപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 
◾ തൃശൂര്‍ പൂരം കലങ്ങി എന്നല്ല കലക്കാന്‍ ശ്രമം ഉണ്ടായി എന്നാണ് അന്നും ഇന്നും നിലപാടെന്നും
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടിട്ടില്ലെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെടിക്കെട്ട് മാത്രം വൈകിയെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
ബിജെപിയെ സഹായിക്കാൻ ആയിരുന്നുവെന്ന് കെ സുധാകരൻ
◾ തൃശൂര്‍ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം പൂരം കലക്കി രാഷ്ട്രീയ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ ബിജെപിയെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല..
പൂരം കലക്കി എന്ന് സിപിഐ.
◾ പൂരം കലക്കി എന്നതില്‍ യാതൊരു സംശയവുമില്ലെന്നും മുഖ്യമന്ത്രിയുമായി തര്‍ക്കത്തിലേര്‍പ്പെടേണ്ട സമയമല്ലിതെന്നും സിപിഐ നേതാവും ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന വി.എസ്.സുനില്‍കുമാര്‍. 
മാറ്റിവെക്കാൻ സർക്കാർ പരിപാടിയാണോ എന്ന് കെ മുരളീധരൻ.
◾ താമസിച്ചാല്‍ മാറ്റിവെച്ചു നടത്താന്‍ സര്‍ക്കാര്‍ ഓഫീസിലെ പരിപാടിയാണോ വെടിക്കെട്ടെന്നും വെടിക്കെട്ട് മുഖ്യമന്ത്രി കണ്ടിട്ടുണ്ടോയെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. പൂരം കലക്കലില്‍ മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കും എന്നത് കൊണ്ടാണെന്നും മുന്നണിയിലെ ഘടക കക്ഷികളെ പോലും തൃപ്തിപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് ആകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. 
◾ പൂരത്തിന്റെ സമയക്രമം തെറ്റിക്കാന്‍ ശ്രമം നടത്തിയും വെട്ടിക്കെട്ട് മനപൂര്‍വ്വം വൈകിച്ചും തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പൊലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സര്‍ക്കാര്‍ പൂരം കലക്കിയതെന്നും അദ്ദേഹം പറഞ്ഞു. പേരില്ലാത്ത എഫ്ഐആര്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നെതന്നും അദ്ദേഹം ചോദിച്ചു
പൂരം കലങ്ങി ഇല്ലെങ്കിൽ പിന്നെ എന്തിന് എഫ്ഐആർ ഇട്ടു എന്ന് വി മുരളീധരൻ.
◾ തൃശ്ശൂര്‍ പൂരം കലങ്ങിയില്ലെങ്കില്‍ പിന്നെ എന്തിനാണ് പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് മുന്‍ കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായി വി.മുരളീധരന്‍. മറ്റ് മതവികാരങ്ങളുടെ പിന്തുണ നേടാന്‍ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുകയാണ് മുഖ്യമന്ത്രിയെന്നും ഇതിനേക്കാള്‍ ഭയങ്കരമായി ഭാവിയില്‍ പൂരം കലക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന് മനസിലാകുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു..
സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. 
◾ പൂരം കലക്കലില്‍ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. താന്‍ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണെന്നും
ആംബുലന്‍സിലല്ല പോയതെന്നും ബിജെപി ജില്ലാ അധ്യക്ഷന്റെ വണ്ടിയിലാണ് താന്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. 
മത്സരിക്കാനില്ലെന്ന് കെ മുരളീധരന്‍.
◾ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ മുരളീധരന്‍. 2029ല്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുമെന്നും തോല്‍വി മുന്നില്‍ കാണുന്ന തെരഞ്ഞെടുപ്പാണെങ്കില്‍ പാര്‍ട്ടി ഉറപ്പായും മത്സരിപ്പിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. എല്ലാം പറയുന്നത് കേട്ട് എടുത്ത് ചാടാന്‍ ഇനി ഇല്ലെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.
സ്ഥാനാർത്ഥി മോഹി അല്ലെന്ന് ശോഭാ സുരേന്ദ്രൻ.
◾ തന്നെ സ്ഥാനാര്‍ത്ഥി മോഹിയാക്കി ചിത്രീകരിക്കുന്നത് വേദനാജനകമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചരണ കണ്‍വന്‍ഷനിലെത്തി സംസാരിക്കുകയായിരുന്നു 
രാത്രി യാത്ര നിരോധനം നീക്കും.
◾ വയനാട് മെഡിക്കല്‍ കോളേജിനുവേണ്ടി ശക്തമായ ഇടപെടല്‍ നടത്തുമെന്നും രാത്രിയാത്രാ നിരോധനം നീക്കാനും മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനും ഇടപെടുമെന്നും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി. 
സൂക്ഷ്മ പരിശോധന പൂർത്തിയായി.
◾ വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. വയനാട് ലോക്സഭ മണ്ഡലത്തില്‍ 16 ഉം പാലക്കാട് 12 ഉം ചേലക്കരയില്‍ 7 ഉം സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധനയ്ക്ക് ശേഷം മത്സര രംഗത്തുള്ളത്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 30 നാണ്.
രഞ്ജിത്തിനെതിരെ ബംഗളൂരുവിൽ കേസെടുത്തു.
◾ സിനിമാ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയെന്നും അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും, ചിത്രങ്ങള്‍ പകര്‍ത്തിയെന്നുമുള്ള കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ബെംഗളൂരു ദേവനഹള്ളി സബ് ഡിവിഷന് കീഴിലുള്ള എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലാണ് കേസ് 
രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 
ആർഷോയെ പുറത്താക്കുമെന്ന് കോളേജ് അധികൃതർ.
◾ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ഏറെക്കാലമായി കോളേജില്‍ എത്തുന്നില്ലെന്നും കൃത്യമായ കാരണം അറിയിച്ചില്ലെങ്കില്‍ പുറത്താക്കുമെന്നും എറണാകുളം മഹാരാജാസ് കോളേജ് അധികൃതര്‍. എന്നാല്‍ എക്സിറ്റ് ഓപ്ഷന്‍ എടുത്ത് പഠനം അവസാനിപ്പിക്കുകയണെന്ന് ആര്‍ഷോ മഹാരാജാസ് കോളേജിനെ അറിയിച്ചു. ആദ്യ ആറു സെമസ്റ്റര്‍ പരീക്ഷകള്‍ പൂര്‍ണമായി ജയിക്കാത്തതിനാല്‍ എക്സിറ്റ് ഓപ്ഷന്‍ നല്‍കുന്നതില്‍ കോളേജ് അധികൃതര്‍ സര്‍വകലാശാലയോട് അഭിപ്രായം തേടി.
മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു.
◾ സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നതിനിടെ മുഖ്യമന്ത്രിയുടെ
എസ്‌കോര്‍ട്ട് വന്ന 5 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. വാമനപുരം പാര്‍ക്ക് ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. 
100 മീറ്റർ ചുറ്റളവിൽ പടക്കങ്ങൾ പൊട്ടിക്കരുത്.
◾ ദീപാവലി ആഘോഷങ്ങളില്‍ നിശബ്ദ മേഖലകളായ ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, തുടങ്ങിയവയുടെ 100 മീറ്റര്‍ ചുറ്റളവിനുള്ളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ലെന്ന ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. 
ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം.
◾ തലശ്ശേരിയില്‍ 2011 ല്‍ സിപിഎം പ്രവര്‍ത്തകന്‍ അഷ്റഫിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രനു ബാബു, നിധീഷ്, ഷിജില്‍, ഉജേഷ് എന്നിവരെ ജീവപര്യന്തം തടവിനും 5000 രൂപ പിഴയടക്കാനും തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചു. 
കെഎസ്ആര്‍ടിസി ലോ ഫ്ലാര്‍ ബസിന് തീപിടിച്ചു. 
◾ കൊച്ചി ചിറ്റൂരില്‍ തൊടുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ലാര്‍ ബസിന് തീപിടിച്ചു. ഫയര്‍ഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂര്‍ണ്ണമായും കത്തി നശിക്കുകയായിരുന്നു. ബസ്സിന്റെ അടിയില്‍ നിന്ന് പുക ഉയരുകയായിരുന്നു. ഈ സമയത്ത് ബസ്സില്‍ ഇരുപതോളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ഉടന്‍ തന്നെ പുറത്തിറങ്ങിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.
താമശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം.
◾ താമശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം. ബസുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ചുരത്തിലെ പ്രധാന വളവുകളില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. 
മരണം മൂന്നായി. 
◾ കണ്ണൂര്‍ ഏഴിമലയില്‍ പിക്കപ്പ് ലോറി തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ അപകടത്തില്‍ മരണം മൂന്നായി. ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയായ ശ്രീലേഖ, ശോഭ, യശോദ എന്നിവരാണ് മരിച്ചത്.
എറണാകുളം കളക്ട്രേറ്റില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം.
◾ എറണാകുളം കളക്ട്രേറ്റില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം. പള്ളുരുത്തി സ്വദേശി ഷീജയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കെട്ടിടങ്ങള്‍ക്ക് പ്ലാന്‍ വരച്ചു നല്‍കുന്ന ജോലി ചെയ്യുന്ന ഷീജ ഒരു കെട്ടിടത്തിന് വരച്ച് കൊടുത്ത പ്ലാനുമായി ബന്ധപ്പെട്ട്, ക്രമക്കേട് ഉണ്ടെന്ന പരാതി ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ കളക്ടേറ്റില്‍ എത്തിയ ഷീജ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആശങ്ക പരത്തിയെങ്കിലും പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നു.
ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭര്‍തൃമാതാവ് മരിച്ചു. 
◾ നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭര്‍തൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച ചെമ്പകവല്ലി ഇന്നലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ അവസാന സന്ദേശത്തില്‍ പറഞ്ഞത്.
85 ലക്ഷത്തോളം തൊഴിലാളികളെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കിയെന്ന് സിപിഎം.
◾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് ആറുമാസത്തിനിടെ 85 ലക്ഷത്തോളം തൊഴിലാളികളെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കിയെന്ന് സിപിഎം. തമിഴ്‌നാട്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തൊഴിലാളികളാണ് കൂടുതല്‍ ഒഴിവാക്കപ്പെട്ടത്.
കോപ്പിയടിച്ചതാണെന്ന് ആരോപണം.
◾ തമിഴക വെട്രി കഴകം അധ്യക്ഷന്‍ നടന്‍ വിജയ്‌ക്കെതിരേ തമിഴ്‌നാട് ഭരണകക്ഷിയായ ഡി.എം.കെയും പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയും. വിജയ് പ്രഖ്യാപിച്ച തമിഴക വെട്രി കഴകത്തിന്റെ പ്രത്യയശാസ്ത്രം, തങ്ങളുടേത് കോപ്പിയടിച്ചതാണെന്ന് ഡി.എം.കെ. നേതാവ് ടി.കെ.എസ്. ഇളങ്കോവന്‍ ആരോപിച്ചു..
അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടി ഇന്ത്യ.
◾ വിമാനങ്ങള്‍ക്കുണ്ടായ ബോംബ് ഭീഷണിയുടെ അന്വേഷണത്തിന് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടി ഇന്ത്യ. വിദേശത്ത് നിന്നും ഫോണ്‍ കോളുകളെത്തുന്നതോടെയാണ് നീക്കം. ഒക്ടോബര്‍ പതിനാല് മുതല്‍ ആകെ 350നടുത്ത് വിമാനങ്ങള്‍ക്കാണ് രാജ്യത്ത് ബോംബ് ഭീഷണി ലഭിച്ചത്.
ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക ഇന്നലെ 328 ആയി.
◾ ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക ഇന്നലെ 328 ആയി. വായുമലിനീകരണതോത് ഗുരുതരാവസ്ഥയിലേക്ക് മാറിയ സാഹചര്യത്തില്‍ മലിനീകരണം കുറയ്ക്കാന്‍ ദീപാവലിക്ക് പടക്ക നിരോധനമേര്‍പ്പെടുത്തിയ ദില്ലി സര്‍ക്കാര്‍ ഹിന്ദു വിരോധികളാണെന്ന് ബിജെപി വിമര്‍ശിച്ചു.
മൂന്ന് ഭീകരരെ വധിച്ചു.
◾ ജമ്മു കശ്മീരിലെ അഖ്‌നൂറില്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്ത മൂന്ന് ഭീകരരെ വധിച്ചു. പ്രദേശത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന പിടിച്ചെടുത്തു. 
ചൈനയിൽ കിന്റര്‍ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടേണ്ടി വന്നെന്ന് റിപ്പോര്‍ട്ടുകള്‍. 
◾ ജനന നിരക്ക് ഗണ്യമായി കുറഞ്ഞ ചൈനയില്‍ ആയിരക്കണക്കിന് കിന്റര്‍ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടേണ്ടി വന്നെന്ന് റിപ്പോര്‍ട്ടുകള്‍. പുതുതായി പ്രവേശനത്തിന് കുട്ടികളില്ലാത്തതിനാലാണ് രാജ്യത്ത് വ്യാപകമായി കിന്റര്‍ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടേണ്ടി വന്നത്.
ഇറാക്ക് പരാതി നൽകി
◾ ഇറാനില്‍ വ്യോമാക്രമണം നടത്താന്‍ ഇസ്രായേല്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതായി ആരോപിച്ച് ഇറാഖ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് പരാതി നല്‍കി. ഒക്ടോബര്‍ 26-ന് ഇറാനില്‍ ആക്രമണം നടത്താന്‍ ഇറാഖിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതിനെ അപലപിക്കുന്നതായി ഇറാഖ് സര്‍ക്കാര്‍ വക്താവ് ബാസിം അലവാദി പറഞ്ഞു.
ബിജു ലങ്കാഗിരി നിര്യാതനായി.
◾കേരള കോൺഗ്രസ് നേതാവും തിരുവല്ല നഗരസഭ മുൻ

  കൗൺസിലറുമായ ബിജു ലങ്കാഗിരി നിര്യാതനായി.

WIN-WIN Result
(28/10/2024)
1 st Prize :
Amount: ₹7,500,000/- 
WS537132  

Consolation Prize :
Amount: ₹8,000/-
WN537132 WO537132 WP537132 WR537132 WT537132 WU537132 WV537132 WW537132 WX537132 WY537132 WZ537132  

2 nd Prize :
Amount: ₹500,000/-
WV192051  

3 rd Prize :
Amount: ₹100,000/- 
WN571202 WO209748 WP986235 WR452813 WS764056 WT737558 WU478690 WV159098 WW596802 WX646509 WY443243 WZ504745  

4 th Prize : 
Amount: ₹5,000/-
0125 1020 1872 3911 4308 4535 4757 4793 5014 5688 6892 7090 7757 7943 8584 9123 9539 9569  

5 th Prize :
Amount: ₹2,000/-
0342 0525 0558 1027 1428 3799 3991 4109 5121 6917  

6 th Prize :
Amount: ₹1,000/-
0435 0562 2345 2775 3778 5108 6317 6538 7168 8124 9413 9591 9768 9831  

7 th Prize :
Amount: ₹500/-
0031 0087 0123 0234 0586 0602 0623 1205 1230 1325 1468 1810 2096 2274 2276 2367 2516 2626 2659 2843 2853 3010 3104 3387 3696 3957 4292 4325 4357 4377 4474 4529 4790 4920 4941 5035 5232 5559 5631 5742 5878 5883 6057 6133 6344 6507 6566 6569 6611 6625 6669 6801 6882 6958 7032 7301 7313 7505 7594 7728 7772 7851 7955 8086 8765 8819 8845 8879 8939 8993 9004 9138 9244 9445 9596 9618 9832 9834 9895 9903 9928 9980  

8 th Prize :
Amount: ₹100/-
0085 0122 0166 0188 0335 0367 0479 0493 0520 0526 0599 0714 0728 0744 0867 1056 1057 1125 1168 1302 1314 1396 1425 1462 1950 2027 2174 2432 2505 2661 2793 2813 2908 2982 3056 3057 3080 3083 3112 3206 3235 3257 3271 3287 3431 3454 3486 3559 3567 3596 3636 3832 4091 4284 4385 4475 4502 4585 4589 4764 4891 4915 4922 4991 5079 5187 5324 5397 5568 5715 5832 5865 5929 6078 6123 6127 6148 6252 6303 6556 6576 6645 6646 6650 6667 6811 6876 6946 6997 7013 7045 7107 7121 7156 7177 7274 7289 7353 7588 7641 7827 7965 8002 8067 8112 8145 8265 8281 8571 8615 8766 8776 8779 8874 8927 8929 8959 9075 9247 9325 9444 9492 9529 9717 9878 9948  


 

Popular posts from this blog

ഇന്നത്തെ പ്രധാന വാർത്തകൾ

ലതാ പ്രസാദ് അണയാത്ത ദീപം.

പ്രധാന വാർത്തകൾ