ഇല്ലാത്ത അമേരിക്കൻ കമ്പനിയുടെ പേരിൽ കേരളത്തിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്
ജോൺ മൈക്കൽ എന്ന
ഒരു റിയൽ എസ്റ്റേറ്റ് ഏജൻ്റിൻ്റെ കമ്പനി ആണെന്നാണ് കേരളത്തിൽ ഇത് പ്രചരിപ്പിക്കുന്നവർ പറയുന്നത്.
ഇന്നത്തെ വാർത്തകൾ കാണാം ഇവിടെ ക്ലിക്ക് ചെയ്യുക.ഇന്ത്യയിലെ ഉയർന്ന ജനസംഖ്യ ജോൺ മൈക്കലിനെ ആകർഷിച്ചു എന്നും അദ്ദേഹത്തിൻ്റെ ബിസിനസ് വികസിപ്പിക്കുവാൻ വേണ്ട പണം ഇവിടെനിന്നും കണ്ടെത്തുന്നതിന് വേണ്ടിയാണ് നിക്ഷേപം സ്വീകരിക്കുന്നത് എന്നുമാണ് ഇവർ പ്രചരിപ്പിക്കുന്നത്.
ഞങ്ങൾ ജോൺ മൈക്കലിന്റെ Linkedin Profle പരിശോധിച്ചപ്പോൾ അമേരിക്കയിൽ സ്വർണ്ണം ഖനനം ചെയ്യുന്ന വലിയ
![]() |
Fake picture |
വ്യവസായി എന്ന് ഇവർ പറയുന്ന, ജോൺ മൈക്കലിന്റെ പേര് Linkedin profile ൽ പോലും കാണാൻ കഴിഞ്ഞില്ല.
ഇതിൽ നിന്ന് തന്നെ തട്ടിപ്പിന്റെ വ്യാപ്തി എത്രയാണെന്ന് മനസ്സിലാക്കാം.ഇവർപ്രചരിപ്പിക്കുന്ന ജോൺ മൈക്കൽ എന്ന ആളിന്റെ ചിത്രം തന്നെ ഫേക്ക് ആണ്.
മണി ചെയിൻ രീതിയിലാണ് ഇവർ പണം സ്വീകരിക്കുന്നത്.
ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ ദിവസം 0.75% മുതൽ 1.5 % വരെ 140 ദിവസം ഇവർ നൽകുമെന്നാണ് പറയുന്നത്.അതായത് 140 ദിവസം കൊണ്ട് മുടക്കുന്ന പൈസ ഇവർ ഇരട്ടിയാക്കി കൊടുക്കും.ആളുകളെ കൂടുതലായി ചേർത്താൽ വേറെ വരുമാനവും നൽകും.ഒരു ലക്ഷം രൂപ മുടക്കുന്ന ഒരാളെ കൊണ്ടുവന്നാൽ
5,000 രൂപ ചേർത്തയാളിന് അപ്പോൾ തന്നെ കൊടുക്കും.
കൂടാതെ ചേർക്കുന്ന ആളിന്റെ ഇടത്തും വലത്തും ഒരു ലക്ഷം രൂപയുടെ ഓരോരുത്തരെ കൊണ്ടുവന്നാൽ
10,000 രൂപ വേറെയും കിട്ടും.മൂന്നുലക്ഷം കൊണ്ടുവരുന്ന ആളിന് ഇതുകൂടാതെ ഒരു ഗ്രാമിന്റെ ഗോൾഡ് കോയിൻ കൊടുക്കും.7 ലക്ഷം കൊണ്ടുവരികയാണെങ്കിൽ മൊബൈൽ ഫോണും 15 ലക്ഷം കൊണ്ടുവരികയാണെങ്കിൽ ലാപ്ടോപ്പും 40 ലക്ഷം ആണെങ്കിൽ
ഐ ഫോണും നൽകുമെന്നാണ് വാഗ്ദാനം.ഇതിലും വലിയ തുക കൊണ്ടുവരികയാണെങ്കിൽ ബുള്ളറ്റും കാറും ഓഫറുണ്ട്.
ക്രിപ്റ്റോ കറൻസി തട്ടിപ്പ് രണ്ട് കേസുകളിലായി നാലു പേർ അറസ്റ്റിൽ.ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിൽ നിന്ന് ഇത്തരത്തിൽ നിക്ഷേപം സ്വീകരിച്ച് ഒരു വിദേശ രാജ്യത്തേക്ക് മാറ്റുക എന്നത് പൂർണ്ണമായും നിയമവിരുദ്ധമാണ്.
ക്രിപ്റ്റോ കറൻസിയുടെ രൂപത്തിലാണ്
പണം സ്വീകരിച്ച് അമേരിക്കയിലെ കമ്പനിയിലേക്ക് അയക്കുന്നത്.
ക്രിപ്റ്റോ കറൻസി രൂപത്തിൽ ആയതിനാൽ ഇന്ത്യയിലെ അധികൃതർക്ക് ഇത് മനസ്സിലാക്കാൻ കഴിയില്ല. കേരളത്തിലെ ബാങ്കുകളിൽ കിടക്കുന്ന പണമാണ് സർക്കാരിൻെറ ഒരു അനുമതിയും ഇല്ലാത്ത
അനധികൃത രീതിയിൽ സ്വീകരിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കടത്തുന്നത്.
ഇപ്പോൾ യു എസ് ഡി റ്റി എന്ന ക്രിപ്റ്റോ കറൻസിയിലൂടെയാണ് ഇവർ നിക്ഷേപം സ്വീകരിക്കുന്നത്.
അധികൃതരുടെ ശ്രദ്ധയിൽ നിന്ന് ഒഴിവാകുവാൻ വേണ്ടിയാണ് ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം സ്വീകരിക്കുന്നത്. ക്രിപ്റ്റോ കറൻസിയിലാണ് നിക്ഷേപം സ്വീകരിക്കുന്നതെങ്കിൽ പണം കൊടുക്കുന്നതായി ഒരു നിക്ഷേപകന് ഒരു തെളിവുമില്ല.നിക്ഷേപിക്കുന്ന ആളിനെ കൊണ്ട് തന്നെ ക്രിപ്റ്റോ കറൻസി വാങ്ങിപ്പിച്ച് ഇതിൽ നിക്ഷേപിപ്പിക്കുന്നു.പണം നഷ്ടപ്പെട്ട ആളിന് പിന്നീട് പോലീസിൽ കേസുകൾ പോലും കൊടുക്കാൻ പറ്റില്ല.
ഇവർ നൽകിയിരിക്കുന്നത് അഡ്രസ് ഇല്ലാത്ത ഒരു വെബ്സൈറ്റാണ്.
www.goldwings.world
ഇതിൽ ഫോൺ നമ്പരോ ഈമെയിൽ ഐഡിയോ വിലാസമോ ഒന്നും നൽകിയിട്ടില്ല.
ഇവരുടെ വെബ്സൈറ്റിൽ പോകണമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇതിൽ നിന്നു തന്നെ ഇത് ഏറ്റവും വലിയ തട്ടിപ്പാണെന്ന് മനസ്സിലാക്കാം.
ഇവരുടെ വെബ്സൈറ്റിനെ കുറിച്ച് ഞങ്ങൾ പഠിച്ചപ്പോൾ ഇത് ഇന്ത്യയിൽ തന്നെ സൃഷ്ടിച്ച വെബ്സൈറ്റ് ആണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
2024 ജൂലൈ മാസം ഒൻപതാം തീയതി തീയതിയിലാണ് ഇവരുടെ വെബ്സൈറ്റ് നിർമ്മിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഒരു കമ്പ്യൂട്ടറിൽ നിന്ന്
ഈ വെബ്സൈറ്റ് സൃഷ്ടിച്ചിരിക്കുന്നത്.
സ്കാം കണ്ടെത്തുന്ന വെബ്സൈറ്റുകളിൽ
ഇത് അപകടകരമായ ക്രിപ്റ്റോ കറൻസി കമ്പനി എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.
ഉടമയുടെ പേര്
ഒളിപ്പിച്ചുവെച്ചാണ് ഇവരുടെ വെബ്സൈറ്റ് നിർമ്മിച്ചിരിക്കുന്നത് എന്ന് സ്കാം കണ്ടെത്തുന്ന രണ്ട് കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു.
SCAM ADVISOR നൽകുന്ന മുന്നറിയിപ്പ് താഴെ വായിക്കാം.
SCAM DETECTOR നൽകുന്ന മുന്നറിയിപ്പിൽ ഇത് ബ്ലാക്ക് ലിസ്റ്റിൽഉൾപ്പെടുത്തിയിരിക്കുന്നു.
കേരളത്തിലെ ബാങ്കുകളിൽ കിടക്കുന്ന പണമാണ് കൂടുതൽ പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇവർ പിൻവലിപ്പിച്ച് നിക്ഷേപിപ്പിക്കുന്നത്.സ്ഥിരമായി ഒരു പ്രത്യേക ലോബി ഇതിൻെറ പിന്നിൽ പ്രവർത്തിക്കുന്നു.